Connect with us

More

മതേതര കക്ഷികള്‍ ഒന്നിക്കണം: മുസ്ലിം ലീഗ്

Published

on

 

 

 

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: ത്രിപുരയിലേതടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലികുട്ടി എം പി ഡല്‍ഹിയില്‍ പറഞ്ഞു. മുസ്ലിം ലീഗ് പാര്‍ലമെന്റ് അംഗങ്ങള്‍ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അജയ്യമാണന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ മതേതര കക്ഷികള്‍ കൂടുതല്‍ ഗൗരവത്തോടെ തിരഞ്ഞടുപ്പുകളെ സമീപിച്ചാല്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിണ്ണ ബലവും പണവും ഉപയോഗിച്ചാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചത്. എല്ലാതരത്തിലുള്ള പ്രതികൂല സാഹചര്യത്തിലും മേഘാലയിലെ കോണ്‍ഗ്രസ് മുന്നേറ്റം ആശാവഹമാണ്. എം പി പറഞ്ഞു. ഇടതുപക്ഷം ത്രിപുര തിരഞ്ഞടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ കുറച്ചു കൂടി തെളിമയുള്ള നിലപാട് സ്വീകരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്. ത്രിപുരയില്‍ സംഭവിച്ചത് കേരളത്തില്‍ കൂടി ആവര്‍ത്തിച്ചതിനു ശേഷമെ പഠിക്കുകയുള്ളു എന്ന ഇടത്പക്ഷ നിലപാട് ശരിയല്ല കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
രാജ്യത്ത് സാധരണക്കാരന്റെ വിഷയങ്ങളില്‍ ചര്‍ച്ചയേ നടക്കുന്നില്ല. സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. വിദേശത്തുള്ള പണം സ്വദേശത്തെത്തിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ സ്വദേശത്തെ പണം വിദേശത്തെക്ക് കടത്താന്‍ സഹായിക്കുന്നതാണ് നീരവ് മോദിയുടെ ബാങ്ക് കുംഭകോണത്തിലൂടെ വ്യക്തമായതന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
കോണ്‍ഗ്രസിതര മൂന്നാം മുന്നണി യാഥാര്‍ത്യത്തോട് യോജിക്കാത്തതാണ്. അത്തരം നീക്കങ്ങള്‍ ഫലത്തില്‍ ബിജെപിക്ക് സഹായമാവുകയാണ് ചെയ്യുക. ഉത്തര്‍പ്രദേശിലെ ഉപതിരഞടുപ്പില്‍ ബദ്ധവൈരികളായ ബിഎസ്പി എസ്പി ഒന്നിച്ചു പോരാടാന്‍ തീരുമാനിച്ചത് മുസ്ലിംലീഗ് സ്വാഗതം ചെയ്യുന്നു കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്ത് കോണ്‍ഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രാജ്യത്ത് എഴുതി തള്ളാനാവില്ലന്ന് ഇ ടി.മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കോണ്‍ഗ്രസും വിവിധ പ്രദേശിക പാര്‍ട്ടികളും ഒന്നിച്ചു നിന്നു പൊതു തിരഞ്ഞെടുപ്പിനെ നേരിടണം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി സമീപഭാവിയില്‍ രാഷ്ട്രീയ മുന്നേറ്റം സാധ്യമാണന്ന വാദം അബദ്ധമാണെന്ന് ഇ ടി പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്തത്തില്‍ മുന്നണി രൂപീകരിക്കുന്നതിനായി വിവിധ പ്രാദേശിക പാര്‍ട്ടികളുമായി മുസ്ലിംലീഗ് ചര്‍ച്ചകള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. പിവി അബ്ദുള്‍ വഹാബ് എംപി, ഖുറം അനീസ് ഉമര്‍, ഷഹന്‍ഷ ജഹാംഗീര്‍ തുടങ്ങിയ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending