Connect with us

Video Stories

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാം

ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

Published

on

കോവിഡ് മഹാമാരിയുടെ വരവോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. പൊതുഇടങ്ങളിലെ സമ്പർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഏറ്റവും നല്ലത് സ്വന്തമായി വാഹനമോടിക്കുകയാണെന്ന തിരിച്ചറിവിലാണ് പലരും. വാഹനവിപണിയിലെ ഉണർവിനും ഇത് കാരണമായിട്ടുണ്ട്.

മുമ്പ് ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിച്ചിരുന്ന പലരും സ്വന്തമായി വാഹനം വാങ്ങുകയോ, സ്വന്തമായുണ്ടായിരുന്ന വാഹനം കൂടുതലായി ഉപയോഗിച്ചു തുടങ്ങുകയോ ചെയ്തു. സ്വാഭാവികമായും റോഡിലും ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ, റോഡപകടങ്ങൾക്കുള്ള സാധ്യതയും വർധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡ്രൈവിങ് എന്നത് പൂർണമായ ശ്രദ്ധയും കരുതലും ആവശ്യമായ ഒരു ജോലിയാണ്. നമ്മുടെ അശ്രദ്ധ നമ്മെ മാത്രമല്ല, മറ്റുള്ളവരെയും അപകടപ്പെടുത്താം. അതുപോലെത്തന്നെ, വാഹനമോടിക്കുമ്പോൾ നമ്മൾ എത്ര കരുതൽ പാലിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധയോ സാഹസികതയോ നമ്മുടെ സുരക്ഷയെ ബാധിക്കാനും ഇടയുണ്ട്. റോഡിൽ വണ്ടിയുമായി ഇറങ്ങുന്ന എല്ലാവരും പൂർണശ്രദ്ധ പാലിക്കുക എന്നതു മാത്രമാണ് നൂറു ശതമാനം സുരക്ഷയിലേക്കുള്ള ഏകവഴി.

ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

1. മൊബൈൽ ഉപയോഗം

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കാരണമായി നിരവധി അപകടങ്ങളാണുണ്ടാകുന്നത്. യാത്രയ്ക്കിടയിൽ വാട്ട്‌സാപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സന്ദേശം വായിക്കാൻ വേണ്ടി ഫോണിലേക്ക് നോക്കാനെടുക്കുന്ന നിമിഷാർധം ഡ്രൈവറുടെ ശ്രദ്ധ വണ്ടിയിൽ നിന്ന് തെറ്റുന്നു.

ഒരു കൈ കൊണ്ട് ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ റോഡിലുണ്ടാവുന്ന കാര്യങ്ങൾ വിലയിരുത്താനും അവയോട് പ്രതികരിക്കാനുമുള്ള നമ്മുടെ ശേഷി 50 ശതമാനമായി കുറയും. ഒരു കാരണവശാലും ഡ്രൈവിംഗിനിടെ ഫോൺ കൈയിലെടുക്കരുത്. വളരെ അത്യാവശ്യമാണെങ്കിൽ വാഹനം റോഡരികിൽ ഒതുക്കിയ ശേഷം ഫോണിൽ സംസാരിക്കുക; അല്ലെങ്കിൽ, ഹാൻഡ്‌സ് ഫ്രീ സംവിധനങ്ങൾ ഉപയോഗിക്കുക.

2. കണ്ണാടി നന്നായാൽ അപകടമൊഴിവാക്കാം

റിയർ വ്യൂ, സൈഡ് മിററുകൾക്ക് ഡ്രൈവിംഗിൽ അതീവമായ പ്രാധാന്യമാണുള്ളത്. വാഹനത്തിന്റെ പിറകിലും വശങ്ങളിലുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ മിററുകൾ അത്യന്താപേക്ഷിതമാണ്.

വണ്ടി എടുക്കുമ്പോൾ തന്നെ മിററുകൾ കൃത്യമായ പൊസിഷനിലാണെന്നും വശങ്ങളും പിൻഭാഗവും കൃത്യമായി കാ ണാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തുക. കാറിൽ കയറിയ ഉടൻ കണ്ണാടി പരിശോധിക്കുക എന്നത് ഒരു ശീലമാക്കുക. വീഴ്ചക്ക് ഒരുപക്ഷേ, വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

3. ഇൻഡിക്കേറ്റർ ഇടാനുള്ളതാണ്

റോഡിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴും ലെയിൻ മാറുമ്പോഴും ഇൻഡിക്കേഷൻ സിഗ്നൽ പ്രവർത്തിപ്പിക്കണമെന്നത് അടിസ്ഥാന പാഠമാണ്. എന്നാൽ, ഇത് പാലിക്കാത്തതു കാരണം അപകടമുണ്ടാകുന്നത് പതിവാണ്.

നമ്മുടെ ഉദ്ദേശ്യം പിറകിൽ നിന്നും എതിർവശത്തു നിന്നും വരുന്ന വാഹനങ്ങൾ ഓടിക്കുന്നവരെ ബോധിപ്പിക്കാനാണല്ലോ ഇൻഡിക്കേഷൻ. ഇത് ഇല്ലാതാവുമ്പോൾ മറ്റുവാഹനങ്ങൾ വന്നിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തിരിയുകയോ ലെയിൻ മാറുകയോ ചെയ്തശേഷം ഇൻഡിക്കേഷൻ ഓഫാക്കാനും ശ്രദ്ധിക്കുക. ഇൻഡിക്കേഷൻ ബൾബുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.

4. ഹൈബീം ആവശ്യത്തിനു മാത്രം

വാഹനത്തിന്റെ ഹൈബീം അത്യാവശ്യത്തിനു മാത്രം പ്രവർത്തിപ്പിക്കാനുള്ളതാണ്. സ്ട്രീറ്റ് ലൈറ്റുകളില്ലാത്ത റോഡിലൂടെയുള്ള രാത്രിയാത്രയിൽ ഡ്രൈവർക്ക് റോഡിന്റെ വിശദമായ ലഭിക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. എന്നാൽ, റോഡിൽ മറ്റു വാഹനങ്ങളുണ്ടാകുമ്പോൾ ഹൈബീം പ്രവർത്തനക്ഷമമാക്കരുത്. ഇത് എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറക്കാനും അപകടത്തിൽ ചെന്നെത്താനും കാരണമാകുന്നു.

എതിർദിശയിൽ മറ്റൊരു വാഹനത്തിന്റെ ഹെഡ്‌ലൈറ്റോ നമ്മുടെ ദിശയിൽ മുന്നിലുള്ള വാഹനത്തിന്റെ ടെയിൽ ലൈറ്റോ കാണുമ്പോൾ ലോബീം ഉപയോഗിക്കുക എന്നതാണ് സാമാന്യമര്യാദയും നല്ല ശീലവും. ചിലപ്പോൾ, ഹൈബീം ഓണായിരിക്കുകയാണെന്ന കാര്യം നമുക്ക് ഓർമയുണ്ടായില്ല എന്നുവരാം. ഇത് ഒഴിവാക്കുന്നതിനായി ഡാഷ്‌ബോർഡിൽ ഇടക്കിടെ ശ്രദ്ധിക്കുന്ന ശീലമുണ്ടാക്കുക. എതിർദിശയിൽ വരുന്ന ഡ്രൈവർ സിഗ്നൽ നൽകിയാൽ ഹൈബീം തീർച്ചയായും ഒഴിവാക്കണം.

5. സീറ്റിംഗ് പൊസിഷൻ സുഖത്തിനല്ല

ഒട്ടുമിക്ക വാഹനങ്ങളിലും ഡ്രൈവറുടെ ഡ്രൈവിംഗ് പൊസിഷൻ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, സുഖമായി ഇരിക്കുന്നതിനല്ല വാഹനത്തിന്റെ കൺട്രോൾ കൈവശം ഉണ്ടായിരിക്കുന്നതിനാണ് മുൻതൂക്കം നൽകേണ്ടത് എന്നതാണ്.

സീറ്റ് പിറകിലേക്ക് ചാരിവെക്കുന്നതു കൊണ്ടുള്ള ഒരു പ്രധാന പ്രശ്‌നം അടിയന്തരഘട്ടത്തിൽ ബ്രേക്കോ ക്ലച്ചോ അപ്ലൈ ചെയ്യുന്നതിന് ആുവശ്യമായ സമയം ലഭിക്കില്ല എന്നതാണ്. കംഫർട്ടബിൾ ആയി ഇരിക്കുന്നത് അലസതക്കും അതുവഴി അശ്രദ്ധയ്ക്കും കാരണമാകാം. രണ്ട് കൈകളും സ്റ്റിയറിംഗ് വീലിൽ നേരെ വരുന്ന വിധത്തിൽ ഇരിക്കുന്നതാണ് സുരക്ഷിതമായ ശീലം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending