Connect with us

india

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയം 30 മുതല്‍

Published

on

തൃശൂര്‍: സമസ്ത യുടെ വിദ്യാര്‍ത്ഥി യുവജന വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സര്‍ഗലയം ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളുടെ സംസ്ഥാന തല മത്സരം 2022 ഡിസംബര്‍ 30,31, ജനുവരി 1 തിയ്യതികളിലായി ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളേജില്‍ സജ്ജീകരിച്ച സമര്‍ഖന്ദ് നഗരിയില്‍ നടക്കും. കേരളത്തിലെ 13 ജില്ലകള്‍ക്ക് പുറമെ തമിഴ്നാട് നീലഗിരിഎന്നിവിടങ്ങളില്‍നിന്നുള്ള ജില്ലാ സര്‍ഗലയത്തിലെ പ്രതിഭകള്‍ അറുപത്തി അഞ്ച്ഇനങ്ങളിലായി മത്സരിക്കും . ജനറല്‍ വിഭാഗത്തില്‍ സബ് ജൂനിയര്‍, ജൂനിയല്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ത്വലബ വിഭാഗത്തില്‍ ജൂനിയര്‍ ,സീനിയര്‍, നിസ് വ എന്നി ഏഴ് വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം മത്സരാര്‍ത്ഥികള്‍ പതിനാലാമത് സര്‍ഗലത്തില്‍ മാറ്റുരക്കും.

സര്‍ഗലയത്തിന്റെ ഭാഗമായി ഇന്ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് മുതല്‍ ദേശമംഗലം വരെ കൊടിമര ജാഥ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു.
നാളെ നടക്കുന്ന ആത്മീയ മജ്ലിസ് കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോയിന്‍ സെക്രട്ടറി അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഗിനസ് റെകോര്‍ഡിലേക്ക് പരിഗണിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ (1014 മീറ്റര്‍) കയ്യഴുത്ത് ഖുര്‍ആന്റെ പ്രദര്‍ശനം മുപത് രാവിലെ 9 മുതല്‍ ജനുവരി ഒന്ന് രാത്രി 9 വരെ നടക്കും. സംസ്ഥാന സര്‍ഗ്ഗലയത്തിന്റെ ഉദ്ഘാടനം മുപത്തിന് വൈകിട്ട് 4 മണിക് ഹൈദരാബാദ് ഗ്രാന്‍ഡ് മുഫ്തി സയ്യിദ് ളിയാഉദ്ദീന്‍ അല്‍ നഖ്ഷബന്ദി നിര്‍വഹിക്കും. സംസ്ഥാന എസ് കെ എസ് എസ് എഫ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഇശല്‍ ശിശിരം എസ് കെ എസ്എസ്എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാഷീര്‍ അലിശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ‘

കേരളത്തില്‍കലാ സാഹിത്യ സംസ്‌കാരിക, മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിക്ക് ഈ വര്‍ഷം മുതല്‍ സര്‍ഗലയ സംസ്ഥന സമിതി നല്‍കുന്ന സര്‍ഗലയ സാഹിത്യ പുരസ്‌കാരം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമര്‍പ്പിക്കും .വിവിധ സെഷനുകളില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുന ശൈഖുല്‍ ജാമിഅ കെ ആലികുട്ടി മുസ് ലിയാര്‍, കേന്ദ്ര മുശാവറ അംഗം അബ്ദുള്‍ ഖാദര്‍ മുസ് ലിയാര്‍ പൈ കണ്ണിയൂര്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ , എം പി അബ്ദുസമദ് സമദാനി എംപി, നജീബ് കാന്തപുരം എംഎല്‍എ ,
സമസ്ത മാനേജര്‍ കെ.മൊയിന്‍കുട്ടി മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, പി സുരേന്ദ്രന്‍, ബാലചന്ദ്രന്‍ വടക്കേടത്ത് സത്താര്‍ പന്തലൂര്‍,
റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണംന്തളി, ഹബീബ് ഫൈസി കൊട്ടോപാടം, ടി.എസ് മമ്മി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.

 

india

അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേ മൃതദേഹവും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.

അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകര്‍ന്ന് 274 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. അതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്.

Continue Reading

india

മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

സമര്‍ത്ഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിക്കെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് സ്വമേധയാ കേസെടുത്തത്.

Published

on

ബംഗളൂരുവില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.

സമര്‍ത്ഥ ശ്രീധരാശ്രമ ട്രസ്റ്റിലെ ആത്മാനന്ദ സരസ്വതി സ്വാമിക്കെതിരെയാണ് വിദ്വേഷ പ്രസംഗത്തിന് ബംഗളൂരു സുബ്രഹ്മണ്യപുര പൊലീസ് സ്വമേധയാ കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) റജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് വിവാദ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കര്‍ണാടകയിലും പുറത്തും ഇത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.

‘ഈ രാജ്യത്ത് സനാതന ധര്‍മ്മം മാത്രമാണ് യഥാര്‍ത്ഥ മതം. മറ്റെല്ലാം വെറും ഗ്രൂപ്പുകളാണ്. ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് മുസ്‌ലിംകളേയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണം” ഇങ്ങനെയായിരുന്നു സന്യാസിയുടെ പ്രസംഗം.

Continue Reading

india

വിമാനാപകടം: മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നല്‍കും: ഡോ. ഷംഷീര്‍ വയലില്‍

പരിക്കേറ്റവര്‍ക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം; ആകെ 2.5 മില്യണ്‍ ദിര്‍ഹത്തിന്റെ സഹായ പാക്കേജ്

Published

on

രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ബിജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസമേകാന്‍ ആറു കോടി രൂപയുടെ (2.5 മില്യണ്‍ ദിര്‍ഹത്തിന്റെ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീര്‍ വയലില്‍. ബോയിംഗ് 787 വിമാനം ഇടിച്ചിറങ്ങി ജീവന്‍ നഷ്ടമായ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജയപ്രകാശ് ചൗധരി (ബാര്‍മേര്‍, രാജസ്ഥാന്‍), മാനവ് ഭാദു (ശ്രീ ഗംഗാ നഗര്‍, രാജസ്ഥാന്‍), ആര്യന്‍ രജ്പുത് (ഗ്വാളിയോര്‍, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗര്‍, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീര്‍ സാമ്പത്തിക സഹായം നല്‍കും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.

‘വ്യക്തിപരമായി ആഘാതമേല്പിച്ച ദുരന്തം’

മെഡിക്കല്‍ പഠന കാലത്ത് ഏറെ കൂടിച്ചേരലുകള്‍ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി ഡോ. ഷംഷീര്‍ പറഞ്ഞു. ഹോസ്റ്റലില്‍ നിന്നുള്ള അപകട ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലും സ്വന്തം മെഡിക്കല്‍ വിദ്യാഭ്യാസ സമയത്ത് സമാനമായ ഹോസ്റ്റലുകളില്‍ താമസിച്ചിരുന്ന ഓര്‍മകളാണ് മനസിലെത്തിയത്. ഈ വിദ്യാര്‍ത്ഥികളും അവരുടെ ചുറ്റുപാടുകളും ഡോക്ടറെന്ന നിലയില്‍ ഏറെ പരിചിതമാണ്. ഹോസ്റ്റലിലും മെസ്സിലുമുള്ള ക്ലിനിക്കല്‍ പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍, മെസിലെ മേശയ്ക്കു ചുറ്റുമുള്ള വര്‍ത്തമാനങ്ങള്‍, ക്ഷീണിപ്പിക്കുന്ന ഷിഫ്റ്റിന് ശേഷമുള്ള ഹോസ്റ്റല്‍ മുറിയിലെ വിശ്രമം എന്നിവയുടെയൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കുന്ന ആ സാഹചര്യങ്ങളിലേക്ക് വന്‍ ദുരന്തം ഇരച്ചെത്തി ജീവന്‍ അപഹരിക്കുകയെന്നത് ഹൃദയഭേദകമാണ്. ആരോഗ്യ സേവനങ്ങള്‍ ആഗ്രഹിച്ച്, ലക്ഷ്യത്തിലേക്കെത്തും മുന്‍പ് വിട പറഞ്ഞ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് സഹായം. സമാനമായ നിരവധി ദുരന്തങ്ങളില്‍ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും അസാധാരണ സാഹചര്യം ദീര്‍ഘകാലമായി മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഡോ. ഷംഷീര്‍ അബുദാബിയില്‍ പറഞ്ഞു.

ദുരന്തബാധിതരായ വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ബി.ജെ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ചേര്‍ന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി റിതേഷ് കുമാര്‍ ശര്‍മ്മ അടക്കമുള്ള സാരമായി പരിക്കേറ്റവര്‍ക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകട നില തരണം ചെയ്തിട്ടുണ്ട്.

ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറിയ വിമാനം വിദ്യാര്‍ത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകര്‍ത്തിരുന്നു. ചിതറിക്കിടന്ന പുസ്തകങ്ങളും സാധനങ്ങളും പ്ലേറ്റുകളും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചിത്രങ്ങളായി. വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരുടെ കുടുംബങ്ങളെയും താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ് അധികൃതര്‍. താമസസ്ഥലം മാത്രമല്ല, സഹപാഠികളും പ്രിയപ്പെട്ട വസ്തുക്കളും വിലപ്പെട്ട രേഖകളും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഷ്ടമായി. വൈകാരിക പിന്തുണയ്ക്കൊപ്പം മെഡിക്കല്‍ സമൂഹം ഒറ്റക്കെട്ടായി ഇവര്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനാണ് ഡോ. ഷംഷീര്‍ പിന്തുണയിലൂടെ ലക്ഷ്യമിടുന്നത്.

2010ലെ മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് ഡോ. ഷംഷീര്‍ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയില്‍ ജോലിയും നല്‍കിയിരുന്നു. നിപ, കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹത്തിന്റെ സഹായം നിര്‍ണ്ണായകമായിട്ടുണ്ട്.

Continue Reading

Trending