Connect with us

More

ഇമാന്റെ ഭാരം ഒരു മാസംകൊണ്ട് കുറഞ്ഞത് 142 കിലോ

Published

on

മുബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ യുവതി ഇമാന്‍ അഹ്മ്മദി(36)ന്റെ ഭാരം ആഞ്ച് ആഴ്ച കൊണ്ട് കുറഞ്ഞത് 140 ലേറെ കിലോ. ഭാരം കുറയ്ക്കല്‍ ശസ്ത്രക്രിയക്കായി മുംബൈ സൈഫി ആസ്പത്രിയല്‍ എത്തിച്ച ലോകത്തെ ഏറ്റവും ഭാരം കൂടിയവരില്‍ ഒരാളായ ഈജിപ്ത് സ്വദേശിനിയുടെ ഭാരം 142 കിലോ കുറഞ്ഞതായി ആസ്പത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇമാനെ പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ 500 കിലോയുണ്ടായിരുന്ന ഇമാന്റെ ഭാരം ഇപ്പോള്‍ 358 കിലോ മാത്രമായി കുറഞ്ഞു. ലാപ്രസ്‌കോപിക് സംവിധാനത്തിലൂടെ ഇമാന്റെ ആമാശയത്തിന്റെ വലിപ്പം 15 ശതമാനത്തോളം ചെറുതാക്കിയാണ് ഭാരം കുറക്കല്‍ ചികിത്സ സാധ്യമാക്കുന്നത്. ബാരിയാട്രിക് സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.

_f799036c-0bd3-11e7-ad00-2dd402d181d7ഇമാന്റെ ചികിത്സയില്‍ നല്ല പുരോഗതിയാണ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡിന്റെ നില ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സോയാ മില്‍ക്കിനൊപ്പം സോഡിയം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ത്തുള്ള ഭക്ഷണമാണ് ഇമാന് ഇപ്പോള്‍ നല്‍കിവരുന്നത്. 1800 കലോറിയാണ് ദിനംപ്രതി അവര്‍ക്ക് ലഭിക്കുന്നത്.

മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് വലതുവശം തളര്‍ന്ന ഇമാന്‍ പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, വിഷാദം തുടങ്ങിയ രോഗങ്ങളാള്‍ ബുദ്ധിമുട്ടിലായിരുന്നു. 25 വര്‍ഷമായി കിടപ്പിലായ ഇമാന്‍, സാധാരണ ജീവിതമെന്നത് സ്വപ്‌നം മാത്രമായി കണ്ടിരിക്കവെയാണ് സൗജന്യ ചികില്‍സാ വാഗ്ദാനവുമായി സൈഫി ആസ്പത്രി അധികൃതര്‍ എത്തിയത്.

വിമാനത്തില്‍നിന്ന് ക്രെയിനിലാണ് പ്രത്യേകം കിടക്കകളോടെ തയാറാക്കിയാണ് യുവതിയെ ചികിത്സക്ക് എത്തിച്ചത്. ആസ്പത്രിയില്‍ പ്രവേശിക്കുമ്പോള്‍ 500 കിലോഗ്രാം ആയിരുന്ന ഇമാന്റെ ഭാരം ആദ്യ ആഴ്ചയില്‍ തന്നെ 30 കിലോ കുറഞ്ഞത് ഡോക്ടര്‍മാക്ക് വലിയ പ്രതീക്ഷ നല്‍കി. ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കാന്‍ മാത്രമായി തന്നെ യുവതിയുടെ ഭാരം 450 കിലോയില്‍ എത്തേണ്ടിയിരുന്നു.

_9f18391a-0bd3-11e7-ad00-2dd402d181d7 emam-ahmed_650x400_61489853576യുവതിയുടെ ഭാരം ഈ വര്‍ഷത്തോടെ 200 കിലോ ആക്കി കുറക്കുകയാണ് ശാസ്ത്രക്രിയയിലൂടെ ലക്ഷ്യംവെക്കുന്നത്. മൊത്തം ശരീര ഭാരത്തില്‍ 70-100 കിലോയോളം ഫ്‌ളൂയിഡ് ആയതിനാല്‍ കല്ലുപോലെ കട്ടിയേറിയതായിരുന്നു ഇമാന്റെ ത്വക്ക്. 30 കിലോ ഭാരം കുറഞ്ഞ യുവതിയുടെ ത്വക്ക് ഇതിനകം തന്നെ മൃദുവായതായും അധികൃതര്‍ അറിയിച്ചു. ഗുരുതരമായ ശ്വാസകോശ രോഗമുള്ള ഇമാന് ആസ്പത്രിയില്‍ എത്തിയ ആദ്യ ദിവസത്തില്‍ ഇമാന് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

ഏറെ സങ്കീര്‍ണതകള്‍ ഉള്ളതാണ് ശസ്ത്രക്രിയയും ചികില്‍സയുമെന്നും ശസ്ത്രക്രിയയ്ക്കുശേഷം ആറു മാസത്തോളം ഇമാന് ആസ്പത്രിയില്‍ കഴിയേണ്ടിവരുമെന്നുമാണ് വിവരം.

india

ബി.ജെ.പി രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കുന്നെന്ന് കപില്‍ സിബല്‍

2024ലെ ഉപതെരഞ്ഞടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ അതിന്റെ ട്രയിലാറണെന്നും കപില്‍ സിബല്‍ എം.പി പറഞ്ഞു.

Published

on

2024ലെ ഉപതെരഞ്ഞടുപ്പ് അടുത്തിരിക്കെ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പശ്ചിമബംഗാളിലും ഗുജറാത്തിലും രാമനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങള്‍ അതിന്റെ ട്രയിലാറണെന്നും കപില്‍ സിബല്‍ എം.പി പറഞ്ഞു.

വര്‍ഗീയ കലാപം, വിദ്വേഷ പ്രസംഗം, ന്യൂനപക്ഷങ്ങളെ ഇരകളാക്കല്‍, സി.ബി.ഐ, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവ ഉപയോഗിച്ച് എതിരാളികളെ ലക്ഷ്യംവെക്കുകയും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സിബല്‍ ട്വീറ്റ് ചെയ്തു.

Continue Reading

crime

ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍

തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുത്തന്‍പുരയില്‍ അസ്മിനയാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ചത്..

ഐ.പി.സി 498എ ഗാര്‍ഹിക പീഡനം, 306 ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു അസ്മിന ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 7വര്‍ഷമായി അസ്മിന ഭര്‍തൃവീട്ടില്‍ പീഡനച്ചിന് ഇരയായെന്ന തെളിവുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കേസന്വേഷണം വേഗത്തിലായത്.

Continue Reading

crime

സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ടു തര്‍ക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മക്ക് മരണം

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു.

Published

on

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട് ഭാസ്‌ക്കരന്റെ ഭാര്യ രാജമ്മ (68) ആണ് വെട്ടേറ്റ് മരിച്ചത്. മരിച്ച രാജമ്മയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ വെട്ടേറ്റ് ആശുപത്രിയിലാണ്. സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെയാണ് ഇരുവരെയും മകളുടെ മകളുടെ ഭര്‍ത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.

Continue Reading

Trending