Connect with us

kerala

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍

കെ റെയില്‍ പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്”

Published

on

വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്‍ . “കാട് ആദിവാസിക്ക് വീടാണ്; കടല്‍ മുക്കുവനും. വീടും നാടും തമ്മില്‍ തിരഞ്ഞെടുക്കാന്‍ ആരും നിര്‍ബന്ധിക്ക പ്പെടാതിരിക്കട്ടെ!”  എന്ന കവി കേരളസാഹിത്യഅക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്റെ പോസ്റ്റിന് ജോണ്‍ ജെയിംസിന് ഇട്ട കമന്റിലാണ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നതായി സച്ചിദാനന്ദന്‍ വ്യക്തമാക്കിയത്.

‘നമ്മുടെ ദുരന്തം നാം എല്ലാം വിപരീത ദ്വന്ദ്വങ്ങള്‍-യശിമൃശലെ ആയി കാണുന്നു എന്നതാണ്. നമുക്കു ശിളൃമേെൃൗരൗേൃല വികസിപ്പിക്കാതെ ഒരടി മുന്നോട്ടു പോകാന്‍ കഴിയില്ല, എന്നും ഗള്‍ഫും യൂറോപ്പും അമേരിക്കയുമൊന്നും നമ്മുടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയില്ല. അതെ സമയം ലോലമായ നമ്മുടെ പരിസ്ഥിതിയും നമ്മുടെ കീഴാളജനതയുടെ ഉപജീവനമാര്‍ഗ്ഗങ്ങളും – അവര്‍ നമ്മെക്കൂടി സംരക്ഷിക്കുന്നവരാണ്- സംരക്ഷിക്കുകയും വേണം. ഇത് എങ്ങിനെ കഴിയും എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും താത്പര്യം കാണുന്നില്ല. ജോലികള്‍ ൂൗീമേശേീി വിളിച്ചു ഏറ്റവും കുറഞ്ഞ തുകയ്ക്ക് നല്‍കുക എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണ്. കെ റെയില്‍ പോലെയുള്ള പദ്ധതിയല്ല വിഴിഞ്ഞം, തുറമുഖവികസനം നമ്മുടെ വാണിജ്യവികസനത്തിനു സഹായകമാണ്, നൂറ്റാണ്ടുകളുടെ മുന്‍ ചരിത്രം ഇവിടെ ഓര്‍ക്കുകയും ചെയ്യാം. ഞാന്‍ മനസ്സിലാക്കുന്നത് അദാനി സ്വയം തന്നെ കൂടുതല്‍ ലാഭകരമായ പദ്ധതികള്‍ ലഭിച്ചതിനാല്‍ ഇതില്‍ നിന്ന് തലയൂരാന്‍ മാര്‍ഗ്ഗം ആരായുകയാണ് എന്നാണു.

മീന്‍പിടുത്തക്കാരുടെ അവകാശം പൂര്‍ണ്ണമായും ന്യായമായിരിക്കെത്തന്നെ, അത് അനുവദിക്കുമ്പോള്‍ തന്നെ, അധോഘടന വികസിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും വേണം. ഇതില്‍ ഒരു റശഹലാാമ തീര്‍ച്ചയായും ഉണ്ട്, പക്ഷെ അതിനെ ീെയലൃ ആയി നേരിട്ടേ പറ്റൂ. പാതി വഴിക്കു പണി നിര്‍ത്തി ദരിദ്രരായ നമ്മെ പറ്റിച്ചു അദാനിയെ ഓടിപ്പോകാന്‍ സമ്മതിക്കണമോ എന്ന കാര്യവും പരിഗണന അര്‍ഹിക്കുന്നുണ്ട്. വികസനം, പരിസ്ഥിതി, ജനങ്ങളുടെ പാര്‍പ്പിടവും തൊഴിലും സംരക്ഷിക്കല്‍: തുല്യപ്രധാനമായ ഈ വിഷയങ്ങളില്‍ കണ്ണുമടച്ചു ഏതെങ്കിലും തിരഞ്ഞെടുക്കുക എളുപ്പമാണ്. പക്ഷെ നിയോ ലിബറല്‍ സാമ്പത്തിക വ്യവസ്ഥയില്‍ എങ്ങിനെ മൂന്നും സംരക്ഷിച്ചു അതിജീവിക്കാം എന്നതാണ് ഓരോ ജനതയുടെയും മുന്‍പിലുള്ള പ്രശ്‌നം. ഇത് ഒരു സര്‍ക്കാര്‍ പ്രശ്‌നമോ, പള്ളിത്തര്‍ക്കമോ ആയി ചുരുക്കുന്നവര്‍ ഈ സങ്കീര്‍ണ്ണതകളെ സംബോധന ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇതില്‍ ജനങ്ങള്‍ക്കിടയില്‍, ഒപ്പം ജനങ്ങളും സര്‍ക്കാരും തമ്മില്‍, ആരോഗ്യകരമായ സംവാദം ഉണ്ടാകണം. മുന്‍വിധികള്‍ക്ക് നമ്മെ സഹായിക്കാനാവില്ല. സമരത്തില്‍ ന്യായമായ ഒത്തുതീര്‍പ്പും ഉണ്ടാകണം. വ്യവസ്ഥകള്‍ പാലിക്കപ്പെടണം.’ എന്നാണ് അദ്ദേഹത്തിന്റെ കമന്റിന്റെ പൂര്‍ണരൂപം.

 

kerala

പി വി അൻവർ വാ പോയ കോടാലി, കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി: വി ഡി സതീശൻ

രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

Published

on

ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂർണ്ണമായും ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 20 ൽ 20 സീറ്റും ലഭിക്കും. പി വി അൻവറിൻ്റേത് മോശമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശൻ ആരോപിച്ചു.

‘പിണറായി വിജയൻ പി വി അൻവറിനെ കൊണ്ട് പറയിപ്പിക്കുന്നതാണ്. പി വി അൻവർ വാ പോയ കോടാലി ആണ്.പി വി അൻവറിനെ പിണറായി വിജയൻ ആയുധമായി ഉപയോഗിക്കുകയാണ്’, വി ഡി സതീശൻ പറഞ്ഞു. വാക്കത്തിയോടോ കോടാലിയോടോ ആരും ഫൈറ്റ് ചെയ്യില്ല.

ഇത് ഉപയോഗിക്കുന്ന ആൾക്കെതിരെയാണ് ഫൈറ്റ് ചെയ്യുകയെന്നും വി ഡി സതീശൻ പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല എന്നായിരുന്നു പി വി അൻവർ പറഞ്ഞത്. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി ഡി സതീശൻ പരിഹസിച്ചു. ‘ബിജെപിയെ സുഖിപ്പിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മോദിയെയും ബിജെപിയും സന്തോഷിപ്പിക്കാൻ ആണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ബിജെപി അധികാരം നിലനിർത്താൻ വേണ്ടി വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നു. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ബിജെപിക്ക് ഇടം ഒരുക്കി കൊടുക്കുന്നു’, വി ഡി സതീശൻ പറഞ്ഞു.

വടകരയിലെ അശ്ലീല വീഡിയോ പൊലീസോ മാധ്യമങ്ങളോ കണ്ടിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. വീഡിയോ അല്ല പോസ്റ്റർ ആണെന്ന് ഇപ്പോൾ പറയുന്നു. വടകരയിലെ സ്ഥാനാർത്ഥിയുടെ പി ആർ ഏജൻസി ഇനി പോസ്റ്റർ ഉണ്ടാക്കണം.

ചീറ്റിപ്പോയ പടക്കമാണ് വടകരയിലെ വിവാദമെന്ന് വി ഡി സതീശൻ ആരോപിച്ചു. ചീറ്റിപ്പോയ പടക്കം എടുത്തു നിൽക്കുന്ന കുട്ടിയുടെ അവസ്ഥയാണ് മുഖ്യമന്ത്രിയുടേത്. തിരഞ്ഞെടുപ്പ് കേരള ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് പറയാൻ ധൈര്യമുണ്ടോ മുഖ്യമന്ത്രിക്കെന്നും വി ഡി സതീശൻ ചോദിച്ചു.

സിപിഎമ്മിന് ഇന്ത്യ മുന്നണിയേക്കാൾ നല്ലത് എൻഡിഎ ആണ്. സിപിഎം ഒരു സീറ്റിൽ പോലും വിജയിക്കില്ല. സംസ്ഥാന പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തിരുവനന്തപുരം ലത്തീൻ രൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്.

വിഴിഞ്ഞത്ത് സമരം നടത്തിയവരെ അർബൻ നക്സലുകൾ എന്നാണ് സർക്കാരും സിപിഎമ്മും വിശേഷിപ്പിച്ചത്. വയനാട്ടിൽ കഴിഞ്ഞ തവണ ലീഗിന്റെ പതാക വിവാദമാക്കിയത് മോദിയാണ്. ഇത്തവണ പതാക വിവാദമാക്കിയത് പിണറായി വിജയനാണെന്നും വി ഡി സതീശൻ ആരോപിച്ചു.

തൃശ്ശൂർ പൂരം വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തൃശൂർ പൂരത്തിന് സിറ്റി പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നായിരുന്നു വി ഡി സതീശൻ്റെ ചോദ്യം. ‘ഇത് നാടകമാണ്. വർഗീയമാക്കി ബിജെപിക്ക് അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം. കസവ്‌ കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി’ വി ഡി സതീശൻ പറഞ്ഞു.

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending