More
നെയ്മര്‍ ഇനി തിരിച്ചുവരില്ലേ? ആശങ്കയില്‍ പി.എസ്.ജി

2017-18 ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി ആശങ്കയില്‍. പരിക്കില്‍ നിന്ന് മോചനം നേടുന്ന താരം ലോകകപ്പില്‍ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടാനുള്ള ഒരുക്കത്തിലാണെങ്കിലും ആധി മുഴുവന്‍ റെക്കോര്‍ഡ് തുക മുടക്കി ബാര്‍സലോണയില്‍ നിന്ന് നെയ്മറിനെ സ്വന്തമാക്കിയ ഫ്രഞ്ച് ക്ലബ്ബിനാണ്. അടുത്ത സീസണില്‍ നെയ്മര്‍ റയല്‍ മാഡ്രിഡിനു വേണ്ടി കളിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പി.എസ്.ജി കോച്ച് ഉനായ് എംറി, പത്താം നമ്പര്‍ താരത്തിന്റെ തിരിച്ചുവരവിനെ പറ്റി തനിക്കൊന്നും അറിയില്ലെന്ന് വ്യക്തമാക്കിയത്.
കോപ് ദെ ഫ്രാന്‍സ് കപ്പ് ഫൈനലില്‍ 3-1 ന് കായെനിനെ തകര്‍ത്ത് കപ്പടിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് പി.എസ്.ജി കോച്ച് നെയ്മറിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചത്.
‘നെയ്മറിന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ കയ്യിലാണ്. പരീക്ഷകള്‍ നേരിടാന്‍ തയ്യാറാകുമ്പോള്‍ അദ്ദേഹം തിരിച്ചുവരും. പക്ഷേ, എപ്പോള്‍? എനിക്കറിയില്ല. എനിക്കറിയില്ല. അദ്ദേഹം പൂര്‍ണാരോഗ്യം കൈവരിക്കുമ്പോള്‍ (വരുമായിരിക്കും).’ ഉനയ് എംറി പറഞ്ഞു.
ഫ്രഞ്ച് ലീഗില്‍ മാഴ്‌സേക്കെതിരായ മത്സരത്തിലാണ് കാല്‍ മടക്കിച്ചവിട്ടി നെയ്മറിന് പരിക്കേറ്റത്. കാല്‍ക്കുഴയിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് താരം സുഖം പ്രാപിക്കുകയാണെന്നാണ് വിവരം. അതേസമയം, തന്റെ പരിക്കിനെ ക്ലബ്ബ് കൈകാര്യം ചെയ്ത രീതിയില്‍ നെയ്മര്‍ അതൃപ്തനാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അതിനിടെയാണ് സൂപ്പര്‍ താരത്തിനു വേണ്ടി റയല്‍ മാഡ്രിഡ് ശ്രമം ശക്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സ്‌പെയിനിലേക്ക് തിരിച്ചെത്താന്‍ നെയ്മറിന് ആഗ്രഹമുണ്ടെന്ന് ദേശീയ ടീമിലെ സഹതാരം മാഴ്‌സലോ വ്യക്തമാക്കുകയും ചെയ്തു. നെയ്മറിനായി റെക്കോര്‍ഡ് തുക മുടക്കാന്‍ റയല്‍ മാനേജ്‌മെന്റും തയ്യാറാണ്.
Quando eu e meu amigo #LeoMessi nos unimos grandes coisas acontecem! Já já conto mais para vcs! Fiquem ligados! pic.twitter.com/y22nDbWkOR
— Neymar Jr (@neymarjr) April 8, 2018
ബാര്‍സലോണയിലെ സഹതാരം ലയണല്‍ മെസ്സിക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത നെയ്മര്‍, ഒരു പുതിയ വാര്‍ത്ത ഉടന്‍ കേള്‍ക്കാമെന്ന് ആരാധകര്‍ക്ക് ഉറപ്പു കൊടുത്തു. ബാര്‍സയിലേക്കുള്ള മടക്കമായിരിക്കുമോ ആ വാര്‍ത്ത എന്നറിയാനാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala2 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india2 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു