Football
മുംതാസ്.. യാ ഉവൈസ്; സഊദി വിജയത്തിന്റെ നേരവകാശി
ഗോള്‍ വലകാത്ത് വിജയത്തിന്റെ ചുക്കാന്‍ പിടിക്കുകയായിരുന്നു മുഹമ്മദ് ഉവൈസ്

അശ്‌റഫ് തൂണേരി
ദോഹ: മുംതാസ്.. യാ ഉവൈസ്… അര്‍ജന്റീനയോട് മിന്നും വിജയം നേടിയ ശേഷം ലുസൈല്‍ ഐക്കണിക്ക് സ്‌റ്റേഡിയത്തിലെ സഊദിഅറേബ്യന്‍ ആരാധകര്‍ ആവേശഭരിതരായി. ഗോളി മുഹമ്മദ് ഉവൈസിന് നേരെ കൈവീശിയും പതാക വീശിയും അവര്‍ അഭിവാദ്യമര്‍പ്പിച്ചു. അര്‍ജന്റീനയെയും ലോക ഫുട്‌ബോളിനെയും ഞെട്ടിച്ച് സൗദി അറേബ്യ നേടിയ വിജയത്തിന്റെ നേരവകാശിയാണ് ഗോളി മുഹമ്മദ് അല്‍ ഒവൈസ്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോളെന്നുറപ്പിച്ച അര്‍ജന്റീനയുടെ മുന്നേറ്റത്തെ ഗോള്‍ പോസ്റ്റിന് താഴെനിന്നുള്ള ഉവൈസിന്റെ മനോഹര പ്രതിരോധം എത്രവശ്യമായിരുന്നു. പെനാല്‍ട്ടിയാണെങ്കിലും ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ ഒരുഗോള്‍ പ്രഹരമേല്‍പ്പിച്ചെങ്കിലും സമനിലയിലേക്കും പിന്നീട് വിജയത്തിലേക്കും സൗദി മുന്നേറിയപ്പോള്‍ ഗോള്‍ വലകാത്ത് വിജയത്തിന്റെ ചുക്കാന്‍ പിടിക്കുകയായിരുന്നു മുഹമ്മദ് ഉവൈസ്. മിഡ്ഫീല്‍ഡില്‍ നിന്നുള്ള ലോംഗ് ബോളുകള്‍ ക്ലിയര്‍ ചെയ്യാന്‍ ഗോള്‍ വലക്കപ്പുറത്തക്കും ഉവൈസ് ഇറങ്ങിക്കളിക്കുന്നത് കാണാമായിരുന്നു.
സൗദിഅറേബ്യയുടെ കസ്‌റ്റോഡിയന്‍ ഓഫ് ബോള്‍ എന്നാണ് കമന്റേറ്റര്‍മാര്‍ ഉവൈസിനെ വിശേഷിപ്പിച്ചത്. സൗദിയിലെ അല്‍ശബാബ് ക്ലബ്ബിലാണ് ഉവൈസ് ഫുട്‌ബോള്‍ കളി തുടങ്ങിയത്. പത്തുവര്‍ഷം മുമ്പായിരുന്നു അത്. പിന്നീട് ഹിലാല്‍ ക്ലബ്ബിലേക്ക് മാറി. അല്‍ശബാബ് കിംഗ് കപ്പും, സൗദി കപ്പും നേടിയപ്പോള്‍ ഉവൈസായിരുന്നു ഗോള്‍ വല കാത്തത്. കഴിഞ്ഞ സീസണില്‍ അല്‍ഹിലാല്‍ സൗദി പ്രൊഫഷണല്‍ ലീഗ് ജേതാക്കളായപ്പോഴും ഗോള്‍ പോസ്റ്റിന് താഴെ അടങ്ങാത്ത വീര്യവുമായി ഉവൈസിന്റെ കൈകളുണ്ടായിരുന്നു. റഷ്യയിലെ ലോകകപ്പ് മൈതാനത്തും ഉവൈസ് കളിച്ചു. ലോകകപ്പിന്റെ ആദ്യ ഗ്രൂപ്പ് പോരാട്ടത്തില്‍ ഉറുഗ്വായ്‌ക്കെതിരെ സൗദി ഒരു ഗോളിന് തോറ്റ മത്സരമായിരുന്നു അത്.
സൗദിഅറേബ്യയുടെ വിജയത്തില്‍ സ്‌റ്റേഡിയം ആരവങ്ങളുയര്‍ത്തുമ്പോള്‍ മൈതാന നടുവില്‍ നിന്ന് ആകാശത്തേക്ക് കൈയ്യുയര്‍ത്തി ഉവൈസ് അല്ലാഹുവിന് നന്ദി പറഞ്ഞു. മികച്ച വിജയത്തിലും ഉവൈസിനെ വേദനിപ്പിച്ച ഒരു അപകടം കൂടി മൈതാനത്തുണ്ടായി. അര്‍ജന്റീനക്കെതിരെ നേടിയ ലീഡ് പ്രതിരോധിക്കാനിറങ്ങിയ സൗദിക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടെ സഹതാരവും അടുത്തസുഹൃത്തുമായ യാസര്‍ അല്‍ഷഹ്‌റാനിക്ക് ഉവൈസിന്റെ കാല്‍മുട്ടേറ്റ് പരുക്കേറ്റു. പരുക്കേറ്റ് കിടക്കുന്ന ഷഹ്‌റാനിയെ ചൂണ്ടി മുഖംപൊത്തി കരയുന്ന ഉവൈസിനെ കളിക്കളം കണ്ടു. കളിയിലെ കേമന്‍ എന്ന ബഹുമതി കൂടി നേടിയ 31കാരന്‍ കളം വിട്ടപ്പോള്‍ ഇടക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയത് പോലും സഊദി ആവേശത്തില്‍ അലിഞ്ഞുപോയി. ലുസൈല്‍ മൈതാനത്തെ മികച്ച പ്രകടനത്തിന് മുഹമ്മദ് ഉവൈസിന് കൊടുക്കേണ്ടത് സല്യൂട്ട് തന്നെ. അല്‍ഫ് മബ്‌റൂക് യാ ഉവൈസ്.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
Football
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.
ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.
ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.
-
kerala3 days ago
സ്വകാര്യബസ് സമരം മാറ്റിവെച്ചു, പരീക്ഷകള്‍ മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
യുദ്ധക്കുറ്റം ആരോപിച്ച് രണ്ട് ഇസ്രാഈലികളെ ബെല്‍ജിയന്‍ പോലീസ് ചോദ്യം ചെയ്തു
-
kerala3 days ago
വി.എസിന് വിട; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 840 രൂപ കൂടി
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്