Connect with us

Views

ഒബാമയുടെ ക്യൂബന്‍ നയങ്ങള്‍ ട്രംപ് പിന്‍വലിക്കുന്നു

Published

on

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശത്രുത അവസാനിപ്പിച്ച് ക്യൂബയുമായി സൗഹൃദം സ്ഥാപിച്ച മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയതന്ത്ര തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി.
ഒബാമ ഭരണകൂടം ക്യൂബക്ക് നല്‍കിയ വ്യാപാര, യാത്ര ഇളവുകള്‍ പിന്‍വലിക്കുന്നതായും ഉപരോധങ്ങള്‍ ചുമത്തുകയും ചെയ്യുമെന്ന് ഫ്‌ളോറിഡയിലെ മിയാമിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ക്യൂബയുമായി മുന്‍ ഭരണകൂടം ഉണ്ടാക്കിയ കരാര്‍ ഏകപക്ഷീയമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ തന്ത്രപ്രധാന നയതന്ത്ര, വാണിജ്യ ബന്ധങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ക്യൂബയുമായി സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വിലക്കുകള്‍ ശക്തമാക്കി യു.എസ് പ്രഖ്യാപിച്ച പുതിയ നടപടികളെ ക്യൂബ അപലപിച്ചു. പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചയും സഹകരണവും തുടരാന്‍ രാജ്യം സന്നദ്ധമാണെന്നും ക്യൂബന്‍ സ്‌റ്റേറ്റ് ടിവി പറഞ്ഞു. ക്യൂബയിലേക്കുള്ള യാത്രക്കും ഫണ്ട് അനുവദിക്കുന്നതിലുമാണ് ട്രംപ് നിയന്ത്രണം കൊണ്ടുവരുന്നത്. ക്യൂബയിലെ മനുഷ്യാവകാശ ധ്വംസനങ്ങളാണ് അദ്ദേഹം അതിന് ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങള്‍. യു.എസ്-ക്യൂബ ബന്ധത്തില്‍ ഒബാമയുടെ കാലത്ത് വലിയ പുരോഗതിണ്ടായിരുന്നു. ഹവാനയില്‍ ഒബാമ തുറന്ന യു.എസ് എംബസി തല്‍ക്കാലം അടക്കേണ്ടെന്നാണ് ട്രംപിന്റെ തീരുമാനം.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ പുനരാരംഭിച്ച വാണിജ്യ വിമാന സര്‍വീസുകള്‍ തുടരും. 2009ല്‍ അന്നത്തെ പ്രസിഡന്റ് ഒബാമ യാത്രാ വിലക്കുകള്‍ നീക്കിയതോടെയാണ് ക്യൂബ-യു.എസ് സൗഹൃദം നാമ്പിട്ടത്. 2015 ജൂലൈയില്‍ രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളില്‍ എംബസികള്‍ തുറന്നു. 2016 മാര്‍ച്ചില്‍ ഒബാമ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ക്യൂബയില്‍ എത്തുകയും പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ ഉപരോധം പിന്‍വലിക്കുമെന്ന് അദ്ദേഹം ക്യൂബക്ക് ഉറപ്പുനല്‍കിയിരുന്നു. അതേ വര്‍ഷം ഓഗസ്റ്റില്‍, അരനൂറ്റാണ്ടിനുശേഷം ആദ്യമായി യു.എസ് വിമാനം ക്യൂബയില്‍ എത്തി.

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

Trending