News
അന്യായം തിരുത്താന്‍ ന്യായ്: രാഹുല്‍

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്
ജില്ലകളിലെ സമ്മേളനങ്ങളില്‍ രാഹുല്‍ഗാന്ധി
നടത്തിയ പ്രസംഗങ്ങളുടെ പൊതു പൂര്‍ണരൂപം
ലുഖ്മാന്‍ മമ്പാട്
കഴിഞ്ഞ അഞ്ചു വര്‍ഷമായി ആര്‍.എസ്.എസിന്റെയും നരേന്ദ്രമോദിയുടെയും ആശയങ്ങള്‍ക്ക് എതിരായ പോരാട്ടത്തിലാണ് നമ്മള്‍. ഒരു വ്യക്തിയുടെ ചിന്തയെയും ഏകമുഖ ആശയത്തെയും അടിച്ചേല്‍പ്പിക്കാനും നടപ്പാക്കാനുമാണ് അവരുടെ ശ്രമം. രാജ്യത്ത് അങ്ങോളമിങ്ങോളം സഞ്ചരിക്കുകയായിരുന്നു ഞാന്‍. തമിഴ്‌നാടും കേരളവും ആന്ധയും കര്‍ണ്ണാടകയും മാത്രമല്ല, തെക്കും വടക്കുമെല്ലാം സഞ്ചരിച്ച് ജനങ്ങളോട് സംവദിച്ചപ്പോള്‍ വൈവിധ്യങ്ങള്‍ അനുഭവിച്ചറിഞ്ഞു. രാജ്യത്തെ പല മേഖലകളും സന്ദര്‍ശിച്ചപ്പോള്‍ പടരുന്ന അസ്വസ്ത ബോധ്യപ്പെട്ടു. നരേന്ദ്രമോദിയും ആര്‍.എസ്.എസും ഏക ചിന്ത അടിച്ചേല്‍പ്പിച്ചതാണ് അസ്വസ്ത പടരാന്‍ കാരണം. മോദിയുടെ മനസ്സിലുള്ളത് കേള്‍ക്കുക മാത്രമാണ് ചെയ്യുന്നത്. വൈവിധ്യങ്ങളായ ആശയങ്ങളെയും സംസ്‌കാരങ്ങളെയും അംഗീകരിക്കാതെ ഒരേയൊരു ആശയം അടിച്ചേല്‍പ്പിച്ചാല്‍ രാജ്യം അസ്വസ്തമാകാതിരിക്കുമോ.
കേരളത്തിലും തമിഴ്‌നാട്ടിലും സഞ്ചരിക്കുമ്പോള്‍ ചോദിച്ചു പോകാറുണ്ട്, എന്തിനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ഒരു ചിന്താധാരയെ ഇവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന്. മറ്റു ഭാഷയെക്കാള്‍ മലയാളത്തിനും തമിഴിനുംഎന്താണ് കുറവ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചരിത്ത്രതിന് എന്താണ് കുഴപ്പം. സ്വന്തം ചരിത്രത്തില്‍ അഭിമാനിക്കാന്‍ എന്തുകൊണ്ട് അവരെ വിടുന്നില്ല.ദക്ഷിണേന്ത്യയിലെ ചരിത്രവും ഭാഷവും സംസ്‌കാരവും മറ്റേതു ഭാഗത്തേയും പോലെ പ്രധാനമാണ്. എല്ലാ സംസ്‌കാരങ്ങളും ഭാഷയും പ്രധാനമാണ്. മലയാളിയെയും തമിഴനെയും രാജ്യത്തുള്ള മറ്റുള്ളവരില്‍ നിന്ന മാറ്റി നിര്‍ത്താനും പ്രാധാന്യം കുറഞ്ഞവരെന്ന് വരുത്താനുമാണ് അവരുടെ ശ്രമം. ചരിത്ര ബോധമില്ലാത്തതാണ് പ്രശ്‌നം. ചരിത്രം നരേന്ദ്രമോദി വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതല്ലതാനും.
അമേഠിയുടെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ ശബ്ദവും പ്രതിനിധാനം ചെയ്യണമെന്ന് എനിക്ക് തോന്നിയത് അങ്ങിനെയാണ്. ദക്ഷിണേന്ത്യക്കാര്‍ക്കും രാജ്യത്ത് തുല്ല്യ പ്രധാന്യമുണ്ട്. മറ്റിടത്തെക്കാള്‍ നിങ്ങളുടെ ശബ്ദം ചെറുതല്ല. നിങ്ങളുടെ ഭാഷകള്‍ മറ്റു ഭാഷകളെക്കാള്‍ പ്രാധാന്യം കുറഞ്ഞതുമല്ല. നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുടെ വികാരങ്ങളെക്കാള്‍ താഴെയല്ല. ഭാരതത്തിന്റെ തനിമയും ചിന്തയും പ്രതിനിധാനം ചെയ്യുന്നതാണ് വയനാട്. വളരെ വ്യത്യസ്ഥ മതങ്ങളും ആചാരങ്ങളും സംസ്‌കാരങ്ങളും പരസ്പം ബഹുമാനത്തോടെ ജീവിക്കുന്നിടം. അതുകൊണ്ട്, ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ എന്തുകൊണ്ടും വയനാടാണ് അനുയോജ്യമെന്ന് അധികം ആലോചിക്കാതെ തിരിച്ചറിയുകയായിരുന്നു. ഈ മനോഹര ദേശത്ത് എല്ലാ മതങ്ങളും യോജിപ്പോടെ കഴിയുന്നു. പരസ്പരം സഹവര്‍ത്തിത്തോടെ ജീവിക്കുക എന്നത് മര്‍മ്മ പ്രധാനമാണ്.
വയനാട് ആത്മവിശ്വാസമുള്ളവരുടെ നാടാണ്. അവര്‍ക്കേ വ്യത്യസ്ഥ ചിന്തകളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാനാവൂ. ചുറ്റുമുള്ള ലോകത്തെ തുറന്ന മനസ്സോടെ നോക്കിക്കാണാനാവൂ. സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മാതൃകയാണ് കേരളം. ഇതു നിസ്സാമല്ല. രാജ്യത്തെ ഇതര ദേശത്തെ ജനങ്ങള്‍ കേരളത്തില്‍ നിന്നും വയനാട്ടില്‍ നിന്നും മൈത്രി മാതൃകയാക്കണം. സ്വന്തം ആശയത്തില്‍ അടിയുറച്ചു നിന്ന് അപരനെ ആദരിക്കുന്നവരാണ് ഇവിടെയുള്ളവര്‍; വിനയവും ബഹുമാനവും കൈമുതലായുള്ളവര്‍. അസമാധാനവും അക്രവും ഇഷ്ടപ്പെടാത്തവര്‍. ഈ ജനപഥത്തോട് സംവിക്കാന്‍ എഴുനേറ്റു നില്‍ക്കാന്‍ അഭിമാനം മാത്രമെയൊള്ളൂ.
വെറുമൊരു രാഷ്ട്രീയക്കാരനായല്ല ഞാവിടെ വന്നത്. മകനായും സഹോദരനായും സുഹൃത്തായുമാണ് എത്തിയത്. ചില വിചാരങ്ങള്‍ പങ്കുവെക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വന്നത്. ഞാന്‍ പറയുന്നതിനെക്കാള്‍ നിങ്ങളെ ശ്രവിക്കണമെന്നാണ് എന്റെ ആഗ്രം. ഏതെങ്കിലുമൊരാളുടെ ഹൃദയവികാരമോ ഭാഷയോ അടിച്ചേല്‍പ്പിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെ പറയുന്നതിന് പകരം നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയെന്നതാണ് എന്റെ മുന്‍ഗണന. നിങ്ങളില്‍ നിന്ന് പഠിക്കാനും മനസ്സിലാക്കാനുമാണ് എന്റെ ആഗ്രഹം. പുസ്തകങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും വായിച്ചതിനെക്കാള്‍ നിങ്ങളോട് നേരിട്ട് സംവദിച്ച് അറിയാനാണ് താല്‍പര്യം. പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ടറിയണം. നിങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭിക്കുന്നുണ്ടോ എന്നറിയണം. പ്രശ്‌നങ്ങളെ മറികടക്കുന്നതിനെ കുറിച്ച് കൂട്ടായി പരിഹാരം കണ്ടെത്താനാവും.
