Connect with us

kerala

കേരളത്തിലെ ജെ.ഡി.എസ് പെരുവഴിയില്‍

ജനതാദള്‍ സെക്യുലര്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായതോടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാര്‍ അടക്കം പാര്‍ട്ടി ആശയക്കുഴപ്പത്തില്‍.

Published

on

തിരുവനന്തപുരം: ജനതാദള്‍ സെക്യുലര്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായതോടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാര്‍ അടക്കം പാര്‍ട്ടി ആശയക്കുഴപ്പത്തില്‍. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മാത്യു.ടി തോമസുമാണ് ജെ.ഡി.എസിന്റെ പ്രതിനിധികളായി കേരള നിയമസഭയിലുള്ളത്. എച്ച്.ഡി കുമാരസ്വാമി ജെ.ഡി.എസിനെ ബി.ജെ.പി പാളയത്തിലെത്തിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ കേരളത്തില്‍ ഇടതുമുന്നണിയില്‍ തുടരുന്ന പാര്‍ട്ടിക്ക് അത് വലിയ തലവേദനയായി. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് നീക്കമെങ്കില്‍ കൃഷ്ണന്‍കുട്ടിയും മാത്യു.ടി തോമസും രാജിവെക്കണമെന്ന് പാര്‍ട്ടിയുടെ എട്ട് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. മാത്രമല്ല, കേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളില്‍ ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു.

ജെ.ഡി.എസിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും രണ്ട് എം.എല്‍.എമാര്‍ മാറുകയാണെങ്കില്‍ വിപ്പ് പ്രശ്‌നം വരുന്നില്ല. അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ക്ക് പുതിയ പാര്‍ട്ടി രൂപീകരിക്കാനാവില്ല. ആര്‍.ജെ.ഡിയില്‍ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടത്. എന്നാല്‍ എല്‍.ജെ. ഡി ആര്‍.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തില്‍ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. നിതീഷ് കുമാര്‍ യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കണമെന്നാണ് മുതിര്‍ന്ന നേതാവ് നീലലോഹിതദാസന്‍ നാടാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാര്‍ട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്.പിയോടൊപ്പം പോകാനാണ് നിലവില്‍ ജെ.ഡി.എസ് കേരളഘടകം ആലോചിക്കുന്നതെന്നാണ് സൂചന.

ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കാന്‍ കേരളത്തിലെ നേതാക്കള്‍ തീരുമാനിച്ചാലും പ്രവര്‍ത്തകരില്‍ എത്രപേര്‍ ഒപ്പമുണ്ടാകുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. അതുകൊണ്ടുതന്നെ ജെ.ഡി.എസ് കേരള ഘടത്തിന്റെ നീക്കം എന്തെന്ന് മനസിലാക്കിയ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. പലയാവര്‍ത്തി പിളര്‍ന്ന പാര്‍ട്ടി സംസ്ഥാനത്ത് വളരെ ദുര്‍ബലമാണ്. കേരളത്തില്‍ എല്‍.ജെ.ഡിയുടെ ശക്തി പോലും ജെ.ഡി.എസിന് ഇല്ലെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൃഷ്ണന്‍കുട്ടിയും മാത്യു.ടി തോമസും സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകും പാര്‍ട്ടിയുടെ ഭാവി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

Published

on

ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായം വാഗ്ദാനം ചെയ്ത കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ചതിനാണ് സ്റ്റാലിൻ നന്ദി പറഞ്ഞത്. തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് കേരളത്തിന്‍റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്.

Continue Reading

kerala

അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ പിടിയിൽ

വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

Published

on

പാലക്കാട് അട്ടപ്പാടിയിൽ പുലിപ്പല്ലും ആനക്കൊമ്പുമായി 3 പേർ പിടിയിൽ. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെത്തി. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തൽമണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂർ സ്വദേശി അസ്‌ക്കർ എന്നിവരാണ് പിടിയിലായത്. 2 ആനക്കൊമ്പും 6 നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.

 

Continue Reading

kerala

കാശ്മീരിലെ വാഹനാപകടത്തിൽ മരിച്ചത് പാലക്കാട് സ്വദേശികൾ; ചിറ്റൂരിൽനിന്ന് പോയത് 13 അംഗ സംഘം

വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചു.

Published

on

കശ്‍മീരിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ച നാല് മലയാളികൾ പാലക്കാട് സ്വദേശികൾ. ചിറ്റൂരിൽനിന്ന് പോയ 13 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്.നവംബർ 30ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്. ഇതിൽ ഏഴ് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിറ്റൂർ സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മനോജ്, രജീഷ്, അരുൺ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചു.

Continue Reading

Trending