Connect with us

india

ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

മധുര -തിരുപ്പരന്‍കുരം -തിരുമംഗലം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തി

Published

on

പാലക്കാട്: മധുര -തിരുപ്പരന്‍കുരം -തിരുമംഗലം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തി. ഈ മാസം ഒമ്ബതുമുതല്‍ മാര്‍ച്ച്‌ ഏഴുവരെ 16731 പാലക്കാട് ജങ്ഷന്‍ -തിരുച്ചെന്തൂര്‍ എക്‌സ്‌പ്രസ് സര്‍വിസും ഈ മാസം ഒമ്ബതുമുതല്‍ മാര്‍ച്ച്‌ ആറുവരെ 16732 തിരുച്ചെന്തൂര്‍ -പാലക്കാട് ജങ്ഷന്‍ എക്‌സ്‌പ്രസ് സര്‍വിസും പൂര്‍ണമായും റദ്ദാക്കി.
മാര്‍ച്ച്‌ ഏഴിനുള്ള 16732 തിരുച്ചെന്തൂര്‍ -പാലക്കാട് ജങ്ഷന്‍ എക്‌സ്‌പ്രസ് സര്‍വിസ് തിരുച്ചെന്തൂരിനും മധുരക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കി. 16343 തിരുവനന്തപുരം -മധുര അമൃത എക്‌സ്‌പ്രസ് ഈ മാസം എട്ടിനും 28നും (21 ദിവസം) മാര്‍ച്ച്‌ മൂന്ന്, നാല് തീയതികളിലും (രണ്ടു ദിവസം) ദിണ്ടിഗല്‍ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും.

ദിണ്ടിഗലിനും മധുരക്കും ഇടയില്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ ഓടില്ല. മാര്‍ച്ച്‌ ഒന്ന്, രണ്ട് തീയതികളില്‍ 16343 അമൃത എക്സ്പ്രസ് പാലക്കാട് ജങ്ഷനും മധുര ജങ്ഷനും ഇടയില്‍ സര്‍വിസ് നടത്തില്ല. ഈ മാസം ഒമ്ബതുമുതല്‍ 28 വരെയും മാര്‍ച്ച്‌ ഒന്ന്, നാല്, അഞ്ച് തീയതികളിലും 16344 മധുര -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് വൈകീട്ട് 5.05ന് ദിണ്ടിഗലില്‍നിന്നാണ് പുറപ്പെടുക.

മാര്‍ച്ച്‌ രണ്ട്, മൂന്ന് തീയതികളില്‍ 16344 അമൃത എക്‌സ്പ്രസ് മധുര ജങ്ഷന് പകരം രാത്രി ഒമ്ബതിന് പാലക്കാട്ടുനിന്നാണ് പുറപ്പെടുക. 16722 മധുര ജങ്ഷന്‍ -കോയമ്ബത്തൂര്‍ ജങ്ഷന്‍ ഡെയ്‌ലി എക്സ്പ്രസ് ഈമാസം ഒമ്ബതുമുതല്‍ മാര്‍ച്ച്‌ അഞ്ചുവരെ മധുരക്കും ദിണ്ടിഗലിനും ഇടയില്‍ ഓടില്ല. മധുര ജങ്ഷന് പകരം ദിണ്ടിഗലില്‍നിന്നാണ് ട്രെയിന്‍ രാവിലെ 08.45ന് പുറപ്പെടുക. ഈ മാസം ഒമ്ബതുമുതല്‍ മാര്‍ച്ച്‌ നാലുവരെ 16721 കോയമ്ബത്തൂര്‍ ജങ്ഷന്‍ -മധുരൈ ഡെയ്‌ലി എക്‌സ്‌പ്രസ് ഡിണ്ടിഗലിനും മധുര ജങ്ഷനും ഇടയില്‍ സര്‍വിസ് നടത്തില്ല.

india

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.

Continue Reading

india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

Published

on

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.

ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.

Continue Reading

india

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

കേസില്‍ നാലാമത്തെ അറസ്റ്റ്

Published

on

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.

സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍.
സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.

കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.

Continue Reading

Trending