Connect with us

More

പൊട്ടിയ പെട്ടിക്കഥ

Published

on

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെടുത്തുകയും ബി.ജെ.പി സി.പി.എം അന്തര്‍ധാര മറനീക്കി പുറത്തുകൊണ്ടുവരികയും ചെയ്ത പെട്ടി വിവാദത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും വീണ്ടും നാണം കെട്ടിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ട്രോളി ബാഗില്‍ പണം കടത്തിയെന്ന പരാതിയില്‍ തെളിവില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ പൊലീസിനെ ദുരുപയോഗം ചെയ്ത് മന്ത്രിമാരുടെയുള്‍പ്പെടെ ചേര്‍ന്നു തയാറാക്കിയ പാതിരാ നാടകം ജനകീയ കോടതിയിലെന്ന പോലെ നിയമത്തിന്റെ വഴിയിലും സി.പി.എമ്മിന് കനത്ത പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത്. നിയമത്തെ നോക്കുകുത്തിയാക്കി രാഷ്ട്രീയ യജമാനന്‍മാരുടെ വാലാട്ടികളായി മാറിയ പൊലീസ് സംവിധാനവും ഈ റിപ്പോര്‍ട്ടോടെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിലായിരുന്നു പാലക്കാട്ട് ട്രോളി വിവാദം അരങ്ങേറിയത്. മണ്ഡലത്തില്‍ രാഷ്ട്രിയമോ വികസനയോ ഒരുവിധത്തിലും ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കപ്പെടരുതെന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന സി.പി.എമ്മും ബി.ജെ.പിയും വിവാദങ്ങള്‍ക്ക് നിരന്തരമായി തിരികൊളുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് അടിമുടി ദുരൂഹത നിറഞ്ഞുനിന്ന പെട്ടി വിവാദവും അരങ്ങേറിയത്. എ ന്നാല്‍ പ്രഥമാ ദൃഷ്ട്യാ തന്നെ ഗൂഢാലോചന പ്രകടമായ സംഭവം ഇരുകൂട്ടര്‍ക്കും തിരിച്ചടിയാവുകയും സി.പി.എമ്മിനിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിവെക്കുകയുമാണ് ചെയ്തതത്.

മന്ത്രി എം.ബി രാജേഷും അദ്ദേഹ ത്തിന്റെ അളിയനും ചേര്‍ന്ന് രൂപപ്പെടുത്തിയ തിരക്കഥയെ യു.ഡി.എഫ് ആരോപണത്തെ സാധുകരിക്കുന്ന തരത്തില്‍, മുതിര്‍ന്ന സി.പി.എം നേതാവ് എന്‍.എന്‍ കൃഷ്ണ ദാസ് പിറ്റേന്നുതന്നെ സംഭവത്തെ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ കൃഷ്ണദാസിനു തിരുത്തുമായി പാര്‍ട്ടി ജില്ലാ സെ ക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലായിരുന്നു സി.പി.എം. വിഷയത്തില്‍ നേതാക്കള്‍ ഇരുചേരികളായി മാറിയതോടെ ആരെ പിന്തുണക്കണമെന്നറിയാതെ നട്ടംതിരിഞ്ഞ ഇടതു സ്ഥാനാര്‍ത്ഥിയും അന്നത്തെ ദയനീയ കാഴ്ച്ചയായിരുന്നു. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം സി.പി.എമ്മിന്റെ അതിബുദ്ധി ഒരര്‍ത്ഥത്തില്‍ അനുഗ്രഹമായി മാറുകയാണുണ്ടായത്. യു.ഡി.എഫ് നിരന്തരമായി ആരോപിച്ചുകൊണ്ടിരുന്ന സി.പി.എം ബി.ജെ.പി ബാന്ധവം മറനീക്കി പുറത്തുവരുന്നതിന് സംഭവം സാക്ഷ്യം വഹിച്ചു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരേ സമയം സംഭവ സ്ഥലത്തെത്തുകയും തോളോട് തോള്‍ ചേര്‍ന്നു സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് തല്‍സമയം സംപ്രേഷണം ചെയ്യപ്പെട്ടതോടെ ജനങ്ങളെ കൂടുതലൊന്നും ബോധ്യപ്പെടുത്തേണ്ടതില്ലാത്ത സാഹചര്യമാണ് രൂപപ്പെട്ടത്. സി.പി.എം ബി.ജെ.പി നേതാക്കളും പ്രസ്തുത ഹോട്ടലിലുണ്ടായിരുന്നിട്ടും അവരുടെ മുറികളൊന്നും പരിശോധനക്ക് വിധേയമാക്കപ്പെടാത്തതും, കോണ്‍ഗ്രസിന്റെ വനിതാനേതാക്കളുടെ മുറികളില്‍ അവരുടെ സ മ്മതമില്ലാതെ കയറി നിരങ്ങിയ പൊലീസ് ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ പത്തിമടക്കിയതും ‘സി.ജെ.പി’ ബന്ധത്തിന്റെ സംസാരിക്കുന്ന തെളിവുകളായി മാറുകയായിരുന്നു.

