Connect with us

Video Stories

സ്ലിപ്പില്‍ ക്യാച്ച് കാത്തുനില്‍ക്കുന്നവന്റെ ഏകാഗ്രത

Published

on

സംഗീത് ശേഖര്‍

സ്ലിപ് ഫീല്‍ഡര്‍മാര്‍. ബാറ്റിന്റെ എഡ്ജില്‍ നിന്നും വരുന്ന, കീപ്പറുടെ റീച്ചിനു പുറത്തുള്ള, പന്തുകള്‍ കയ്യിലൊതുക്കാന്‍ കാത്തു നില്‍ക്കുന്നവര്‍. എഡ്ജ് എടുത്തു വരുന്ന പന്തിന്റെ momentum കൂടുന്നു എന്നതിനാല്‍ സ്ലിപ് ക്യാച്ചുകള്‍ ഒട്ടും അനായാസമല്ല. മുഴുവന്‍ സമയവും ഏകാഗ്രതയോടെ ബൗളറുടെ റണ്‍ അപ്പ് മുതല്‍ ബാറ്റ്‌സ്മാന്റെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് നില്‍ക്കെണ്ടവര്‍.

‘Don’t try and catch the ball, let the ball catch you’ എന്നത് മാര്‍ക്ക് വോയുടെ ഉപദേശമാണ്. എഡ്ജ് എടുത്തു കഴിഞ്ഞാല്‍ പന്തിനെ കയ്യിലേക്ക് വരാന്‍ അനുവദിച്ചു കൊണ്ട് തികച്ചും റിലാക്‌സ്ഡ് ആയി സോഫ്റ്റ് ഹാന്‍ഡ്‌സ് ഉപയോഗിച്ച് പന്തിനെ കയ്യിലൊതുക്കുക എന്നതാണ് സന്ദേശം. വൈഡ് സ്റ്റാന്‍സ് എടുത്തു നില്‍ക്കുന്നതിനേക്കാള്‍ നാരോ സ്റ്റാന്‍സ് എടുത്തു നില്‍ക്കുന്നതാണ് വശങ്ങളിലേക്ക് പെട്ടെന്ന് മൂവ് ചെയ്യാന്‍ സഹായിക്കുക എന്നാണു കേട്ടിട്ടുള്ളത്.

മാര്‍ക്ക് വോ, മാര്‍ക്ക് ടെയ്‌ലര്‍, വോണ്‍ തുടങ്ങിയവരെല്ലാം ഈ രീതി ഉപയോഗിക്കുന്നവരാണ്. Anticipation ഒരു നിര്‍ണായക ഘടകമാണ്. മികച്ച സ്ലിപ് ഫീല്‍ഡര്‍മാര്‍ മിക്കവാറും ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആയിരിക്കും എന്നതൊരു വസ്തുതയാണ്.

മികച്ച സ്ലിപ് ക്യാച്ചര്‍മാരുടെ ഒരു ലിസ്റ്റ് തിരഞ്ഞാല്‍ ബോബ് സിംപ്‌സന്‍, ഗാരി സോബേഴ്‌സ്, അലന്‍ ബോര്‍ഡര്‍, മാര്‍ക്ക് ടെയ്‌ലര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, മഹേല ജയവര്‍ദനെ, മുഹമ്മദ് അസ്ഹറുദ്ദന്‍, സ്റ്റീഫന്‍ ഫ്‌ളെമിംഗ്, യൂനിസ് ഖാന്‍, ജാക്ക് കല്ലിസ് എന്നിങ്ങനെ സാമാന്യം നീളമുള്ള ഒരു ലിസ്റ്റ് ആണ് കിട്ടുക. ഇതില്‍ തന്നെ സേഫ് ക്യാച്ചര്‍മാര്‍ എന്ന് വിശേഷിപ്പിക്കാവുന്നവരും സ്ലിപ് ക്യാച്ചിംഗിനെ ഒരു ആര്‍ട്ട് ആക്കിയവരുമുണ്ട്.

എനിക്കിഷ്ടം രണ്ടു പേരെയാണ്, ഒന്ന് മാര്‍ക്ക് വോ. തന്റെ ബാറ്റിംഗ് ശൈലിയെ പോലെ തന്നെ മനോഹരമായി ക്യാച്ചുകള്‍ കയ്യിലൊതുക്കിയിരുന്ന ഫീല്‍ഡര്‍. പെട്ടെന്ന് ഓര്‍മ വരുന്നത് 99 ലോകകപ്പ് ഫൈനലില്‍ വജത്തുള്ള വസ്തിയെ പുറത്താക്കാന്‍ എടുത്ത ക്യാച്ചാണ്. തേഡ് സ്ലിപ്പിലേക്ക് യാത്രയാകുകയായിരുന്ന പന്തിനെ സെക്കന്റ് സ്ലിപ്പില്‍ നിന്നിരുന്ന മാര്‍ക്ക് മനോഹരമായ ഒരു ഫുള്‍ ലെംഗ്ത് ഡൈവിലൂടെ കയ്യിലൊതുക്കുന്ന കാഴ്ച. പെര്‍ഫക്റ്റ് ഡൈവ്, പെര്‍ഫക്റ്റ് ക്യാച്ച്, അതിലുപരിയായി മനോഹരമായ ലാന്‍ഡിംഗ്… സോഫ്റ്റ് ഹാന്‍ഡ്സ് ഉപയോഗിച്ച് ക്യാച്ചുകള്‍ എടുത്തിരുന്ന വോ അല്‍പം ബുദ്ധിമുട്ടുള്ള ക്യാച്ചുകളെ പോലും ഒരു റഗുലെഷന്‍ സ്ലിപ് ക്യാച്ച് എന്ന് തോന്നിപ്പിച്ചിരുന്നത് അയാളുടെ കഴിവാണ്.

1999 ലോകകപ്പ് ഫൈനലിലെ മാര്‍ക് വോയുടെ ക്യാച്ച്‌

രണ്ടാമത്തെ ആള്‍ ചിലര്‍ക്ക് അല്‍പം സംശയമുണ്ടാക്കിയെക്കാം… ബ്രയാന്‍ മക്മില്ലന്‍. കണ്ടതില്‍ വച്ചേറ്റവും ബ്രില്ല്യന്റ് ആയ സ്ലിപ് ഫീല്‍ഡര്‍. സ്പിന്നിനെതിരെ അപാരമായ റിഫ്‌ലക്‌സുകള്‍ കാട്ടിയിരുന്ന രണ്ടു പേരാണ് ദ്രാവിഡും മഹേലയും. തങ്ങളുടെ കാലഘട്ടത്തിലെ മികച്ച സ്പിന്നര്‍മാരുടെ പന്തുകളില്‍ വന്ന ഹാഫ് ചാന്‍സുകള്‍ വരെ ഇരുവരും കയ്യിലൊതുക്കിയിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending