Connect with us

Video Stories

പൊതുഗതാഗതം കൂടുതല്‍ ഫലവത്താക്കുന്നു; ഹാഫിലാത്ത് സേവനം ബസ്സുകളിലും

Published

on

 

അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഹാഫിലാത്ത് കാര്‍ഡ് സേവനം ഇനി പൊതുഗതാഗതമായ ബസ്സുകളിലും ലഭ്യമാകുമെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കി. തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്ന 50 ബസ്സുകളില്‍ ഇതിനാ വശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
യാത്രാദൂരം കണക്കാക്കിയ ഹാഫിലാത്ത് കാര്‍ഡുകളില്‍നിന്നും മെഷീനുകള്‍ നിരക്ക് ഈടാക്കും. പുതിയ സംവിധാനം സജ്ജീകരിക്കുക വഴി യാത്രക്കാര്‍ക്ക് സമയ ലാഭം ഉണ്ടാകുകയും പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയും ചെയ്യും. ആട്ടോമാറ്റിക് പെയ്‌മെന്റ് സംവിധാനം അല്‍ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലെ ബസ്സുകളി ലും ഇതിനകം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അബുദാബി എമിറേറ്റിലെ മുഴുവന്‍ ബസ്സുകളിലും കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും.
പൊതുഗതാഗത സംവിധാനം കൂടുതല്‍ ഫലപ്രദമായതോടെ ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നഗരത്തിലും പുറത്തും ബസ്സ് യാത്ര ഉപയോഗപ്പെടുത്തുന്നത്. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും മിനുട്ടുകള്‍ വ്യത്യാസത്തില്‍ സര്‍വ്വീസ് നടത്തുന്നതുകൊണ്ട് യഥാസമയം എവിടെയും എത്തിച്ചേരാനാകുമെന്ന് യാത്രക്കാര്‍ പറയുന്നു.
അതിനിടെ 55വയസ്സ് കഴിഞ്ഞവര്‍ക്കുള്ള സൗജന്യയാത്രാ സൗകര്യം നിരവധി പ്രവാസികളാണ് പ്രയോജനപ്പെടുത്തുന്നത്. അബുദാബി ഗതാഗത വിഭാഗമാണ് 55 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും സൗജന്യ ബസ്സ് യാത്ര സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എമിറേറ്റ്‌സ് തിരിച്ചറിയല്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിച്ചാണ് സൗജന്യയാത്രാ കാര്‍ഡ് കരസ്ഥമാക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭ്യമാകുന്നത്.
ജോലിസ്ഥലത്തേക്കും തിരിച്ചും പോയിവരുന്നതിനും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നതിനും ലഭിച്ച വലിയ അനുഗ്രഹമായാണ് പുതിയ സൗകര്യം വിലയിരുത്തപ്പെടുന്നത്.
സ്വന്തമായി വാഹനവും ഡ്രൈവിംഗ് ലൈസന്‍സും ഇല്ലാത്തവര്‍ക്കമും ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കുമാണ് സൗജന്യയാത്ര കൂടുതല്‍ ഗുണകരമായിട്ടുള്ളത്.
ദിനംപ്രതി ബസ്സ് ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തിക പ്രയാസവും ബുദ്ധിമുട്ടും നേരിടുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വലിയ അനുഗ്രഹമാണ് ഇതിലൂടെ സമ്മാനിക്കുന്നത്.
നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുഗതാഗത സംവിധാനമായ ബസ്സ് സേവനം വിപുലീകരിക്കുകയും പൊതു ജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ മുസഫ വ്യവസായ നഗരി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബനിയാസ്, ഷഹാമ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സൗജന്യ യാത്ര ഗുണകരമായതായി പറയുന്നു.

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending