Connect with us

Video Stories

നിപ; ശാസ്ത്രം ജയിച്ചു, കോമാളികൾ തോറ്റു

Published

on

രഞ്ജിത്ത് ആന്റണി

നിപ്പ വൈറസ് ആയിരിക്കാം അസുഖ കാരണം എന്ന് കണ്ട് പിടിച്ച ആ ഡോക്ടറെ അറിയുമോ?. ആ കൈയ്യൊന്ന് പിടിച്ച് കുലുക്കണം. കഴിയുമെങ്കിൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കണം. വേറൊന്നും കൊണ്ടല്ല. ആ ഡോക്ടർ തന്റെ ഡിഫ്രൻഷ്യൽ ഡയഗ്നോസിസ്സിൽ എത്തിയ രീതിയെ കുറിച്ച് ആലോചിച്ചിട്ട് പോലും ത്രില്ലടിക്കുന്നു.

വെറും ബാഹ്യമായ ലക്ഷണങ്ങൾ വെച്ച്, ഓരോ സംശയങ്ങളെയും എലിമിനേറ്റ് ചെയ്ത് ചെയ്ത് അവസാനം ഒരു നിഗമനത്തിലെത്തുന്നു. അതിന് അയാൾ മണിക്കൂറുകൾ അദ്ധ്വാനിച്ചിരിക്കണം. രോഗിയോടും, ബന്ധുക്കളെയും മാറി മാറി ഇന്റർവ്യു ചെയ്തിരിക്കണം. അവസാനം എല്ലാ സാദ്ധ്യതകളും പിന്തള്ളി നിപ യിലേയ്ക്ക് എത്തിയിരിക്കണം. നിപയാണെന്ന് ഉറപ്പിക്കാനായി സ്രവങ്ങൾ മണിപ്പാലിലേയ്ക്ക് അയച്ച രാത്രിയിൽ അദ്ദേഹം ഉറങ്ങിക്കാണില്ല. അഥവാ നിപ അല്ലെങ്കിൽ, അനാവശ്യമായി ഭീതി പരത്തി എന്ന പഴി കേൾക്കണ്ടി വരും. ചിലപ്പോൾ ഭാവി കരീർ തന്നെ അവതാളത്തിലാകും. എന്നിട്ടും, തന്റെ ക്ലിനിക്കൽ വൈഭവം നൽകിയ ആത്മവിശ്വാസത്തിൽ ഉറച്ച് നിന്നു.

രഞ്ജിത്ത് ആന്റണി


ഒന്ന് ആലോചിച്ചു നോക്കു. രണ്ട് ദശാബ്ദം മുന്നെ മലേഷ്യയിലെ ഒരു ചെറു പട്ടണത്തിൽ 100 ൽ താഴെ പേരെ ബാധിച്ച അസുഖം. പിന്നീട് ബംഗ്ലാദേശിലുണ്ടായ ചെറില ചില ഔട്ബ്രേക്കുകൾ. ഇത്രയേ ഈ പനിയെ കുറിച്ച് അറിയുമായിരുന്നുള്ളു. ഈ ഡോക്ടർ നിപാ ബാധിച്ച ഒരു രോഗിയെ മുന്നെ കണ്ടിരിക്കില്ല. ഏതൊ മെഡിക്കൽ ജേർണ്ണലിൽ വായിച്ച ഒരു ലേഖനമൊ, സി.ഡി.സി യുടെ ഗൈഡ് ലൈനിലെ നാലു വാചകങ്ങളൊ ഓർത്ത് വെച്ച് തന്റെ രോഗിയുടെ ലക്ഷണങ്ങളുമായി താതാദ്മ്യം ചെയ്യാൻ സാധിച്ച ആ ബുദ്ധിയുണ്ടല്ലൊ. അതിന് കൊടുക്കണം ഒരു കുതിരപ്പവൻ.

ബട്ട് …..

ഇത്രയും വായിക്കുന്ന, ഒരു പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ചിരിച്ചു പോകും. ഒരു വിധം ഡോക്ടർമ്മാർ എല്ലാം “യിതൊക്കെ എന്ത്” എന്ന ഭാവത്തിൽ ഇവിടെ വെച്ച് നിർത്തും. ഒരുവിധം ഡോക്ടർമ്മാരുടെ ദിനചര്യയുടെ ഭാഗമാണിത്. പുതിയ ജേർണ്ണലുകളിലെ ലേഖനങ്ങൾ വായിക്കുകയും, സ്ഥിരമായി അപ്ഡേറ്റഡായും ഇരിക്കുന്നത് കൊണ്ട് അവരൊക്കെ സ്വയം ഒരു ഡിസിപ്ലിൻ ഡെവലപ് ചെയ്തെടുത്തിട്ടുണ്ട്. അതു കൊണ്ടാണ് മാസങ്ങൾക്ക് മുന്നെ വായിച്ച ലേഖനങ്ങളിലെ ഉള്ളടക്കങ്ങൾ പോലും അയൾക്ക് ഓർമ്മ നിൽക്കുന്നത്. ഇത് എവിഡെൻസ് ബേസ്ഡ് മെഡിസിന്റെ ഫ്രെയിംവർക്ക് നൽകുന്ന ഒരു സൌകര്യമാണ്. ഈ നിപ്പ നിർണ്ണയിച്ച ഡോക്ടർ പോലും ഒറ്റയ്ക്കൊരു തീരുമാനം എടുത്തതാകാൻ സാദ്ധ്യത ഇല്ല. പല സ്പെഷിലിസ്റ്റുകളെയും കണ്സൾട്ട് വിളിച്ചിരിക്കണം. നിപ പനിക്ക് മസ്തിഷ്ക ജ്വരം പോലുള്ള ലക്ഷണങ്ങൾ ഉള്ളത് കൊണ്ട്, ഒരു ന്യുറോളജിസ്റ്റിന്റെ കണ്സൾട്ടും സഹായവും എന്തായാലും ലഭിച്ചിരിക്കണം. രോഗിയെ ഐ.സി.യു വിലേയ്ക്ക് മാറ്റിയത് കൊണ്ട്, ഒരു ക്രിട്ടിക്കൽ കെയർ ഫിഷ്യന്റെ സഹായവും കിട്ടിയിരിക്കണം. ഇങ്ങനെ സ്വയം സൄഷ്ടിച്ച ഒരു ഫീഡ്ബാക് ലൂപ്പിന്റെ സഹായവും എവിഡെൻസ് ബേസ്ഡ് ഫ്രെയിംവർക്ക് നൽകുന്നുണ്ട്. അതായത്, നിരന്തരം സ്വയം പീയർ റിവ്യു ചെയ്തു കൊണ്ടാണ് ഡോക്ടർമ്മാർ തങ്ങളുടെ ജോലി ചെയ്യുന്നത്. ഇത് കൊണ്ടൊക്കെയാണ് കേരളത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത രോഗങ്ങൾ പോലും ആത്മവിശ്വാസത്തോടെ ഡയഗ്നോസ് ചെയ്യാൻ ഡോക്ടർക്ക് കഴിയുന്നത്.