ഫലം പുറത്തുവന്നതോടെ പെട്ടിവിവാദം മാത്രമല്ല, പാലക്കാട് ഉപതിരഞ്ഞെടുപ്പ് തന്നെ സി.പി.എമ്മിനും ബി.ജെ.പിക്കും ദുസ്വപ്നമായി മാറുകയായിരുന്നുവെങ്കില്‍ ഇവിടെ നാണംകെടുകയും ഉത്തരംപറയുകയും ചെയ്യേണ്ടി വന്ന മറ്റൊരുവിഭാഗം കേരള പൊലീസാണ്. തിരഞ്ഞെടുപ്പ് കാലത്ത് സകല സര്‍ക്കാര്‍ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിധിയിലേക്ക് മാറുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും അറിയാതെ ഭരണകൂടത്തിനുവേണ്ടി നടത്തിയിട്ടുള്ള ഈ ചെരുപ്പ് നക്കലിന് ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞ മതിയാവുകയുള്ളൂ. പൊലീസുണ്ടാക്കിയ എല്ലാ കോലാഹലങ്ങള്‍ക്കുമൊടുവിലാണ് ജില്ലാ കലക്ടര്‍ പോലും സംഭവം അറിഞ്ഞതെന്നത് പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. വനിതാ ഉദ്യോഗസ്ഥരില്ലാതെ തങ്ങളുടെ മുറികളില്‍ ഇരച്ചുകയറിയതിന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും നല്‍കിയ പരാതിയും നിയമവഴിയില്‍ പൊലീസിന്റെ തൊലിയുരിയാന്‍ പര്യാപ്തമാണ്. പൊലീസ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതോടെ തന്നെ ദുര്‍ബലമായിപ്പോയ പെട്ടി വിവാദത്തില്‍ വീണതുവിദ്യയാക്കാനാണ് സി.പി.എം ജില്ലാ സെക്രട്ടറി തുടരന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയത്. ബി.ജെ.പിയുമൊത്ത് നടത്തിയ നാടകത്തിന്റെ ചുരുളഴിഞ്ഞപ്പോയുള്ള ജാള്യത തീര്‍ക്കുകയായിരുന്നു പരാതിയുടെ ലക്ഷ്യമെങ്കില്‍, ഒരു നിര്‍വാഹവുമില്ലാതെ പ്രസ്തുത പരാതിയില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ സി.പി.എം നാണക്കേടിന്റെ അഗാധ ഗര്‍ത്തത്തിലാണ് ചെന്നുചാടിയിരിക്കുന്നത്. നീതിയും നിയമവും കാറ്റില്‍ പറത്തി അധികാരവര്‍ഗത്തിന്റെ താളത്തിനു തുള്ളി ജനകീയ കോടതിയിലും യഥാര്‍ത്ഥ കോടതിയിലും വഷളായിക്കൊണ്ടിരിക്കുന്ന സംസ്ഥാന പൊലീസിനും ഇതു വലിയൊരുപാഠമാണ്. മികച്ച പൊലീസ് സംവിധാനമെന്ന കേരളത്തിന്റെ സല്‍പേരിനാണ് പിണറായി പൊലീസ് നിരന്തരമായി കളങ്കം വരുത്തിവെക്കുന്നത്. പൊട്ടിയ പെട്ടിക്കഥ വലിയ ഉദാഹരണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

Published

on

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

Trending