Connect with us

india

ബജറ്റിൽ വിദ്യാഭ്യാസ മേഖലക്ക് 9,600 കോടി രൂപയുടെ കുറവ്; വിദ്യാഭ്യാസ സമ്പ്രദായം തകർക്കാൻ ബി.ജെ.പി-ആർ.എസ്.എസ് ശ്രമം: ഖാർഗെ

ഉന്നതവിദ്യാഭ്യാസ ബജറ്റിൽ 9,600 കോടി രൂപ കേന്ദ്രം വെട്ടികുറച്ചെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലക്ക് മാറ്റി വെച്ച വിഹിതത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ ബജറ്റിൽ 9,600 കോടി രൂപ കേന്ദ്രം വെട്ടികുറച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ബി.ജെ.പി-ആർ.എസ്.എസ് ന്റെ ആളുകൾ ആഗ്രഹിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള ബജറ്റിൽ 9,600 കോടി രൂപ വെട്ടിക്കുറച്ചു, ഇടക്കാല ബജറ്റിൽ 16.38 ശതമാനം വെട്ടിക്കുറച്ചു. ഇത് വലിയ പ്രതിസന്ധി ആണ്,’ ഖാർഗെ എക്സിൽ പറഞ്ഞു.
ഐ.ഐടി.കൾക്കും ഐ.ഐ.എമ്മുകൾക്കുമുള്ള ബജറ്റ് തുടർച്ചയായ രണ്ടാം വർഷവും വെട്ടിക്കുറച്ചതായും യു.ജി.സിക്കുള്ളതിൽ 61ശതമാനം വെട്ടിക്കുറവ് നടത്തിയതായും അദ്ദേഹം ആരോപിച്ചു.
‘യു.ജി.സി ഒരു നിയമാനുസൃത സ്ഥാപനമാണ്, രാജ്യത്തെ ഗ്രാൻ്റ് നൽകുന്ന ഏക ഏജൻസിയായിരിക്കുമെന്ന് കരുതിയിരുന്നെങ്കിലും മോദി സർക്കാർ അതിൻ്റെ അധികാരം കവർന്നെടുത്തു, അതുവഴി അതിൻ്റെ സ്വയംഭരണാവകാശം ചവിട്ടിമെതിച്ചു.
സർവകലാശാലകളെ നിയന്ത്രിക്കുക, സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ചുരുക്കുക, അവരുടെ സ്വയംഭരണത്തിൽ തുരങ്കം വെക്കുക, പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കുക, യുവാക്കളെ ഒറ്റിക്കൊടുക്കുക എന്നിങ്ങനെ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്മേലുള്ള മോദി ഗവൺമെൻ്റിൻ്റെ ആക്രമണം തുടർന്ന് കൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തെ തുരങ്കം വെക്കുക വഴി രാജ്യത്തെ യുവാക്കളുടെ ഭാവി ഇല്ലാതാക്കിയെന്നും അത് രാജ്യത്തിന്റെ ഭാവിയെ തന്നെ നശിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു.

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending