Connect with us

Video Stories

ലുക്കാക്കു ഷോ, മാപ്പെ ഷോക്ക്

Published

on

ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ ആസ്ഥാന നഗരം ഇന്നലെ ഓണാഘോഷത്തിലായിരുന്നു…. തട്ടുതകര്‍പ്പന്‍ ആഘോഷത്തിന് നാട്ടുകാര്‍ക്ക് അവസരം നല്‍കിയത് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിച്ച ബെല്‍ജിയന്‍ സൂപ്പര്‍ ഫുട്‌ബോള്‍ സംഘം. ശക്തരായ ഗ്രീസിനെ 2-1ന് വീഴ്ത്തിയത് വഴി അവര്‍ യൂറോപ്പില്‍ നിന്നും ഇത്തവണ റഷ്യന്‍ ടിക്കറ്റ് നേടുന്ന ആദ്യ സംഘമായി മാറി. സൂപ്പര്‍ താരം റുമേലു ലുക്കാക്കുവിന്റെ ഗോളില്‍ അവര്‍ ശക്തരായ ഗ്രീസിനെ വീഴ്ത്തി. അതേ സമയം ഗ്രൂപ്പ് എയില്‍ ശക്തരായ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തലിച്ച് ദുര്‍ബലരായ ലക്‌സംബര്‍ഗ്ഗ് വാര്‍ത്തകളില്‍ സ്ഥാനം നേടി. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ് എളുപ്പ വിജയമാണ് പ്രതീക്ഷിച്ചതെങ്കില്‍ അവരെ തളച്ചിടുന്ന പ്രകടനമാണ് ലക്‌സംബര്‍ഗ്ഗ് നടത്തിത്. സ്വന്തം മൈതാനത്ത് നടന്ന മല്‍സരത്തില്‍ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. പക്ഷേ ഗോളടിക്കാന്‍ ഫ്രഞ്ച് സൂപ്പര്‍ സംഘം മറന്നു. അന്റോണിയോ ഗ്രീസ്മാന്‍, കൈലിയന്‍ മാപ്പെ, പോള്‍ പോഗ്ബ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഫ്രഞ്ച് സംഘത്തിലുണ്ടായിരുന്നു. ഇതേ ഗ്രൂപ്പില്‍ ഡച്ചുകാര്‍ കരുത്ത് കാട്ടിയത് ഫ്രാന്‍സിന് ആഘാതവുമായി. കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെട്ട ഡച്ചുകാര്‍ ഇന്നലെ 3-1ന് ബള്‍ഗേറിയയെ വീഴ്ത്തി. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്വീഡന്‍ നാല് ഗോളിന് ബെലാറൂസിനെ മുക്കി.
ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ജൈത്രയാത്ര തുടരുകയാണ്. ഹാരിസ് സെവറോവിച്ച്, ബെല്‍റിം ഡിമാലി, റെക്കോര്‍ഡോ റോഡ്രിഗസ് എന്നിവരുടെ ഗോളുകളില്‍ സ്വിസുകാര്‍ ലാത്‌വിയയെ എളുപ്പത്തില്‍ കീഴടക്കി. കൃസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗല്‍ ഒരു ഗോളിന് ഹംഗറിയെ കീഴ്‌പ്പെടുത്താന്‍ പ്രയാസപ്പെട്ടു. ബുദാപെസ്റ്റിലെ സ്വന്തം മൈതാനത്ത് ഹംഗറിക്കാര്‍ സുന്ദരമായി കളിച്ചപ്പോള്‍ ആന്ദ്രെ സില്‍വയുടെ ഗോളാണ് പറങ്കികള്‍ക്ക് തുണയായത്. ദുര്‍ബലരുടെ അങ്കത്തില്‍ ഫറോ ഐലന്‍ഡ് ഒരു ഗോളിന് അന്‍ഡോറെയെ വീഴ്ത്തി. ഗ്രൂപ്പില്‍ ഫറോക്കാരുടെ ആദ്യ ജയമാണിത്.
ഗ്രൂപ്പ് എച്ചില്‍ നിന്നാണ് ലുക്കാക്കുപ്പടയുടെ കരുത്ത് കണ്ടത്. കഴിഞ്ഞ മല്‍സരത്തില്‍ ജിബ്രാള്‍ട്ടറിനെ ഒമ്പത് ഗോളിന് മുക്കിയ ബെല്‍ജിയക്കാര്‍ ഇന്നലെ ഗ്രീസിനെതിരെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചു. ഒന്നാം പകുതിയില്‍ ഗോള്‍ പിറന്നില്ല. പക്ഷേ രണ്ടാം പകുതിയില്‍ ബെല്‍ജിയന്‍ യാത്ര തടയാന്‍ ഗ്രീസുകാര്‍ക്കായില്ല. ജാന്‍ വെര്‍ടോണസായിരുന്നു ബെല്‍ജിയന്‍ ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. പക്ഷേ സെക്ക ഗ്രീസിന് വേണ്ടി സമനില നേടി. കളിയുടെ അവസാനത്തിലായിരുന്നു ലുക്കാക്കുവിന്റെ സുന്ദരമായ ഗോള്‍.
ഗ്രൂപ്പിലെ മറ്റ് മല്‍സരങ്ങളില്‍ എസ്റ്റോണിയ ഒരു ഗോളിന് സൈപ്രസിനെയും ബോസ്‌നിയ ഹെര്‍സഗോവിന നാല് ഗോളിന് ജിബ്രാള്‍ട്ടറിനെയും വീഴ്ത്തി. ഗ്രൂപ്പ് ഐയില്‍ നടന്ന അങ്കത്തില്‍ ക്രൊയേഷ്യ ഒരു ഗോളിന് കൊസോവോയെ വീഴ്ത്തി.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending