Connect with us

Sports

ഇവന്‍ ഇന്ത്യയുടെ ഭാവി സൂപ്പര്‍താരം

Published

on

 

ഓര്‍മയില്‍ തെളിഞ്ഞ് നില്‍ക്കുന്നത് ആ ചരിത്ര മുഹൂര്‍ത്തമാണ്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗ് അറീനയില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ദേശീയ പതാക നോക്കി സല്യൂട്ട് ചെയ്ത അഭിനവ് ബിന്ദ്രയെ…. ഒളിംപിക്‌സ് എന്ന മഹാമാമാങ്ക വേദിയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വ്യക്തിഗത സ്വര്‍ണം. അതേ സന്തോഷമാണ് ഇന്നലെ നമ്മുടെ കൊച്ചു താരം അനീഷ് ബന്‍വാല സമ്മാനിച്ചിരിക്കുന്നത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ പയ്യന്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ചരിത്ര നേട്ടവുമായി സ്വര്‍ണം സ്വന്തമാക്കിയിരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ രാജ്യാന്തര കായിക ഭൂമികയില്‍ അരങ്ങ് തകര്‍ത്തിട്ടുണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിനവ് ബിന്ദ്രയുമെല്ലാം. പാക്കിസ്താന്‍ ലോക ക്രിക്കറ്റില്‍ അത്യുന്നതിയില്‍ നില്‍ക്കുമ്പോള്‍ ഇമ്രാന്‍ഖാന്റെയും വസീം അക്രമിന്റെയും പന്തുകളെ അതിജയിച്ചിട്ടുണ്ട് സച്ചിന്‍. 1998 ല്‍ തന്റെ ആദ്യ കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ പങ്കെടുക്കുമ്പോള്‍ അഭിനവിന്റെ പ്രായം 15 വയസ്സായിരുന്നു. മേല്‍പ്പറഞ്ഞ രണ്ട് പേരും പിന്നീട് ഇന്ത്യന്‍ കായികതയുടെ അംബാസിഡര്‍മാരായ ചരിത്രമുള്ളപ്പോള്‍ അനീഷ് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.കഴിഞ്ഞ വര്‍ഷം ജൂനിയര്‍ തലത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയ അനീഷ് ഇന്നലെ വലിയ വേദിയില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനാണ് ആദ്യ മാര്‍ക്ക് നല്‍കേണ്ടത്. ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസും കഴിഞ്ഞാല്‍ കായിക ഭൂമികയിലെ ഏറ്റവും വലിയ മേള. ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ശക്തരായ പ്രതിയോഗികള്‍. അവര്‍ക്കെതിരെ ഷൂട്ട് ചെയ്യുമ്പോള്‍ ഏകാഗ്രത മാത്രം പോര-മന:ക്കരുത്ത് തന്നെ വേണം. എസ്.എസ്.എല്‍.സി പ്രായമുള്ള ഒരു പയ്യന്‍സിന് ആശങ്കയും സമ്മര്‍ദ്ദവുമെല്ലാം നല്‍കുന്ന മല്‍സരവേദിയില്‍ പക്ഷേ എല്ലാവരെയും പിറകിലാക്കുന്ന പ്രകടനമാണ് അവന്‍ നടത്തിയത്. ജസ്പാല്‍ റാണ എന്ന ഇന്ത്യയുടെ മുന്‍ ചാമ്പ്യന്‍ ഷൂട്ടറാണ് അനീഷിനെയും സഹോദരി മുസ്‌കാനെയും പരിശീലിപ്പിക്കുന്നത്. പരിശീലനത്തിന്റെ കരുത്തിലും മല്‍സര വേദി നല്‍കുന്ന സമ്മര്‍ദ്ദത്തെ കൂളായി അവഗണിച്ച ശേഷം സ്വര്‍ണവുമായി ദേശീയ പതാക ഉയര്‍ത്തി അനീഷ് ചിരിച്ചപ്പോള്‍ ഇന്ത്യയാണ് ഉയരങ്ങളിലെത്തിയത്. ഇന്നലെ മലയാളികളായ രണ്ട് താരങ്ങള്‍ രാജ്യത്തിന് ചീത്തപ്പരേുണ്ടാക്കിയപ്പോഴാണ് ഒരു കൊച്ചു താരം വാനോളം ഉയര്‍ന്നത് എന്നതും മറക്കരുത്. ഷൂട്ടിംഗ് വേദി കൂറെ കാലമായി രാജ്യാന്തര കായിക വേദികളില്‍ ഇന്ത്യയുടെ സ്വര്‍ണ ഖനിയാണ്-ആ ഖനിയുടെ പുതിയ വിലാസമാണ് അനീഷ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വനിതാ ടി20 റാങ്കിങ്: ബോളര്‍മാരില്‍ ദീപ്തിക്ക്‌ 2-ാം സ്ഥാനം, ബാറ്റര്‍മാരില്‍ മന്ദാനക്ക്‌ 3-ാം സ്ഥാനം

ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്.

Published

on

ഐസിസിയുടെ പുതിയ വനിതാ ടി20 റാങ്കിങ് പുറത്തുവന്നു. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണമായത്. ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്. ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡ് തുടരുന്നു. ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇക്ബാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന മൂന്നാമതും ഷെഫാലി വര്‍മ ഒമ്പതാമതും എത്തി. ഓസ്‌ട്രേലിയയുടെ ബേത് മൂണി ഒന്നാമതും, വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് രണ്ടാമതും, ഓസ്‌ട്രേലിയയുടെ തഹ്ലിയ മഗ്രാത് നാലാമതും, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ട് അഞ്ചാമതുമാണ്. ടീമുകളുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്, ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്, ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.

Continue Reading

Cricket

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടത്ത് വേദിയൊരുങ്ങി; തലസ്ഥാനത്ത് ഇനി ക്രിക്കറ്റ് കാര്‍ണിവല്‍

ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്.

Published

on

ഒരിക്കല്‍ വാഗ്ദാനം ചെയ്ത ശേഷം നഷ്ടപ്പെട്ട വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരവേദി വീണ്ടും തിരുവനന്തപുരത്തേക്ക് എത്താനുള്ള സാധ്യത ഉയര്‍ന്നു. ലോകകപ്പിന്റെ മുഖ്യവേദിയായി തീരുമാനിച്ചിരുന്ന ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നങ്ങളാല്‍ അനുമതി ലഭിക്കാതായതോടെ, ബിസിസിഐയും ഐസിസിയും പകരമായി കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ പരിഗണിച്ചത്. ഇക്കാര്യം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂളും ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.

സൂചനകള്‍ പ്രകാരം, പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും ഒരു സെമി ഫൈനലും, കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളും തിരുവനന്തപുരത്തിന് ലഭിച്ചേക്കാം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ആദ്യം തിരുവനന്തപുരത്തെയും വേദിയായി പരിഗണിച്ചിരുന്നുവെങ്കിലും, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അവസരം ബെംഗളൂരുവിന് ലഭിച്ചു. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ വിജയാഘോഷത്തില്‍ ഉണ്ടായ ദുരന്തത്തിന് പിന്നാലെ സുരക്ഷാ ആശങ്കകള്‍ ഉയര്‍ന്നതോടെ സ്ഥിതി മാറി.

ദക്ഷിണേന്ത്യയിലെ മറ്റൊരു പ്രധാന വേദിയായ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ഇപ്പോള്‍ അറ്റകുറ്റപ്പണിയില്‍ കഴിയുന്നതും തിരുവനന്തപുരത്തിന് അനുകൂലമായി. ആദ്യം ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-ശ്രീലങ്ക ഉദ്ഘാടനം, ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉള്‍പ്പെടെ മൂന്നു പ്രാഥമിക റൗണ്ട് മത്സരങ്ങളും ഒരു സെമി ഫൈനലും തന്നെ തിരുവനന്തപുരം ഏറ്റെടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനകം ആറ് രാജ്യാന്തര മത്സരങ്ങള്‍ നടത്തിയ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം, ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത് ഇതാദ്യമായിരിക്കും. 2023 ഐസിസി ലോകകപ്പിലെ സന്നാഹ മത്സരങ്ങള്‍ക്ക് നേരത്തെ ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

Continue Reading

Cricket

‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

Published

on

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.

Continue Reading

Trending