Connect with us

Culture

കെ.ടി ജലീലിന്റെ മലപ്പുറം പ്രസംഗത്തില്‍ ഒളിഞ്ഞിരിക്കുന്ന കുടില തന്ത്രങ്ങള്‍

Published

on

ശുഐബുല്‍ ഹൈത്തമി

അടിമുടി അവധാനതയോടെ ഇടപെടുകയും ഇടപെടാതിരിക്കുകയും ചെയ്യാറുള്ള കുലീനനും സൗമ്യനുമായ പണ്ഡിതനാണ് ആയിരങ്ങളുടെ ഗുരുനാഥരായ പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാർ . പ്രായവും പദവിയുമേറുന്തോറും പക്വതയുടെ പൂർണ്ണതയിലേക്ക് വളരുന്ന നല്ല നേതാവുമാണ് അദ്ദേഹം. കാർക്കഷ്യങ്ങളോ പിടിവാശികളോ തലക്കനമോ ഇല്ലാത്തതിനാൽ ആശയഭിന്നതയുള്ളവർക്കു പോലും പ്രാപ്യനും പ്രിയങ്കരനുമാണ് ആൾ .കേരള മുസ്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട മത പഠനാചരണ ശൃംഖലയായ സമസ്താ കുടുംബത്തെ അതിന്റെ ഗതകാലങ്ങളോട് ബന്ധിപ്പിക്കുന്ന നിലവിൽ ഏറ്റവും പഴക്കമുള്ള കണ്ണി എന്ന നിലയിലും പാണക്കാട് കുടുംബം നേതൃത്വം നൽകുന്ന കേരളത്തിലെ സമുദായ നന്മകളുടെ മുൻനിര സഹചാരി എന്നനിലയിലും കേരള ഇസ്ലാമിനെ ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രതിനിധീകരിക്കുന്ന സാമ്പ്രദായിക മുസ്ല്യാർ എന്നയർത്ഥത്തിലും വർത്തമാന മുസ്ലിം നേതൃത്വത്തിന്റെ അഗ്രസരണിയിലാണ് അദ്ദേഹത്തിന്റെ ശ്രേണീപഥം .

ഇങ്ങനെയുള്ള ഒരു വ്യക്തിത്വത്തെ അസ്ഥാനത്ത് കയറി കടന്നാക്രമിക്കുക വഴി പ്രതിഛായയിൽ കരിഛായം കലർന്ന കെ ടി ജലീൽ ഉദ്ദേശിച്ച രാഷ്ട്രീയലാഭത്തെ കുറിച്ച് സമുദായ സ്നേഹികൾ ആലോചിക്കുന്നത് നന്നാവും . അതിന് മുമ്പ് പാണക്കാട് തങ്ങളുടെ മീതേക്കും പാഞ്ഞുകയറിയിരുന്നു മന്ത്രി. സത്യത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന അനിതരനായ കപ്പിത്താന്റെ നിശബ്ദ സാന്നിധ്യത്തിന്റെ പ്രശാന്തതയിലാണ് പ്രക്ഷുബ്ദമായ പലകടലുകളും കടന്ന് സാമുദായിക ഭദ്രതയുടെ കപ്പൽ മുന്നോട്ട് പോകുന്നത്. ആ കപ്പലിൽ കയറിയാണ് ജലീൽ തിരമാലകൾ ഭേദിക്കാൻ എങ്ങനെയാണ് തോണി തുഴയേണ്ടത് എന്ന് പഠിച്ചതും പിന്നീടാർത്തി മൂത്തപ്പോൾ കടലാക്കാമെന്ന് കരുതി കൈത്തോടിനെ പുണർന്നതും .

പി കെ ഫിറോസും നജീബ് കാന്തപുരവുമടങ്ങങ്ങുന്ന യൂത്ത് ലീഗിലെ പുത്തൻപടയാണ് തന്റെ അധികാരപീഠത്തിന്റെ കാലിളക്കുന്നത് എന്ന് കണ്ട് ഹാലിളകിയ മന്ത്രി ഈ രണ്ട് പേരെ ആലിക്കുട്ടി മുസ്ല്യാരുടെ ലീഗുകാരാക്കുക വഴി സമസ്ത – ലീഗ് ഛിദ്രത തന്നെയാണ് ഉന്നം വെക്കുന്നത്. അതിന്റെ ലാഭം പലതാണ്. ഒന്നാമതായി , ആലിക്കുട്ടിയുസ്താദിനെ ചിത്രത്തിൽ നിന്നും സംരക്ഷിക്കാൻ യൂത്ത് ലീഗിന്റെ നിലപാടിനോട് അദ്ദേഹത്തിന് താദാത്മ്യമില്ല എന്ന സമസ്താ കുടുംബത്തിന്റെ വിശദീകരണം വരും. ഉസ്താദിനെ പറയിപ്പിച്ചതിന് യുവസമസ്താപ്രവർത്തകർ നജീബിനും ഫിറോസിനും പൊങ്കാല സമർപ്പിക്കും. കുറച്ചായി അങ്ങനെയൊരു പുകയുന്ന ദ്വന്ദം ഉണ്ട് എന്ന ഒരു ഭ്രമിതസങ്കൽപ്പം ഇവിടെയുണ്ട് . (അതിന്റെ വിശദാംശങ്ങളുടെ വിചാരം ഈ കുറിപ്പിന്റെ ഉദ്ദേശ്യമേയല്ല) .പുറമേ , സജീവമായ സുന്നീ ഐക്യത്തെ നിരുൽസാഹപ്പെടുത്തുന്നത് ആലിക്കുട്ടി മുസ്ലാർ നേതൃത്വം നൽകുന്ന സമസ്തയിലെ ലീഗ്ചേരിയാണെന്ന് അടക്കം പറയുന്ന മറ്റേച്ചേരി സുന്നികളുടെ പ്രീതി ബോണസായും കിട്ടും. യൂത്ത് ലീഗ് വഴി തടയുമ്പോൾ ഡിഫിയുടെ കൊടിയേന്തി അവരെത്തുമെന്നതും സാധ്യതയാണ്. ഇതൊക്കെ നന്നായറിയുന്ന ഒരു ബന്ധുവുണ്ട് മന്ത്രിക്ക് ഉപദേശിയായി.

ഇത്തരം വൃത്തികെട്ട രാഷ്ട്രീയ ലാഭത്തിന് വേണ്ടി സാത്വികനായ ഒരു പണ്ഡിതനെയും സാത്വികമായ ഒരു പണ്ഡിത പ്രസ്ഥാനത്തെയും വലിച്ചിഴച്ച മന്ത്രി മുഖത്തിന്റെ നിറമല്ല അകത്തെന്ന് ബോധ്യപ്പെടുത്തുകയാണ്. അതിന് സൗകര്യം ചെയ്തു കൊടുക്കും വിധം ലീഗ് – സമസ്ത ഭിന്നതയുണ്ടെന്ന് വരുത്തിക്കൊണ്ട് പരിണിതഫലം ചിന്തിക്കാതെ എഴുത്തും പറച്ചിലുമൊക്കെയായി വരുന്നവരും തൽക്കാലമല്ല പിൽക്കാലമാണ് പ്രധാനം എന്ന് ചിന്തിക്കുന്നത് നന്നാവും.

സമസ്ത ഒരു സംഘടന മാത്രമല്ല , സംസ്ക്കാരം കൂടിയാണ്. മുസ്ലിം ലീഗ് ഒരു നാഗരികതയും. ആ ഉലമ – ഉമറാ കൂട്ടുകെട്ടിന്റെ ലാഭങ്ങളാണ് ശ്രുതി പരന്ന കേരളയിസ്ലാം മോഡൽ. കാശ്മീരിൽ നിന്നും കേരളത്തിലേക്കുള്ള ദൂരമാണത്. അഭിപ്രായങ്ങൾ ഉള്ളേടത്ത് ഭിന്നാഭിപ്രായങ്ങളുമുണ്ടാവും. ഭിന്നാഭിപ്രായങ്ങൾ അഭിപ്രായ ഭിന്നതയിലെത്താതെ നോക്കാൻ കെൽപ്പുറ്റ നേതൃത്വം വലിയ അനുഗ്രഹമാണ്. എല്ലാ ജനറേഷനെയും സാമൂഹിക തുറകളിലുള്ളവരേയും ഒരേ ഫ്രയിമിൽ അണിനിരത്താൻ നേതൃത്വം ശിലാത്മകമാവരുത് . വ്യത്യസ്ത ശൈലികളുള്ള നേതാക്കന്മാർ ഉണ്ടാവണം , ആ നേതൃ ബഹുസ്വരതയും നമുക്കുണ്ട്. ഓരോരുത്തർ അവരവർക്കിഷ്ടപ്പെട്ട ശൈലിക്കാരെ കൂടുതൽ അംഗീകരിച്ചും വിഭിന്ന രീതികളെ ഉൾക്കൊണ്ടും കൊണ്ട് എത്രമാത്രം സഹിഷ്ണുത കാണിക്കുന്നുവോ അത്രമാത്രം ഭദ്രതയുണ്ടാവും ഈ കപ്പലിനും തറവാടിനും. ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളും നിർമ്മിച്ചതല്ല ഈ അടിത്തറ . പരസ്പരം വിട്ടുവീഴ്ച്ചയും ആദരവും പ്രകടിപ്പിച്ച മുൻഗാമികൾ നെയ്തെടുത്ത സേതുബന്ധങ്ങളാണ് ഈ നാട്ടുനൂലിഴകളായ സംഘവേരുകൾ.
ഇന്നുള്ളവർ അതിന്റെ ഗുണഭോക്താക്കളും കാവൽക്കാരുമാണ്. ആ നന്ദി ബോധമാണ് വളരേണ്ടത്.
അവനവന്റെ ആവേശത്തിനും അരിശത്തിനും സമുദായ പ്രതീകങ്ങളെ ദുരുപയോഗപ്പെടുത്തുന്നത് വർദ്ധിച്ച് വരികയാണ്. താൻ ചിന്തിക്കുന്നത് പോലെയല്ലാതെ ചിന്തിക്കുന്നവരും കൂടി ചേർന്ന് നിൽക്കുന്നത് കൊണ്ടാണ് തനിക്കിങ്ങനെ ചിന്തിക്കാനുള്ള സ്പേസ് കിട്ടുന്നത് എന്ന് വിനയാന്വിതനായി ചിന്തിക്കാനായാൽ സ്വയം ചെറുതാവാൻ പറ്റും ,അപ്പോഴാണ് നാം വലുതാവുക .ഇതൊക്കെ എല്ലാവരുടേതുമാണ്. ആരെങ്കിലും കരുതിയത് കൊണ്ട് ഉള്ളത് തകർക്കാനോ ഇല്ലാത്തത് ഉണ്ടാക്കാനോ പറ്റില്ല.
അറബിയിൽ ഒരു ആപ്തവാക്യമുണ്ട്.,
قل نعمة زالت عن قوم فعادت
ഒരു ജനതയുടെ അനുഗ്രഹം നീങ്ങിപ്പോയാൽ പിന്നെ തിരിച്ച് വരൽ തുലോം തുഛമാണ് എന്നാണാ പറഞ്ഞത്. ഇന്നനുഭവിക്കുന്ന ഒരനുഗ്രഹവും ഏതെങ്കിലും അവിവേകം കാരണം നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending