More
പാണ്ഡ്യ ഇന്ത്യയെ കരകയറ്റി, ദക്ഷിണാഫ്രിക്കക്ക് ലീഡ്

കേപ്ടൗണ്‍: പേസ് ആക്രമണത്തിനു മുന്നില്‍ പത്തറാതെ നിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിരോചിത പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ ദുരിതകയം താണ്ടി. ഏഴിന് 92 റണ്‍സെന്ന ദയനീയ സാഹചര്യത്തില്‍ 93 റണ്‍സുമായി കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ചാണ് ഹര്‍ദ്ദിക് മടങ്ങിയത്. സെഞ്ച്വറിയോളം പോന്ന ഒരു ഇന്നിങ്‌സ് തന്നെയായിരുന്നു അത്.
Hardik Pandya is hero with both bat and ball as his 93 runs with the bat and 2 wickets with the ball keep India alive in the 1st Test.
South Africa reach Stumps on Day 2 65/2, with a lead of 142.https://t.co/RCDNKxDK1z #SAvIND #FreedomSeries pic.twitter.com/VsjjOhXQHU
— ICC (@ICC) January 6, 2018
നായകന്‍ വിരാട് കോഹ്‌ലി(5), ശിഖര്‍ ധവാന്‍(16), മുരളി വിജയ് (1), ചേതേശ്വര്‍ പൂജാര(26), രോഹിത് ശര്‍മ (11) തുടങ്ങി മുന്‍നിര ബാറ്റസ്മാര്‍ ദക്ഷിണാഫ്രിക്കന്‍ പേസിനു മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ തോളിലേറ്റി പാണ്ഡ്യ പടനയിക്കുകയായിരുന്നു. ഒടുവില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് പേരാട്ടം 209 റണ്‍സിന് അവസാനിച്ചതോടെ 77 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപണര്‍മാരായ മാര്‍ക്‌റം (34), എല്‍ഗാര്‍ എന്നിവരെ നഷ്ടമായി. ഇരുവരേയും പുറത്താക്കിയ പാണ്ഡ്യ ബൗളിങിലും മികവ്കാട്ടി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. റബാഡയും (2) ഹാഷിം അംലയുമാണ് ക്രീസില്‍. 142 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കുള്ളത്.
ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കേപ്ടൗണിലെ പ്രകടനം. യുവതാരങ്ങള്‍ ക്രിക്കറ്റിനെ ഗൗരമായി കാണുന്നില്ല അവര്‍ക്ക് താല്‍പര്യം നൈറ്റ് പാര്‍ട്ടികളും പണവും പ്രശസ്തിയുമാണെന്നായിരുന്നു അന്ന് പാണ്ഡ്യക്കെതിരെ വിമര്‍ശകരുടെ വാദം. എന്നാല്‍ അതിന്ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് പാണ്ഡ്യ ഇപ്പോള്‍. ബൗളര്‍മാരെ പേടികൂടാകെ നേരിട്ട പാണ്ഡ്യയുടെ ബാറ്റില്‍ നിന്നും 14 ഫോറും ഒരു സിക്‌സുമടക്കം പിറന്നപ്പോള്‍ വെറും 95 പന്തില്‍ നിന്നാണ് 93 റണ്‍സ് അടിച്ചു കൂട്ടിയത്.
പാണ്ഡ്യക്ക് ശക്തമായ പിന്തുണ നല്‍കിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ വലിയ ലീഡു വഴങ്ങുമായിരുന്നു. 25 റണ്‍സ് നേടിയാണ് ഭുവി മടങ്ങിയത്. ഫിന്‍ലാന്‍ഡറും റബാഡയുംദക്ഷിണാഫ്രിക്കായി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ മോര്‍ക്കലും സ്‌റ്റെയ്‌നും രണ്ടു വീതം വിക്കറ്റ് നേടി.
