Connect with us

Sports

ഇതല്ലേ കാവ്യനീതി

Published

on

 

കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന വിശേഷണത്തിലെന്ന പോലെ 94 മിനുട്ട് പോരാട്ടത്തില്‍ ഒരു മിനുട്ട് പോലും വിരസമായിരുന്നില്ല. കൃസ്റ്റിയാനോയും മെസിയും തമ്മിലുള്ള പോരാട്ടത്തില്‍ നോക്കുക-രണ്ട് പേരും നേടി സുന്ദരമായ ഗോളുകള്‍. ലക്ഷ്യതയുടെ അഴകായ കൃസ്റ്റിയാനോ റൊണാള്‍ഡോ കരുത്തിനൊപ്പം നില്‍ക്കുന്ന ലാസ്റ്റ് ടൈം ടച്ചുമായി നേടിയ ഗോള്‍ അപാരമായിരുന്നെങ്കില്‍ മെസിയോ… വ്യക്തിഗത മികവിന്റെ അപ്പോസ്തലന്‍… പന്ത് കാലില്‍ കിട്ടിയാല്‍ ഇത്ര അപകടകാരിയായ മറ്റൊരാള്‍ ലോക ഫുട്‌ബോളില്‍ ഇല്ലെന്ന് തെളിയിക്കുന്ന സ്‌റ്റൈല്‍ ഗോള്‍. ഫുട്‌ബോളിലെ കാവല്‍ക്കാരില്‍ എയര്‍ ബോളുകളുടെ സഞ്ചാരത്തെ അതിവേഗം മനസ്സിലാക്കുന്ന കൈലര്‍ നവാസിന് പോലും പിടികൊടുക്കാത്ത ക്ലാസിക് ഷോട്ട് വലയുടെ മോന്തായത്തില്‍ പതിച്ചപ്പോള്‍ ആ സൗന്ദര്യത്തിന്റെ പേരായിരുന്നില്ലേ മെസി…?കൃസ്റ്റിയാനോക്ക് കരീം ബെന്‍സേമയും മെസിക്ക് ലൂയിസ് സുവാരസും തണലാണ്. കരീമിന്റെ ബ്രില്ല്യന്‍സ് എത്ര സുന്ദരമാണ്. ക്ലാസ് ടച്ച് എന്ന് പറയുന്നത് പോലെ പന്തിനെ അമ്മാനമാടുന്ന വേഗതയെ എന്ത് വിളിക്കണം… പാസുകളുടെ ആധിക്യത്തിലേക്ക് എത്ര സമയമാണ് അദ്ദേഹം പന്തുകള്‍ സമ്മാനിക്കുന്നത്. കൃസ്റ്റിയനോ നേടിയ ഗോളിലേക്ക് കരീം നല്‍കിയ പാസിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സി.ആര്‍-7 രണ്ടാം പകുതിയില്‍ ഇല്ലാതിരുന്നത് കരീമിന്റെ നിര്‍ഭാഗ്യമായിരുന്നെങ്കില്‍ ആ കുറവ് നികത്തി ബെയിലിന്റെ ഗോള്‍ ആ താരത്തിലെ പ്രതിഭയുടെ ശക്തിയായിരുന്നു. തന്ത്രങ്ങളുടെ വിശാലതയില്‍ സിദാന്‍ ലക്ഷ്യമിടുന്നത് ചാമ്പ്യന്‍സ് ലീഗാവുമ്പോള്‍ കൃസ്റ്റിയാനോയെ സംരക്ഷിക്കേണ്ടത് പരിശീലകന്റെ ഉത്തരവാദിത്വമായിരുന്നു. അവിടെ അദ്ദേഹം നല്ല പരിശീലകനായി. രോഷ പ്രകടനത്തിലും അഭിനയത്തിലും മാത്രമല്ല കൗശലത്തിലും സുവാരസിനോളം വരില്ല ആരും. എല്‍ക്ലാസിക്കോയില്‍ ഗോള്‍വേട്ട ശീലമാക്കിയ ഉറുഗ്വേക്കാരന്റെ സൂത്ര പ്രകടനത്തില്‍ പിറന്ന ഗോളും മെസിക്കായി സമര്‍പ്പിക്കുന്ന പാസുകളും സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ സമ്പന്നമായ കാഴ്ച്ചകളായിരുന്നു.