Culture
റോഹിന്‍ഗ്യകള്‍ ഇല്ലാത്ത പ്രസംഗം; വിശദീകരണവുമായി സൂചി

നയ്ചിദോ: രോഹിന്‍ഗ്യ വിഷയത്തില്‍ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധനം ചെയ്തു സംസാരിക്കവെ രോഹിന്‍ഗ്യകളെന്നു പറയാതിരുന്നതില്‍ വിശദീകരണവുമായി മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂ ചി. പ്രശ്‌നബാധിതമായ സമൂഹത്തില്‍ വീണ്ടും വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പദങ്ങള്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനമാണ് ആ പേരുപയോഗിക്കാതിരുന്നതിനു കാരണമെന്നു സൂ ചി വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തിലാണു സൂ ചി ഇക്കാര്യം പറഞ്ഞത്.
രോഹിന്‍ഗ്യകളെന്നു പറയാതെ സൂ ചി നടത്തിയ പ്രസ്താവന ആഗോള തലത്തില്‍ വന്‍ വിമര്‍ശനത്തിന് വഴിയൊരുക്കുകയും സൂ ചിയുടെ നൊബേല്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൂചിയുടെ വിശദീകരണം
‘ചിലര്‍ രോഹിന്‍ഗ്യകളെന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. മറ്റു ചിലര്‍ക്ക് അങ്ങനെ വിളിക്കപ്പെടാന്‍ താല്‍പ്പര്യമില്ല. ചിലര്‍ക്കു ബംഗാളികളെന്നു വിളിക്കപ്പെടാനാണു താല്‍പ്പര്യം. റാഖൈന്‍ വംശജരല്ലാത്തതുകൊണ്ടാണത്. ഈ പ്രശ്‌നങ്ങളുള്ളതിനാലാണ് അവരെ മുസ്ലിംകള്‍ എന്നു മാത്രം വിളിച്ചത്. അതു നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. റാഖൈനിലെ മുസ്ലിം സമൂഹത്തെക്കുറിച്ചാണു താന്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ ഇനിയും വഷളാക്കുന്ന പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരര്‍ഥവും കാണുന്നില്ല’ സൂചി പറഞ്ഞു. റാഖൈനിലെ മുസ്ലിംകളെ ഏതു പേരുപയോഗിച്ചു അഭിസംബോധന ചെയ്യണമെന്ന വിവാദം നിലനില്‍ക്കുകയാണെന്നും സൂ ചി ചൂണ്ടികാട്ടുന്നു.
സൂ ചിയുടെ 30 മിനുറ്റ് നീണ്ടു നിന്ന പ്രസംഗത്തില്‍ റോഹിഗ്യ എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ സൂചി ശ്രദ്ധിച്ചു. രോഹിന്‍ഗ്യകള്‍ക്കിടയിലെ സായുധ സേനയായ അരാക്കന്‍ രോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി എന്ന സംഘടനയെക്കുറിച്ചു പറഞ്ഞിടത്തു മാത്രമാണ് രോഹിന്‍ഗ്യ എന്ന പദം സൂചി ഉപയോഗിച്ചത്. ഇതിന് പകരം ബംഗാളി മുസ്ലിംങ്ങള്‍ എന്ന പദമാണ് അവര്‍ പ്രസംഗത്തിലുടനീളം ഉപയോഗിച്ചത്. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം സ്വന്തം നാട്ടുകാരേക്കാള്‍ അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു സംസാരിച്ച സൂ ചി സൈന്യത്തെ കുറ്റപ്പെടുത്താന്‍ തയാറായില്ല. മാത്രമല്ല, വംശീയ ഉന്മൂലനമെന്ന ആരോപണത്തെക്കുറിച്ചു സംസാരിക്കാനും അവര്‍ തയാറായിരുന്നില്ല.
പത്തുലക്ഷം വരുന്ന റോഹിന്‍ഗ്യന്‍ മുസ്ലിംകളെ മ്യാന്മര്‍ തങ്ങളുടെ പൗരന്മാരായി അംഗീകരിക്കുന്നില്ല. കിഴക്കന്‍ബംഗാളില്‍നിന്നെത്തിയ (ബംഗ്ലാദേശ്) അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ പരിഗണിക്കുന്നത്.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala2 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
film3 days ago
സൂപ്പർ വിജയത്തിലേക്ക് “ജെ എസ് കെ”; തീയേറ്ററുകൾ നിറച്ച് സുരേഷ് ഗോപി ചിത്രം
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