Connect with us

india

പുതിയ ജില്ല പ്രഖ്യാപിച്ചതിന് പിന്നാലെ യു.പിയില്‍ 6 മാസത്തേക്ക് ജീവനക്കാരുടെ സമരം നിരോധിച്ച് യോഗി സര്‍ക്കാര്‍

ജനുവരിയില്‍ നടക്കുന്ന മഹാകുംഭ മേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് പുതിയ നിര്‍ദേശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 

Published

on

ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന് കീഴിലെ എല്ലാ വകുപ്പുകളിലേയും കോര്‍പ്പറേഷനിലേയും മറ്റ് അതോറിറ്റികളിലേയും ജീവനക്കാരുടെ സമരങ്ങള്‍ 6 മാസത്തേക്ക് നിരോധിച്ച് യോഗി സര്‍ക്കാര്‍. ആവശ്യ സേവന പരിപാലന നിയമം (ഇ.എസ്.എം.എ) പ്രകാരമാണ് ഉത്തരവ്. ജനുവരിയില്‍ നടക്കുന്ന മഹാകുംഭ മേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് പുതിയ നിര്‍ദേശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

എസ്മ നടപ്പിലാക്കുന്നത് വഴി സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ കുംഭമേളയുടെ ഭാഗമായി പ്രദേശത്ത് എത്തുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടെതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

‘കുംഭമേളയ്ക്ക് ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കും മറ്റ് താമസക്കാര്‍ക്കും അവശ്യ സര്‍വീസുകള്‍ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്,’ സംസ്ഥാന ബി.ജെ.പി വക്താവ് മനീഷ് ശുക്ല പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടി, ഈ നടപടിയെ ജനാധിപത്യവിരുദ്ധമാണെന്ന് വിശേഷിപ്പിച്ചത്. പുതിയ തീരുമാനം പൗരന്മാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് എസ്.പി എം.എല്‍.സി അശുതോഷ് സിന്‍ഹ പ്രതികരിച്ചത്.

‘ഭരണഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് ആളുകള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ആളുകള്‍ അങ്ങനെ ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു,’ സിന്‍ഹ പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന കുംഭമേളക്കായ് വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. കുംഭമേളയ്ക്ക് മുന്നോടിയായി ദിവസങ്ങള്‍ക്ക് മുമ്പാണ് യു.പി സര്‍ക്കാര്‍ മഹാ കുംഭ് പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചത്. മഹാ കുംഭമേള ജില്ല എന്ന പേരിലാണ് പുതിയ ജില്ല അറിയപ്പെടുന്നത്.

നാല് തഹസില്‍ദാര്‍ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. ഈ താത്കാലിക ജില്ലയില്‍ ഭരണം സാധാരണ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെയാണ് നടക്കുന്നത്. ക്രമസമാധാനപാലനത്തിനായി പുതിയ ജില്ലയില്‍ താത്കാലിക പൊലീസ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുംഭമേള അവസാനിക്കുന്നത് വരെയാണ് പുതിയ ജില്ലയുടെ കാലാവധി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാകുംഭമേളക്കിടെ വീണ്ടും തീപിടിത്തം; വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്.

Published

on

മഹാകുംഭമേളക്കിടെ പ്രയാഗ്രാജില്‍ വീണ്ടും തീപിടിത്തം. ഇന്ന് രാവിലെയാണ് കുംഭമേളക്ക് പോകുന്ന പ്രധാന റോഡില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചത്. വാഹനങ്ങളില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പെട്ടന്നു തന്നെ തീയണക്കാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവാവാന്‍ കാരണമായി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാവിലെ 6.30ഓടെ തീപിടിത്തമുണ്ടായെന്ന് വിവരം ലഭിച്ചതായി ഫയര്‍ ഓഫീസര്‍ വിശാല്‍ യാദവ് പറഞ്ഞു. ഉടന്‍ തന്നെ ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഇതില്‍ എര്‍ട്ടിഗ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ഹ്യുണ്ടായ് വെന്യു കാര്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കനത്ത ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് വിശാല്‍ യാദവ് പറയുന്നത്. നേരത്തെയും കുംഭമേള സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു. സംഭവത്തില്‍ 18 ടെന്റുകള്‍ കത്തിനശിച്ചിരുന്നു.

 

 

Continue Reading

india

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Published

on

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാവ്യതിയാനവും പോഷകക്കുറവുള്ള ഭക്ഷണവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് സൗമ്യ സ്വാമിനാഥന്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറിയ വിഭാഗവും പോഷകാഹാരത്തിനുള്ള ശേഷിയില്ലാത്തവരാന്നെന്നും പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ കാലാവസ്ഥാവ്യതിയാനം മൂലം ഏറെ ഭീഷണി നേരിടുന്ന രാജ്യമാണെന്നും പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയവ രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവയും പുറത്തിറക്കി.

 

 

Continue Reading

india

ബിഹാറില്‍ രാത്രി വീട്ടിലെത്തി സിഗരറ്റ് ചോദിച്ചു, നല്‍കാത്തതില്‍ വയോധികയെ പീഡിപ്പിച്ചു

പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

Published

on

ബിഹാറില്‍ വയോധിക പീഡനത്തിന് ഇരയായി. രാത്രി സിഗരറ്റ് ചോദിച്ച് വീട്ടില്‍ എത്തിയ നാല് പുരുഷന്മാരാണ് വയോധികയെ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

നാല് പേര്‍ സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തുകയും എന്നാല്‍ വയോധിക സിഗരറ്റ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വയോധികയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വയോധികയെ ചികിത്സയ്ക്കായി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമി സംഘം വാതിലില്‍ മുട്ടുന്നത് തുടര്‍ന്നതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രായമായതിനാല്‍ വയോധികക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി വയോധികയെ ബലമായി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കുടുംബത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending