Connect with us

india

ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡും ന്യൂസ് ക്ളിക്ക് എഡിറ്റർ പ്രബിർ പുർകായസ്ഥ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ അറസ്റ്റും അപലപനീയം: കെയുഡബ്ല്യുജെ

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ അവകാശ നിഷേധവുമാണ് ഈ നടപടി

Published

on

ദേശീയ തലത്തില്‍ തന്നെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഡല്‍ഹിയിലെ വീടുകളില്‍ ഇന്ന് രാവിലെ നടന്ന അനധികൃത പോലീസ് റെയ്ഡിനെയും ന്യൂസ് ക്‌ളിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ഥ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെയും
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( കെയുഡബ്ല്യുജെ ) ശക്തമായി അപലപിക്കുന്നതായി അറിയിച്ചു.

ഏത് കേസിനു വേണ്ടിയാണ് റെയ്ഡ് എന്നതു പോലും വെളിപ്പെടുത്താതെ നടത്തിയ റെയ്ഡില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വാര്‍ത്തയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്ന് ഭാരവാഹികള്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ അവകാശ നിഷേധവുമാണ് ഈ നടപടി. ഈ ജനാധിപത്യ വിരുദ്ധ, നിയമവിരുദ്ധ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

KUWJ condemns raids at journalists’ residences and arrest of senior journalists including NewsClick Editor Prabir Purkayastha

The Kerala Union of Working Journalists strongly condemns the illegal police raids conducted at the residences of prominent journalists at the national level on Tuesday morning. The arrest of senior journalists including NewsClick Editor Prabir Purkayastha is highly condemnable. During the raids that were held without even revealing the reasons for the same, the police seized mobile phones, laptops and other electronic equipment from the journalists. This can only be viewed as part of an attempt by the authorities to arm-twist and initimidate the journalists into refraining from pursuing news. This amounts to encroachment on the freedom of media and a blatant violation of democratic rights. The Union government should take stringent legal action against those who directed such an anti-democratic and illegal act, Kerala Union of Working Journalists state president M Vineetha and general secretary R Kiran Babu demanded.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ട്രംപ് പറഞ്ഞു നരേന്ദ്ര, കീഴടങ്ങൂ…’: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മോദി കീഴടങ്ങിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

നരേന്ദ്ര… കീഴടങ്ങുകയെന്ന് ട്രംപ് പറഞ്ഞതോടെ പ്രധാനമന്ത്രി മോദി അനുസരിച്ചെന്നും മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

പിന്നാലെ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. അവര്‍ ചെറിയ സമ്മര്‍ദ്ദം ചെലുത്തുമ്പോഴെല്ലാം ‘കീഴടങ്ങുന്നു’. ‘എനിക്ക് ബി.ജെ.പി.യെയും ആര്‍.എസ്.എസുകാരെയും കുറിച്ച് നന്നായി അറിയാം. അവരുടെ മേല്‍ അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തുക, അവരെ ചെറുതായി തള്ളുക, അവര്‍ ഭയന്ന് ഓടിപ്പോകും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ കീഴടങ്ങല്‍ കത്തെഴുതുന്ന ശീലം ഇവര്‍ക്ക് ഉണ്ടായിരുന്നെന്നും ഒരു ചെറിയ സമ്മര്‍ദ്ദം കൊണ്ട് അവര്‍ വഴങ്ങുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി കീഴടങ്ങില്ല. ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലും കീഴടങ്ങിയവരല്ല; അവര്‍ വന്‍ശക്തികള്‍ക്കെതിരായ പോരാളികളായിരുന്നു. രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

‘ ഏപ്രില്‍ 22-ന് പാകിസ്ഥാന്‍ നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സൈനിക പ്രതികരണമായാണ് മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാന്‍, പാക് അധിനിവേശ ജമ്മു കശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ സായുധ സേന ലക്ഷ്യമിട്ടു. ഇന്ത്യയുടെ ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലും ഷെല്ലാക്രമണം നടത്തി. അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചു, തുടര്‍ന്ന് ഇന്ത്യ ആക്രമണം ശക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിന് ഇടനിലക്കാരനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിച്ചിരുന്നു

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂറിനിടെ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ ചാരന്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ധൂര്‍ ഉള്‍പ്പെടെ വര്‍ഷങ്ങളായി അതിര്‍ത്തിക്കപ്പുറത്തുള്ള ഏജന്റുമാരുമായി സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രതി പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

Published

on

പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐയും ഖാലിസ്ഥാനി ഭീകരരുമായി ശക്തമായ ബന്ധമുള്ള ചാരനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു. ഓപ്പറേഷന്‍ സിന്ധൂര്‍ ഉള്‍പ്പെടെ വര്‍ഷങ്ങളായി അതിര്‍ത്തിക്കപ്പുറത്തുള്ള ഏജന്റുമാരുമായി സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രതി പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

അറസ്റ്റിലായ പ്രതി ഗഗന്‍ദീപ് സിംഗ്, സൈനിക വിന്യാസത്തിന്റെയും തന്ത്രപ്രധാന സ്ഥലങ്ങളുടെയും വിശദാംശങ്ങളുള്‍പ്പെടെ തന്ത്രപ്രധാനമായ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി, ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ഭീകരന്‍ ഗോപാല്‍ സിംഗ് ചൗളയുമായി ഗഗന്‍ദീപ് സിംഗ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളിലൂടെയാണ് പാക് ഇന്റലിജന്‍സ് ഓപറേറ്റീവുകളെ (പിഐഒ) പരിചയപ്പെടുത്തിയത്. ഇന്ത്യന്‍ ചാനലുകള്‍ വഴിയും പിഐഒമാരില്‍ നിന്ന് പണം കൈപ്പറ്റിയതായി പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഗൗരവ് യാദവ് പറഞ്ഞു.

ഇയാളില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ തന്റെ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ച രഹസ്യവിവരത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായും ഇയാള്‍ക്ക് 20 ലധികം ഐഎസ്‌ഐ ബന്ധങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു. മറ്റ് ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും ഈ ചാരപ്പണി ശൃംഖലയുടെ പൂര്‍ണ്ണ വ്യാപ്തി സ്ഥാപിക്കുന്നതിനുമായി സമഗ്രമായ സാമ്പത്തിക, സാങ്കേതിക അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പാക്കിസ്ഥാനിലുള്ള ഖാലിസ്ഥാന്‍ ഭീകരന്‍ ഗോപാല്‍ ചൗള ഇന്ത്യയില്‍ ഐഎസ്‌ഐയുമായി സഹകരിച്ച് ചാരപ്പണി നടത്തുന്നുണ്ടെന്നും പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ പ്രതികാര നടപടിയായ ഓപ്പറേഷന്‍ സിന്ദൂരില്‍ ചാരവൃത്തിയില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നതായും പഞ്ചാബ് പോലീസ് പറഞ്ഞു.

Continue Reading

india

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അഭിപ്രായസ്വാതന്ത്ര്യം മതവികാരം വ്രണപ്പെടുത്തലല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ ശര്‍മ്മിസ്ത പനോളിക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ കല്‍ക്കട്ട ഹൈക്കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.

Published

on

അഭിപ്രായസ്വാതന്ത്ര്യം മതവികാരം വ്രണപ്പെടുത്തലല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ ശര്‍മ്മിസ്ത പനോളിക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ കല്‍ക്കട്ട ഹൈക്കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.

രാജ്യത്തിന്റെ വൈവിധ്യം ഉയര്‍ത്തിക്കാട്ടിയ ഹൈക്കോടതി, അവരുടെ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ സിന്ദൂറിന്റെ വെളിച്ചത്തില്‍, മതപരമായ വ്യക്തിത്വത്തിന്റെ പേരില്‍ ആളുകളെ ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥി കുറ്റകരമായ വീഡിയോ നിര്‍മ്മിച്ചു. കമന്റുകള്‍ക്ക് ക്ഷമാപണം നടത്തുകയും പ്രതികരണത്തെ തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഈ വീഡിയോ ഒരു വിഭാഗം ആളുകളുടെ വികാരം വ്രണപ്പെടുത്താന്‍ കാരണമായി. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരെ വ്രണപ്പെടുത്താനുള്ളതല്ലെന്നും കോടതി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ മൊത്തത്തില്‍ 2 ലക്ഷത്തോളം ഫോളോവേഴ്സുള്ള പൂനെയിലെ സിംബയോസിസ് ലോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ശര്‍മ്മിസ്തയെ മെയ് 30 ന് ഗുരുഗ്രാമില്‍ വെച്ച് അറസ്റ്റ് ചെയ്തത് വന്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. കൊല്‍ക്കത്ത കോടതി ശര്‍മ്മിസ്തയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കൊല് ക്കത്തയില് രജിസ്റ്റര് ചെയ്ത പ്രാഥമിക കേസ് ആദ്യം ഫയല് ചെയ്തത് പോലെ പ്രധാന കേസായി പരിഗണിക്കുമെന്ന് വ്യക്തമാക്കി ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
ജൂണ്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

Continue Reading

Trending