Connect with us

Sports

രാജസ്ഥാന്‍ പരീക്ഷ എളുപ്പമെഴുതി കേരളം

Published

on

 

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വലജയത്തോടെ ആതിഥേയരായ കേരളം ജൈത്രയാത്ര തുടങ്ങി. ഗ്രൂപ്പ് എയിലെ പുരുഷവിഭാഗം മത്സരത്തില്‍ രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-20, 25-13, 25-13) കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കിരീടപോരാട്ടത്തിന് തുടക്കമിട്ടത്. ആദ്യസെറ്റില്‍ അല്‍പം വിയര്‍ത്തെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ അനായാസം നേടിയ കേരളം ഫോമില്‍തിരിച്ചെത്തുകയായിരുന്നു. ക്യാപ്റ്റന്‍ ജെറോം വിനിതിന്റെ നേതൃത്വത്തിലിറങ്ങിയ മലയാളിസംഘം മികച്ച സ്മാഷുകള്‍ ഉതിര്‍ത്തും ബ്ലോക്കുകള്‍,പ്ലേസ്‌മെന്റുകളിലായി കളംനിറഞ്ഞു.
രാജസ്ഥാന്റെ മികച്ച സ്മാഷോടെയാണ് മത്സരം ആരംഭിച്ചത്. തുടര്‍ച്ചയായി നാല്‌പോയന്റുകള്‍ നേടി രാജസ്ഥാന്‍ പിടിമുറുക്കുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തി കേരളം ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നതാണ് പിന്നീട് കണ്ടത്. മിന്നുംഫോമില്‍ കളിച്ച ക്യാപ്റ്റന്‍ ജെറോമിന്റെയും കോഴിക്കോട്ടുകാരന്‍ വിപിന്‍ എം ജോര്‍ജ്ജിന്റേയും സ്മാഷുകളെ ആര്‍പ്പ് വിളികളോടെയാണ് വോളി പ്രേമികള്‍ എതിരേറ്റത്. യുവതാരം അജിത് ലാലും സെറ്ററായി മുത്തുസാമിയും അവസരത്തിനൊത്തുയര്‍ന്നു. ലിബറോയായി കളത്തിലെത്തിയ സി.കെ രതീഷിന് രാജസ്ഥാനുമായുള്ള മത്സരത്തില്‍ വലിയവെല്ലുവിളിയുണ്ടായിരുന്നില്ല.
ആദ്യസെറ്റില്‍ ഒരുഘട്ടത്തില്‍ രാജസ്ഥാന്‍ പോയന്റ് നിരയില്‍ മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും അവസരം നല്‍കാതെ ആതിഥേയര്‍ പിടിമുറുക്കി. മുത്തുസാമിയുടെ മികച്ച പ്ലേസിങോടെയാണ് രണ്ടാംസെറ്റ് ആരംഭിച്ചത്. യുവതാരം അജിത്ത് ലാലും രോഹിത്തും ജെറോമും എതിര്‍കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ത്തതോടെ രാജസ്ഥാന്‍ ഒരുഘട്ടത്തില്‍ പതറുന്ന കാഴ്ചക്കാണ് കാലിക്കറ്റ് ട്രേഡ് സെന്റര്‍ സാക്ഷ്യംവഹിച്ചത്. പാസ് നഷ്ടപ്പെടുത്തിയും സര്‍വ്വുകള്‍ പുറത്തേക്കടിച്ചും രാജസ്ഥാന്‍ പരാജിതരെ പോലെയാണ് കളിച്ചത്. സന്ദര്‍ശക നിരയില്‍ ജതിന്‍സിങ് മാത്രമാണ് തിളക്കമാര്‍ന്ന പ്രകടനം നടത്തിയത്.
മൂന്നാംസെറ്റില്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയ ആതിഥേയര്‍ തുടര്‍ച്ചയായി ആദ്യ ആറുപോയന്റുകള്‍(6-0) നേടി നയം വ്യക്തമാക്കി. മുത്തുസാമിയെ പിന്‍വലിച്ച് സെറ്ററായി എന്‍.ജിതിനെയിറക്കിയ കോച്ച് അബ്ദുല്‍നാസര്‍ പരീക്ഷണങ്ങള്‍ക്കും മുതിര്‍ന്നു. സെറ്റര്‍ മാറിയതോടെ മൂന്നാംസെറ്റില്‍ കൂടുതല്‍ സ്മാഷുകള്‍ക്കും അവസരമൊരുങ്ങി. മിഡില്‍പ്ലെയര്‍ അബ്ദുല്‍ റഹീന്‍ പ്ലേസ്‌മെന്റുകളിലൂടെയും സ്മാഷുകളിലൂടെയും കൈയടിനേടി. രണ്ടാംമത്സരത്തില്‍ കേരളം ഇന്ന് വൈകീട്ട് നാല് മണിക്ക് ആന്ധ്രാപ്രദേശിനെ നേരിടും. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മത്സരം.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending