Connect with us

Video Stories

മതത്തിന്റെ പേരില്‍ തെരുവില്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നവരോട്

Published

on

വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി.

ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട് .

ഒന്ന്: വിശ്വാസം ഒരു പരീക്ഷണമാവണമെങ്കിൽ അവിശ്വാസം നിർബന്ധമാണ്. 
എല്ലാവരേയും വിശ്വാസികളാക്കാൻ നബിഹൃദയം വെമ്പിയപ്പോൾ അത് സാധ്യമല്ല എന്ന സുറ: സജദയിലെ വചനം അവതരിക്കുകയായിരുന്നു.
وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ (13)
അല്ലാഹുവിന്റെ ഇംഗിതം സത്യാസത്യ സമജ്ഞസിതമായ മനുഷ്യവർഗമാണ്.

രണ്ട് : മനുഷ്യന് സിദ്ധിച്ച ബൗദ്ധികമായ വിവേചനാധികാരം ഏകമാനമായി സഞ്ചരിക്കുക എന്നത് പ്രകൃതിപരമായി അസാധ്യമാണ്.

പ്രബോധനത്തിന്റെ ലക്ഷ്യവും മാർഗവും മാത്രമേ പലപ്പോഴും ചർച്ചയാവാറുള്ളൂ , പക്ഷെ അതിനേക്കാൾ പ്രധാനം പ്രബോധനത്തിന്റെ പ്രേരണ എന്താണ് എന്നതാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സകല മനുഷ്യരെയും അണിനിരത്താൻ നബിഹൃദയത്തെ കൊതിപ്പിച്ച പ്രേരണ കാരുണ്യബോധവും സഹജീവിസ്നേഹവുമായിരുന്നു.കരിഞ്ഞ് പോകുമെന്ന ആപത്ത് മനസ്സിലാക്കാതെ തീനാളത്തിലേക്ക് പറന്ന് വരുന്ന ഇയ്യാംപാറ്റകളെ ഉലപ്പണിക്കാരൻ കൈകറക്കിയകറ്റും പോലെ , കഥയറിയാതെ നരകത്തിലേക്ക് സഞ്ചരിക്കുന്ന മനുഷ്യരെ തീയിൽ പതിക്കാതെ കാക്കുക എന്നതാണ് എന്റെ ദൗത്യം എന്ന് പ്രവാചകൻ പറഞ്ഞത് എത്ര സാരസമൃദ്ധമാണ്.

മാർഗദർശനം ലഭിക്കാത്ത അവിശ്വാസികൾ ഇയ്യാംപാറ്റകളാണ് , പാവങ്ങൾ . അവയോടുണ്ടാവേണ്ട അടിസ്ഥാന ഭാവം സഹതാപവും അനുകമ്പയുമാണ്. ഒരേ കാലവും ഒരേ ഭൂമിയും ഒരേ മനുഷ്യവിലാസവും പങ്കിടുന്ന നമ്മിൽ പെട്ടവർ തന്നെ മരണാനന്തരം പരാജയപ്പെട്ടുപോകുമല്ലോ എന്ന ഉയർന്ന ചിന്തയും നമുക്ക് കിട്ടിയ വെളിച്ചം സകല ഹൃദയങ്ങളുടെ താഴുകളും ഭേദിച്ച് സാർവ്വജനീന പരിലാസം കൈവരിച്ചെങ്കിൽ എന്ന കുലീന ചിന്താഗതിയുമാണ് പ്രവാചകനെ പ്രവർത്തിപ്പിച്ചത്. ഈ ഉദാത്ത മനോതലം തിരിച്ചറിയാനാവാതെ വീണ്ടും ഇരുട്ട് വാരിപ്പുണരാൻ മൽസരിച്ച സഹജീവികളോട് തോന്നിയ അലിവും ആർദ്രതയും കൊണ്ട് നനഞ്ഞ് കുതിർന്നതാണ് നബിചരിത്രം .

മറ്റുള്ളവരെ ,അതായത് നാം പറയുന്നത് പോലെ പറയാത്തവരെ അല്ലെങ്കിൽ നാം പറയുന്നത് തന്നെ നാം പറയുന്നതല്ലാത്ത ശൈലിയിൽ പറയുന്നവരെ ഇല്ലാതാക്കണമെന്ന മനോഭാവമാണ് ഇന്നത്തെ ഹൈടെക് തീവ്രവാദത്തിന്റേത്. പ്രപഞ്ചത്തേയും പ്രപഞ്ചനാഥനെയും മനസ്സിലാക്കി വായിക്കാനായ ഒരു മനുഷ്യന്റെ ഹൃദയം ഇവ്വിധം സങ്കുചിതമാവില്ല. മക്കാനിവാസികളുടെ വാക്കേറുകളിൽ മനംപുരട്ടിയ പ്രവാചകനോട് , താങ്കളുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ എന്ന് ചോദിക്കുന്ന ഖുർആനാണ് ബഹുസ്വര സമൂഹത്തിൽ മാതൃകയാവേണ്ടത്. വൈകാരിക വിക്ഷുഭ്ധതയിലും സൗമ്യനായി നിൽക്കാൻ പ്രവാചകന് സാധിച്ചു. അസഹിഷ്ണുതയുടെ ബലം കൂടുന്തോറും സാമുദായിക സ്വത്വം ദുർബലമാവും .

മതത്തെ രാഷ്ട്രീയമായി മാത്രമോ തത്വമീമാംസയായി മാത്രമോ അവതരിപ്പിക്കുന്ന പാൻ ഇസ്ലാമും ഇസ്ലാമിക് പ്യൂരിറ്റാനിസവും അപകടമാണ്. 
അക്ഷര പൂജകരായ മുസ്ലിം സെക്ടറുകളിലെ ഡാറ്റാ ഇസ്ലാമല്ല ,ആത്മീയാചാര്യരുടെ ഫിലോസഫിക്കൽ ഇസ്ലാമാണ് മനുഷ്യരെ നന്നാക്കാൻ പറ്റുന്നത് ,മറ്റേത് നഞ്ഞാവാനേ പറ്റൂ .

ചാവേർ സ്ഫോടനങ്ങൾ ആത്മഹത്യയല്ല എന്ന് പറഞ്ഞ കൃതികൾക്ക് അൻപത് കൊല്ലത്തിലധികം പഴക്കമില്ല . യുദ്ധത്തിൽ സ്വയം മരിച്ച അനുചരനെ സംബന്ധിച്ച് പ്രവാചകൻ നരകാവകാശി എന്ന് പറഞ്ഞ സംഭവം സ്വഹീഹുൽ ബുഖാരിയിലുണ്ട്. അതിന് ശേഷം നബി തുടർന്ന വരികൾ ഇതാണ് .
” തീർച്ചയായും തെമ്മാടികൾ വഴിയും ചിലപ്പോൾ അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തും ” . ആ ആത്മമൃത്യൻ നേരത്തെ മതത്തിന് വേണ്ടി നിലകൊണ്ടവനാണല്ലോ എന്ന സന്ദേഹത്തെ നിർത്സരിക്കുകയായിരുന്നു നബി . ശ്രീലങ്കയിൽ പൊട്ടിത്തെറിച്ച ജിഹാദികകളുടെ ഇടം ഫിഖ്ഹിന്റെ കണ്ണിൽ എവിടെയാണ്. അപ്സരസ്സുകളല്ല ,പുഴുക്കളാണ് അവരെ പരിരംഭണം ചെയ്യുക . ഈ വിഷയത്തിലെ ഉയർന്ന വായനക്ക് തലാൽ അസദിനെയും ഡോ .ത്വാഹിറുൽ ഖാദിരിയെയും വായിക്കാം.

ഫലം എന്തുണ്ടാവുന്നു എന്നത് ആരാണ് നോക്കേണ്ടത് പിന്നെ . ഒരു സമൂഹത്തിൽ ആരാധനയും പ്രബോധനവും സാധ്യമാവണമെങ്കിൽ രണ്ട് സാമൂഹിക ഘടകങ്ങൾ പൂർണ്ണമാവണം എന്ന് സൂറ: ഖുറൈഷ് പറയുന്നു ,സാമൂഹികമായ
നിർഭയത്വവും സുഭിക്ഷതയും .

لإِيلَافِ قُرَيْشٍ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ

ഭീകരപ്രവർത്തനങ്ങളുടെയും യുദ്ധങ്ങളുടെയും ബാക്കിപത്രം പട്ടിണിയും വേശ്യാവൃത്തിയുമാണെന്നതിന് മിഡിലീസ്റ്റ് സാക്ഷിയല്ലേ . ശ്രീലങ്കയിൽ നിഖാബും താടിയും നിരോധിക്കപ്പെടാനിരിക്കുന്നു. അതിന് പ്രതികാരമായി തമിഴ്നാട്ടിൽ പൊട്ടിത്തെറിച്ചാൽ ഇസ്ലാമിക സാമ്രാജ്യം ഉണ്ടാവുമോ ?

മതപരമായ അർദ്ധജ്ഞാനങ്ങൾ അപകടം വിതക്കുകയാണ്. കുറേയറിയലല്ല ജ്ഞാനം , ജ്ഞാന മീമാംസയുടെ ഉസ്വൂലുകൾ ( Bases) മനസ്സിലാക്കലാണ് . അത് ഗൂഗിൾ തരില്ല ,ഗുരുമുഖമേ തരൂ..

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending