Connect with us

Culture

കാലിന് സര്‍ജറി : നെയ്മര്‍ ഇനി ലോകകപ്പിന്

Published

on

ബെലോ ഹോറിസോണ്ടെ: ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി പരുക്കേറ്റ കാല്‍പാദത്തില്‍ സര്‍ജറിക്ക് വിധേയനായി. ബ്രസീലിയന്‍ നഗരമായ ബെലോ ഹോറിസോണ്ടയിലെ മദര്‍ ആസ്പത്രിയിലാണ് അദ്ദേഹം ചികില്‍സക്ക് വിധേയനായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മാതാവ് നദാനെ ഗോണ്‍സാല്‍വസ് ഡാ സില്‍വക്കും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറിനുമൊപ്പമാണ് നെയ്മര്‍ ആസ്പത്രിയിലെത്തിയത്. മറ്റ് വിശദാംശങ്ങള്‍ വ്യക്തമല്ല.

ഒരു കാര്യം വ്യക്തമാണ്. പാരീസ് സെന്റ് ജര്‍മ്മന് വേണ്ടി സീസണിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയുന്ന കാര്യം സംശയത്തിലാണ്. ലോകകപ്പാണ് നെയ്മറിന്റെ ലക്ഷ്യം. ബ്രസീല്‍ ലോകകപ്പ് സംഘത്തെ ഏറെക്കുറെ ദേശീയ കോച്ച് ടിറ്റോ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹം നിയോഗിക്കാന്‍ സാധ്യതയും നെയ്മറിനെയാണ്. പോയ വാരത്തില്‍ മാര്‍സലിക്കെതിരായ പോരാട്ടത്തിനിടെയാണ് നെയ്മറിന് പരുക്കേറ്റത്. വേദന കൊണ്ട് പിടഞ്ഞ സ്‌ട്രെച്ചറില്‍ പുറത്തേക്ക് വന്ന താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നായിരുന്നു തുടക്കത്തില്‍ പി.എസ്.ജി പ്രതികരിച്ചതെങ്കില്‍ പിന്നീട് പരിശോധനയില്‍ വലത് കാല്‍പാദത്തിലെ എല്ലിന് പൊട്ടലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്നാണ് ബ്രസീല്‍ ടീം ഡോക്ടര്‍ പാരീസിലെത്തിയതും താരത്തെ നാട്ടിലേക്ക് കൊണ്ട് വന്നതും.

സര്‍ജറി അത്യാവശ്യമായിരുന്നെന്നും ശനിയാഴ്ച്ച രാത്രി തന്നെ അത് നടത്തിയതായും ഡോ. ലാസ്മര്‍ പിന്നീട് വ്യക്തമാക്കിയതായി ബ്രസീലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കില്‍ നിരാശനാണ് നെയ്മര്‍. പക്ഷേ അതിനെക്കുറിച്ച് പരാതിപ്പെടാതെ വളരെ പെട്ടെന്ന്് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് സര്‍ജറി തീരുമാനിച്ചതെന്നും നാട്ടിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എത്ര ദിവസം നെയ്മര്‍ ആസ്പത്രിയിലുണ്ടാവുമെന്ന് വ്യക്തമല്ല. പക്ഷേ അദ്ദേഹത്തിന് ഇനി കളിക്കളത്തില്‍ ഇറങ്ങണമെങ്കില്‍ രണ്ടര മാസത്തെ വിശ്രമം ആവശ്യമായി വരും.
ജൂണ്‍ പതിനാലിനാണ് മോസ്‌ക്കോയില്‍ ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. നെയ്മറിന്റെ അഭാവം പി.എസ്.ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളെ ബാധിക്കും. പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദ മല്‍സരം മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ അവര്‍ 1-3ന് തോറ്റിരുന്നു. രണ്ടാം പാദ മല്‍സരം ഏഴിന് പാരീസില്‍ നടക്കും. അതേ സമയം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജി ബഹുദൂരം മുന്നിലാണ്. പതിനൊന്ന് മല്‍സരങ്ങള്‍ ടീമിന് ബാക്കിനില്‍ക്കെ 14 പോയന്റിന്റെ വ്യക്തമായ ലീഡ് അവര്‍ക്കുണ്ട്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending