Connect with us

kerala

എരിതീയില്‍ എണ്ണയൊഴിച്ച് ഇടതുമുന്നണി സര്‍ക്കാര്‍; അന്തം വിട്ട് സകലവിഭാഗങ്ങളും

കിറ്റ് കൊടുത്ത് ജനത്തെ പാട്ടിലാക്കി അധികാരത്തിലേറാമെന്ന തന്ത്രം ഇനിയെത്ര കാലം വിലപ്പോവുമെന്നത് ജനത്തിന്റെ ഓര്‍മശേഷി പോലിരിക്കും.

Published

on

കെ.പി ജലീല്‍

പാവപ്പെട്ടവരും സാധാരണക്കാരും സമ്പന്നരും എന്നുവേണ്ട സമൂഹത്തിലെ മുഴുവന്‍ ആളുകളെയും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാനസര്‍ക്കാര്‍ ബജറ്റ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനെന്ന പേരില്‍ പ്രസംഗിച്ചു തുടങ്ങിയ ബജറ്റ് അതേവിലക്കയറ്റത്തിന് ആക്കം വര്‍ധിപ്പിക്കുന്നതായത് ബജറ്റിന്റെ സാമാന്യനിയമം പോലും ബാലഗോപാലിന് അറിയില്ലെന്നതിന്‍രെ സൂചനയായി. പെട്രോള്‍, ഡീസല്‍വില വര്‍ധനയില്‍ പൈസയുടെ വര്‍ധന വന്നാല്‍പോലും മുമ്പ് ഭാരതബന്ദ് നടത്തിയവരാണ് ഈ ബജറ്റിന് പിന്നിലെ ഇടതുമുന്നണിക്കാര്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ 200ഉം 300ഉംഇരട്ടി വില വര്‍ധിച്ചപ്പോള്‍ കയ്യുംകെട്ടിനോക്കിയിരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ചെറിയൊരു ആശ്വാസമെങ്കിലും പ്രതീക്ഷിച്ചിരുന്ന ജനത്തിന് മേല്‍ ഭാരം കൂട്ടിവെക്കുകയാണ് ബാലഗോപാല്‍ ചെയ്തിരിക്കുന്നത്. സുമാര്‍ 3000 കോടിയുടെ അധികബാധ്യത ജനത്തിന്റെ തലയില്‍ കയറ്റിവെച്ചിട്ട് 2000 കോടി രൂപ വിലക്കയറ്റത്തിന് നീക്കിവെച്ചുകൊണ്ടുള്ള കണക്കിലെ കളി കണ്ട് അന്തം വിട്ടിരിക്കുകയാണ് ജനമാകെ.
ഓട്ടോതൊഴിലാളികള്‍ക്കും വാഹനഉപഭോക്താക്കള്‍ക്കാകെയും തിരിച്ചടിയാണ് ഇന്ധനവിലയിലെസെസ്. 2 രൂപയാണ് മൊത്തം ഇന്ധനവിലയില്‍ കൂടുക. ഇതുമൂലം സംഭവിക്കുന്നതാകട്ടെ മൊത്തത്തില്‍ വിപണിയിലെ വിലക്കുതിപ്പും. ലിറ്ററിന് 2 രൂപ കൂടുമ്പോള്‍ വാടക ഇനത്തില്‍ വര്ധിക്കുന്നത് പതിനായിരങ്ങളാകും. ഇത് നിത്യോപയോഗവസ്തുക്കളുടെ മേല്‍ വ്യാപാരികള്‍ അടിച്ചേല്‍പിക്കും. ഇതോടെ വിലക്കയറ്റത്തിന് ജനം ഇരയാകും.
കോവിഡിന് ശേഷം പതുക്കെ മെച്ചപ്പെട്ടുവന്ന വിപണിയാണ് ഇപ്പോള്‍ തിരിച്ചുപോക്കിനൊരുങ്ങുന്നത്. ഇന്ധനവിലയിലെ വര്‍ധന കാരണം വാഹന ഉപയോഗം കുറയുകയില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ഭൂമിയുടെ കച്ചവടത്തെയും കൈമാറ്റത്തെയും നികുതി വര്‍ധന വര്‍ധിക്കുന്നതോടെ നിര്‍മാണപ്രവര്‍ത്തനവും നിലക്കും. പാവപ്പെട്ട നിര്‍മാണത്തൊഴിലാളികളെയാണ് അത് ബാധിക്കുക. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചത് രജിസ്‌ട്രേഷന്‍ ഫീ വര്‍ധിക്കാനിടയാക്കും. 2010ല്‍ ന്യായവില ഏര്‍പെടുത്തിയതിന് ശേഷം 250 ശതമാനം വര്‍ധനവാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്.
ഒരു കൈകൊണ്ട് കൊടുത്ത് മറുകൈ കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടുണ്ട്. ഇവിടെയാകട്ടെ ഒരു കൈ കൊണ്ട് ചെറിയൊരു തുക കൊടുത്ത് മറുകൈകൊണ്ട് വന്‍തുകപോക്കറ്റടിക്കുകയാണ് സര്‍ക്കാര്‍ചെയ്തിരിക്കുന്നത്.
വാഹനങ്ങളുടെ നികുതി വര്‍ധിച്ചത് കാരണം വാഹനങ്ങളുടെ വില്‍പനയെ ബാധിക്കുന്നത് ഈ രംഗത്തെ വലിയൊരു വിഭാഗം തൊഴിലിനെ ഗുരുതരമായി ബാധിക്കും. പതിവുപോലെ മദ്യപന്മാരിലാണ് സര്‍ക്കാര്‍വീണ്ടും പോക്കറ്റടിയുമായി എത്തിയത്. സെസ് വര്‍ധിച്ചത് 500 രൂപക്ക് മുകളില്‍ മദ്യം വാങ്ങുന്നവരെയാണ് ബാധിക്കുക.
ചെലവുകള്‍ ചുരുക്കിയും നികുതി കൂടുതല്‍ കാര്യക്ഷമമായി പിരിച്ചെടുത്തും സാമ്പത്തികപ്രതിസന്ധിയെ മറികടക്കുന്നതിന് പകരം മുട്ടാപ്പോക്ക് വിദ്യയുമായാണ് എരിതീയിലെ സര്‍ക്കാരിന്റെ എണ്ണയൊഴിക്കല്‍.അടുത്ത വര്‍ഷമാണ് പൊതുതെരഞ്ഞെടുപ്പെന്നതാകാം ഇടതുമുന്നണിയെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്. കിറ്റ് കൊടുത്ത് ജനത്തെ പാട്ടിലാക്കി അധികാരത്തിലേറാമെന്ന തന്ത്രം ഇനിയെത്ര കാലം വിലപ്പോവുമെന്നത് ജനത്തിന്റെ ഓര്‍മശേഷി പോലിരിക്കും.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending