Connect with us

Views

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; വെടിവെപ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു

Published

on

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം രൂക്ഷം. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി രക്ഷാ സേനയില്‍ കോണ്‍സ്റ്റബിള്‍ ആയ മഹാരാഷ്ട്രയിലെ സംഗ്‌ലി സ്വദേശി കോലി നിതിന്‍ സുഭാഷ്(28) ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ കാലത്ത് ഏഴ് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

വെള്ളിയാഴ്ച രാത്രി പാക് സൈന്യത്തിന്റെ സഹായത്തോടെ നിയന്ത്രണ രേഖ ലംഘിച്ചുകടന്ന ഭീകരര്‍ ഇന്ത്യന്‍ സൈനികനെ വധിക്കുകയും അംഗഛേദം ചെയ്ത് മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സൈന്യം തിരിച്ചടിക്ക് ഒരുങ്ങുന്നതിനിടെയാണ് ഇന്നലെ കാലത്ത് വീണ്ടും പാക് പ്രകോപനമുണ്ടായത്. ആര്‍.എസ് പുര, കത്വ സെക്ടറുകളിലും വെടിനിര്‍ത്തല്‍ ലംഘനമുണ്ടായി.

നിയന്ത്രണ രേഖക്കു സമീപം സുരക്ഷാ ചുമതലയില്‍ നിയോഗിക്കപ്പെട്ട സൈനികനെയാണ് കഴിഞ്ഞ ദിവസം രാത്രി പാക് ഭീകരര്‍ വധിച്ചത്. സൈന്യം നടത്തിയ വെടിവെപ്പില്‍ ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ പാക് അധീന കശ്മീരിലേക്കു രക്ഷപ്പെട്ടതായാണ് വിവരം.
ഔദ്യോഗികവും (സൈന്യം) അനൗദ്യോഗികവുമായ(ഭീകരര്‍) പാക് സംഘടനകള്‍ പിന്തുടരുന്ന കാടന്‍ നടപടികളുടെ ഉദാഹരണമാണ് സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവമെന്ന് ബി.എസ്.എഫ് വക്താവ് പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രിയും ഇന്നലെ പകലുമായി പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ജമ്മു, കത്വ, പൂഞ്ച്, രജൗരി ജില്ലകളിലാണ് സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായത്. 120 എം.എം മോര്‍ട്ടാര്‍ ഷെല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഈ മാസം 21നുശേഷം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ബി.എസ്.എഫ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ആരോപണം നിഷേധിച്ച് പാകിസ്താന്‍ രംഗത്തെത്തിയെങ്കിലും ഇതിനു തൊട്ടു പിന്നാലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം ശക്തിപ്പെടുത്തുകയായിരുന്നു.
വീരമൃത്യു വരിച്ച സൈനികന്‍ നിതിന്‍ സുഭാഷ് 2008ലാണ് ബി.എസ്.എഫില്‍ ചേര്‍ന്നത്. ഭാര്യയും നാലും രണ്ടും വയസ്സുള്ള രണ്ടു മക്കളുമുണ്ട്. ഇതോടെ പത്തു ദിവസത്തിനിടെ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴ് ആയി. നാല് കരസേനാംഗങ്ങളും മൂന്ന് ബി.എസ്.എഫ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചിക്ക്; ഹൈബി ഈഡന്‍

Published

on

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക് സ്വന്തം. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചതെന്ന് ഹൈബി ഈഡൻ.

ഗോശ്രീ ചാത്യാത്ത് റോഡിലെ വാക് വേയുടെ 1.8 കിലോമീറ്റർ പരിധിയിലാണ് സൗജന്യ വൈഫൈ സേവനം. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താല്‍ തുടർച്ചയായി അരമണിക്കൂർ സൗജന്യ വൈഫൈ ലഭിക്കും. 50 MBPS വേഗമുള്ള ഇന്റർനെറ്റാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

സൗജന്യ വൈഫൈ പോലെയുള്ള നൂതന പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ നിയമസഭയിലും ലോകസഭയിലും യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിക്കണമെന്ന് ശശി തരൂര്‍ കായല്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് പുറമെ ജോലി ചെയ്യാനും പഠിക്കാനുമെല്ലാം വാക്ക് വേയിലെ വൈഫൈ പ്രയോജനപ്പെടുത്താം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ച പൊതു ശുചിമുറിയും ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.

Continue Reading

FOREIGN

72 കാരനെ 40 മുതലകള്‍ ചേര്‍ന്ന് കടിച്ചു കീറി കൊന്നു

Published

on

നാൽപത് മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്. ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ കോൽ ഉപയോഗിച്ച് മുതല വയോധികനെ കൂട്ടിലേക്ക് വലിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഫാമിലേക്ക് വീണ വയോധികനെ മുതലകൾ കടിച്ചുകീറി.

വയോധികൻ മരണപ്പെടുന്നത് വരെ ഫാമിലുള്ള 40 മുതലകളും ചേർന്ന് ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. അതിലൊരു മുതല വയോധികന്റെ കൈ കടിച്ചെടുത്ത് വിഴുങ്ങുകയും ചെയ്തു.

സീം റീപ്പിൽ നിരവധി മുതല ഫാമുകളാണ് ഉള്ളത്. മുട്ട, തൊലി, ഇറച്ചി എന്നിവയ്ക്കാണ് മുതല ഫാം പ്രവർത്തിക്കുന്നത്.

Continue Reading

india

ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ ജലസംഭരണിയില്‍ വീണു; 3 ദിവസമെടുത്ത് അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം

Published

on

റായ്പൂര്‍: ജലസംഭരണിയില്‍ വീണ ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോലിബേഡ ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബിശ്വാസിന്റെ 96000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 23 മൊബൈല്‍ ഫോണാണ് 15 അടി വെള്ളമുള്ള ജലസംഭരണിയില്‍ വീണത്. ഒഴിവ് ദിവസം ആസ്വദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഗ്രാമവാസികളും മുങ്ങല്‍ വിദഗ്ധരും ശ്രമിച്ചെങ്കിലും വീണ്ടെടുക്കാനായില്ല. ഇതോടെ ജലസേചന വകുപ്പിനെ അറിയിച്ചു. അതിപ്രധാനമായ പല രേഖകളും ഉള്ളതിനാല്‍ എന്ത് വില കൊലകൊടുത്തും ഫോണ്‍ വീണ്ടെടുക്കണമെന്നായിരുന്നു ബിശ്വാസിന്റെ ആവശ്യം.

പിന്നീട് അഞ്ചടി വെള്ളം ഒഴിവാക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. ആദ്യ ദിവസം 21 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പ് സെറ്റ് ഉപയോഗിച്ച് ഒഴിവാക്കിയത്. 3 ദിവസത്തെ പരിശ്രത്തിനൊടുവില്‍ ഫോണ്‍ വീണ്ടെടുത്തെങ്കിലും പ്രവര്‍ത്തനരഹിതമായിരുന്നു. 8000 രൂപയോളമാണ് വെള്ളം അടിച്ചൊഴിവാക്കാന്‍ ചെലവിട്ടത്.

സംഭവം വിവാദമായതോടെ ജലസേചന ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത മലിനജലമാണ് ഒഴിവാക്കിയതെന്ന വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തി. ജലസേചന വകുപ്പിന്റെ അനുമതി തേടിയെന്നും കര്‍ഷകരെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബിശ്വാസ് പറഞ്ഞു.

അതേസമയം, അഞ്ചടി വെള്ളം ഒഴിവാക്കാനാണ് വാക്കാല്‍ അനുമതി നല്‍കിയതെന്നും എന്നാല്‍ പത്തടിയിലധികം അടിച്ചൊഴിവാക്കിയെന്നും ജലസേചന വകുപ്പ് ഡെപ്യൂട്ടി ഓഫിസര്‍ രാംലാല്‍ ദിവാര്‍ പ്രതികരിച്ചു. സംഭവം പുറത്തുവന്നതോടെ വിശ്വാസിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.

Continue Reading

Trending