Connect with us

News

ബസ് സ്റ്റോപ്പല്ല, പള്ളിയാണെന്ന് ബിജെപി എംപി; ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണി

അധികൃതര്‍ അതിന് മുന്‍കൈ എടുത്തില്ലെങ്കില്‍ താന്‍ നേരിട്ടിറങ്ങി പൊളിക്കുമെന്നും എംപി പറഞ്ഞു.

Published

on

ബസ് സ്റ്റോപ്പ് പള്ളി മിനാരങ്ങളുടെ മാതൃകയിലാണെന്നും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി.മൈസൂരു-ഊട്ടി റോഡിനോട് ചേര്‍ന്ന് പണിത ബസ് സ്റ്റോപ്പ് തകര്‍ക്കുമെന്നാണ് മൈസൂരു-കൊടക് ലോക്സഭാ എംപി പ്രതാപ് സിംഹ പറഞ്ഞത്. അധികൃതര്‍ അതിന് മുന്‍കൈ എടുത്തില്ലെങ്കില്‍ താന്‍ നേരിട്ടിറങ്ങി പൊളിക്കുമെന്നും എംപി പറഞ്ഞു.

‘സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം ബസ് സ്റ്റോപ്പ് ശ്രദ്ധയില്‍പ്പെട്ടത്. അതിന് രണ്ട് മിനാരങ്ങളുണ്ട്. വലുത് നടുവിലും അതിന്റെ ഇരുവശത്തുമായി ഓരോന്നുമാണത്. അതൊരു പള്ളിയാണ്. എഞ്ചിനീയര്‍മാര്‍ക്ക് ഞാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. തകര്‍ത്തില്ലെങ്കില്‍ ജെസിബി കൊണ്ടുവന്ന് തകര്‍ക്കും.’ എന്നാണ് പ്രതാപ് സിംഹ പറഞ്ഞത്.സിംഹയുടെ പരാമര്‍ശങ്ങള്‍ ആദ്യമായല്ല വിവാദമാവുന്നത്. സംസ്ഥാനത്ത് ഹിജാബ് നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അന്ന് ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളുകളില്‍ പോകുന്നതിന് പകരം മദ്രസകളില്‍ പോകട്ടെയെന്നായിരുന്നു സിംഹയുടെ പക്ഷം.

2015 ല്‍ കര്‍ണാടക സര്‍ക്കാര്‍ ടിപ്പുസുല്‍ത്താന്‍ ജന്മദിനം ആഘോഷിക്കാനൊരുങ്ങിയപ്പോഴും സിംഹ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തി. ടിപ്പു സുല്‍ത്താന്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മാത്രമാണ് മാതൃകയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്തെ ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് സിംഹ പ്രചരിപ്പിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

Trending