Connect with us

Views

സിറിയയിലെ യു.എസ് ആക്രമണം ശീതയുദ്ധം തിരിച്ചുവരുത്തുമോ

Published

on

സിറിയന്‍ സൈനിക താവളത്തില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം സ്വാഗതാര്‍ഹമെന്ന് വിശേഷിക്കപ്പെടുമ്പോള്‍ തന്നെ പ്രത്യാഘാതം ദൂരവ്യാപകമെന്ന് വിലയിരുത്തപ്പെടുന്നതിനാണ് മുന്‍തൂക്കം. സോവിയറ്റ് യൂണിയനോടൊപ്പം കാലയവനികക്കുള്ളില്‍ വിസ്മൃതിയിലായ ശീതയുദ്ധം തിരിച്ചുവരുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ്, ആക്രമണവും തുടര്‍ന്നുണ്ടായ പ്രതികരണവും. സോവിയറ്റ് യൂണിയന്റെ ‘പിന്‍ഗാമി’യായ റഷ്യയുമായി അമേരിക്ക കൊമ്പുകോര്‍ക്കുന്ന സ്ഥിതി ലോക സംഘര്‍ഷം മൂര്‍ച്ഛിക്കും.

ആറു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ പ്രസിഡന്റ് ബശാറുല്‍ അസദിനോടൊപ്പമാണ് റഷ്യയും അമേരിക്കയുടെ ശത്രുപക്ഷത്തുള്ള ഇറാനും. ബശാറിന് എതിരായ പ്രതിപക്ഷത്തെ പിന്തുണക്കുന്നത് അമേരിക്കയുടെ നേതൃത്വത്തില്‍ തുര്‍ക്കി ഉള്‍പ്പെടുന്ന സഖ്യസേനയും. യുദ്ധരംഗത്ത് ഇരുപക്ഷവും ശക്തമായി നിലയുറപ്പിക്കുന്നു. യുദ്ധവും സമാധാന നീക്കവും മാറി മാറി പരീക്ഷിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല. അതിലിടക്ക്, സിറിയയുടെ രാസായുധ പ്രയോഗവും തിരിച്ചടിച്ചുള്ള അമേരിക്കയുടെ ആക്രമണവും സംഭവഗതികള്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം, ഡോണാള്‍ഡ് ട്രംപിന് പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ആക്രമണം സഹായകമായി. റഷ്യന്‍ ഏജന്റ് എന്ന വിമര്‍ശനത്തിന്റെ മുനയൊടിച്ച് ട്രംപ്, മധ്യ പൗരസ്ത്യദേശത്ത് നഷ്ടപ്പെട്ട അമേരിക്കയുടെ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ ബഹുദൂരം മുന്നോട്ട് പോയി. റഷ്യയും ഇറാനും മേഖലയില്‍ പുലര്‍ത്തിവന്ന സ്വാധീനം കൂടി തകര്‍ക്കുക വഴി ട്രംപിന്റെ നയതന്ത്ര നീക്കം വിജയകരമാവുകയാണ്. സിറിയന്‍ പ്രശ്‌നത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന തുടക്കത്തിലെ നയം മാറ്റിയെഴുതുകയാണ് ട്രംപ്. ബശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
മുന്‍ സോവിയറ്റ് യൂണിയനുമായി ഉണ്ടായ ശീതയുദ്ധം അവയുടെ തകര്‍ച്ചയോടെ അവസാനിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ബോറിസ് യെല്‍സിന്റെ നിയന്ത്രണത്തില്‍ റഷ്യന്‍ ഫെഡറേഷന്‍ നിലവില്‍ വരുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആശ്രിത രാജ്യമായി തീര്‍ന്നു. അത്രയധികം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു റഷ്യന്‍ ഫെഡറേഷന്‍. വഌഡ്മിര്‍ പുട്ടിന്‍ റഷ്യയില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതി മാറി. ലോക രാഷ്ട്രീയത്തില്‍ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ പുട്ടിന്‍ ശക്തമായ നടപടി സ്വീകരിച്ചു. പാശ്ചാത്യ ശക്തികള്‍ക്ക് അരോചകമായ നീക്കം നടത്തുകയും ചെയ്തു. ക്രീമിയ, സിറിയ പ്രശ്‌നത്തില്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യനാടുകള്‍ റഷ്യന്‍ നിലപാടിന് എതിരാണ്. സിറിയയില്‍ ഇറാനുമായി സഹകരിച്ച്, ബശാറുല്‍ അസദിന്റെ ഭരണകൂടത്തെ സഹായിക്കുന്നു. അതേസമയം ഐ.