ഇനി മോഹനനും, വടക്കഞ്ചേരിയും കാണിക്കുന്ന കോപ്രായങ്ങൾ നോക്കു. ഇവരൊക്കെ ഒറ്റയാൾ പ്രസ്ഥാനങ്ങളാണ്. വവ്വാൽ ചപ്പിയതാണെന്ന് പറഞ്ഞൊരു മാങ്ങ കൊണ്ട് വന്ന് പൂളി തിന്ന് കാണിക്കണ്ട ബാദ്ധ്യതയെ മോഹനന് ഉള്ളു. വടക്കഞ്ചേരീടെ മുഖ്യ ശത്രു പാരസറ്റമോളാണ്. ഏതൊ മെഡിക്കൽ ടെക്സ്റ്റ് ബുക്കിൽ സ്റ്റാർ ഇട്ട് ചുവട്ടിൽ ഫൂട്ട് നോട്ടായി രേഖപ്പെടുത്തിയ ഒരു വരിയാണ് ജേക്കബ് വടക്കഞ്ചേരിയുടെ ആക്ടിവസത്തിന്റെ കാതൽ. അതായത് അമിതമായ പാരസറ്റമോൾ ഉപയോഗം കരൾ തകരാറിലാക്കും എന്ന് ആ ടെക്സ്റ്റ് ബുക്കിലുണ്ടത്രെ. മുഷിഞ്ഞ ഒരു ബുക്കും സ്ഥിരമായി പൊക്കി പിടിക്കാറുണ്ട്. പാരസറ്റമോൾ മാത്രമല്ല, എല്ലാ മരുന്നുകൾക്കും സൈഡ് ഇഫക്ടുകളും അടങ്ങിയതാണ് ഒരു ഫാർമ്മക്കോളജി ടെക്സ്റ്റ് ബുക്. പ്രകൄതി ചികിത്സ നടത്തി ആളു തട്ടിപ്പോയ കേസിൽ വരെ വടക്കഞ്ചേരി വിദഗ്ദ്ധമായി ഊരി. മോഹനനായാലും വടക്കഞ്ചേരിക്കായാലും തങ്ങളുടെ ചികിത്സകളുടെ ഔട്കം ആരെയും ബോധിപ്പിക്കണ്ട ബാദ്ധ്യതയില്ല. ഇവരുടെ ഫാൻസ്സിന് അത് അറിയണ്ട ആവശ്യവുമില്ല. ഇനി ഇവരോട് തങ്ങളുടെ ചികിത്സകൾ ഡോക്കുമെന്റ് ചെയ്യാൻ ആവശ്യപ്പെട്ട് നോക്കു. അപ്പ കാണാം അവരുടെ തനി നിറം. ഡോക്കുമെന്റ് ചെയ്ത് പണി പാളിയാൽ ഡോക്കുമെന്റേഷൻ തെളിവുകളാകും. പിന്നെ വീഢിയൊ ഇട്ട് മോങ്ങിയാലും, വെള്ള ജുബ്ബയിട്ട് നാലു ഡയലോഗ് വിട്ടാലൊ ഊരി പോരാൻ പറ്റില്ല. തെളിവായി. അവർ അകത്ത് പോകും.

കോമാളികളെ വിടൂ. ഇവിടെ ഹീറോസ് നിപ ഡയഗ്നോസ് ചെയ്ത ആ ഡോക്ടർമ്മാരാണ്. തങ്ങൾ പഠിച്ച സയൻസ്സ് നൽകുന്ന എല്ലാ സാദ്ധ്യതകളെയും ആത്മവിശ്വാസത്തോടെ ഉപയോഗിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു വേള, “ഏയ്; അതായിരിക്കില്ല” എന്ന് ആ ഡോക്ടർ തീരുമാനിച്ചെങ്കിൽ ഇന്ന് 19 നൂറ്റാണ്ടിലെ കോളറയ്ക്ക് സമാനമായൊരു സാഹചര്യം കേരളത്തിലുണ്ടായേനെ. 1817 ൽ കോളറ പടർന്നതും ഇൻഡ്യയിൽ നിന്നായിരുന്നു എന്നത് ഒരു യാദൄശ്ചികതയാണ്. അന്ന് 1.3 മില്യണ് ആൾക്കാരാണ് മരിച്ചത്. അതിനൊപ്പം ചരിത്രത്തിൽ സ്ഥാനം പിടിച്ചേക്കാവുന്ന ഒരു സാഹചര്യത്തിൽ നിന്ന് രക്ഷിച്ചത് ശാസ്ത്രമാണ്, ഡോക്ടർമ്മാരാണ്, ആരോഗ്യവകുപ്പാണ്. അഭിനന്ദനങ്ങൾ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending