Connect with us

india

എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരള ജെ.ഡി.എസിൽ ‘അസ്തിത്വ’ പ്രതിസന്ധി

ജെ.ഡി.എസ് കേരളത്തിൽ എൽ.ഡി.എഫിലും കേന്ദ്രത്തിൽ എൻ.ഡി.എയിലും

Published

on

മൂന്നാം നരേന്ദ്ര മോദി സർക്കാറിൽ എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായി അധികാരമേറ്റതോടെ കേരളത്തിലെ ജെ.ഡി.എസിൽ ‘അസ്തിത്വ’ പ്രതിസന്ധി. കേരളത്തിൽ പാർട്ടി എൽ.ഡി.എഫിൽ  നിലകൊള്ളുമ്പോൾ കർണാടകയിൽ പാർട്ടി എൻ.ഡി.എയുടെ ഭാഗമായതാണ് ചോദ്യംചെയ്യപ്പെടുന്നത്.

പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചതാണ് ‘കറ്റയേന്തിയ കർഷക സ്ത്രീ’ ചിഹ്നം. ഈ ചിഹ്നത്തിൽ മത്സരിച്ച് കേരള നിയമസഭയിലെത്തിയ കെ. കൃഷ്ണൻകുട്ടി പിണറായി വിജയൻ സർക്കാറിൽ വൈദ്യുതി മന്ത്രിയും മാത്യു ടി. തോമസ് പാർട്ടി സംസ്ഥാന പ്രസിഡന്റുമാണ്. എന്നാൽ, ഇതേ ചിഹ്നത്തിൽ കർണാടകയിൽനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര മന്ത്രിയായത്. കുമാരസ്വാമിയടക്കം ജെ.ഡി.എസിലെ 2 പേരാണ് കർണാടകയിൽനിന്ന് എൻ.ഡി.എ സ്ഥാനാർഥികളായി ജയിച്ചത്.

ചുരുക്കത്തിൽ 2 സംസ്ഥാനങ്ങളിൽ മാത്രമുള്ള പാർട്ടി എതിർ ചേരികളിലായി. കുമാരസ്വാമി കേന്ദ്ര മന്ത്രിയായതോടെ കേരളത്തിലെ ജെ.ഡി.എസിന്റെയും എൽ.ഡി.എഫിന്റെയും നിലപാട് ചോദ്യംചെയ്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

കർണാടകയിലെ രാജ്യസഭ തെരഞ്ഞെടുപ്പ്, രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. പുതിയ പാർട്ടി രൂപവത്കരിക്കണം, മറ്റ് ജനത പാർട്ടികളിൽ ലയിക്കണം എന്നതടക്കമുള്ള ചർച്ചകൾ പാർട്ടിയിൽ ഉയർന്നെങ്കിലും നേതൃത്വത്തിന് ധാരണയിലെത്താനായിരുന്നില്ല.

ഇതടക്കമുള്ള നിലപാടിൽ പ്രതിഷേധിച്ച് മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ നീലലോഹിതദാസ് നാടാരുടെ നേതൃത്വത്തിൽ നേരത്തെയും സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയുടെ നേതൃത്വത്തിൽ അടുത്തിടെയും പാർട്ടിയിലെ ഓരോ വിഭാഗങ്ങൾ ആർ.ജെ.ഡിയിലേക്ക് മാറിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും കേരള പാർട്ടിയുടെ വർഗീയവിരുദ്ധ നയം സാക്ഷ്യപ്പെടുത്തുന്ന നിലപാട് നേതൃത്വം വ്യക്തമാക്കണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. സമാന സാഹചര്യമുണ്ടായപ്പോഴാണ് എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ളവർ എൽ.ജെ.ഡി സംസ്ഥാന ഘടകം പിരിച്ചുവിട്ട് ആർ.ജെ.ഡിയിൽ ലയിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 17കാരിയെ കഴുത്തറുത്ത് കുഴിച്ചുമൂടി; സൈനികന്‍ അറസ്റ്റില്‍

നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

Published

on

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 17കാരിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 10നാണ് സംഭവം. ദീപക് എന്ന സൈനികനെയാണ് ഗംഗാനഗര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.

ദീപക്ക് നവംബര്‍ 30ന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതറിഞ്ഞ പെണ്‍സുഹൃത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം നിരസിച്ച ദീപക്, നവംബര്‍ 10ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ബൈക്കില്‍ ഒരു തോട്ടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന്, അവിടെതന്നെ കുഴിച്ചുമൂടുകയായിരുന്നു.

നവംബര്‍ 15ന് തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ കേസ് ശക്തമായി. സ്ഥലത്ത് കണ്ടെത്തിയ ബാഗില്‍ പേരും ഫോണ്‍നമ്പറും രേഖപ്പെടുത്തിയിരുന്ന ഒരു ബുക്കും പൊലീസിന് പ്രതിയെ തിരിച്ചറിയാനായി സഹായമായി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊലപാതകക്കുറ്റവും ചേര്‍ത്തു.

പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം ഉറപ്പായതോടെ പെണ്‍കുട്ടി സമ്മര്‍ദം ചെലുത്തിയതാണെന്നും ദീപക് മൊഴി നല്‍കി.

പഠനത്തിനായി കന്റോണ്‍മെന്റ് പ്രദേശത്തെ അമ്മാവന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു മരിച്ച 17കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

india

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു

ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

Published

on

ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.

പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.

പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

 

Continue Reading

Trending