Connect with us

News

ഇന്നും ജയിച്ചാല്‍ വിന്‍ഡീസ് ജേതാക്കള്‍; ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക മത്സരം

ഇന്നും തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ നാണക്കേട്.

Published

on

പ്രോവിഡന്‍സ് (ഗുയാന): ഇന്നും തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ നാണക്കേട്. വിന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരത്തിലും തല താഴ്ത്തിയ ഹാര്‍ദിക് പാണ്ഡെ സംഘത്തിന് അഞ്ച് മല്‍സര പരമ്പര സ്വന്തമാക്കാന്‍ ഇനിയുള്ള മൂന്ന് മല്‍സരങ്ങളിലും വിജയിക്കണം. ആദ്യ മല്‍സരത്തില്‍ നാല് റണ്‍സിനും രണ്ടാം മല്‍സരം രണ്ട് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. ഇതോടെ 2-0 എന്ന നിലയില്‍ വിന്‍ഡീസ് മുന്നിലാണ്.

ഇന്നത്തെ മൂന്നാം മല്‍സരം സ്വന്തമാക്കാനായാല്‍ അവര്‍ക്ക് പരമ്പര നേടാം. ബാറ്റര്‍മാരാണ് ഇന്ത്യക്ക് ആഘാതം. വിന്‍ഡീസ് സ്ലോ ട്രാക്കുകളില്‍ വലിയ സ്‌ക്കോര്‍ നേടാന്‍ കഴിയാതെ നട്ടം തിരിയുകയാണ് എല്ലാവരും. ആദ്യ മല്‍സരത്തിലെ വിജയലക്ഷ്യം 150 റണ്‍സ് മാത്രമായിരുന്നു. അത് നേടാനായില്ല. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് നേടിയത് 152 റണ്‍സ്. ഏഴ് പന്ത് ബാക്കി നില്‍ക്കെ വിന്‍ഡീസ് ഈ ലക്ഷ്യം മറികടന്നു. ഈ പരമ്പരയിലുടെ അരങ്ങേറ്റം നടത്തിയ തിലക് വര്‍മ മാത്രമാണ് രണ്ട് മല്‍സരങ്ങളിലും സാമാന്യം റണ്‍സ് നേടിയത്. ബാക്കിയെല്ലാവരും ദുരന്തമായിരുന്നു. വിന്‍ഡീസ് സ്പിന്നര്‍മാര്‍ക്കാണ് ഇവരെല്ലാം വിക്കറ്റ് സമ്മാനിച്ചത്.

രണ്ടാം മല്‍സരത്തില്‍ തിലക് 51 റണ്‍സ് പൊരുതി നേടിയപ്പോള്‍ സ്‌ക്കോര്‍ബോര്‍ഡിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌ക്കോര്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ ബാറ്റില്‍ നിന്നായിരുന്നു-27 റണ്‍സ്. അതേ സമയം വിന്‍ഡീസ് നിരയില്‍ നിക്കോളാസ് പുരാന്‍ 67 റണ്‍സുമായി തിരിച്ചടിക്ക് നേതൃത്വം നല്‍കി. വാലറ്റത്തിന്റെ മിന്നില്‍ പ്രകടനവും ടീമിന് കരുത്തായി. എന്നാല്‍ ഇന്ത്യന്‍ വാലറ്റം രണ്ട് മല്‍സരങ്ങളിലും ദുര്‍ബലമായിരുന്നു.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending