Connect with us

Video Stories

പരിശീലകനാവാന്‍ വെങ്കിയും

Published

on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വെങ്കിടേഷ് പ്രസാദും രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ താല്‍പര്യം അറിയിച്ച് ബിസിസിഐയ്ക്ക് പ്രസാദ് അപേക്ഷ അയച്ചു.
മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രിയ്ക്ക് പിന്നാലെയാണ് പ്രസാദ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായി പ്രസാദ് നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോള്‍ പ്രസാദായിരുന്നു ഇന്ത്യയുടെ ബൗളിംഗ് കോച്ച. ഇശാന്ത് ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍, ആര്‍ പി സിംഗ്, എസ് ശ്രീശാന്ത് എന്നീ ബൗളര്‍മാരെ ഇന്ത്യന്‍ ടീമിലെത്തിച്ചതിന് പ്രസാദിന് നിര്‍ണ്ണായക പങ്കാണ് ഉളളത്.
ഇന്ത്യയ്ക്കായി 33 ടെസ്റ്റും 162 ഏകദിനവും കളിച്ചിട്ടുളള ഈ കര്‍ണാടക താരം ടെസ്റ്റില്‍ 96 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 1996 മുതല്‍ 2001വരെയായിരുന്നു പ്രസാദിന്റെ അന്താരാഷ്ട്ര കരിയര്‍. അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി അപേക്ഷ നല്‍കിയത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നെന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനില്‍ കുംബ്ലെ രാജി വച്ചതിനു ശേഷം പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ ശാസ്ത്രി ആദ്യം അപേക്ഷ നല്‍കിയിരുന്നില്ല.
കഴിഞ്ഞ തവണ ടീമിനൊപ്പം മികച്ച നേട്ടങ്ങളുണ്ടാക്കിയിട്ടും തന്നെ തഴഞ്ഞ് കുംബ്ലെയെ പരിഗണിച്ചതിന്റെ നീരസം കൊണ്ടാണ് ശാസ്ത്രി അപേക്ഷ നല്‍കാതിരുന്നത്. എന്നാല്‍ ബിസിസിഐ ഉപദേശക സമിതി അംഗം കൂടിയായ സച്ചിന്‍ കണ്ടു സംസാരിച്ചതോടെ ശാസ്ത്രിയുടെ മനസ്സു മാറിയതായാണ് റിപ്പോര്‍ട്ട്.
ലണ്ടനിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ക്യാപ്റ്റന്‍ വിരാട് കോലിക്ക് ശാസ്ത്രി തിരിച്ചെത്തുന്നതിലുള്ള താല്‍പര്യം കൊണ്ടു കൂടിയാണ് സച്ചിന്‍ അദ്ദേഹത്തെ കണ്ടതെന്നാണ് വാര്‍ത്തകള്‍. മുന്‍പ് ശാസ്ത്രി ടീം ഡയറക്ടറായിരിക്കെ കോച്ചിനു വേണ്ടിയുള്ള അഭിമുഖം നടത്തിയപ്പോള്‍ സച്ചിന്‍ അദ്ദേഹത്തെയാണ് പിന്തുണച്ചിരുന്നത്.
മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രജ്പുത്, ദോഡ ഗണേശ്, വിരേന്ദര്‍ സെവാഗ്, മുന്‍ പാക് കോച്ച് റിച്ചാര്‍ഡ് പൈബസ്, ഓസീസ് മുന്‍ താരം ടോം മൂഡി എന്നിവരാണ് ശാസ്ത്രിക്കും പ്രസാദിനും പുറമെ കോച്ചാവാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
ജൂലൈ 26ന് ആരംഭിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് ടീമിന്റെ മുഖ്യ കോച്ചിനെ പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിട്ടുള്ളത്.

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending