Video Stories
ഹൃദയത്തിന് കൂട്ടിരിക്കാം കുട്ടിക്കാലം മുതല്‍

ഡോ. ശ്രീതള്‍ രാജന് നായര്‍
ഹൃദ്രോഗങ്ങളില്‍നിന്ന് മോചനവും ഹൃദയാരോഗ്യ സംരക്ഷണവും കേന്ദ്രീകരിച്ചാണ് ലോക ഹൃദയദിനമെന്ന ആശയം പിറന്നത്. എല്ലാ വര്‍ഷവും പ്രത്യേക പ്രമേയം ആസ്പദമാക്കിയാണ് ലോകമെമ്പാടുമുള്ള ജനങ്ങളുടെയിടയില്‍ ഹൃദയാരോഗ്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നത്. ഹൃദ്രോഗം മൂലം 1.7 കോടി ജനങ്ങളാണ് എല്ലാ വര്‍ഷവും മരണമടയുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍മൂലമാണ്. ഈ വര്‍ഷത്തെ ഹൃദയദിനത്തിന്റെ പ്രമേയം ഓരോ വ്യക്തിയും ഒരു ‘ഹാര്‍ട്ട് ഹീറോ’ ആകണം എന്നതാണ്. അതായത് ഓരോരുത്തര്‍ക്കും ഓരോ വാഗ്ദാനം നല്‍കണം.
ഓരോരുത്തരും എന്നത് കുടുംബം, സമൂഹം, കുട്ടികള്‍, രോഗികള്‍ എന്നാണുദ്ദേശിക്കുന്നത്. (കുടുംബത്തോട്- നല്ല ഭക്ഷണം, സമൂഹത്തോട്- ഹൃദയസംരക്ഷണത്തിന്വേണ്ടി പ്രവര്‍ത്തിക്കുക, കുട്ടികളോട്- വ്യായാമം ചെറുപ്പത്തിലേ തുടങ്ങുക, ഓഫീസില്‍- കോണിപ്പടി ഉപയോഗിക്കുക, രോഗികളോട്- നല്ല ശീലങ്ങള്‍ ഉപദേശിക്കുകയും അത് പാലിക്കുകയും ചെയ്യുക). ഇതിലൂടെ ഹൃദയം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ചിട്ടയായ ഭക്ഷണരീതി, ക്രമമായ വ്യായാമം, പുകവലി, ലഹരി വസ്തുക്കള്‍ എന്നിവ ഉപേക്ഷിക്കുക, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുക ഈ നാലുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗത്തെ ഒരുപരിധിവരെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ചെറുപ്പകാലത്തിലുള്ള നല്ല ശീലങ്ങള്‍ ജീവിതകാലം മുഴുവന്‍ മുന്നോട്ട് കൊണ്ട്പോകാന്‍ സാധിക്കും. ലോകത്തില്‍ പ്രത്യേകിച്ചും അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങളിലും കേരളത്തിലും കുട്ടികളിലെ പൊണ്ണത്തടി സാമൂഹിക പ്രശ്നം തന്നെയാണ്. പല കാരണങ്ങള്‍കൊണ്ട് ഇത് സംഭവിക്കാം.
മുലപ്പാല്‍ കിട്ടാതെ വരികയും പാല്‍പ്പൊടി അമിതമായി ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്‍ പൊണ്ണത്തടി വരാം. മുലപ്പാലിന്റെ കുറവ് പല കാരണങ്ങള്‍കൊണ്ട് വരാം. അമ്മമാര്‍ ജോലി ചെയ്യുന്നവരാകുമ്പോള്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനുള്ള തിടുക്കത്തില്‍ മുലയൂട്ടലിനെക്കുറിച്ച് മറന്നുപോകുന്നു. ലഹരി ഉപയോഗിക്കുന്ന അമ്മമാരില്‍ മുലപ്പാലില്‍ കുറവ് വരാം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പോലെയുള്ള ഭക്ഷണം, കോളയുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകുന്നു. ഇത്മൂലം ഭാവിയില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, അമിതമായ കൊളസ്ട്രോള്‍ എന്നിങ്ങനെ പല സ്ഥിതിവിശേഷങ്ങളുണ്ടാവാം. അതിനാല്‍ കുട്ടികളില്‍ ആരോഗ്യപരമായ ഭക്ഷണക്രമവും വ്യായാമശീലവും ചെറുപ്പത്തിലെ വളര്‍ത്തണം.
അതുമൂലം ആരോഗ്യമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കും. ടി.വി, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കൂട്ടുകുടുംബത്തില്‍നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം ഒരുപരിധിവരെ കുട്ടികളില്‍ വ്യായാമക്കുറവിനും പൊണ്ണത്തടിക്കും കാരണമായിട്ടുണ്ട്. കുട്ടികളെ സൈക്ലിങ്, പുറത്തുള്ള കളികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക. ഇതിലൂടെ കുട്ടികളെ ടി.വി, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നതില്‍നിന്നും വഴിതിരിച്ചുവിടാന്‍ സാധിക്കും. ‘വാട്സാപ്പ് വിപ്ലവം’ ഒരുപരിധിവരെ മനുഷ്യന്റെ ആരോഗ്യപരമായ ജീവിതശൈലിയെ ബാധിച്ചിട്ടുണ്ട്. കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ മുതിര്‍ന്നവരുടെ പാത തന്നെയാണ് പിന്തുടരുക. അതിനാല്‍ ഇതേ കാര്യങ്ങള്‍ വലുതാകുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ജീവിതരീതിയും ഭക്ഷണക്രമവും വീട്ടിലും ജോലിസ്ഥലത്തും പാലിക്കേണ്ടതാണ്. ജോലിക്കു പോയാല്‍ ജോലി സ്ഥലങ്ങളിലെ ലിഫ്റ്റിന്റെ ഉപയോഗം പരമാവധി കുറച്ച്് കോണിപ്പടി ഉപയോഗിക്കുക. കാന്റീനിലെയും ഹോട്ടലിലെയും ഭക്ഷണം കുറച്ച് വീട്ടിലെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ ഉപേക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. റെഡ് മീറ്റ് (ആട്ടിറച്ചി, പോത്തിറച്ചി) എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. മിതമായ വ്യായാമം ആവശ്യമാണ്. വ്യായാമം പ്രായമനുസരിച്ചാണ് ചെയ്യേണ്ടത്. നാല്പത് വയസ്സുകാരനെപ്പോലെ അറുപത് വയസ്സില്‍ വ്യായാമം ചെയ്താല്‍ ശരിയാവില്ല. പ്രായമനുസരിച്ച് വ്യായാമത്തിന്റെ തീവ്രതയില്‍ മാറ്റം വരുത്തേണ്ടതട്ടുണ്ട്. ആഴ്ചയില്‍ 150 മിനിട്ട് മിതമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആയുര്‍ദൈര്‍ഘ്യത്തില്‍ കാര്യമായ വര്‍ധനവ് കാണാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതമായ കൊളസ്ട്രോള്‍ എന്നിങ്ങനെയുള്ള അവസ്ഥകളില്‍ കൃത്യമായി ചികിത്സ തേടണം. മരുന്ന് സമയത്തിനും എല്ലാ ദിവസവും കഴിക്കണമെന്ന് മാത്രമല്ല അത് ശരീരത്തില്‍ ശരിയായ രീതിയില്‍ ബാധിക്കുന്നുണ്ടെന്ന് പരിശോധിക്കുകയും വേണം. പ്രമേഹത്തിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും മരുന്ന് തുടര്‍ന്ന് കഴിച്ചാല്‍ കിഡ്നി കേടായിപ്പോകുമെന്ന ധാരണ മിഥ്യയാണെന്ന് മാത്രമല്ല കൃത്യമായി മരുന്ന് കഴിച്ചില്ലെങ്കില്‍ അത് സംഭവിക്കാനുള്ള സാധ്യത അതിനേക്കാള്‍ ഏറെയുമാണ്. നമ്മുടെ ഹൃദയത്തെ കാത്തുരക്ഷിക്കുന്നത്പോലെ മറ്റുള്ളവരുടെ ഹൃദയത്തെയും രക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്താല്‍ എല്ലാവര്ക്കും ആരോഗ്യമുള്ള ഭാവി തലമുറ വാര്‍ത്തെടുക്കാന്‍ സാധിക്കും. രാഷ്ട്രത്തിന്റെ ഭാവിയും പുരോഗതിയും അതുമൂലം സുരക്ഷിതമാവുകയും ചെയ്യും.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ കാര്‍ഡിയോളജി ഹാര്‍ട്ട് ആന്റ് വാസ്കുലാര്‍ കെയര്‍ ഡിപ്പാര്‍ട്ട്്മെന്റ്് കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india2 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
Film2 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
india1 day ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala1 day ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
kerala2 days ago
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala3 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു