Connect with us

kerala

താളംതെറ്റി റമസാന്‍, വിഷു ബജറ്റ് കുതിച്ചുയര്‍ന്ന് അവശ്യസാധന വില

പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റമാണുണ്ടായത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറും പരാജയപ്പെട്ടതോടെ തൊട്ടതിനും എടുത്തതിനും പൊള്ളുന്ന വിലയാണിപ്പോള്‍.

Published

on

കണ്ണൂര്‍: ആശ്വസിക്കാന്‍ ഒന്നുമില്ല, കൊടുംചൂടില്‍ വെന്തുരുകും ജനത്തെ പൊള്ളിക്കുകയാണ് അവശ്യസാധന വില. പാചകവാതക, വൈദ്യുതി, വെള്ളക്കരം നിരക്ക് വര്‍ധനവിനൊപ്പം പഴം, പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമുള്‍പ്പെടെ നിത്യോപയോഗ സാധന വില കുതിക്കുകയാണ് അനുദിനം.
ഇതോടെ വറചട്ടിയിലായിരിക്കുകയാണ് ജീവിതം. അവശ്യസാധനങ്ങളുടെ വില നിയന്ത്രണമില്ലാതെ ഉയര്‍ന്നതോടെ സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും ഒരു മാസത്തിനിടെ വിലകൂടിയത് 30 ശതമാനത്തിനു മുകളിലാണ്. റമസാനും വിഷുവും ആഘോഷിക്കുന്ന കേരളീയരുടെ ദൈനംദിന ചെലവ് തകിടംമറിച്ചാണ് വിലക്കയറ്റം.
കിലോഗ്രാമിന് കഴിഞ്ഞമാസം 30 രൂപയായിരുന്ന പച്ചമുളകിന് 60 രൂപയാണ് വില. പയറിന് കിലോ 100 കടന്നു. മിതവില കാണിച്ചിരുന്ന തക്കാളിയും സവാളയും കുതിപ്പ്തുടങ്ങി. 40 രൂപയുണ്ടായിരുന്ന നേന്ത്രപ്പഴം 50 കടന്നു. ചെറുനാരങ്ങക്ക് തീവിലയാണ്. വറ്റല്‍മുളകിന് 220ല്‍ നിന്ന് 280ലെത്തി. കെഡിഎല്‍ കാശ്മീരി മുളക് കിലോഗ്രാമിന് 800 രൂപയാണ് വില. കഴിഞ്ഞ മാസം 600 രൂപയായിരുന്നു. 50 മുതല്‍ 60 രൂപയ്ക്കും ലഭിച്ചിരുന്ന ഇഞ്ചിക്ക് നൂറ് രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്.
സര്‍ക്കാര്‍ സംവിധാനം ഉണരാത്തതും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മുഖേന വിപണി ഇടപെടല്‍ ഫലപ്രദമാകാത്തതുമാണ് പലവ്യഞ്ജന വില വര്‍ധനവിന് കാരണമായതെന്നാണ് ലഭ്യമാകുന്ന വിവരം. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സാധനങ്ങളില്ലാത്തതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വിലക്കുറവ് പ്രതീക്ഷിച്ച് എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. ആന്ധ്രയില്‍ നിന്ന് അഞ്ചിനം പലവ്യഞ്ജനം എത്തിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഫലംകണ്ടില്ല.
ഇതോടെ പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റമാണുണ്ടായത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാറും പരാജയപ്പെട്ടതോടെ തൊട്ടതിനും എടുത്തതിനും പൊള്ളുന്ന വിലയാണിപ്പോള്‍.

 

kerala

കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും

ജാഗ്രതാ മുന്നറിയിപ്പ്

Published

on

തൃശൂരില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിന്റെ (Poomala dam) ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ജലനിരപ്പ് 28 അടിയായാല്‍ ഷട്ടറുകള്‍ അടിയന്തരമായി തുറന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കും.

പൂമല ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോള്‍ മലവായ് തോട്, പുഴയ്ക്കല്‍ തോട് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

Continue Reading

kerala

അടിമാലി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയ സംഭവം; അധ്യാപകരോട് വിശദീകരണം തേടും

അടിമാലി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയ സംഭവത്തില്‍ അധ്യാപകരോട് വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍.

Published

on

ഇടുക്കി അടിമാലി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയ സംഭവത്തില്‍ അധ്യാപകരോട് വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍. സ്‌കൂളിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിര്‍ദേശം.

സംഭവത്തില്‍ സ്ഥലം മാറിപ്പോയ പ്രധാന അധ്യാപികയ്ക്കും ഉത്തരവാദിത്തമുള്ളതിനാല്‍ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിശദീകരണം തേടും. പരിശോധനയ്ക്ക് ഡിഡിഇ നേതൃത്വം നല്‍കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെയോ രക്ഷിതാക്കളെയോ അറിയിക്കാതെ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കിയെന്നാരോപിച്ച് അടിമാലി ഗവ.ഹൈസ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ടിസി വാങ്ങി മടങ്ങിയ കുട്ടികളെ തിരികെയെത്തിക്കാനും തീരുമാനിച്ചു. 12 കുട്ടികളെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് മീഡിയം നടത്താനാണ് നീക്കം.

സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥികളില്ല എന്ന പേരില്‍ സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിനെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Published

on

ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിനെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. അതേസമയം സുകാന്തിന്റെ ലൈംഗികശേഷി പരിശോധന നടത്താനും നീക്കം.

പ്രതി ഐബി ഉദ്യോഗസ്ഥയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ തെളിവെടുപ്പ് നടത്തും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനത്തോടെ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

മാര്‍ച്ച് 24ന് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തു വന്നതിനു പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു.

Continue Reading

Trending