എസ് ഭീകരരെ തുടച്ച് നീക്കുകയും അതോടൊപ്പം തന്നെ ബശാറുല്‍ അസദ് വിരുദ്ധ പ്രതിപക്ഷ സഖ്യത്തെ സഹായിക്കുകയുമായിരുന്നു ഇതേവരെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും. എന്നാല്‍ റഷ്യയും ഇറാനും അസദ് ഭരണകൂടത്തെ സൈനികമായി സഹായിച്ചു. ഏത് നിമിഷവും തകര്‍ച്ച കാത്തിരുന്നവരെ അസദ് ഭരണകൂടത്തെ നിലനിര്‍ത്തിയതും പ്രതിപക്ഷ സൈനികരെ അടിച്ചമര്‍ത്തിയതും റഷ്യ-ഇറാന്‍ സൈനികരാണ്.
റഷ്യന്‍ പോര്‍ വിമാനങ്ങള്‍ പ്രതിപക്ഷ ശക്തികളില്‍ ബോംബ് വര്‍ഷിച്ച് ബശാറിന്റെ സൈനികര്‍ക്ക് വഴിയൊരുക്കി. ഐ.എസ് കേന്ദ്രങ്ങള്‍ക്ക് പുറമെ, പ്രതിപക്ഷ കേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞു. ഈ ഘട്ടങ്ങളില്‍ അമേരിക്കയും സഖ്യരാഷ്ടരങ്ങളും സൈനികമായി പ്രതിപക്ഷത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. ട്രംപ് അധികാരത്തില്‍ വന്നതോടെ നിലപാട് കടുപ്പിച്ചു. ബശാറിനെ പുറത്താക്കല്‍ നയമല്ലെന്നും ഐ.എസിനെ തുരത്തുകയാണ് പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ മാറ്റം വരുത്തി. പ്രതിപക്ഷ സ്വാധീന കേന്ദ്രമായ ഇദ്‌ലിബലില്‍ സിറിയന്‍ സൈന്യം കഴിഞ്ഞ ചൊവ്വാഴ്ച രാസായുധം പ്രയോഗിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചതത്രെ. 2013-2014 കാലത്ത് സമാന സംഭവം നടന്നിരുന്നു. ഇതേ തുടര്‍ന്ന് രാസായുധം മുഴുവന്‍ നശിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തു. അവ ഫലപ്രദമായി നിര്‍വഹിക്കപ്പെട്ടില്ല. ഒരിക്കല്‍ കൂടി സ്വന്തം ജനതക്ക് മേല്‍ ബശാര്‍ സൈന്യം രാസായുധം പ്രയോഗിച്ചത് ലോകത്തെ നടുക്കി. സയനൈഡിനേക്കാള്‍ 20 ഇരട്ടി മാരകമായ ‘സരിന്‍’ ആണ് ഉപയോഗിച്ചത്. നിമിഷങ്ങള്‍ കൊണ്ട് നാഡീവ്യവസ്ഥ സ്തംഭിപ്പിക്കുന്ന അതിഭീകരമായ രാസായുധമാണ് ബശാര്‍ സൈന്യം പ്രയോഗിച്ചത്. 27 കുട്ടികളടക്കം 86 പേര്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തെ അപലപിക്കാന്‍ പോലും ഐക്യരാഷ്ട്ര രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അമേരിക്കയുടെ സൈനിക നടപടി ഏകപക്ഷീയമായിരുന്നിട്ടും ചോദ്യം ചെയ്യാന്‍ എതിരാളികള്‍ക്ക് കഴിയാതെ പോകുന്നതും ആദ്യ സംഭവത്തെ അപലപിക്കാന്‍ യു.എന്‍ രക്ഷാസമിതി മുന്നോട്ട് വരാത്തത് കൊണ്ടാണ്. സിറിയക്ക് എതിരായ ആക്രമണത്തെ എതിര്‍ത്ത് റഷ്യയും ഇറാനും രംഗത്തുണ്ടെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വന്നില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയുടെ ആക്രമണമെന്ന ആക്ഷേപം വസ്തുതപരമാണ്. സമാന സ്ഥിതി തന്നെയാണല്ലോ രാസായുധ പ്രയോഗത്തിലൂടെ സിറിയന്‍ സൈന്യവും നടത്തിയത്. ഇറാഖ് അധിനിവേശം പോലെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തെ എതിര്‍ക്കാന്‍ കഴിയാതെ പോകുന്നത് ഇനിയും ദൂരവ്യാപകമായ പ്രത്യാഘാതം ക്ഷണിച്ച് വരുത്തും. ഡോണാള്‍ഡ് ട്രംപിനെ പോലെ. ‘വികാര ജീവി’ നയിക്കുന്ന അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആക്രമണം പ്രതീക്ഷിക്കണം. ഉത്തരകൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ വാളോങ്ങി നില്‍ക്കുന്ന ട്രംപിന്റെ അടുത്ത നടപടിയില്‍ പരക്കെ ഉത്കണ്ഠയുണ്ട്.
ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടയില്‍ നാലര ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 76 ലക്ഷം പേര്‍ രാജ്യത്തിനകത്ത് തന്നെ അഭയാര്‍ത്ഥികളായി. 50 ലക്ഷം മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായും കഴിയുന്നുണ്ട്. ജനസംഖ്യയില്‍ പകുതിയും കുടിയൊഴിപ്പിക്കപ്പെട്ടു. ഒരു വശത്ത് റഷ്യന്‍ സൈന്യവും മറുവശത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളും സിറിയയെ തകര്‍ത്തു തരിപ്പണമാക്കി. 100 വര്‍ഷത്തിനകം പുനരുദ്ധാരണം കഴിയാത്തവിധം തകര്‍ന്നടിഞ്ഞ രാജ്യത്തെ സ്വന്തം ജനതയോടുള്ള അസദ് ഭരണകൂടത്തിന്റെ ക്രൂരത നിര്‍ത്തുന്നില്ല. ജനാധിപത്യ പ്രക്രിയയിലേക്ക് രാജ്യത്തെ നയിക്കാന്‍ നിരവധി ചര്‍ച്ച നടന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള വടംവലിയില്‍ ചര്‍ച്ച വഴിമുട്ടുന്നു. കസാഖ് തലസ്ഥാനത്ത് അസ്താഹയില്‍ റഷ്യയും തുര്‍ക്കിയും മുന്‍കൈ എടുത്ത് ചര്‍ച്ച നടക്കുന്നു. എല്ലാവരെയും ഒന്നിച്ചിരുത്തുവാന്‍ കഴിഞ്ഞതൊഴിച്ചാല്‍ ചര്‍ച്ചയില്‍ പുരോഗതിയൊന്നുമില്ല. പ്രശ്‌നത്തിന് അടിയന്തര പരിഹാരമില്ലെങ്കില്‍ വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട് ലോക സമൂഹം ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല.
അമേരിക്കയുടെ ആക്രമണത്തിന് ശേഷം അറബ് സമൂഹ മാധ്യമങ്ങള്‍ ട്രംപിന്റെ നടപടി ആഘോഷിക്കുകയാണത്രെ. അറബ്‌ലീഗിന്റെ പിന്തുണയും നടപടിക്കുണ്ട്. ബശാറിനെ താഴെ ഇറക്കല്‍ ആത്യന്തിക ലക്ഷ്യമല്ലെന്ന് കഴിഞ്ഞാഴ്ച യു.എന്നിലെ അമേരിക്കന്‍ ജനപ്രതിനിധി നിക്കിഹാലി വ്യക്തമാക്കിയിരുന്നുവെങ്കിലും പെട്ടെന്ന് നയം മാറ്റിയതില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് റഷ്യയും ഇറാനും ആരോപിക്കുന്നതില്‍ അപകടം പതിയിരിക്കുന്നു. ബശാര്‍ സൈന്യം രാസായുധം പ്രയോഗിച്ചതിനെ വിമര്‍ശിക്കാതിരുന്ന ഇസ്രാഈലും അമേരിക്കയുടെ ആക്രമണത്തെ സ്വാഗതം ചെയ്ത് കാണുമ്പോള്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന വ്യാപ്തി വര്‍ധിച്ചു. ഇതിനേക്കാള്‍ ഏറെ മാരകമായ ആയുധങ്ങള്‍ ഫലസ്തീന്‍കാര്‍ ക്കു നേരെ പ്രയോഗിക്കുന്ന ഇസ്രാഈല്‍ അമേരിക്കയുടെ ആക്രമണത്തെ ന്യായീകരിക്കുന്നത് ദുഷ്ടലാക്കോടെയാണ്. സിറിയയുടെ തകര്‍ച്ച ഇസ്രാഈലിന്റെ ദീര്‍ഘകാല ലക്ഷ്യമാണ്. റഷ്യയുടെയും അമേരിക്കയുടെയും ബോംബറുകള്‍ ഈ ലക്ഷ്യത്തിലേക്ക് ബഹുദൂരം മുന്നോട്ട് പോയി. വെടിനിര്‍ത്തല്‍ പാലിക്കപ്പെടുകയും സമാധാനം തിരിച്ചു കൊണ്ടുവരാനും ഫലപ്രദമായ ചര്‍ച്ച എത്രയും വേഗം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending