Connect with us

More

പൊട്ടിയ പെട്ടിക്കഥ

Published

on

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ മുഖം നഷ്ടപ്പെടുത്തുകയും ബി.ജെ.പി സി.പി.എം അന്തര്‍ധാര മറനീക്കി പുറത്തുകൊണ്ടുവരികയും ചെയ്ത പെട്ടി വിവാദത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും വീണ്ടും നാണം കെട്ടിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ട്രോളി ബാഗില്‍ പണം കടത്തിയെന്ന പരാതിയില്‍ തെളിവില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ പൊലീസിനെ ദുരുപയോഗം ചെയ്ത് മന്ത്രിമാരുടെയുള്‍പ്പെടെ ചേര്‍ന്നു തയാറാക്കിയ പാതിരാ നാടകം ജനകീയ കോടതിയിലെന്ന പോലെ നിയമത്തിന്റെ വഴിയിലും സി.പി.എമ്മിന് കനത്ത പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത്. നിയമത്തെ നോക്കുകുത്തിയാക്കി രാഷ്ട്രീയ യജമാനന്‍മാരുടെ വാലാട്ടികളായി മാറിയ പൊലീസ് സംവിധാനവും ഈ റിപ്പോര്‍ട്ടോടെ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിലായിരുന്നു പാലക്കാട്ട് ട്രോളി വിവാദം അരങ്ങേറിയത്. മണ്ഡലത്തില്‍ രാഷ്ട്രിയമോ വികസനയോ ഒരുവിധത്തിലും ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കപ്പെടരുതെന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്ന സി.പി.എമ്മും ബി.ജെ.പിയും വിവാദങ്ങള്‍ക്ക് നിരന്തരമായി തിരികൊളുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് അടിമുടി ദുരൂഹത നിറഞ്ഞുനിന്ന പെട്ടി വിവാദവും അരങ്ങേറിയത്. എ ന്നാല്‍ പ്രഥമാ ദൃഷ്ട്യാ തന്നെ ഗൂഢാലോചന പ്രകടമായ സംഭവം ഇരുകൂട്ടര്‍ക്കും തിരിച്ചടിയാവുകയും സി.പി.എമ്മിനിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിവെക്കുകയുമാണ് ചെയ്തതത്.

മന്ത്രി എം.ബി രാജേഷും അദ്ദേഹ ത്തിന്റെ അളിയനും ചേര്‍ന്ന് രൂപപ്പെടുത്തിയ തിരക്കഥയെ യു.ഡി.എഫ് ആരോപണത്തെ സാധുകരിക്കുന്ന തരത്തില്‍, മുതിര്‍ന്ന സി.പി.എം നേതാവ് എന്‍.എന്‍ കൃഷ്ണ ദാസ് പിറ്റേന്നുതന്നെ സംഭവത്തെ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ കൃഷ്ണദാസിനു തിരുത്തുമായി പാര്‍ട്ടി ജില്ലാ സെ ക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലായിരുന്നു സി.പി.എം. വിഷയത്തില്‍ നേതാക്കള്‍ ഇരുചേരികളായി മാറിയതോടെ ആരെ പിന്തുണക്കണമെന്നറിയാതെ നട്ടംതിരിഞ്ഞ ഇടതു സ്ഥാനാര്‍ത്ഥിയും അന്നത്തെ ദയനീയ കാഴ്ച്ചയായിരുന്നു. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം സി.പി.എമ്മിന്റെ അതിബുദ്ധി ഒരര്‍ത്ഥത്തില്‍ അനുഗ്രഹമായി മാറുകയാണുണ്ടായത്. യു.ഡി.എഫ് നിരന്തരമായി ആരോപിച്ചുകൊണ്ടിരുന്ന സി.പി.എം ബി.ജെ.പി ബാന്ധവം മറനീക്കി പുറത്തുവരുന്നതിന് സംഭവം സാക്ഷ്യം വഹിച്ചു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരേ സമയം സംഭവ സ്ഥലത്തെത്തുകയും തോളോട് തോള്‍ ചേര്‍ന്നു സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് തല്‍സമയം സംപ്രേഷണം ചെയ്യപ്പെട്ടതോടെ ജനങ്ങളെ കൂടുതലൊന്നും ബോധ്യപ്പെടുത്തേണ്ടതില്ലാത്ത സാഹചര്യമാണ് രൂപപ്പെട്ടത്. സി.പി.എം ബി.ജെ.പി നേതാക്കളും പ്രസ്തുത ഹോട്ടലിലുണ്ടായിരുന്നിട്ടും അവരുടെ മുറികളൊന്നും പരിശോധനക്ക് വിധേയമാക്കപ്പെടാത്തതും, കോണ്‍ഗ്രസിന്റെ വനിതാനേതാക്കളുടെ മുറികളില്‍ അവരുടെ സ മ്മതമില്ലാതെ കയറി നിരങ്ങിയ പൊലീസ് ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ പത്തിമടക്കിയതും ‘സി.ജെ.പി’ ബന്ധത്തിന്റെ സംസാരിക്കുന്ന തെളിവുകളായി മാറുകയായിരുന്നു.

ഫലം പുറത്തുവന്നതോടെ പെട്ടിവിവാദം മാത്രമല്ല, പാലക്കാട് ഉപതിരഞ്ഞെടുപ്പ് തന്നെ സി.പി.എമ്മിനും ബി.ജെ.പിക്കും ദുസ്വപ്നമായി മാറുകയായിരുന്നുവെങ്കില്‍ ഇവിടെ നാണംകെടുകയും ഉത്തരംപറയുകയും ചെയ്യേണ്ടി വന്ന മറ്റൊരുവിഭാഗം കേരള പൊലീസാണ്. തിരഞ്ഞെടുപ്പ് കാലത്ത് സകല സര്‍ക്കാര്‍ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിധിയിലേക്ക് മാറുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലും അറിയാതെ ഭരണകൂടത്തിനുവേണ്ടി നടത്തിയിട്ടുള്ള ഈ ചെരുപ്പ് നക്കലിന് ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞ മതിയാവുകയുള്ളൂ. പൊലീസുണ്ടാക്കിയ എല്ലാ കോലാഹലങ്ങള്‍ക്കുമൊടുവിലാണ് ജില്ലാ കലക്ടര്‍ പോലും സംഭവം അറിഞ്ഞതെന്നത് പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. വനിതാ ഉദ്യോഗസ്ഥരില്ലാതെ തങ്ങളുടെ മുറികളില്‍ ഇരച്ചുകയറിയതിന് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും നല്‍കിയ പരാതിയും നിയമവഴിയില്‍ പൊലീസിന്റെ തൊലിയുരിയാന്‍ പര്യാപ്തമാണ്. പൊലീസ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതോടെ തന്നെ ദുര്‍ബലമായിപ്പോയ പെട്ടി വിവാദത്തില്‍ വീണതുവിദ്യയാക്കാനാണ് സി.പി.എം ജില്ലാ സെക്രട്ടറി തുടരന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയത്. ബി.ജെ.പിയുമൊത്ത് നടത്തിയ നാടകത്തിന്റെ ചുരുളഴിഞ്ഞപ്പോയുള്ള ജാള്യത തീര്‍ക്കുകയായിരുന്നു പരാതിയുടെ ലക്ഷ്യമെങ്കില്‍, ഒരു നിര്‍വാഹവുമില്ലാതെ പ്രസ്തുത പരാതിയില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ സി.പി.എം നാണക്കേടിന്റെ അഗാധ ഗര്‍ത്തത്തിലാണ് ചെന്നുചാടിയിരിക്കുന്നത്. നീതിയും നിയമവും കാറ്റില്‍ പറത്തി അധികാരവര്‍ഗത്തിന്റെ താളത്തിനു തുള്ളി ജനകീയ കോടതിയിലും യഥാര്‍ത്ഥ കോടതിയിലും വഷളായിക്കൊണ്ടിരിക്കുന്ന സംസ്ഥാന പൊലീസിനും ഇതു വലിയൊരുപാഠമാണ്. മികച്ച പൊലീസ് സംവിധാനമെന്ന കേരളത്തിന്റെ സല്‍പേരിനാണ് പിണറായി പൊലീസ് നിരന്തരമായി കളങ്കം വരുത്തിവെക്കുന്നത്. പൊട്ടിയ പെട്ടിക്കഥ വലിയ ഉദാഹരണം.

 

Film

സംസ്ഥാന ചലച്ചിത്രപുരസ്കാരം നിരസിച്ച് കിച്ച സുദീപ്

അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്

Published

on

കർണാടക സർക്കാർ 2019ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖാപിച്ചത് ഈയിടെയാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിച്ച സുദീപ് ആണ്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. എന്നാൽ, ഈ പുരസ്‌കാരം നിരസിച്ചിരിക്കുകയാണ് താരം.

തനിക്ക് പകരം അർഹരായ മറ്റാർക്കെങ്കിലും അവാർഡ് നല്കണമെന്നാണ് അദ്ദേഹം സർക്കാരിനോടും ജൂറിയോടും അഭ്യർത്ഥിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് നടൻ്റെ പ്രതികരണം. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണ്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ അവർക്ക് നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കുറിച്ചു. ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്ന് സുദീപ് കൂട്ടിച്ചേർത്തു.

Continue Reading

kerala

‘കാലിയായ റേഷൻ കടകൾ’: മുസ്‌ലിം യൂത്ത് ലീഗ് നിൽപ് സമരം ജനുവരി 25ന് ശനിയാഴ്ച

റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് ഭീമമായ കുടിശ്ശിക സർക്കാർ വരുത്തിയതാനാൽ അവർ വിതരണം നിർത്തിയതാണ് റേഷൻ പ്രതിസന്ധിക്ക് കാരണം

Published

on

കോഴിക്കോട് : സാധാരണക്കാരന്റെ ആശ്രയമായ റേഷൻ സമ്പ്രദായം അവതാളത്തിലായിട്ടും അനങ്ങാപാറ നയം തുടരുന്ന ഇടത് സർക്കാർ കേരളത്തിന് ബാധ്യതയായതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ, കാലിയായ റേഷൻ കടകൾക്ക് മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ നാളെ (ശനിയാഴ്ച) പ്രതിഷേധ നിൽപ് സമരം സംഘടിപ്പിക്കും.

റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് ഭീമമായ കുടിശ്ശിക സർക്കാർ വരുത്തിയതാനാൽ അവർ വിതരണം നിർത്തിയതാണ് റേഷൻ പ്രതിസന്ധിക്ക് കാരണം. ഫണ്ട് കിട്ടാത്തതിനാൽ റേഷൻ വിതരണ കരാറുകാർ ജനുവരി ഒന്നാം തിയ്യതി മുതൽ ആരംഭിച്ച സമരം മൂന്നാഴ്ച്ച പിന്നിട്ടിട്ടും രമ്യമായ പരിഹാരം കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. മാത്രവുമല്ല വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 27 മുതൽ റേഷൻ കട വ്യാപാരികൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

എ.പി.എൽ, ബി.പി.എൽ, എ.പി.എൽ.എസ്.എസ്, എ.എ.വൈ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 9466307 കാർഡ് ഉടമകളാണുള്ളത്. ഇതിൽ 587574 എ എ വൈ കാർഡുകളും 3610 299 മുൻഗണനാ കാർഡുകളുമാണുള്ളത്. മുൻഗണനാ വിഭാഗത്തിന് കാർഡിലെ ഓരോ അംഗങ്ങൾക്കും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമായി അഞ്ച് കിലോ ധാന്യവും എ.എ.വൈ വിഭാഗത്തിന് കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമായി 35 കിലോ ധാന്യവുമാണ് ഒരു മാസത്തെ റേഷൻ . എന്നാൽ റേഷൻ വിതരണം മുടങ്ങിയതോടെ ജീവിതം തന്നെ അപകടത്തിലായിക്കുകയാണ്. സാധാരണക്കാരൻ്റെ പ്രശ്നങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന പിണറായി സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ ജനരോഷമുയർത്തി അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണ് യൂത്ത് ലീഗ് നിൽപ് സമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധ സമരം വൻ വിജയമാക്കാൻ ഫിറോസ് ആഹ്വാനം ചെയ്തു.

Continue Reading

india

നടന്‍ വിശാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം: മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു

Published

on

ചെന്നൈ: നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയില്‍ സംസാരിക്കവേ വിശാലിന്റെ കൈകള്‍ വിറയ്ക്കുന്നതും സംസാരിക്കാന്‍ പാടുപെടുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.

വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് കടുത്ത പനിയാണെന്നും മൈഗ്രെയിനുണ്ടെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതോടെ നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് തേനാംപെട്ട് പൊലീസ് കേസെടുത്തത്.

Continue Reading

Trending