ലോകം കാല്‍പ്പന്തിനൊപ്പം, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ആരവങ്ങളോടെ സഞ്ചരിക്കുമ്പോള്‍ ഏത് റഫറിക്കാണ് പിഴക്കാതിരിക്കുക… കളിയുടെ കാഴ്ച്ചാ ലോകത്ത് നിന്നും ഉച്ചത്തില്‍ നമുക്ക് പറയാം റഫറി അലക്‌സാണ്ടറോ ഹെര്‍ണാണ്ടസ് സമ്മര്‍ദ്ദത്തിലായിരുന്നു. പക്ഷേ അദ്ദേഹം നുവോ കാമ്പില്‍ 94 മിനുട്ട് വിസിലുമായി പറന്ന് നടന്നത് ലോക ഫുട്‌ബോളിന് നടുവിലൂടെയായിരുന്നു. തൊട്ടാലും തിരിഞ്ഞാലുമെല്ലാം വന്‍കിട താരങ്ങള്‍. സെര്‍ജിയോ റോബര്‍ട്ടോക്ക് ചുവപ്പ് വേണ്ടിയിരുന്നില്ല, മെസി നേടിയ ഗോളിലേക്ക് പന്ത് നല്‍കുന്നതിന് മുമ്പ് സുവാരസ് കൃത്യമായി ഫൗള്‍ കാണിച്ചിരുന്നു, വേണ്ടാത്ത ഫൗള്‍ മെസിയും കാട്ടി, ജെറാത്ത് ബെയില്‍ ഉംതീതിയെ ശക്തമായാണ് ചാര്‍ജ് ചെയ്തത്-ചുവപ്പ് അര്‍ഹിച്ചത്. പക്ഷേ നല്‍കിയില്ല. മാര്‍സിലോയെ പെനാല്‍ട്ടി ബോക്‌സില്‍ വെട്ടിവീഴ്ത്തിയത് നിര്‍ബന്ധ പെനാല്‍ട്ടിയായിരുന്നു. അതും നല്‍കിയില്ല. റയല്‍ നായകന്‍ റാമോസ് പലവട്ടം കളി നിയമങ്ങളെ വെല്ലുവിളിച്ചു-പക്ഷേ ഒരു മഞ്ഞയില്‍ അദ്ദേഹം രക്ഷപ്പെട്ടു…
വീറും വാശിയും അടിയും പിടിയും പിന്നെ ഗോളും ഗോള്‍ നിഷേധങ്ങളും അവസാനം സ്‌നേഹ പ്രകടനങ്ങളും വിടവാങ്ങലും-ഇതാണ് കളി… ഇതാണ് ഫുട്‌ബോള്‍-ആക്ഷന്‍ ത്രില്ലര്‍ സിനിമ പോലെ. ഒരു വേദന ബാക്കി-സൗമ്യതയുടെ പര്യായമായി, മികവിന്റെ അലങ്കാരമായി എല്‍ ക്ലാസികോ മല്‍സരങ്ങളെ സമ്പന്നമാക്കിയ ആന്ദ്രെ ഇനിയസ്റ്റ… നായകന്റെ ആം ബാന്‍ഡ് മെസിക്ക് നല്‍കി തലയും താഴ്ത്തി നുവോ കാമ്പിലെ അലമുറകള്‍ക്കിടെ നടന്നു നീങ്ങിയ ഇനിയസ്റ്റ… ടണലില്‍ വെച്ച് അദ്ദേഹത്തെ സ്വീകരിക്കാന്‍ സൈനുദ്ദീന്‍ സിദാനുണ്ടായിരുന്നു. എല്ലാ വൈരാഗ്യവും മാറ്റി നിര്‍ത്തി സിസു ഇനിയസ്റ്റയെ ആലിംഗനം ചെയ്തു. സ്‌നേഹമാണ് ഫുട്‌ബോള്‍, ആദരമാണ് ഫുട്‌ബോള്‍, അര്‍പ്പണമാണ് ഫുട്‌ബോള്‍.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending