Connect with us

Sports

ഇവന്‍ ഇന്ത്യയുടെ ഭാവി സൂപ്പര്‍താരം

Published

on

 

ഓര്‍മയില്‍ തെളിഞ്ഞ് നില്‍ക്കുന്നത് ആ ചരിത്ര മുഹൂര്‍ത്തമാണ്. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗ് അറീനയില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ദേശീയ പതാക നോക്കി സല്യൂട്ട് ചെയ്ത അഭിനവ് ബിന്ദ്രയെ…. ഒളിംപിക്‌സ് എന്ന മഹാമാമാങ്ക വേദിയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വ്യക്തിഗത സ്വര്‍ണം. അതേ സന്തോഷമാണ് ഇന്നലെ നമ്മുടെ കൊച്ചു താരം അനീഷ് ബന്‍വാല സമ്മാനിച്ചിരിക്കുന്നത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ പയ്യന്‍സ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ചരിത്ര നേട്ടവുമായി സ്വര്‍ണം സ്വന്തമാക്കിയിരിക്കുന്നു. പതിനഞ്ചാം വയസ്സില്‍ രാജ്യാന്തര കായിക ഭൂമികയില്‍ അരങ്ങ് തകര്‍ത്തിട്ടുണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിനവ് ബിന്ദ്രയുമെല്ലാം. പാക്കിസ്താന്‍ ലോക ക്രിക്കറ്റില്‍ അത്യുന്നതിയില്‍ നില്‍ക്കുമ്പോള്‍ ഇമ്രാന്‍ഖാന്റെയും വസീം അക്രമിന്റെയും പന്തുകളെ അതിജയിച്ചിട്ടുണ്ട് സച്ചിന്‍. 1998 ല്‍ തന്റെ ആദ്യ കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ പങ്കെടുക്കുമ്പോള്‍ അഭിനവിന്റെ പ്രായം 15 വയസ്സായിരുന്നു. മേല്‍പ്പറഞ്ഞ രണ്ട് പേരും പിന്നീട് ഇന്ത്യന്‍ കായികതയുടെ അംബാസിഡര്‍മാരായ ചരിത്രമുള്ളപ്പോള്‍ അനീഷ് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.കഴിഞ്ഞ വര്‍ഷം ജൂനിയര്‍ തലത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയ അനീഷ് ഇന്നലെ വലിയ വേദിയില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനാണ് ആദ്യ മാര്‍ക്ക് നല്‍കേണ്ടത്. ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസും കഴിഞ്ഞാല്‍ കായിക ഭൂമികയിലെ ഏറ്റവും വലിയ മേള. ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ശക്തരായ പ്രതിയോഗികള്‍. അവര്‍ക്കെതിരെ ഷൂട്ട് ചെയ്യുമ്പോള്‍ ഏകാഗ്രത മാത്രം പോര-മന:ക്കരുത്ത് തന്നെ വേണം. എസ്.എസ്.എല്‍.സി പ്രായമുള്ള ഒരു പയ്യന്‍സിന് ആശങ്കയും സമ്മര്‍ദ്ദവുമെല്ലാം നല്‍കുന്ന മല്‍സരവേദിയില്‍ പക്ഷേ എല്ലാവരെയും പിറകിലാക്കുന്ന പ്രകടനമാണ് അവന്‍ നടത്തിയത്. ജസ്പാല്‍ റാണ എന്ന ഇന്ത്യയുടെ മുന്‍ ചാമ്പ്യന്‍ ഷൂട്ടറാണ് അനീഷിനെയും സഹോദരി മുസ്‌കാനെയും പരിശീലിപ്പിക്കുന്നത്. പരിശീലനത്തിന്റെ കരുത്തിലും മല്‍സര വേദി നല്‍കുന്ന സമ്മര്‍ദ്ദത്തെ കൂളായി അവഗണിച്ച ശേഷം സ്വര്‍ണവുമായി ദേശീയ പതാക ഉയര്‍ത്തി അനീഷ് ചിരിച്ചപ്പോള്‍ ഇന്ത്യയാണ് ഉയരങ്ങളിലെത്തിയത്. ഇന്നലെ മലയാളികളായ രണ്ട് താരങ്ങള്‍ രാജ്യത്തിന് ചീത്തപ്പരേുണ്ടാക്കിയപ്പോഴാണ് ഒരു കൊച്ചു താരം വാനോളം ഉയര്‍ന്നത് എന്നതും മറക്കരുത്. ഷൂട്ടിംഗ് വേദി കൂറെ കാലമായി രാജ്യാന്തര കായിക വേദികളില്‍ ഇന്ത്യയുടെ സ്വര്‍ണ ഖനിയാണ്-ആ ഖനിയുടെ പുതിയ വിലാസമാണ് അനീഷ്.

india

ഇനി ഗില്‍ യുഗം; ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

Published

on

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എൽ രാഹുലും ടീമിലുണ്ട്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Continue Reading

Cricket

ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്

നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി

Published

on

20 ദിവസത്തോളം നീണ്ടുനിന്ന അസാധാരണമായ നീണ്ട ഇടവേളയ്ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഫീല്‍ഡിലേക്ക് മടങ്ങിയെത്തുമ്പേള്‍ ലഖ്നൗവില്‍ അക്ഷരാര്‍ത്ഥത്തില്‍ നഷ്ടപ്പെടാനോ ജയിക്കാനോ ഒന്നുമില്ലാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്നു. ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നേക്കാം, എന്നാല്‍ ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള അവരുടെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്, അത് പിന്നീട് ഫൈനലിലേക്ക് അവര്‍ക്ക് അനുകൂലമായ വഴി നല്‍കും.

നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി, എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒരു പോയിന്റ് മാത്രം പിന്നിലാണ്. ലഖ്നൗവില്‍ നടന്ന മത്സരത്തിന്റെ തലേന്ന് എല്‍എസ്ജിയോട് തോറ്റത് ആര്‍സിബിക്ക് ആ ഒന്നാം സ്ഥാനം നേടാനുള്ള അവസരം നല്‍കുന്നു. ബംഗളൂരുവിലെ തുടര്‍ച്ചയായ മഴ ഭീഷണിയെ തുടര്‍ന്നാണ് ഈ മത്സരത്തിന് പകരം വേദിയായി ലഖ്നൗ തിരഞ്ഞെടുത്തത്.

RCB സാധ്യതയുള്ള XII: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, രജത് പതിദാര്‍ (c), ജിതേഷ് ശര്‍മ്മ (WK), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം, യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ

SRH സാധ്യതയുള്ള XII: അഥര്‍വ ടൈഡെ, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (WK), ഹെന്റിച്ച് ക്ലാസന്‍, കമിന്ദു മെന്‍ഡിസ്, അനികേത് വര്‍മ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ജേക്കബ് ബെഥേല്‍, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ(ഡബ്ല്യു), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ബ്ലെസിംഗ് മുസാറബാനി, യാഷ് ദയാല്‍, സുയാഷ് ശര്‍മ, റാസിഖ് ദാരഗേന്‍, മനോജ്ഹി സ്വാലിപ്, മനോജ്ലിപ് സലാം. ഉപ്പ്, മോഹിത് രതി, സ്വസ്തിക ചിക്കര, അഭിനന്ദന്‍ സിംഗ്, ജോഷ് ഹാസില്‍വുഡ്, നുവാന്‍ തുഷാര

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍(ഡബ്ല്യു), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ്(സി), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ സിംഗ് മലിംഗ, മുഹമ്മദ് ഷമി, അഥര്‍വ ടൈഡെ, സച്ചിന്‍ ബേബിഹര്‍, സച്ചിന്‍ ബേബിഹര്‍. ഉനദ്കട്ട്, ട്രാവിസ് ഹെഡ്, വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, സ്മരണ്‍ രവിചന്ദ്രന്‍

Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

Trending