നേരത്തെ തുടക്കത്തിലെ തിരിച്ചടിക്കു ശേഷം പരിചയ സമ്പന്നരായ എ.ബി ഡിവില്ലിയേഴ്‌സും (65), ഫാഫ് ഡുപ്ലസ്സിയും (62) ഇന്നിങ്‌സ് ബലത്തിലാണ് ആതിഥേയര്‍ 286 എത്തിയത്. വാലറ്റത്ത് ക്വിന്റണ്‍ ഡികോക്ക് (43), വെര്‍നന്‍ ഫിലാന്റര്‍ (23), കേശവ് മഹാരാജ് (35), കഗിസോ റബാഡ (26), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (16 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ബാറ്റിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
kerala
മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്ക് പരമാവധി സഹായങ്ങൾ എത്തിച്ചാണ് മുസ്ലിംലീഗ് ഇതുവരെ മുന്നോട്ട് പോയത്. 105 പേർക്ക് വീടുകൾ എന്നതായിരുന്നു പുനരധിവാസ പദ്ധതിയുടെ ഭാഗമായ പ്രധാന പദ്ധതി. ഈ പദ്ധതി എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.- സാദിഖലി തങ്ങൾ പറഞ്ഞു.
മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 8 സെന്റിൽ ആയിരം സ്‌ക്വയർഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിക്കുന്നത്. ഇരുനില വീടുകൾ നിർമ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകൽപന. നിർമ്മാൺ കൺസ്ട്രക്ഷനും മലബാർ ടെക് കോൺട്രാക്ടേഴ്സിനുമാണ് നിർമ്മാണ ചുമതല.
കരാറുകാരെ നിയമിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ, പി.എം.എ സമീർ, നിർമ്മാൺ മുഹമ്മദലി, പ്രൊജക്ട് മാനേജർ വാസിദ് അലി, പ്രൊജക്ട് എഞ്ചിനീയർ സൈതലവി, മലബാർ ടെക് കൺസ്ട്രക്ഷൻസ് പ്രതിനിധികളായ കെ.എം അക്ബർ, അബ്ദുൽ റഫീഖ്, ഷബിൻ അക്ബർ സംബന്ധിച്ചു.
india
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി

ഓപ്പണ്‍എഐ, ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആയ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചു, പ്രതിമാസം 399 രൂപ മാത്രമാണ് ഇതിനായുള്ള ചിലവ്. പുതിയ പ്ലാനിലൂടെ, ഇന്ത്യയിലെ അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയ്ക്ക് നൂതന എഐ ഉപകരണങ്ങള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓപ്പണ്‍എഐയെ സംബന്ധിച്ചിടത്തോളം, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ മുതല്‍ സംരംഭകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഇന്ത്യ ചാറ്റ്ജിപിടിയുടെ ലോകമെമ്പാടുമുള്ള രണ്ടാമത്തെ വലിയ വിപണിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. പഠനം, സര്‍ഗ്ഗാത്മകത, പ്രശ്നപരിഹാരം മുതലായവ ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഉപയോക്താക്കള്‍ എഐ ചാറ്റ്ബോട്ടിലേക്ക് തിരിയുന്നു. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഉപയോക്തൃ അടിത്തറയോടെ, ഓപ്പണ്‍എഐ ചാറ്റ്ജിപിടി ഗോയെ ഒരു എന്‍ട്രി ലെവല്‍ സബ്സ്‌ക്രിപ്ഷന്‍ ടയറായി അവതരിപ്പിച്ചു, അത് അതിന്റെ മറ്റ് പ്ലാനുകളുടെ വിലയുടെ ഒരു ചെറിയ ഭാഗത്തിന് വിപുലീകരിച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
ChatGPT Go സബ്സ്‌ക്രൈബര്‍മാര്‍ക്ക് OpenAI-യുടെ ഏറ്റവും നൂതനമായ മോഡലായ GPT-5-ലേക്ക് ആക്സസ് ലഭിക്കും, ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള മെച്ചപ്പെടുത്തിയ പിന്തുണയും ഇതില്‍ ലഭിക്കും. സൗജന്യ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോള്‍, ChatGPT Go GPT-5-ല്‍ 10 മടങ്ങ് ഉയര്‍ന്ന സന്ദേശ പരിധികള്‍, പ്രതിദിനം 10 മടങ്ങ് കൂടുതല്‍ ഇമേജ് ജനറേഷനുകള്‍, പ്രതിദിനം 10 മടങ്ങ് കൂടുതല്‍ ഫയല്‍ അല്ലെങ്കില്‍ ഇമേജ് അപ്ലോഡുകള്‍, കൂടുതല്‍ വ്യക്തിഗതമാക്കിയ പ്രതികരണങ്ങള്‍ക്കായി രണ്ട് മടങ്ങ് ദൈര്‍ഘ്യമേറിയ മെമ്മറി എന്നിവയാണ് മുന്നോട്ട് വയ്ക്കുന്നത്.
ഓപ്പണ്‍എഐയുടെ അഭിപ്രായത്തില്‍, കമ്പനിയുടെ പ്ലസ്, പ്രോ ശ്രേണികളുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ഉയര്‍ന്ന ചെലവുകളില്ലാതെ, ദൈനംദിന ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടിയുടെ ജനപ്രിയ സവിശേഷതകളിലേക്ക് വിശാലമായ പ്രവേശനം നല്‍കുന്നതിനാണ് ഈ അപ്ഗ്രേഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ChatGPT Go ഇന്ന് മുതല്‍ chat.openai.com -ലും ChatGPT മൊബൈല്‍ ആപ്പ് വഴിയും ലഭ്യമാണ്. സബ്സ്‌ക്രൈബ് ചെയ്യാന്‍, ഉപയോക്താക്കള്‍ ‘അപ്ഗ്രേഡ്’ ടാപ്പ് ചെയ്ത് Go പ്ലാന്‍ തിരഞ്ഞെടുത്ത് UPI അല്ലെങ്കില്‍ ഏതെങ്കിലും പ്രധാന ഇന്ത്യന്‍ പേയ്മെന്റ് രീതി ഉപയോഗിച്ച് പേയ്മെന്റ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
താങ്ങാനാവുന്ന വിലയില്‍ എന്‍ട്രി പ്ലാന്‍ അവതരിപ്പിക്കുന്നതിനൊപ്പം, ഓപ്പണ്‍എഐ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് രീതിയായ യുപിഐ സംവിധാനവും ഉപയോഗിക്കാം. ആദ്യമായി, ഗോ, പ്ലസ്, പ്രോ എന്നിവയുള്‍പ്പെടെ എല്ലാ ചാറ്റ്ജിപിടി സബ്സ്‌ക്രിപ്ഷന്‍ ശ്രേണികളും നിലവിലുള്ള മറ്റ് പേയ്മെന്റ് ഓപ്ഷനുകള്‍ക്കൊപ്പം ഇപ്പോള്‍ യുപിഐ ഉപയോഗിച്ച് വാങ്ങാം. ഈ മാറ്റം ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സൈന്‍ അപ്പ് ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കും.
”ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ പഠനത്തിനും ജോലിക്കും സര്‍ഗ്ഗാത്മകതയ്ക്കും പ്രശ്നപരിഹാരത്തിനും വേണ്ടി ദിവസവും ചാറ്റ്ജിപിടി എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കി. ചാറ്റ്ജിപിടി ഗോ ഉപയോഗിച്ച്, ഈ കഴിവുകള്‍ കൂടുതല്‍ ആക്സസ് ചെയ്യാവുന്നതും യുപിഐ വഴി പണമടയ്ക്കാന്‍ എളുപ്പവുമാക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്,” ചാറ്റ്ജിപിടിയുടെ വൈസ് പ്രസിഡന്റും മേധാവിയുമായ നിക്ക് ടര്‍ലി പറഞ്ഞു.
india
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്‍ശന്‍ റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്‍

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഡത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട തിരു ബി. സുദര്‍ശന്‍ റെഡ്ഡിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സമഗ്രതയുടെയും സ്വാതന്ത്ര്യത്തിന്റെയും നിയമജ്ഞനും പൗരസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും ചാമ്പ്യനുമായ അദ്ദേഹം തന്റെ കരിയറില്‍ ഉടനീളം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും നമ്മുടെ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്ന ഒരു സമയത്ത്, ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ശക്തിപ്പെടുത്തുന്നതായും എം.കെ സ്റ്റാലിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്ന എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും ഭരണകക്ഷിയുടെ അനുബന്ധ സ്ഥാപനങ്ങളാക്കി മാറ്റി, ഭരണഘടന തന്നെ അപകടത്തിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളായ മതേതരത്വം, ഫെഡറലിസം, സാമൂഹിക നീതി, വൈവിധ്യത്തില്‍ ഏകത്വം എന്നിവയില്‍ വിശ്വസിക്കുന്ന ഒരാളെ മാത്രം പിന്തുണയ്ക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഉത്തരവാദിത്തം.’- സ്റ്റാലിന്‍ പറഞ്ഞു.
നീറ്റില്‍ നിന്ന് ഒഴിവാക്കല്‍, കീഴടിയുടെ പൗരാണികത അംഗീകരിക്കല്‍, ഫണ്ട് വിഭജനത്തില്‍ നീതി, വിദ്യാഭ്യാസ ഫണ്ടുകള്‍ നിര്‍ത്തലാക്കാതിരിക്കല്‍ തുടങ്ങിയ സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് കേന്ദ്ര ബിജെപി സര്‍ക്കാര്‍ തമിഴ്നാടിനെതിരെ തുടര്‍ച്ചയായി അനീതി അടിച്ചേല്‍പ്പിക്കുന്നു. ഗവര്‍ണര്‍മാര്‍ വഴി, അവര്‍ ഒരു സമാന്തര സര്‍ക്കാര്‍ നടത്തുകയും സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തടയുകയും ചെയ്യുന്നു, അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളിലും ഏര്‍പ്പെടുന്നു.
ഭരണഘടനാ വിരുദ്ധമായി സംസ്ഥാന അവകാശങ്ങള്‍ നിഷേധിക്കല്‍, യൂണിയനില്‍ അധികാര കേന്ദ്രീകരണം, വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങള്‍, ഹിന്ദിയുടെയും സംസ്‌കൃതത്തിന്റെയും നിരന്തരമായ അടിച്ചേല്‍പ്പിക്കല്‍ എന്നിവയ്ക്കെതിരെ ഡിഎംകെ പാര്‍ലമെന്റില്‍ സ്ഥിരമായും ശക്തമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട് – ഇവയെല്ലാം ഭരണഘടനയ്ക്ക് ഒരു ശവക്കുഴി കുഴിക്കുകയും അതിനെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ മതേതര ചിന്താഗതിക്കാരായ ജനങ്ങള്‍ തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനുമായി ഡിഎംകെ സഖ്യത്തിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വന്‍തോതില്‍ വോട്ട് ചെയ്തു. ഈ തീരുമാനം ജനങ്ങളുടെ വിശ്വാസത്തിന്റെ പുനഃസ്ഥാപിക്കലും അവരുടെ ജനവിധിയെയും വികാരത്തെയും ബഹുമാനിക്കുന്നതിന്റെ അടയാളവുമാണ്.
പാര്‍ലമെന്റില്‍ ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് ഇടം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരാളെന്ന നിലയിലും, പ്രതിപക്ഷ ശബ്ദത്തിന് ശരിയായ സ്ഥാനം നല്‍കി സഭ നടത്തുന്നതിനും, ഭരണഘടനയിലും ഫെഡറലിസം, ബഹുസ്വരത, സാമൂഹിക നീതി, ഭാഷാപരമായ അവകാശങ്ങള്‍ എന്നിവയുടെ തത്വങ്ങളിലും വിശ്വാസമുള്ള ഒരു ജനാധിപത്യവാദി എന്ന നിലയിലും – ശ്രീ. സുദര്‍ശന്‍ റെഡ്ഡി നിലകൊള്ളുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
-
Film19 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
News2 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
kerala3 days ago
വായില്‍ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും; പി.എസ് സഞ്ജീവിനെതിരെ ആഞ്ഞടിച്ച് കെഎസ്യു