Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയില്‍ കനത്ത മഴ; ഖാന്‍ യൂനിസിലെ ടെന്റ് ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങി

പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പുകളിലെ നിരവധി ടെന്റുകള്‍ വെള്ളത്തില്‍ മുങ്ങിയതായി ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Published

on

ഗസ്സ: കനത്ത മഴയും ശീതക്കാറ്റും തുടര്‍ന്നതോടെ ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ടെന്റ് ക്യാമ്പുകള്‍ ദുരിതത്തിലായി. പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പുകളിലെ നിരവധി ടെന്റുകള്‍ വെള്ളത്തില്‍ മുങ്ങിയതായി ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ശക്തമായ മഴയും കാറ്റും പ്രദേശത്ത് തുടങ്ങിയത്. ഇതിനോടകം തന്നെ ഇസ്രാഈല്‍ ആക്രമണത്തില്‍ ഭവനരഹിതരായ ഏകദേശം 1.5 മില്യണ്‍ പേരുടെ ജീവിതം കാലാവസ്ഥ കൂടി വഷളാക്കി.

കാലാവസ്ഥാ വ്യതിയാനവും യുദ്ധം സൃഷ്ടിച്ച വ്യാപക നാശനഷ്ടങ്ങളും കാരണം ഗസ്സയിലെ പുറന്തള്ളപ്പെട്ട ജനങ്ങള്‍ ഉപയോഗിക്കുന്ന 135,000 ടെന്റുകളില്‍ 125,000 എണ്ണം താമസയോഗ്യമല്ലെന്ന് ഗസ്സ ഗവണ്‍മെന്റ് മാധ്യമങ്ങളോട് അറിയിച്ചു.

മഴക്കെടുതിയെത്തുടര്‍ന്ന് ക്യാമ്പുകളില്‍ ശുദ്ധജലത്തിനും ഭക്ഷണത്തിനും തണുപ്പില്‍ നിന്നും സംരക്ഷണത്തിനുമായി അടിയന്തര സഹായം ആവശ്യമായ സാഹചര്യമാണിപ്പോള്‍. ഗസ്സയില്‍ ഇതിനകം നിലനില്‍ക്കുന്ന മനുഷ്യാവകാശ പ്രതിസന്ധി കാലാവസ്ഥ കൂടി കൂടുതല്‍ ഗുരുതരമാക്കുന്ന സാഹചര്യമാണുണ്ടായത്.

Continue Reading

News

ഇന്‍ഷുറന്‍സ് തുകയ്ക്കായി 7 വയസ്സുകാരനെ കൊലപ്പെടുത്തി: പിതാവിനും ബന്ധുവിനും ചൈനയില്‍ വധശിക്ഷ

2020 ഒക്ടോബറിലാണ് മനുഷ്യനെ നടുങ്ങിക്കുന്ന സംഭവം നടന്നത്.

Published

on

ബെയ്ജിംഗ് : ഇന്‍ഷുറന്‍സ് തുക നേടുന്നതിനായി സ്വന്തം ഏഴ് വയസ്സുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവിനും കൂട്ടുപ്രതിയായ ബന്ധുവിനും ചൈനയിലെ ഹൈക്കോടതി വധശിക്ഷ വിധിച്ചു. 2020 ഒക്ടോബറിലാണ് മനുഷ്യനെ നടുങ്ങിക്കുന്ന സംഭവം നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും മൂലം ഇന്‍ഷുറന്‍സ് തുക വഴി പണം കണ്ടെത്താനായിരുന്നു പ്രതി സ്വാങിന്റെ ഗൂഢാലോചന. ഇതിനായി ട്രക്ക് ഡ്രൈവറായ ബന്ധുവിനെയും കൂട്ടുപിടിച്ചു. കുട്ടിക്ക് വേണ്ടി രണ്ട്
വലിയ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം ‘അപകടമെന്ന’ പേരില്‍ കൊലപാതകം നടപ്പിലാക്കുക എന്നതായിരുന്നു പദ്ധതി. സംഭവ ദിവസം സ്വാങ് മകനെ കാറില്‍ ഇരുത്തി പുറത്തേക്ക് ഇറങ്ങുകയും കുട്ടിയോട് അകത്ത് തന്നെ ഇരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നാലെ ബന്ധുവായ ട്രക്ക് ഡ്രൈവര്‍ കാറിലേക്ക് ഇടിച്ചുകയറ്റി കുട്ടിയെ കൊല്ലുകയായിരുന്നു. പിന്നീട് പൊലീസിന് മുന്നില്‍ തകര്‍ന്ന പിതാവായി സ്വാങ് അഭിനയിക്കുകയും ചെയ്തു. അപകടമെന്ന പേരില്‍ സ്വാങിന് 1,80,000 യുവാന്‍ (ഏകദേശം 22.5 ലക്ഷം രൂപ) ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കുകയും ഇതില്‍ നിന്ന് 3.5 ലക്ഷം യുവാന്‍ ബന്ധുവിന് നല്‍കുകയും ചെയ്തു. എന്നാല്‍ ട്രക്ക് ഓടിച്ച ലൈസന്‍സ് വ്യാജമാണെന്ന് പിന്നാലെ കണ്ടെത്തി. ഇന്‍ഷുറന്‍സ് കമ്പനി തുക നല്‍കാന്‍ വിസമ്മതിച്ചതോടെ കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു. കോടതി പിന്നീട് 1.25 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ഉത്തരവിന്റെ ഭാരത്തില്‍ പരിഭ്രാന്തനായ ബന്ധു യഥാര്‍ത്ഥ സംഭവം വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയത് മുന്‍കൂട്ടിയൊരുക്കിയ ഗൂഢാലോചനയായിരുന്നുവെന്ന് വ്യക്തമായി. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് സ്വാങിനും കൂട്ടുപ്രതിക്കും കോടതി വധശിക്ഷ വിധിച്ചു. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് സ്വാങ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

News

ഗസ്സയില്‍  ഒരു മാസത്തിനിടെ ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, 245 മരണം

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 622 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Published

on

ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. ഖാന്‍ യൂനുസ് ഉള്‍പ്പെടെ ഗസ്സക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികളെ കൊന്നൊടുക്കി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരു മാസം പിന്നിട്ടിരിക്കെ, 282 തവണയാണ് ഇസ്രാഈല്‍ കരാര്‍ ലംഘിച്ചത്. ഒക്‌ടോബര്‍ പത്തിനും നവംബര്‍ പത്തിനും ഇടയില്‍ 245 പേരെയാണ് ഇസ്രാഈല്‍ കൊന്നുതള്ളിയത്. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 622 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, വെടിനിര്‍ത്തല്‍ കരാറിന്റ രണ്ടാം ഘട്ടം സംബന്ധിച്ച് ഇസ്രാഈലും അമേരിക്കയും തമ്മില്‍ നടന്ന ചര്‍ച്ച വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്റ്റിവ് വിറ്റ് കോഫ്, ജറദ് കുഷ്‌നര്‍ എന്നിവരാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്. യുദ്ധാനന്തര ഗസ്സയിലെ സര്‍ക്കാര്‍, അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം, ഹമാസിന്റെ നിരായുധീകരണം എന്നിവാണ് അമേരിക്കയും ഇസ്രാഈലും പ്രധാനമായും ചര്‍ച്ച ചെയ്തത്. റഫയില്‍ യെല്ലോ ലൈനിനു പിറകിലുള്ള തുരങ്കങ്ങളില്‍ കഴിയുന്ന 150ല്‍അധികം വരുന്ന പോരാളികളുടെ വിഷയവും ചര്‍ച്ചയായി. ഇവരെ ഗസ്സയിലെ ഹമാസ് നിയന്ത്രിത പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന് ട്രംപിന്റെ ഉപദേശകനും ജറദ് കുഷ്‌നര്‍ ഇസ്രായേലനോട് ആവശ്യപ്പെട്ടതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, വ്യാപക എതിര്‍പ്പിനിടയലും ഫലസ്തീന്‍ പൗരന്‍മാരെ വധശിക്ഷക്ക് വിധയരാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവാദ നിയമനിര്‍മാണവുമായി ഇസ്രാഈല്‍ മുന്നോട്ട് തന്നെയാണ്. 39 വോട്ടുകളുടെ പിന്‍ബലത്തില്‍ കരട് ബില്ലിന്റെ ആദ്യവായന ഇസ്രാഈല്‍ പാര്‍മെന്റ് പാസാക്കി. 120 അംഗ പാര്‍മെന്റില്‍ 16 പേര്‍ എതിര്‍ത്തു. തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ ഗവിര്‍ മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ പിന്തുണയും ബില്ലിനുണ്ടെന്നാണ് സൂചന.

Continue Reading

Trending