Connect with us

Video Stories

ഷുക്കൂറിനെയും ഷുഹൈബിനെയും എന്തിന് കൊന്നു…?

Published

on

സി.ബി മുഹമ്മദലി

അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ എന്ന വിദ്യാര്‍ത്ഥി നേതാവിനെ സി.പി.എമ്മുകാര്‍ അതിനിഷ്ഠൂരമായി കൊല ചെയ്തിട്ട് നാളെ ആറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. കാതോര്‍ത്താല്‍ പട്ടുവം പുഴയോരത്ത് നിന്നും ഒരുമ്മയുടെ നിശബ്ദ നിലവിളി കേള്‍ക്കാം. ഒരു ഉറുമ്പിനെപോലും നോവിക്കാത്ത നൊന്തുപെറ്റ തന്റെ മകന്‍ അരിയില്‍ അബ്ദുള്‍ ഷൂക്കൂറിനെ സി.പി.എം അക്രമി സംഘം കൊന്നു തള്ളിയതെന്തിനെന്ന ചോദ്യത്തിന് ആ ഉമ്മ ഇന്നും ഉത്തരം തേടുകയാണ്. ഉള്ളുരുകിയ ആ വാക്കുകള്‍ ആയിരം ശരങ്ങളായി ചെന്നു തറച്ചിട്ടും കുടിലനീതിയുടെ കൂടപ്പിറപ്പുകളായ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഉത്തരമില്ല. ഉത്തരം പറയാന്‍ അവര്‍ക്കാവില്ല. നാവില്‍ സാമൂഹ്യ നീതിയും സ്ഥിതി സമത്വവും വര്‍ഗീയ വിരുദ്ധവും ന്യൂനപക്ഷ സംരക്ഷണവും മാത്രം വിളയാടുന്ന മാര്‍ക്‌സിസ്റ്റ് അക്രമി സംഘം അരിയില്‍ ആത്തിക്ക ഉമ്മയുടെ പൊന്നുമകന്‍ പത്തൊമ്പത് വയസ് മാത്രമുള്ള അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ എന്തിനാണ് കൊന്നു തള്ളിയത്? അവന്‍ ഒരു മുസ്‌ലിം ചെറുപ്പക്കാരനായത് കൊണ്ടാണോ? അതല്ല അവന്‍ ഒരു സംഘടിത ശക്തിയുടെ തേരാളി ആയത് കൊണ്ടാണോ? മറുപടി പറയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം ഷുക്കൂര്‍ കൊല്ലപ്പെട്ടിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായിട്ടും തയ്യാറായിട്ടില്ല. സംഘര്‍ഷത്തിനിടയില്‍ കൊല്ലപ്പെടുക സാധാരണമാണ്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഒരു സംഘര്‍ഷ സ്ഥലത്തുപോലും എത്തിനോക്കാത്ത ജനസേവനം മാത്രം ലക്ഷ്യമാക്കിയ ഒരു യുവ സേവകനെ കൊന്നു തള്ളിയിട്ട് സഖാക്കള്‍ എന്ത് നേടി? മുസ്‌ലിം വിരോധമല്ലാതെ ഇതിന്റെ പിന്നില്‍ മറ്റെന്താണ്? ആത്തിക്ക ഉമ്മയുടെ നൊമ്പരം കേള്‍ക്കാന്‍ ഇന്നേവരെ മരവിച്ചുപോയ സി.പി.എമ്മിനായില്ല. ആ ഉമ്മ ഹൃദയം പൊട്ടി പറയുകയാണ്.
”എന്റെ മോന്‍ നിഷ്‌കളങ്കനായിരുന്നു. ഒരു ജീവിയെയും നോവിക്കാത്ത അവനെയാണ് സി.പി.എമ്മുകാര്‍ കൊന്നത്. മൂന്ന് മണിക്കൂറുകളോളം എന്റെ പൊന്നുമോന്‍ ജീവന് വേണ്ടി കെഞ്ചി. നിരപരാധിയാണെന്ന് പറഞ്ഞ് ഉറക്കെ നിലവിളിച്ചിട്ടും മനുഷ്യത്വം മരവിച്ച മാര്‍ക്‌സിസ്റ്റ് കാപാലികരുടെ മനസ്സ് ഇളകിയില്ല. ദാഹിച്ചുവലഞ്ഞ് ഒരിറ്റ് വെള്ളം ചോദിച്ച എന്റെ ഷുക്കൂറിനെ പട്ടാപ്പകല്‍ മലര്‍ത്തിക്കിടത്തി കൈകാല്‍ ചവിട്ടിപ്പിടിച്ച് നൂറുക്കണക്കിന് സഖാക്കള്‍ നോക്കിനില്‍ക്കെ നെഞ്ച് പിളര്‍ത്തിയാണ് കൊന്നത്. കൊലയാളികളുടെ കഠാരം ഷുക്കൂറിന്റെ നെഞ്ചിലേക്ക് തുളച്ചു കയറിയപ്പോള്‍ എന്റെ മോന്റെ കുരുന്നുമുഖം എത്ര തേങ്ങിയിട്ടുണ്ടാവും! അതോര്‍ത്ത് ഇന്നേവരെ സമാധാനത്തോടെ ഞാന്‍ ഉറങ്ങിയിട്ടില്ല. നീതിക്കായി റബ്ബിനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണ് ഞാന്‍…” ഒരമ്മക്കും ഈ ദുരന്തം വരാതിരിക്കട്ടെ…
എന്നാല്‍ എത്ര അമ്മമാരാണ് മക്കളെ കൊന്നു തള്ളിയതില്‍ വിറങ്ങലിച്ചു കഴിയുന്നത്. സി.പി.എമ്മുകാര്‍ക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലേ? ഇല്ലെന്നാണല്ലോ കഴിഞ്ഞ ദിവസം കണ്ണൂര്‍ എടയന്നൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ ഒരു കാരണവും ഇല്ലാതെ തട്ടുകടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ ബോംബെറിഞ്ഞും 37 വെട്ട് വെട്ടിയും ക്രൂരമായി കൊലപ്പെടുത്തിയത് തെളിയിക്കുന്നത്. ഷുഹൈബും ഷുക്കൂറിനെപ്പോലെ എന്ത് അപരാധമാണ് ചെയ്തത്?
തലശ്ശേരിയിലെ ഫസലിനെയും നാദാപുരത്തെ അസ്‌ലമിനെയും എടക്കാട്ടെ ശാദുലി തുടങ്ങി എത്ര മുസ്‌ലിം ചെറുപ്പക്കാരെയാണ് കൊന്നു തള്ളിയത്? സംഘ്പരിവാറിന് ന്യൂനപക്ഷ ഉന്മൂലമാണ് ലക്ഷ്യം- എന്നാല്‍ സി.പി.എമ്മിന്റെ ലക്ഷ്യവും അത് തന്നെയാണോ?
കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ 31 മുസ്‌ലിംകള്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായിട്ടുണ്ട്. അതില്‍ 22 മുസ്‌ലിംകളും മാര്‍ക്‌സിസ്റ്റുകാരാലാണ് കൊല ചെയ്യപ്പെട്ടത്. ഇതാണോ സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണം? കേരളത്തില്‍ സംഘ്പരിവാറിനെക്കാളും ന്യൂനപക്ഷങ്ങള്‍ക്ക് ഭീഷണി സി.പി.എമ്മാണെന്ന് അക്രമങ്ങളുടെയും കൊലപാതങ്ങളുടെയും കണക്കുകള്‍ തെളിയിച്ചിട്ടുണ്ട്. രണ്ട് കൊലക്കേസിലെ പ്രതിയാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷമാണ് എടയന്നൂര്‍ ഷുഹൈബിന്റെ കൊലപാതകം. പൊലീസ് നിയന്ത്രണം ജയരാജന്റെ കയ്യിലാണെന്ന ആക്ഷേപം നേരത്തെ തന്നെ യു.ഡി.എഫ് ഉന്നയിച്ചതാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയാണ് പി. ജയരാജന്‍. ഷുക്കൂറിന്റെ പാവപ്പെട്ട കുടുംബത്തിന് വേണ്ടി മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി രൂപീകരിച്ച കുടുംബ സഹായ ഫണ്ട് വെള്ളിയാഴ്ച പള്ളികളില്‍ നിന്ന് പിരിക്കുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി ഫണ്ട് പിരിവ് പോലും ഇല്ലാതാക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയാണ് പി. ജയരാജന്‍. ജയരാജന്‍ ഫണ്ട് പിരിവിനെ എതിര്‍ത്തത് കാരണം നിശ്ചയിച്ച ക്വാട്ടയിലും ഇരട്ടിയാക്കാന്‍ സാധിച്ചത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ന്യൂനപക്ഷ സംഘശക്തിയെ തകര്‍ക്കാന്‍ പി. ജയരാജന്‍ പഠിച്ച പതിനെട്ടടവും പയറ്റിയിട്ടും ഫലം കാണാതായപ്പോഴാണ്. മുസ്‌ലിം ലീഗില്‍ നിന്നും പുറത്താക്കിയവരെ പൊക്കി സി.പി.എമ്മാക്കി ലീഗില്‍ നിന്ന് സി.പി.എമ്മിലേക്ക് ഒഴുക്കാണെന്ന് കുപ്രചരണം നടത്തിയത്. ലീഗിന്റെ സാന്ത്വന പ്രവര്‍ത്തനത്തില്‍ അസൂയപൂണ്ട് പകരം ജയരാജന്‍ സ്വന്തം സാന്ത്വന പരിപാടി ആരംഭിച്ചെങ്കിലും ഫലിച്ചില്ല.
മുസ്‌ലിംലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പല സമാന്തര പരിപാടികളും ആസൂത്രണം ചെയ്‌തെങ്കിലും ഫലം കണ്ടില്ല. ഷുക്കൂര്‍ കുടുംബസഹായ ഫണ്ട് പള്ളികളില്‍ പിരിക്കുന്നുവെന്ന് പറഞ്ഞ് പള്ളികള്‍ക്കും മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ക്കുമെതിരെ പരാതി നല്‍കിയ തന്റെ ഉള്ളിലിരിപ്പ് പച്ചയായി ഈ സി.പി.എം നേതാവ് പ്രകടിപ്പിച്ചപ്പോള്‍ പാര്‍ട്ടിക്ക് അതൊരു തലവേദനയായി മാറി. പാര്‍ട്ടിയില്‍ മുസ്‌ലിം ജനസംഖ്യ കുറഞ്ഞു കുറഞ്ഞുവന്നു. പിന്നീട് ഭരണ സ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും പുറത്താക്കിയവരെ ചാക്കിലാക്കി ഇതാ മുസ്‌ലിം ന്യൂനപക്ഷം സി.പി.എമ്മിലേക്ക് ഒഴുകുകയാണെന്ന് പത്രസമ്മേളനം വഴി തട്ടിവിടുകയായിരുന്നു. പിന്നീട് മുസ്‌ലിംകള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ മുസ്‌ലിം കേന്ദ്രങ്ങളില്‍ പ്രത്യേക പാക്കേജ് തയ്യാറാക്കിയ സി.പി.എം മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ മുസ്‌ലിം സഖാക്കളെ തന്നെ പരീക്ഷിക്കുകയായിരുന്നു. ഏതെങ്കിലും വിധത്തില്‍ ന്യൂനപക്ഷ സംഘടിത ശക്തിയെ തകര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇതിനെ മറികടക്കാനുള്ള മുസ്‌ലിം ലീഗിന്റെ ജനശക്തി ഇപ്പോള്‍ സി.പി.എം മനസ്സിലാക്കിയിട്ടുണ്ടാവും.
അരിയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ ഉമ്മ ചോദിക്കുന്നു: എന്റെ പൊന്നുമോന്‍ ഷുക്കൂറിനെ മാര്‍ക്‌സിസ്റ്റുകാര്‍ എന്തിന് കൊന്നു. എന്നത് പോലെ കണ്ണൂര്‍ എടയന്നൂരിലെ 28കാരനായ ഷുഹൈബ് എന്ന യുവാവിനെ മാര്‍ക്‌സിസ്റ്റുകാര്‍ എന്തിന് കൊന്നു എന്ന് ഷുഹൈബിന്റെ ഉപ്പയുടെ ചോദ്യവും സി.പി.എമ്മിനെ തുറിച്ചുനോക്കുകയാണ്. മനുഷ്യത്വം അല്‍പമെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉത്തരം പറയണം സഖാക്കള്‍… ഇവിടെയാണ് ഉന്നത നീതിപീഠത്തിന്റെ ചോദ്യത്തിന്റെ പ്രസക്തി. ക്രിമിനലുകളെ എന്തിന് നേതാവാക്കുന്നു… എന്നാണ് കോടതി ചോദിച്ചത്!

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending