Connect with us

Culture

ഗൂഢാലോചന തുടങ്ങിയത് ആറു മാസം മുമ്പ്; ആസൂത്രകര്‍ ടി.പി കേസിലെ പ്രതികളെന്ന് സൂചന

Published

on

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലാനുള്ള ഗൂഢാലോചന ആറു മാസത്തിന് മുമ്പേ തുടങ്ങിയതായി സൂചനകള്‍. ഷുഹൈബിന്റെ വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ടി.പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാനും ജയില്‍ മാറ്റാനുമുള്ള തീരുമാനവും ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളെ പരോളിലിറക്കാനും ജയില്‍ മാറ്റാനും സി.പി.എം ഒക്‌ടോബറില്‍ തന്നെ തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചത് അനുസരിച്ച് കഴിഞ്ഞ നവംബര്‍ മൂന്നിനാണ് പരോള്‍ റിവ്യു കമ്മിറ്റി ചേര്‍ന്ന് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. കൊലപാതകം നടക്കുന്ന സമയത്തിന് തൊട്ടുമുമ്പായി ഇവര്‍ പരോളില്‍ പോകുകയായിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 19 പേര്‍ പരോളില്‍ പോയപ്പോള്‍ ഗൂഢാലോചനകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി ഒരു സംഘത്തെ പൂജപ്പുര ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. അണ്ണന്‍ സിജിത്തിനെയും ട്രൗസര്‍ മനോജിനേയും സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ ജയില്‍ മാറ്റിയ നടപടിയും കൂട്ടിവായിക്കുമ്പോള്‍ ആരോപണം അടിവരയിട്ടുറപ്പിക്കാം. ഒരു മാസം മുമ്പാണ് ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂരിലേക്കു മാറ്റിയത്. ഇതേ സമയത്താണ് കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെ 19 പ്രതികള്‍ പരോളില്‍ പോയത്. ജയിലില്‍ കിടന്ന് പോലും ഗൂഢാലോചന നടത്തി കൊലപാതകം നടത്താനുള്ള സി.പി.എമ്മിന്റെ കഴിവ് കുപ്രസിദ്ധിയാര്‍ജിച്ചതാണ്. ജനുവരി 23ന് പരോളില്‍ പോയ ഇവര്‍ ഫെബ്രുവരി എട്ടിന് പരോള്‍ കഴിഞ്ഞ് തിരിച്ചെത്തി.

മോഹനന്‍, ജലീല്‍, രാജന്‍, ജാംഷീര്‍, അബുബക്കര്‍, ശശിധരന്‍, അബ്ദുള്‍ ഖാദര്‍, അനില്‍ കുമാര്‍ എന്ന ശ്രീജു, രാകേഷ് എന്ന കുഞ്ഞന്‍, ഫാറൂഖ്, പ്രേം, ഷിനോജ്, പ്രവീണ്‍, സരേഷ്, പ്രേജിത്, അനൂപ്, കൊടി സുന എന്ന സുനില്‍കുമാര്‍, പി.കെ രാജേഷ്, അലി എന്നിവരാണ് പരോളില്‍ പോയത്. ഇവരുടെ പരോളും ഷുഹൈബ് വധക്കേസും തമ്മില്‍ ബന്ധമുണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ടി.പിയെ കൊലപ്പെടുത്തിയ അതേ രീതിയില്‍ തന്നെയാണ് ഷുഹൈബിനെയും കൊന്നത്. സി.പി.എം നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ആഭ്യന്തരവകുപ്പ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ ജയില്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചത്. ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ടി.പി വധക്കേസിലെ പ്രതികളില്‍ റഫീക്ക് മാത്രമാണ് ഉള്ളത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷമാണ് മനോജിനെ കണ്ണൂര്‍ ജയിലേക്ക് മാറ്റിയത്. ചികിത്സയുടെ ആവശ്യത്തിനായി കണ്ണൂരിലേക്ക് മാറണമെന്ന് മനോജ് അപേക്ഷ നല്‍കിയിരുന്നു.

ഷുഹൈബിനെ ഏതാനും ദിവസം മുന്‍പു സ്‌പെഷ്യല്‍ സബ് ജയിലിനകത്ത് അപായപ്പെടുത്താന്‍ സി.പി.എം തടവുകാര്‍ ശ്രമിച്ചുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടാന്‍ പൊലീസ് സൗകര്യമൊരുക്കി കൊടുത്തതും വിവാദമായിട്ടുണ്ട്. സംഭവം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൊലീസ് വാഹന പരിശോധന നടത്തിയത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending