Connect with us

More

ഓഖി കൊടുങ്കാറ്റ്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വന്‍പരാജയം: രമേശ് ചെന്നിത്തല

Published

on

 

സിപിഎംസിപിഐ തര്‍ക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേരള തീരത്ത് ഓഖി ചുഴലി കൊടുങ്കാറ്റ് വന്‍ നാശം വിതച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടന്ന് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസില്‍ പത്ര പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ജനങ്ങള്‍ തടയുന്നിടത്തോളം കാര്യങ്ങള്‍ പോയത് ദൗര്‍ഭാഗ്യകരമാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നവമ്പര്‍ 28നു കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും തീരദേശ മേഖലയില്‍ മുന്നറിയിപ്പ് നല്‍കാനോ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ക്രമീകരണമൊരുക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ കാണിച്ച അതെ നിരുത്തരവാദ സമീപനമാണ് ഓഖി കൊടുങ്കാറ്റ് സൃഷ്ടിച്ച കഷ്ടതകളെ നേരിടുന്നതിലും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഷര്‍ട്ടില്‍ വെള്ളം വീഴുന്നത് കൊണ്ടാണോ മുഖ്യമന്ത്രി ദുരിത മേഖലകള്‍ സന്ദര്‍ശിക്കാത്തത് എന്നറിയില്ല, അങ്ങനെയെങ്കില്‍ ഹെലികോപ്റ്ററിലെങ്കിലും കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കാമായിരുന്നന്ന് പരിഹാസ രൂപേണ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓഖി ചുഴലി കൊടുങ്കാറ്റിനെ പറ്റി മുന്നറിയിപ്പുകള്‍ കണ്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ സെക്രട്ടേറിയേറ്റില്‍ പോയി കണ്ടിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും വിഴിഞ്ഞത്തും പൂന്തുറയിലും കണ്‍ട്രോള്‍ റൂം തുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ കണ്‍ട്രോള്‍ റൂംതുറക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത് അദ്ധേഹം കുറ്റപ്പെടുത്തി. സിപിഐസിപിഎം തര്‍ക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഓഖി വലിയ നാശം വിതച്ചിട്ടും ദുരിന്ത നിവാരണ അതേറിറ്റിയുടെ ഉത്തരവാദിത്തമുണ്ടായിട്ടു കൂടി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ റവന്യൂ മന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള ശീത സമരമാണ് ഇതിനു കാരണമെന്നും രമേശ് ചെന്നിത്തല ആരേപിച്ചു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ദുരിതാശ്വാസ സഹായമായി 500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണം. ഇതിനു സര്‍ക്കാര്‍ ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിക്കാതിരുന്നത് ശരിയായില്ലന്നും അദ്ധേഹം പറഞ്ഞു. ദൂരന്ത സമയത്ത് രാഷ്ട്രീയം പറയുന്ന സമീപനം യുഡിഏഫ് ഒരിക്കലും സ്വീകരിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം മറക്കുമ്പോള്‍ ഓര്‍മ്മിപ്പിക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ശ്രീ രമേശ് ചെന്നിത്തല പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിനു യൂഡിഎഫ് മതേതര സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സഹോദരൻ്റെ അറസ്റ്റ്: ‘പൊലീസ് അന്വേഷണത്തിൽ ഇടപെടില്ല’: പി.കെ ഫിറോസ്

Published

on

മഫ്തിയിലുള്ള പോലീസുകാരെ അക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കുറ്റം ചുമത്തി സഹോദരൻ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നും പൊലീസ് കേസിൽ ഒരു തരത്തിലും ഇടപെടില്ല എന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹോദരൻ ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് എൻ്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഇല്ല എന്ന് മാത്രമല്ല സ്ഥിരമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെയൊക്കെ പല കുടുംബങ്ങളിലും അങ്ങിനെയുള്ള വ്യക്തികൾ ഉണ്ടാവാറുണ്ട്. ഈ രീതിയിലുള്ള ഒരാൾ ചെയ്ത കുറ്റത്തിന് കുടുംബത്തിലെ മറ്റു വ്യക്തികളെ ചേർത്ത് പറഞ്ഞ് പഴിചാരുന്നത് ശരിയായ പ്രവണതയല്ല.

അതേസമയം, ലഹരി ഇടപാട് നടത്തിയിരുന്ന റിയാസ് തൊടുകയിൽ എന്ന വ്യക്തിയുമായി മൊബൈൽ ചാറ്റ് നടത്തിയെന്ന് പൊലീസ് ആരോപിക്കുമ്പോഴും സി പി എം പ്രവർത്തകനായ റിയാസ് തൊടുകയിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള കാരണമെന്താണെന്നത് സംശയം ഉളവാക്കുന്നതാണ്. റിയാസിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ട് പോയത് സി പി എമ്മി ൻ്റെ ലോക്കൽ കമ്മറ്റി നേതാക്കൾ ഉൾപ്പടെയുള്ളവരാണ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്.

സഹോദരനെതിരെയുള്ള കേസിൽ ഞാനോ എൻ്റെ പാർട്ടിയോ ഈ നിമിഷം വരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്നും ഫിറോസ് കൂട്ടി ചേർത്തു. കെ ടി ജലീലിനും ബിനീഷ് കൊടിയേരിക്കും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം മലയാളിക്ക് ബോധ്യമുള്ളതാണെന്നും അധികാരത്തിൻ്റെ തണലിൽ നിന്ന് കൊള്ളരുതായ്മകൾ കാണിച്ചാൽ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും തൻ്റെ വായ മൂടികെട്ടാൻ കഴിയില്ലെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

kerala

വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെടുത്തത്. കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിനു പിന്നാലെ സുരക്ഷ വീഴ്ച വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവം. ജയില്‍ ചാട്ടത്തിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെ അടക്കം സ്ഥലംമാറ്റിയിരുന്നു.

ഇതിന് പുറമെ, ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസ് സാന്നിധ്യത്തില്‍ മദ്യപിച്ചെന്ന സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനി, മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളാണ് അന്ന് കൂടെയുണ്ടായിരുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (03/08/2025) വൈകുന്നേരം 05.30 മുതല്‍ നാളെ (04/08/2025) രാത്രി 08.30 വരെ 1.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

Continue Reading

Trending