Connect with us

Video Stories

മതത്തിന്റെ പേരില്‍ തെരുവില്‍ പൊട്ടിത്തെറിക്കാന്‍ പോകുന്നവരോട്

Published

on

വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി.

ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട് .

ഒന്ന്: വിശ്വാസം ഒരു പരീക്ഷണമാവണമെങ്കിൽ അവിശ്വാസം നിർബന്ധമാണ്. 
എല്ലാവരേയും വിശ്വാസികളാക്കാൻ നബിഹൃദയം വെമ്പിയപ്പോൾ അത് സാധ്യമല്ല എന്ന സുറ: സജദയിലെ വചനം അവതരിക്കുകയായിരുന്നു.
وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَٰكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ (13)
അല്ലാഹുവിന്റെ ഇംഗിതം സത്യാസത്യ സമജ്ഞസിതമായ മനുഷ്യവർഗമാണ്.

രണ്ട് : മനുഷ്യന് സിദ്ധിച്ച ബൗദ്ധികമായ വിവേചനാധികാരം ഏകമാനമായി സഞ്ചരിക്കുക എന്നത് പ്രകൃതിപരമായി അസാധ്യമാണ്.

പ്രബോധനത്തിന്റെ ലക്ഷ്യവും മാർഗവും മാത്രമേ പലപ്പോഴും ചർച്ചയാവാറുള്ളൂ , പക്ഷെ അതിനേക്കാൾ പ്രധാനം പ്രബോധനത്തിന്റെ പ്രേരണ എന്താണ് എന്നതാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സകല മനുഷ്യരെയും അണിനിരത്താൻ നബിഹൃദയത്തെ കൊതിപ്പിച്ച പ്രേരണ കാരുണ്യബോധവും സഹജീവിസ്നേഹവുമായിരുന്നു.കരിഞ്ഞ് പോകുമെന്ന ആപത്ത് മനസ്സിലാക്കാതെ തീനാളത്തിലേക്ക് പറന്ന് വരുന്ന ഇയ്യാംപാറ്റകളെ ഉലപ്പണിക്കാരൻ കൈകറക്കിയകറ്റും പോലെ , കഥയറിയാതെ നരകത്തിലേക്ക് സഞ്ചരിക്കുന്ന മനുഷ്യരെ തീയിൽ പതിക്കാതെ കാക്കുക എന്നതാണ് എന്റെ ദൗത്യം എന്ന് പ്രവാചകൻ പറഞ്ഞത് എത്ര സാരസമൃദ്ധമാണ്.

മാർഗദർശനം ലഭിക്കാത്ത അവിശ്വാസികൾ ഇയ്യാംപാറ്റകളാണ് , പാവങ്ങൾ . അവയോടുണ്ടാവേണ്ട അടിസ്ഥാന ഭാവം സഹതാപവും അനുകമ്പയുമാണ്. ഒരേ കാലവും ഒരേ ഭൂമിയും ഒരേ മനുഷ്യവിലാസവും പങ്കിടുന്ന നമ്മിൽ പെട്ടവർ തന്നെ മരണാനന്തരം പരാജയപ്പെട്ടുപോകുമല്ലോ എന്ന ഉയർന്ന ചിന്തയും നമുക്ക് കിട്ടിയ വെളിച്ചം സകല ഹൃദയങ്ങളുടെ താഴുകളും ഭേദിച്ച് സാർവ്വജനീന പരിലാസം കൈവരിച്ചെങ്കിൽ എന്ന കുലീന ചിന്താഗതിയുമാണ് പ്രവാചകനെ പ്രവർത്തിപ്പിച്ചത്. ഈ ഉദാത്ത മനോതലം തിരിച്ചറിയാനാവാതെ വീണ്ടും ഇരുട്ട് വാരിപ്പുണരാൻ മൽസരിച്ച സഹജീവികളോട് തോന്നിയ അലിവും ആർദ്രതയും കൊണ്ട് നനഞ്ഞ് കുതിർന്നതാണ് നബിചരിത്രം .

മറ്റുള്ളവരെ ,അതായത് നാം പറയുന്നത് പോലെ പറയാത്തവരെ അല്ലെങ്കിൽ നാം പറയുന്നത് തന്നെ നാം പറയുന്നതല്ലാത്ത ശൈലിയിൽ പറയുന്നവരെ ഇല്ലാതാക്കണമെന്ന മനോഭാവമാണ് ഇന്നത്തെ ഹൈടെക് തീവ്രവാദത്തിന്റേത്. പ്രപഞ്ചത്തേയും പ്രപഞ്ചനാഥനെയും മനസ്സിലാക്കി വായിക്കാനായ ഒരു മനുഷ്യന്റെ ഹൃദയം ഇവ്വിധം സങ്കുചിതമാവില്ല. മക്കാനിവാസികളുടെ വാക്കേറുകളിൽ മനംപുരട്ടിയ പ്രവാചകനോട് , താങ്കളുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ എന്ന് ചോദിക്കുന്ന ഖുർആനാണ് ബഹുസ്വര സമൂഹത്തിൽ മാതൃകയാവേണ്ടത്. വൈകാരിക വിക്ഷുഭ്ധതയിലും സൗമ്യനായി നിൽക്കാൻ പ്രവാചകന് സാധിച്ചു. അസഹിഷ്ണുതയുടെ ബലം കൂടുന്തോറും സാമുദായിക സ്വത്വം ദുർബലമാവും .

മതത്തെ രാഷ്ട്രീയമായി മാത്രമോ തത്വമീമാംസയായി മാത്രമോ അവതരിപ്പിക്കുന്ന പാൻ ഇസ്ലാമും ഇസ്ലാമിക് പ്യൂരിറ്റാനിസവും അപകടമാണ്. 
അക്ഷര പൂജകരായ മുസ്ലിം സെക്ടറുകളിലെ ഡാറ്റാ ഇസ്ലാമല്ല ,ആത്മീയാചാര്യരുടെ ഫിലോസഫിക്കൽ ഇസ്ലാമാണ് മനുഷ്യരെ നന്നാക്കാൻ പറ്റുന്നത് ,മറ്റേത് നഞ്ഞാവാനേ പറ്റൂ .

ചാവേർ സ്ഫോടനങ്ങൾ ആത്മഹത്യയല്ല എന്ന് പറഞ്ഞ കൃതികൾക്ക് അൻപത് കൊല്ലത്തിലധികം പഴക്കമില്ല . യുദ്ധത്തിൽ സ്വയം മരിച്ച അനുചരനെ സംബന്ധിച്ച് പ്രവാചകൻ നരകാവകാശി എന്ന് പറഞ്ഞ സംഭവം സ്വഹീഹുൽ ബുഖാരിയിലുണ്ട്. അതിന് ശേഷം നബി തുടർന്ന വരികൾ ഇതാണ് .
” തീർച്ചയായും തെമ്മാടികൾ വഴിയും ചിലപ്പോൾ അല്ലാഹു ഈ മതത്തെ ശക്തിപ്പെടുത്തും ” . ആ ആത്മമൃത്യൻ നേരത്തെ മതത്തിന് വേണ്ടി നിലകൊണ്ടവനാണല്ലോ എന്ന സന്ദേഹത്തെ നിർത്സരിക്കുകയായിരുന്നു നബി . ശ്രീലങ്കയിൽ പൊട്ടിത്തെറിച്ച ജിഹാദികകളുടെ ഇടം ഫിഖ്ഹിന്റെ കണ്ണിൽ എവിടെയാണ്. അപ്സരസ്സുകളല്ല ,പുഴുക്കളാണ് അവരെ പരിരംഭണം ചെയ്യുക . ഈ വിഷയത്തിലെ ഉയർന്ന വായനക്ക് തലാൽ അസദിനെയും ഡോ .ത്വാഹിറുൽ ഖാദിരിയെയും വായിക്കാം.

ഫലം എന്തുണ്ടാവുന്നു എന്നത് ആരാണ് നോക്കേണ്ടത് പിന്നെ . ഒരു സമൂഹത്തിൽ ആരാധനയും പ്രബോധനവും സാധ്യമാവണമെങ്കിൽ രണ്ട് സാമൂഹിക ഘടകങ്ങൾ പൂർണ്ണമാവണം എന്ന് സൂറ: ഖുറൈഷ് പറയുന്നു ,സാമൂഹികമായ
നിർഭയത്വവും സുഭിക്ഷതയും .

لإِيلَافِ قُرَيْشٍ إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ فَلْيَعْبُدُوا رَبَّ هَٰذَا الْبَيْتِ الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ

ഭീകരപ്രവർത്തനങ്ങളുടെയും യുദ്ധങ്ങളുടെയും ബാക്കിപത്രം പട്ടിണിയും വേശ്യാവൃത്തിയുമാണെന്നതിന് മിഡിലീസ്റ്റ് സാക്ഷിയല്ലേ . ശ്രീലങ്കയിൽ നിഖാബും താടിയും നിരോധിക്കപ്പെടാനിരിക്കുന്നു. അതിന് പ്രതികാരമായി തമിഴ്നാട്ടിൽ പൊട്ടിത്തെറിച്ചാൽ ഇസ്ലാമിക സാമ്രാജ്യം ഉണ്ടാവുമോ ?

മതപരമായ അർദ്ധജ്ഞാനങ്ങൾ അപകടം വിതക്കുകയാണ്. കുറേയറിയലല്ല ജ്ഞാനം , ജ്ഞാന മീമാംസയുടെ ഉസ്വൂലുകൾ ( Bases) മനസ്സിലാക്കലാണ് . അത് ഗൂഗിൾ തരില്ല ,ഗുരുമുഖമേ തരൂ..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കുസാറ്റ് അപകടം; 25 വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു, ചികത്സയിലുള്ളത് 18 പേര്‍

പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

Published

on

കുസാറ്റ് അപകടത്തില്‍ 25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികത്സയിലുള്ളത് 18 പേര്‍. ഐസിയുയില്‍ ഉള്ളത് 7 പേര്‍. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തില്‍ സാങ്കേതിക പരിശോധന നടത്തിയത്.

പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

 

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

crime

ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ 10 എണ്ണം പ്രസവിച്ചിട്ടും മതിയാകുന്നില്ല’-വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published

on

2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി ജോര്‍ജ്. ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നില്‍ക്കുകയാണ്.

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ ‘ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 4 കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാവണം. ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500 മുസ്‌ലിംകളാണ്. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എന്‍.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാര്‍ത്തിക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു ജനസംഖ്യ 10 വര്‍ഷം കൊണ്ട് 9് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്.

മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക അവരുടെ തണലില്‍നിന്ന് ക്രിസ്താനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോര്‍ജ് വിദ്വേഷ ഭാഷയിലൂടെ സംസാരിച്ചു.

ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കേരളത്തില്‍ മനസ്സമാധാനത്തോടെ ജീവിക്കണമെന്നും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം.

പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആള്‍ക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌റ് ഹരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തുതു കൊണ്ടുപോകുമ്പോള്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞു. അവരുടെ ക്യാമ്പില്‍ സംസാരിച്ചിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ഭയന്നു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസുകാര്‍ തന്നോട് അഭ്യര്‍ഥിച്ചു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍.എസ്.എസുകാര്‍ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് നന്ദിയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഹിന്ദുക്കളും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോലും പോകരുത്. നമ്മുടെ ഉള്ളില്‍ തന്നെ തീര്‍ക്കണം. ബി.ജെ.പി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

 

 

Continue Reading

Trending