Connect with us

Video Stories

ട്രംപിന്റെ മരുകമന്‍ റഷ്യയുമായി പിന്നാമ്പുറ ബന്ധങ്ങള്‍ തേടി

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുകനും പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ക്കും റഷ്യയുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കയുടെ ഔദ്യോഗിക നയതന്ത്ര സംവിധാനങ്ങളെ മറികടന്ന് റഷ്യയുമായി ആശയവിനിമയം നടത്തുന്നതിന് കുഷ്‌നര്‍ രഹസ്യവഴികള്‍ തേടിയുന്നതായി വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയം ഉറപ്പാക്കാന്‍ റഷ്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കുഷ്‌നര്‍ക്ക് പുതിയ വെളിപ്പെടുത്തല്‍ കനത്ത അടിയായി. തെരഞ്ഞെടുപ്പിനുശേഷം ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനുമുമ്പ് അമേരിക്കയിലെ റഷ്യന്‍ നയതന്ത്ര കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുന്നതിന് പിന്നാമ്പുറ വഴി സ്ഥാപിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്ല്യാകുമായി അദ്ദേഹം സംസാരിച്ചിരുന്നുവെന്ന് പത്രങ്ങള്‍ പറയുന്നു.

ഡിസംബര്‍ ആദ്യത്തില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലാണ് കുഷ്‌നറും കിസ്ല്യാകും കൂടിക്കാഴ്ച നടത്തിയത്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുകയും പിന്നീട് സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത മൈക്കിള്‍ ഫഌന്നും ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നവംബറിനും ജനുവരിക്കുമിടയില്‍ ട്രംപ് ചുമതലയേല്‍ക്കാന്‍ തയാറെടുപ്പ് നടത്തുന്ന കാലയളവില്‍ സിറിയന്‍ പ്രശ്‌നമടക്കം പല സുപ്രധാന വിഷയങ്ങളിലും റഷ്യയുമായി ചര്‍ച്ച നടത്താനാണ് കുഷ്‌നര്‍ ബാക്ക് ചാനല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. റ
ഷ്യയുടെ നയതന്ത്ര സൗകര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ അമേരിക്കക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചത് കിസ്ല്യാകിനെ അത്ഭുതപ്പെടുത്തിയതായും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ശീതയുദ്ധ കാലത്ത് ആണവ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ റഷ്യയും അമേരിക്കയും സ്ഥാപിച്ചിരുന്ന ഹോട്ട്‌ലൈനിനു സമാനമായ സംവിധാനമാണ് കുഷ്‌നര്‍ നിര്‍ദേശിച്ചിരുന്നത്. അമേരിക്കയുടെ നയതന്ത്ര വിഷയങ്ങള്‍ തീരുമാനിക്കുന്നതിന്റെ ഭാഗമായുള്ള അത്തരം ആശയവിനിമയങ്ങള്‍ രേഖപ്പെടുത്തില്ലെന്നതുകൊണ്ടാണ് അത്തരമൊരു ബാക്ക് ചാനലിനുവേണ്ടി ട്രംപിന്റെ സഹായികള്‍ ശ്രമം നടത്തിയത്. എന്നാല്‍ കുഷ്‌നറുടെ ആശയം നടപ്പായില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. കിസ്ല്യാകുമായും റഷ്യന്‍ ബാങ്കര്‍ സെര്‍ജി ഗോര്‍കോവുമായും ഡിസംബറില്‍ കുഷ്‌നര്‍ നടത്തിയ കൂടിക്കാഴ്ച കേന്ദ്രീകരിച്ച് എഫ്.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്. കിഴക്കന്‍ ഉക്രൈനിലെ ക്രീമിയ പ്രദേശം റഷ്യ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഗോര്‍ഗോവിന്റെ ബാങ്കിനെതിരെയും റഷ്യ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രത്തിലാണ് ഈ ബാങ്ക്.

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending