Connect with us

More

ഒടുവില്‍ ബാര്‍സയും സ്ഥിരീകരിച്ചു; നെയ്മര്‍ പി.എസ്.ജിയിലേക്ക്‌

Published

on

ബാര്‍സലോണ: ആരാധകരുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്തക്ക് സ്ഥിരീകരണം നല്‍കി ഒടുവില്‍ ബാര്‍സലോണയും. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് കൂടുമാറുന്നത് സംബന്ധിച്ച് നെയ്മറും പിതാവും തങ്ങളുമായി സംസാരിച്ചുവെന്നും നിലവിലുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുമ്പോള്‍ നല്‍കേണ്ട 222 ദശലക്ഷം യൂറോ (1671 കോടി രൂപ) നല്‍കിയാല്‍ ട്രാന്‍സ്ഫര്‍ അനുവദിക്കാമെന്നും ബാര്‍സ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്ഥിരീകരിച്ചു. നേരത്തെ, കോച്ചിന്റെ അനുമതിയോടെ നെയ്മര്‍ പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്നതായി ബാര്‍സ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറിനാണ് ഇതോടെ വഴി തുറന്നിരിക്കുന്നത്. 105 ദശലക്ഷം യൂറോ (791 കോടി രൂപ) വിലയുള്ള ഫ്രഞ്ച് താരം പോള്‍ പോഗ്ബയാണ് നിലവില്‍ ഫുട്‌ബോളിലെ വിലയേറിയ താരം. 2015-ല്‍ യുവന്റസില്‍ നിന്നാണ് റെക്കോര്‍ഡ് തുകക്ക് മിഡ്ഫീല്‍ഡറായ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയത്.

രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡിന്റെ ഗാരത് ബെയ്ല്‍ ആണ്. 2013 ല്‍ ബെയ്ല്‍ ടോട്ടനത്തില്‍ നിന്ന് റയലിലെത്തിയത് പത്ത് കോടി യൂറോക്കായിരുന്നു. 9.40 കോടിക്ക് റയലിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മൂന്നാമത്. യുവന്റസിന്റെ ഗോണ്‍സാലോ ഹിഗ്വെയന്‍ നാലാമതാണ്. 8 കോടി അറുപത് ലക്ഷം യൂറോക്ക് ബാഴ്‌സയുമായി 2013 ല്‍ കരാറിലെത്തിയ നെയ്മര്‍ തന്നെയാണ് അഞ്ചാമത്.

ബാര്‍സയുമായുള്ള പുതിയ കരാറിലെ ബോണസ് തുക തല്‍ക്കാലത്തേക്ക് നെയ്മറിന് ക്ലബ്ബ് നല്‍കില്ല. ഈ തുക ഒരു നോട്ടറിയുടെ കൈവശമായിരിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ വ്യക്തത വന്നതിനു ശേഷമേ പണം കൈമാറുന്ന കാര്യം തീരുമാനിക്കൂ എന്നും ബാര്‍സ വ്യക്തമാക്കി. നെയ്മറിന്റെ കാര്യത്തില്‍ ക്ലബ്ബ് വക്താവ് ജോസപ് വിവസ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബാര്‍സയുടെ കുറിപ്പില്‍ പറയുന്നു.

ഒരു പ്രമോഷണല്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്കു പോയ നെയ്മര്‍ ഇന്നലെ രാത്രി ബാര്‍സലോണയില്‍മടങ്ങിയെത്തിയിരുന്നെങ്കിലും, ബുധനാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ, പരിശീലകന്റെ അനുവാദത്തോടെയാണ് നെയ്മര്‍ പരിശീലനത്തില്‍നിന്ന് വിട്ടുനിന്നതെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ബാര്‍സ താരങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ നെയ്മര്‍ അവിടെയെത്തിയത് യാത്ര ചോദിക്കാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്ലബ്ബ് വിടാന്‍ അനുവാദം ലഭിച്ച പശ്ചാത്തലത്തിലാണ് പരിശീലനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നെയ്മറിന് പരിശീലകന്‍ അനുവാദം നല്‍കിയതെന്നും ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ഇരുപത്തഞ്ചുകാരനായ നെയ്മറിനെ ക്ലബ്ബിനൊപ്പം നിലനിര്‍ത്താന്‍ സഹതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചിരുന്നെങ്കിലം താരം വഴങ്ങിയിരുന്നില്ല.

ബ്രസീല്‍ ക്ലബ് സാന്റോസില്‍നിന്ന് 2013 മേയില്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ എത്തിയത് 5.71 കോടി യൂറോയുടെ (ഏകദേശം 427 കോടി രൂപ) കൈമാറ്റക്കരാറിലാണ്. ജൂണ്‍ 2018 വരെ അഞ്ചുവര്‍ഷത്തേക്കുള്ള കരാറിലാണ് നെയ്മര്‍ അന്ന് ഒപ്പുവച്ചത്. റിലീസ് ക്ലോസ് ആയി അന്നു നിശ്ചയിച്ച 1421 കോടി രൂപയാണ് ഇപ്പോള്‍ 1641 കോടി രൂപയായി വര്‍ധിച്ചത്.

ക്ലബ് മാറ്റത്തിന്റെ അഭ്യൂഹം പരന്നു തുടങ്ങിയതോടെ വന്‍ പ്രതിഷേധാണ് ബാഴ്‌സ ആരാധകരില്‍ നിന്ന് നെയ്മര്‍ക്ക് നേരിടേണ്ടിവരുന്നത്.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending