Connect with us

business

സിലിക്കൺ വാലി ബാങ്ക് തകർച്ച : മലയാളി സംരംഭങ്ങൾ അടക്കം ആശങ്കയിൽ

അമേരിക്കയിൽ പ്രവർത്തിക്കുന്ന മലയാളി സംരഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്.

Published

on

സിലിക്കൺ വാലി ബാങ്കിന്റെ ഞെട്ടിപ്പിക്കുന്ന തകർച്ച സാങ്കേതിക മേഖലയുടെ തകർച്ചയെക്കുറിച്ചുള്ള ഭയം ഉയർത്തിയിരിക്കുകയാണ് .സ്റ്റാർട്ടപ്പുകൾക്കും അവരുടെ സ്വകാര്യ ഇക്വിറ്റി പങ്കാളികൾക്കും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഏതാണ്ട് പകുതിയോളം ടെക്നോളജി, ലൈഫ് സയൻസ് കമ്പനികൾക്ക് യുഎസ് ഫണ്ടിംഗ് ഉണ്ടെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നു. ഇത് തകർച്ചയുടെ അലയൊലികളെ കുറിച്ച് പലരെയും ആശങ്കപ്പെടുത്തുന്നു.ബാങ്കിലെ മൊത്തം 173 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന്റെ 96 ശതമാനവും ഇൻഷുറൻസ് ഇല്ലാത്തതാണ്.എല്ലാ അക്കൗണ്ടുകൾക്കും അവരുടെ നിക്ഷേപങ്ങളുടെ ഇൻഷ്വർ ചെയ്ത തുകക്ക് സംരക്ഷണം ലഭിക്കും എന്നാൽ ബാക്കിയുള്ളവ ബാങ്കിന്റെ ആസ്തികളുടെ വിൽപ്പനയിൽ നിന്ന് എത്ര തുക വീണ്ടെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇരിക്കുക.

സിലിക്കൺ വലി ബാങ്കിന്റെ വീഴ്ചയുടെ യഥാർത്ഥ ഇരകൾ നിക്ഷേപകരാണ്: 10 മുതൽ 100 വരെ ജീവനക്കാരുള്ള സ്റ്റാർട്ടപ്പുകൾക്ക് ശമ്പളം നൽകാൻ കഴിയില്ല, അവർക്ക് ഉടൻ തന്നെ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ടിവരും,” പ്രശസ്ത ഇൻകുബേറ്റർ വൈയുടെ മേധാവി ഗാരി ടാൻ ട്വീറ്റ് ചെയ്തു. .

ആക്ടിവിസ്റ്റ് നിക്ഷേപകനായ ബിൽ ആക്‌മാൻ ട്വിറ്ററിൽ സമാനമായ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. എസ്‌.വി‌.ബിയുടെ തകർച്ച സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ദീർഘകാല മുന്നേറ്റത്തെ നശിപ്പിക്കും” എന്നാണ് അദ്ദേഹം പറഞ്ഞത്. വീഡിയോ പ്ലാറ്റ്‌ഫോം കാപ്‌സ്യൂളിന്റെ സഹസ്ഥാപകനായ ചാമ്പ് ബെന്നറ്റ്, കമ്പനിയുടെ ആദ്യ സീഡ് ഫണ്ടിംഗ് റൗണ്ടിൽ ഫെബ്രുവരി പകുതിയോടെ സമാഹരിച്ച 5 മില്യൺ ഡോളർ എസ്‌വിബിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇപ്പോൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും വെളിപ്പെടുത്തി.

സിലിക്കൺ വാലി ബാങ്ക് മറ്റു ബാങ്കുകളുമായി സാധ്യമായ ചർച്ച നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര വേഗത്തിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് നിരവധി യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. എസ്‌വിബി, സിൽവർഗേറ്റ് ബാങ്ക് എന്നീ രണ്ട് ബാങ്കുകളുടെ ബാക്ക്-ടു-ബാക്ക് പരാജയം സാമ്പത്തിക വ്യവസ്ഥയുടെ അനിശ്ചിതത്വത്തിന്റെ ഉദാഹരണമായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

സിലിക്കൺ വലി ബാങ്കിന്റെ തകർച്ച ഇന്ത്യയിലെ സാങ്കേതിക വിപണിയെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.അമേരിക്കയിൽ പ്രവർത്തിക്കുന്ന മലയാളി സംരഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്.

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading

business

ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഇലോണ്‍ മസ്‌ക്; ഇനി ‘എക്‌സ്’

Published

on

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഇനി ‘എക്‌സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും.

ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്‌സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്‌സ് ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തെങ്കിലും പിന്‍വലിച്ചു.

 

Continue Reading

Trending