മറ്റൊരാളെ നിസാരവല്‍ക്കരിക്കാനും നശിപ്പിക്കാനും ആഗ്രഹമില്ല. നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രിയെപ്പോലെ സദാസമയവും പരിഹസിക്കുന്ന രീതിയുമില്ല. പ്രധാനമന്ത്രിയെ പോലെ ഒരിക്കലും നുണ പറയില്ല. 15ലക്ഷം രൂപ ബാങ്കിലിടാം രണ്ടു കോടി തൊഴിലുകള്‍ നല്‍കാം തുടങ്ങിയ നുണകള്‍ പറയില്ല. മകനും സഹോദരനുമെന്ന നിലക്കുള്ള ഒരാത്മബന്ധം സ്ഥാപിക്കാനാണ് മോഹം. മക്കള്‍ മാതാപിതാക്കളോടോ സഹോദരങ്ങള്‍ പരസ്പരമോ കളവ് പറയുമോ. ഇതുപോലുള്ള ദീര്‍ഘകാലാടിസഥാനത്തില്‍ ബന്ധം സ്ഥാപികകാനാണ് വന്നത്. ചെയ്യാന്‍ കഴിയുന്നതേ പയേൂ. അല്ലാത്തത് കഴിയില്ലെന്ന് പറയും. എങ്ങനെയൊക്കെ സഹായിക്കാനാവുമോ അതൊക്കെ ചെയ്യും.
മഹാത്മാഗാന്ധി തൊഴുലൊറുപ്പ് പദ്ധതി വെറുതെയാണെന്നും രാജ്യത്തിന് അപമാനമാണെന്നും കുറച്ചു വര്‍ഷം മുമ്പ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസംഗിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസിലെത്തിയ ശ്രീധന്യ സുരേഷിന്റെ കുടുംബത്തോടൊപ്പമാണ് ഉച്ച ഭക്ഷണം കഴിച്ചത്. എങ്ങിനെയാണ് ഉന്നത പദവിയില്‍ എത്തിയതെന്ന ചോദ്യത്തിന് മാതാപിതാക്കള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്താണ് വളര്‍ത്തിയതും പഠിക്കാന്‍ അയച്ചതുമെന്നുമാണ് ശ്രീധന്യ സുരേഷ് പറഞ്ഞത്.
തൊഴിലൊറുപ്പില്‍ പണിചെയ്ത് എത്രയോ പാവപ്പെട്ട ശ്രീധന്യ സുരേഷുമാര്‍ വളര്‍ന്നതും മുന്നോട്ടു വന്നതും പ്രധാനമന്ത്രി കാണണം. അദ്ദേഹത്തിന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വം പോലും അറിയില്ല. നോട്ടു നിരോധത്തിലൂടെ രാജ്യം തകര്‍ക്കാന്‍ കാരണം അതാണ്. 15 വ്യവസായ സുഹൃത്തുകള്‍ക്ക് മോദി 3.5 ലക്ഷം കോടി രൂപ നല്‍കിയപ്പോള്‍ നോട്ടു നിരോധനവും (ഗബ്ബര്‍ സിംഗ് ടാക്‌സ്) ജി.എസ്.ടിയും തൊഴിലില്ലായ്മ സൃഷ്ടിച്ചു. ശ്രീധന്യയെ പോലെ എത്രയോ പാവപ്പെട്ട പെണ്‍കുട്ടികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തി.
അഞ്ചു വര്‍ഷത്തെ അന്യായം അഞ്ചു വര്‍ഷത്തെ ന്യായം കൊണ്ട് തിരുത്തും. തൊഴിലുറപ്പ് പ്രവര്‍ത്തി ദിനങ്ങള്‍ 150 ആയി ഉയര്‍ത്തും. 20% പാവങ്ങള്‍ക്ക് പ്രതിവര്‍ഷം മിനിമം തുക അക്കൗണ്ടില്‍ നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലെ 25 കോടി മനുഷ്യര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അഞ്ചു വര്‍ഷം കൊണ്ട് 3.60 ലക്ഷം അക്കൗണ്ടില്‍ എത്തിക്കും. സാമ്പത്തിക രംഗം പുനജ്ജീവിപ്പിക്കാനുള്ള മിന്നല്‍ ആക്രമണമാണിത്.
എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമ്പോള്‍ ഒരായിരം ശ്രീധന്യമാരെ നമ്മള്‍ ഉയര്‍ത്തിക്കൊണ്ടു വരും. അങ്ങനെ വളര്‍ന്നു വരുന്നവരെ പില്‍ക്കാലത്ത് കാണാനായാല്‍, തൊഴിലുറപ്പും ന്യായും ഉള്ളതിനാലാണ് മോദിജീ അങ്ങനെ കാണാനായതെന്ന് അവര്‍ പറയുന്ന ദിനങ്ങള്‍ സംഭവിക്കും. രാജ്യത്തെ അടിസ്ഥാന വിഭാഗം കഷ്ടപ്പാടിലൂടെയാണ് കടന്നു പോയത്. റബ്ബര്‍ വില കുത്തനെ ഇടിഞ്ഞു. എന്തുകൊണ്ട്. മലേഷ്യയുമായി ഉടമ്പടിയുണ്ടാക്കിയപ്പോള്‍ വില ഇടടിഞ്ഞു. മലേഷ്യന്‍ റബ്ബര്‍ ഇറക്കുമതി റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ല് ഒടിച്ചു. ഇതില്‍ പുനര്‍വിചിന്തനം നടത്തും. ഞങ്ങള്‍ നിങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പരിഹാരം ഉണ്ടാക്കും.
ഒരുറപ്പ് പറയാം. എല്ലാ കര്‍ഷകരുടെയും മനസ്സില്‍ നിന്ന് ഭയം മാറ്റും. ഓരോരുത്തര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന സര്‍ക്കാറാവും ഉണ്ടാക്കുക. ഇതിന്റെ മുന്നോടിയായി പ്രകടന പത്രിക രൂപപ്പെടുത്തിയപ്പോള്‍, കര്‍ഷകരോട് എന്തു ചെയ്യാനാവുമെന്ന് ചോദിച്ചു. രണ്ടു ആശയങ്ങള്‍ ലഭിച്ചു. ആദ്യത്തേത് ചോദ്യ രൂപത്തില്‍. അനില്‍ അമ്പാനി ബാങ്കില്‍ നിന്ന് 45000 കോടി കടമെടുത്ത് തിരിച്ചടച്ചില്ലെങ്കിലും ജയിലില്‍ പോകുന്നില്ല. പേര് നീരവ് മോദി, അനില്‍ അമ്പാനി, ലളിത് മോദി എന്നൊക്കെ ആണെങ്കില്‍ തിരിച്ചടക്കാതെ സുഖമായി കഴിയാം. എന്നാല്‍, 20000 രൂപ കാര്‍ഷിക വായ്മ എടുത്താല്‍ തിരിച്ചടച്ചില്ലെങ്കില്‍ ജയിലിലാവും. ഇതിലെന്താണ് യുക്തി. ചോദ്യം കൃത്യമായും ശരിയാണ്. ഇതു പരിഹരിക്കും. കര്‍ഷകനെ ജയിലിലടക്കില്ലെന്ന് നിയമം ഉണ്ടാക്കും. 2019ല്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്പക്ക് ജയിലില്‍ പോകേണ്ടി വരില്ല. ഇതിന്റെ കൂടെ, കര്‍ഷകര്‍ക്കായി മാത്രം ബജറ്റു അവതരിപ്പിക്കും. കേര-റബ്ബര്‍-ഏല കര്‍ഷകര്‍ക്കെല്ലാം വ്യക്തമായ ധാരണയോടെ മുന്നോട്ടു പോകാന്‍ ഇതുവഴി സാധിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന, സംഭരണം, താങ്ങുവില എന്നിവയെല്ലാം വര്‍ഷാദ്യം അറിയാനും നില മെച്ചപ്പെടുത്താനും സാധിക്കും.
ഇവിടെ എത്തുന്ന ആര്‍ക്കും വിനോദ സഞ്ചാര സാധ്യത പെട്ടന്ന് ആര്‍ക്കും ബോധ്യപ്പെടും. മനോഹരമായ പ്രദേശമായ വയനാടിന്റെ പെരുമ ലോകമാകെ വ്യാപിപ്പിക്കും. അമേരിക്കയിലും ജപ്പാനിലും യൂറോപ്പിലുമെല്ലാം ഈ സൗന്ദത്തെ എത്തിക്കണം. മുന്‍ അമേരിക്കന്‍ പ്രധസിഡന്റ് ബറാക്ക് ഒബാമ ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചാല്‍ വയനാട്ടില്‍ പോവണമെന്ന് ചിന്തിക്കുന്നത് സ്വപ്‌നം കാണുന്നു. ചികിത്സക്കായി വളരെ ദൂരം യാത്ര ചെയ്യണം. നല്ല ആസ്പത്രി സ്ഥാപിക്കാനും ബന്ദിപ്പൂര്‍-മൈസൂര്‍ രാത്രി യാത്രാ നിരോധനത്തിലെ പരിഹാരത്തിനും നമ്മള്‍ ഒന്നിച്ചു നിന്നാല്‍ സാധ്യമാണ്.
വന്യമൃഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷതയും വികസനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും വലുതാണ്. ഇക്കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറില്ല, നേതൃപരമായ പങ്കാളിത്തത്തോടെ കൃത്യമായ പരിഹാരം സാധ്യമാണെന്നാണ് വിചാരിക്കുന്നത്. എന്നാല്‍, പരിഹാരമായി നിങ്ങള്‍ക്ക് മുകളില്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്നത് കരണീയമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാലോചനയിലൂടെ ശരിയായ പരാഹാരം എല്ലാത്തിനും കണ്ടെത്താനാവുമെന്ന് വിശ്വസിക്കുന്നു; നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.
വെറുമൊരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് മുമ്പിലെത്തി നടപ്പാക്കാത്ത മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയെന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ മനസ്സില്‍ തോന്നിയത് (മന്‍കിബാത്ത്) മാത്രം പറയുന്നില്‍ അഭിരമിക്കുന്നവനല്ല, ഞാന്‍. നിങ്ങളുടെ ആത്മാംശം സ്വീകരിക്കുന്നതാണെന്റെ അഭിലാഷം. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായും നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന രീതിയിലാവും എന്റെ ചെയ്തികള്‍. രാജ്യത്തിന് മുതല്‍കൂട്ടാകുന്ന നിങ്ങളുടെ ചിന്തയും സഹവര്‍ത്തിത്വത്തില്‍ അധിഷ്ടിതമായ ജീവിത രീതിയും നിങ്ങളിലൊരാളായി ഇടപഴകി അനുഭവിക്കണമെന്നുണ്ട്. സമാധാനത്തോടെ ജീവിക്കുന്ന ദേശമാണ് വയനാടെന്ന് മാലോകരോട് വിളിച്ചുപറയുന്നു. പ്രശ്‌നങ്ങളെ ലഘൂകരിച്ചും പരിഹരിച്ചും സമാധാനം വിളയിക്കുന്ന അധ്വാനിക്കുന്നവരുടെ ഭൂമിയാണ് വയനാട്. നേരന്ദ്രമോദി കണ്ട് പഠിക്കേണ്ട ഭൂമികയാണിത്.
ഇവിടുത്തുകാരോട് സാഹോദ്യത്തിന്റെ ബന്ധം സ്ഥാപിക്കണമെന്നതാണ് ഹൃദയാഭിലാഷം. സത്യത്തിലൂട്ടിയ ബന്ധമാണത്. ഏതെങ്കിലുമൊരു കാലത്തേക്കല്ല, ജീവിതകാലം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. വയനാട് കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ശബ്ദമാണ്. ഇവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചത് ആദരവായി കാണുന്നു. നിങ്ങളെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കിയതില്‍ എല്ലാവരോടും നന്ദി പറയുന്നു. എല്ലാവര്‍ക്കും വിഷു-ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.
kerala
കപ്പലപകടം; കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും കണ്ടെത്താന്‍ മാപ്പിങ് നടത്തും
കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും മള്‍ട്ടി-ബീം സര്‍വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുക.

കൊച്ചി തീരത്തിനടുത്ത് പുറംകടലില്‍ അപടത്തില്‍പ്പെട്ട ചരക്ക് കപ്പലായ എംഎസ്സി എല്‍എസ്എ 3 ല്‍ നിന്ന് വീണ കണ്ടെയ്നറുകള്‍ ഇനിയും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കയുള്ളതിനാലും മാപ്പിങ് നടത്താന്‍ തീരുമാനിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും മള്‍ട്ടി-ബീം സര്‍വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടത്തുക.
കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പല്‍കമ്പനി ടി & ടി സാല്‍വേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സാച്ചുറേഷന്‍ ഡൈവേഴ്സ് ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ട്.
കടല്‍ത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടര്‍ ലില്ലി എന്ന ടോ കപ്പലില്‍ മള്‍ട്ടിബീം സര്‍വേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. സീമാക് എന്ന കപ്പല്‍ ഡൈവിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും.
അപകടങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ നടന്നുവരികയാണെന്ന് മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് (കൊച്ചി) പ്രിന്‍സിപ്പല്‍ ഓഫീസര്‍ ജെ സെന്തില്‍ കുമാര്‍ പറഞ്ഞു.
മെയ് 25 ന് കൊച്ചിയില്‍ നിന്ന് ഏകദേശം 14.6 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറി അപകടകരമായ ചരക്കുകള്‍ ഉള്‍പ്പെടെ 640 കണ്ടെയ്‌നറുകളുമായി പോയ എംഎസ്സി എല്‍എസ്എ 3 എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. 120 കിലോമീറ്റര്‍ തീരപ്രദേശത്ത് കരയ്ക്കടിഞ്ഞ 59 കണ്ടെയ്‌നറുകള്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്.
Cricket
നീണ്ട 18 വര്‍ഷങ്ങള്‍! ഐപിഎല്‍ കന്നി കിരീടം നേടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവരുടെ കന്നി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്രോഫി ഉയര്‍ത്തി. 20 ഓവറില്‍ 184/7 എന്ന നിലയില്‍ പഞ്ചാബ് കിംഗ്സിനെ പരിമിതപ്പെടുത്താനും ചരിത്ര വിജയം നേടാനും അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രകടനം കാഴ്ചവെച്ചു.
വിരാട് കോഹ്ലി 35 പന്തില്‍ 43 റണ്‍സുമായി ആര്‍സിബിയുടെ ടോപ്സ്‌കോറര്‍, ക്യാപ്റ്റന്‍ രജത് പതിദാര്‍ 16 പന്തില്‍ 26 റണ്‍സെടുത്ത് വീണു. പഞ്ചാബിന്റെ മികച്ച സ്‌കോര്‍. 48ന് 3, യുസ്വേന്ദ്ര ചാഹല്‍, 37 ഓവറില്‍ 1 വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സിന് ഒരിക്കലും ആക്കം കണ്ടെത്തിയില്ല, കാരണം തുടക്കത്തെ ഗണ്യമായ സ്‌കോറുകളാക്കി മാറ്റാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടു. കോഹ്ലി വീണ്ടും അവതാരകന്റെ റോള്‍ ഏറ്റെടുത്തു, പക്ഷേ അദ്ദേഹത്തിന്റെ മുട്ടിന് ഒഴുക്ക് ഇല്ലായിരുന്നു. അവര്‍ വെറും മൂന്ന് ബൗണ്ടറികള്‍ അടിച്ചു – അവയില്‍ രണ്ടെണ്ണം ഒമ്പതാം ഓവറിന് ശേഷമായിരുന്നു – 122.85 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. 55/1 എന്ന വാഗ്ദാനമായ പവര്‍പ്ലേയ്ക്ക് ശേഷം, RCB ഗണ്യമായി കുറഞ്ഞു, 6 നും 11 നും ഇടയില്‍ 42 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ഓപ്പണിംഗ് ഓവറില്‍ ഒരു സിക്‌സും ഫോറും അടിച്ച് ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തുടങ്ങിയത്, എന്നാല്‍ 16 റണ്‍സിന് ശ്രേയസ് അയ്യര്‍ ജാമിസണിന്റെ പന്തില്‍ ക്യാച്ച് നല്‍കിയത് ആര്‍സിബിയുടെ കുതിപ്പിന് തടസ്സമായി. മായങ്ക് അഗര്‍വാള്‍ (24), പട്ടീദാര്‍ (26), ലിയാം ലിവിംഗ്സ്റ്റണ്‍ (25) എന്നിവര്‍ പരാജയപ്പെട്ടു. സാള്‍ട്ട്, പാട്ടിദാര്‍, ലിവിംഗ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തന്റെ സമര്‍ത്ഥമായ വ്യതിയാനങ്ങളും നിര്‍ണായക മുന്നേറ്റങ്ങളും കൊണ്ട് ജാമിസണ്‍ വലിയ സ്വാധീനം ചെലുത്തി. ജിതേഷ് ശര്‍മ്മയുടെ അവസാന അതിഥിയും (10 പന്തില്‍ 24) റൊമാരിയോ ഷെപ്പേര്‍ഡിന്റെ (9 പന്തില്‍ 17) ഹ്രസ്വമായ തകര്‍ച്ചയും ആര്‍സിബിയെ മത്സര സ്‌കോറിലേക്ക് നയിച്ചു. 17-ാം ഓവറില്‍ ജിതേഷും ലിവിംഗ്സ്റ്റണും ചേര്‍ന്ന് 23 റണ്‍സ് നേടി ജെമിസണിന്റെ കണക്കുകള്‍ തകര്‍ന്നു. എന്നിരുന്നാലും, ലിവിംഗ്സ്റ്റണിനെ ഫുള്‍ ടോസില്‍ എല്‍ബിഡബ്ല്യു വീഴ്ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മികച്ച രീതിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്, അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി-ക്രുണാല്‍ പാണ്ഡ്യ (4), ഭുവനേശ്വര്‍ കുമാര്‍ (1), ഷെപ്പേര്‍ഡ് – ആര്‍സിബിയുടെ അവസാന ചിരി. 18 വര്‍ഷത്തെ ഹൃദയാഘാതങ്ങള്‍ക്കും സമീപത്തെ മിസ്സുകള്‍ക്കും ശേഷം ഒടുവില്‍ ഐപിഎല്‍ ട്രോഫി വീട്ടിലെത്തിക്കാന്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ ആവേശകരമായ പ്രകടനം നടത്തിയതിനാല്‍ മതിയായതായി തെളിയിക്കപ്പെട്ടു.
kerala
പി.വി അന്‍വറിന് എഎപി പിന്തുണയില്ല; തീരുമാനം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന് ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1968ലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പാലിക്കാത്തതിനാലാണ് അന്‍വറിന്റെ പത്രിക തള്ളിയത്. ആകെ 19 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതില്‍ ഏഴ് പത്രികകള്‍ തള്ളി.
കൂടാതെ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ ഇല്ലാത്തതും പത്രിക തള്ളാന്‍ കാരണമാവുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ഥിയെ കുറിച്ച് കമ്മീഷനില്‍ അറിയിക്കണം എന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തു. പി.വി അന്‍വര്‍ മത്സരിക്കുന്നത് അറിയിക്കാന്‍ ടിഎംസി വൈകിയതോടെ പത്രിക തള്ളുകയായിരുന്നു.
-
kerala20 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india23 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india13 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala3 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india3 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി
-
india3 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
News3 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു