Connect with us

Video Stories

മോദിയുടെ കാലത്തെ രാഷ്ട്രപതി

Published

on

 

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഭരണകക്ഷിയായ ബി.ജെ.പി നിശ്ചയിച്ചിരിക്കുന്ന രാംനാഥ് കോവിന്ദ് ആ പാര്‍ട്ടിയുടെ അറുപിന്തിരിപ്പന്‍ ആശയഗതികള്‍ക്ക് അനുയോജ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്റിബോര്‍ഡ് യോഗമാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പറയപ്പെടുന്നതെങ്കിലും പ്രധാനമന്ത്രിയുടെയും പാര്‍ട്ടിഅധ്യക്ഷന്‍ അമിത്ഷായുടെയും ഉള്ളിലിരിപ്പാണ് യഥാര്‍ഥത്തില്‍ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ പ്രമുഖരായ രാജ്‌നാഥ്‌സിംഗ്, വെങ്കയ്യനായിഡു, സുഷമസ്വരാജ് തുടങ്ങിയവര്‍പോലും മുന്‍കൂട്ടി കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് വാര്‍ത്തകള്‍. എന്തിനേറെ കോവിന്ദ് പോലും തീരുമാനത്തിനുശേഷമാണ് രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിസ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുന്നതത്രെ. സംഗതി ഏതായാലും നരേന്ദ്രമോദിയുടെ ഏകാധിപത്യപരവും നിഗൂഢവും തന്ത്രപരവുമായ ശൈലിയാണ് കോവിന്ദിന്റെ തിരഞ്ഞെടുപ്പിലൂടെയും ആവര്‍ത്തിച്ചിക്കുന്നതെന്നത് ഉറപ്പാണ് .
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമായി പരന്നുകിടക്കുന്ന ദലിത് സമുദായമായ കോലിജാതിക്കാരനാണ് പൊതുവെസൗമ്യനും അഴിമതിതൊട്ടുതീണ്ടാത്ത വ്യക്തിത്വത്തിനുടമയായ എഴുപത്തൊന്നുകാരന്‍ കാണ്‍പൂരുകാരനായ രാംനാഥ് കോവിന്ദ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വേദികളിലൊഴികെ ദേശീയതലത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിത്വം. ബി.ജെ.പിയുടെ ദലിത്കൂട്ടായ്മയായ ഭാരതീയ ദലിത്‌മോര്‍ച്ചയുടെ ദേശീയാധ്യക്ഷന്‍, പാര്‍ട്ടിയുടെ മുന്‍വക്താവ്. 1994 മുതല്‍രണ്ടുതവണ രാജ്യസഭാംഗം. നിയമബിരുദത്തിനുശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകന്‍. ഇപ്പോള്‍ ബീഹാര്‍ഗവര്‍ണര്‍. എന്നാല്‍ ഇതൊക്കെ മാത്രമാണോ കോവിന്ദിനെ തിരഞ്ഞെടുക്കുന്നതില്‍ മോദിയെ സ്വാധീനിച്ചതെന്ന് പറയാനാകാത്ത വിധം രാഷ്ട്രീയമായ ഒട്ടേറെഘടകങ്ങള്‍ ഈ ബി.ജെ.പി നേതാവിന്റെ പൂര്‍വാശ്രമ രാഷ്ട്രീയസ്വയംസേവകബന്ധം ചിലസൂചനകള്‍ നല്‍കുന്നുണ്ട്. അതിലൊന്നാണ് പാര്‍ട്ടിവക്താവായിരിക്കെ മുസ്്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യാരാജ്യത്തിന് അന്യരാണ് എന്ന കോവിന്ദിന്റെ പരാമര്‍ശം. ബ്രാഹ്മണമേധാവിത്വത്തിന്റെയും സവര്‍ണഫാസിസത്തിന്റെയും വലതുപക്ഷഭീകരഭാവം പേറുന്ന ആര്‍.എസ്.എസിന്റെ നാക്കാണ്് ഈ ദലിത് നേതാവിലൂടെ അന്ന് പുറത്തുവന്നത് എന്നതുമതി ഇദ്ദേഹത്തിന്റെ അപരവ്യക്തിത്വത്തിന് മാര്‍ക്കിടാന്‍. സര്‍വോപരി മോദിയുടെ ഏകച്ഛത്രാധിപമായ നേതൃശൈലിക്ക് ഒരുതരത്തിലും ഭീഷണിയാകാത്ത വ്യക്തിത്വം എന്ന ഘടകവും ഈ തിരഞ്ഞെടുപ്പിന് പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.
എം.പിമാരും എം.എല്‍.എമാരുമടങ്ങുന്ന ഇലക്ടറല്‍ കോളജിനാണ് രാഷ്ട്രത്തിന്റെ ഭരണത്തലവനെയും സര്‍വസൈന്യാധിപനെയും തിരഞ്ഞെടുക്കാനുള്ള അധികാരം എന്നിരിക്കെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രതിപക്ഷത്തിന് ആ റോളില്‍ കാര്യമായി ശോഭിക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ലോക്‌സഭയിലെ മഹാഭൂരിപക്ഷവും വിവിധസംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി നേടിയ തുടര്‍വിജയങ്ങളും ബി.ജെ.പിസ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കുന്നുണ്ട്. അതേസമയം ജനാധിപത്യപരമായി പ്രതിപക്ഷത്തിന് അതിന്റെ കടമ നിര്‍വഹിക്കേണ്ട ബാധ്യതയും നിലനില്‍ക്കുന്നു. രാഷ്ട്രപതിയായി ആരെ നിശ്ചയിക്കണമെന്ന കാര്യത്തില്‍ ദേശീയകക്ഷികളുടെ സമവായം വേണമെന്നാണ് പൊതുവെ ജനതആഗ്രഹിച്ചിരുന്നത്. അതിനായി പ്രതിപക്ഷകക്ഷികള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊടുന്നനെയുള്ള ഈ പ്രഖ്യാപനം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മതപരവും ജാതീയവും വംശീയവുമായ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും രാജ്യത്തെങ്ങും നിറഞ്ഞുനില്‍ക്കുന്ന സമയത്ത് എക്‌സിക്യൂട്ടിവിന് നേര്‍ദിശ കാട്ടിക്കൊടുക്കേണ്ട ഭാരിച്ച ബാധ്യതയാണ് രാഷ്ട്രപതിക്ക് ഇന്നുള്ളത്. ഹിന്ദുത്വരാഷ്ട്രീയം ഫാസിസത്തിന്റെ രാക്ഷസീയരൂപം കൈവരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പട്ടാപ്പകല്‍ ഗോമാതാവിന്റെ പേരില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളായ പൗരന്മാരും അപരാധികളായ ഭരണകക്ഷിക്കാരും. ദലിതുകളുടെ ദു:സ്ഥിതി വെളിവാക്കുന്നതാണ് ഭാര്യയുടെ മൃതദേഹവുമായുള്ള മാഞ്ചിയുടെ ഇന്ത്യയുടെ വിരിമാറിലൂടെയുള്ള പതിനാറുകിലോമീറ്റര്‍ നടത്തവും മോദിയുടെ ഗുജറാത്തിലെ ഉനയില്‍ കുലത്തൊഴിലിലേര്‍പ്പെട്ടതിന് മേല്‍ജാതിക്കാരുടെ ചന്തിക്കടിയേല്‍ക്കേണ്ടിവന്ന യുവാക്കളും. സര്‍വസംഘപരിത്യാഗിയായ മുഖ്യമന്ത്രിയുടെ സംസ്ഥാനത്ത് ‘ഭീം പട്ടാള’ ക്കാര്‍ നിലനില്‍പിനായി പൊരുതുകയാണ്.
തന്റെയും പാര്‍ട്ടിയുടെയും രണ്ടുവര്‍ഷത്തിനകം വരാനിരിക്കുന്ന ലിറ്റ്മസ് പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലിരിക്കുന്ന മോദിക്ക് വിദേശപര്യടനങ്ങളും നോട്ടുനിരോധനമടക്കമുള്ള വിതണ്ഡനയപരിപാടികളും കൊണ്ട് രക്ഷപ്പെടാനാവില്ലെന്ന് നന്നായറിയാം. റബര്‍സ്റ്റാമ്പെന്ന രാഷ്ട്രപതിപദവിക്കുള്ള പരിഹാസപ്പേരിന് കയ്യൊപ്പ് ചാര്‍ത്തുന്നതായി മോദിയുടെ ഈ തിരഞ്ഞെടുക്കല്‍. ഒപ്പം തനിക്ക് ഭീഷണിയായേക്കാവുന്ന എല്‍.കെ അഡ്വാനിയെയും മുരളിമനോഹര്‍ജോഷിയെയും പോലുള്ളവരെ ഒഴിവാക്കാനും ഇതുമൂലമായി. കെ.ആര്‍ നാരായണനെയും എ.പി.ജെ അബ്ദുല്‍കലാമിനെയും പോലുള്ള ഉന്നതചിന്താശ്രേണിയിലുള്ള വ്യക്തിത്വത്തിന് പകരമായി പ്രധാനമന്ത്രിക്കുപുറമെ മറ്റൊരു ഉന്നതഭരണഘടനാപദവിയെകൂടി ആര്‍.എസ്.എസിന്റെ വരുതിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിന് മറുപടി കൊടുക്കേണ്ടത് ഒറ്റക്കെട്ടായ പ്രതിപക്ഷപാര്‍ട്ടികളും ജനതയുമാണ്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending