Connect with us

Video Stories

പകരംവെക്കാനില്ലാത്ത പ്രത്യയശാസ്ത്രം

Published

on

 
ലോകത്തിനു മുമ്പില്‍ ഇസ്‌ലാം തെളിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇസ്‌ലാം ഒരു സംസ്‌കാരത്തിന്റെ പേരാണ്, ജാതിയുടെ പേരല്ല. മുഹമ്മദ് നബി സ്ഥാപിച്ച മതത്തിന്റെ പേരുമല്ല ഇസ്‌ലാം. മുസ്‌ലിംകള്‍ മുഹമ്മദീയരല്ല. ഇത് ഏതെങ്കിലും ഭൂഖണ്ഡത്തില്‍ രൂപം കൊണ്ടതോ, രൂപാന്തരം പ്രാപിച്ച മതമോ അല്ല. അല്ലെങ്കില്‍ ഒരു രാജ്യത്ത് മാത്രം പ്രചാരത്തിലുള്ളതോ അല്ല. ഇതിന്റെ സ്ഥാപകന്‍ അല്ലാഹുവാണ്. അല്ലാഹുവാണ് എല്ലാവരുടെയും ദൈവം. ഈ ദൈവം അനുഗ്രഹിച്ചുതന്ന മതത്തിന്റെ പേരാണ് ഇസ്‌ലാം- അതിന്റെ അനുയായികള്‍ക്ക് പറയുന്ന പേരാണ് മുസ്‌ലിംകള്‍.
ഇവിടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞും ശുദ്ധമായ ഇസ്‌ലാമിന്റെ പ്രകൃതിയിലാണ് ജനിക്കുന്നതെന്നും അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രൈസ്തവനോ, ബഹുദൈവ വിശ്വാസിയോ ആക്കുന്നതെന്നുമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഈ മതത്തിന്റെ പ്രചാരകരാണ് പ്രവാചകന്മാര്‍. അവരെല്ലാം ഒന്നടങ്കം പ്രബോധനം ചെയ്ത മതം ഇസ്‌ലാമാണ്. അവരൊക്കെയും ക്ഷണിച്ചത് ഏക ദൈവ വിശ്വാസത്തിേലക്കാണ്. ആദം മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ പ്രബോധനം ചെയ്തതും ആളുകളെ ക്ഷണിച്ചതും ഇസ്‌ലാമിലേക്കാണ്. അല്ലാഹുവിന്റെ അരികെ മതമായിട്ട് ഇസ്‌ലാം മാത്രമേയുള്ളൂ. കാലാന്തരത്തില്‍ പ്രവാചകന്മാരുടെ പ്രബോധനത്തില്‍ വെള്ളം ചേര്‍ക്കുകയും ദൈവീക ഗ്രന്ഥങ്ങളുടെ തെളിമക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തപ്പോഴാണ് ബഹുദൈവ വിശ്വാസം രൂപപ്പെട്ടത്. കല്ലും മണ്ണും കാഞ്ഞിരക്കുറ്റിയും ദൈവങ്ങളും ദൈവ പ്രതിരൂപങ്ങളുമായി മാറി. സൂര്യനും സൗരയൂധങ്ങളും തീയും പലരുടെയും ദൈവങ്ങളാണ്. ഇവയെല്ലാം സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹുവാണ് എന്നാണ് പ്രവാചകന്മാര്‍ പറഞ്ഞത്- ഇസ്‌ലാമിന് പറയാനുള്ളതും അത് തന്നെയാണ്. ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിയാത്തവ- ഇവക്കൊന്നും ഒരു ഈച്ചയെപോലും സൃഷ്ടിക്കാന്‍ കഴിയാത്ത ദുര്‍ബലരാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. ഇസ്‌ലാം ഇന്നും ലോകത്തിന്റെ മുമ്പില്‍ പത്തരമാറ്റുപോലെ തിളങ്ങി നില്‍ക്കുന്നത് ദൈവത്തിന്റെ മതമായത് കൊണ്ടാണ്. മറ്റു മതങ്ങളെ സംബന്ധിച്ച് ഒരു കാലത്തും ചര്‍ച്ചാവിഷയം ആകാറില്ല. കാരണം അവയ്‌ക്കൊന്നും കൃത്യമായ വിധി വിലക്കുകളോ മാര്‍ഗനിര്‍ദ്ദേശങ്ങളോ കാര്യമായ ഒന്നും തന്നെ ഇല്ല. മത പുരോഹിതന്മാരുടെ ജല്‍പനങ്ങളാണ് ഇവിടെ പലരുടെയും മതവിധികള്‍ എന്ന് പറയാം.
നിരക്ഷരത മുഖമുദ്രയാക്കിയ സമൂഹത്തിലാണ് മുഹമ്മദ് നബി കടന്നുവരുന്നത്. സദാചാരത്തിന്റെ സകല സീമകളും പിഴുതെറിഞ്ഞവരെ സദാചാരത്തിന്റെ സരണിയിലേക്കാണ് പ്രവാചകന്‍ ക്ഷണിച്ചത്. വായിക്കാനും പഠിക്കാനും ഉദ്‌ഘോഷിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്റെ പ്രഥമ അധ്യായം ആരംഭിക്കുന്നതും. കള്ളും പെണ്ണും കൊലയും കലഹവും ജീവിത ഹരമായി മാറ്റിയവരോട് അതെല്ലാം പാടില്ലാത്തതാണ് എന്ന് പറഞ്ഞത് ഇസ്‌ലാമാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് ശാപമായും കോപമായും കണ്ടവരോട് അവളെ പോറ്റി വളര്‍ത്തേണ്ടവളാണെന്നും അവളും മനുഷ്യ ജീവിയാണെന്നും പഠിപ്പിച്ച; ജീവിക്കാനുള്ള അവകാശം നല്‍കിയ മതം അവളെ വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധമായും പാരിതോഷികം (മഹര്‍) നല്‍കണമെന്ന്കൂടി ശാസിച്ചു. അനന്തരാവകാശം അവള്‍ക്ക് നിഷേധിച്ചവരോട് ചെറുതാണെങ്കിലും അവളും അവകാശിയാണ് എന്ന് ലോകത്തിന്റെ മുമ്പില്‍ പറഞ്ഞുവെന്നല്ല സ്വര്‍ഗം അവളുടെ കാലിനടിയിലാണെന്ന് കൂടി ഉറക്കെ പറഞ്ഞു.
പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് മനുഷ്യന്റെ പരമപ്രധാനമായ കാര്യങ്ങളാണ്. അതാണ് ഇന്ന് മനുഷ്യാവകാശ കാര്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വ്യഭിചാരം, പലിശ-ചൂതാട്ടം മുതലായവ തിന്മയുടെ വഴികളാണെന്നും അത് നിഷിദ്ധമാക്കുകയും ചെയ്തു. സ്ത്രീ പുരുഷന്റെ ഭോഗ വസ്തുവല്ല, കളിപ്പാവയല്ല, പ്രദര്‍ശന വസ്തുവല്ല. അവന്റെ കുട്ടിയുടെ മാതാവും മുലയൂട്ടേണ്ടവളും വീടിന്റെ ഭരണാധികാരിയുംകൂടിയാണെന്ന് ഇസ്‌ലാം പറഞ്ഞു.
ചൂഷണമുക്തമായ സംഹിത ലോകത്തിന്റെ മുമ്പില്‍ കാണിച്ച മതമാണ് ഇസ്‌ലാം. അന്യന്റെ മുതല്‍ അപഹരിക്കുകയോ, കൈവശം വെക്കുകയോ, കവര്‍ന്നെടുക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ മതം അന്യനെപറ്റി പരദൂഷണം പറയരുതെന്ന് എന്നുകൂടി ഉപദേശിച്ചു. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലേക്കും ഇസ്‌ലാം വെളിച്ചം നല്‍കുന്നുണ്ട്. സത്യം പറയാന്‍ പഠിപ്പിച്ചു. ഭക്ഷണത്തിന് മുമ്പ് കൈ കഴുകാന്‍ പഠിപ്പിച്ചു. നഖം മുറിക്കാനും മുടി വെട്ടാനും മലമൂത്ര വിസര്‍ജ്ജന മര്യാദയും കാണിച്ചുകൊടുത്തു. മനുഷ്യ ശരീരത്തിന് പറ്റിയവയെ ആഹരിക്കാനും കുടിക്കാനും പറഞ്ഞു. ശവവും പന്നി മാംസവും നിഷിദ്ധമാണെന്ന് പഠിപ്പിക്കുകവഴി മനുഷ്യ സമൂഹത്തിന് ആരോഗ്യപരമായ കാഴ്ചപ്പാടുകള്‍ പറഞ്ഞുകൊടുത്തു. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന തട്ടുകളില്ല. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാര്‍. അതാണ് അവര്‍ നമസ്‌കാരത്തില്‍ ഒരേ അണിയില്‍ നില്‍ക്കുന്നത്. പണിയെടുത്തവന് വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കാനും സമ്പത്തിന്റെ ഒരവകാശം പാവപ്പെട്ടവന്റെ അവകാശമാണെന്നും അത് ഇസ്‌ലാമിന്റെ മൂന്നാമത്തെ കാര്യമായി എണ്ണുകയും ചെയ്തു. കൃഷിഭൂമി തരിശാക്കിയിടരുതെന്നും കൃഷി ചെയ്യുന്നവന് വിലക്കോ, പാട്ടത്തിനോ നല്‍കണമെന്നുമാണ് ഇസ്‌ലാം പഠിപ്പിച്ചത്.
ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ ഉയര്‍ത്തികാട്ടി ഇസ്‌ലാം കാലഹരണപ്പെട്ട മതമാണെന്നും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ശിക്ഷാ രീതികളാണ് നടപ്പാക്കുന്നതെന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. കട്ടവന്റെ കൈ മുറിക്കുക, വ്യഭിചരിച്ചവനെ ശിക്ഷിക്കുക, കൊന്നവനെ കൊല്ലുക എന്നതൊക്കെയാണ് അവയില്‍ ചിലത്. ഇതൊക്കെ ചെയ്യുന്നവരെ എന്ത് ശിക്ഷ കൊടുക്കണമെന്നാണ് വിമര്‍ശിക്കുന്നവര്‍ക്ക് പറയാനുള്ളത്. ഇത്തരം തിന്മകള്‍ കുലത്തൊഴിലാക്കിയവരെ വെള്ളപൂശി അവര്‍ക്ക് പരവതാനികള്‍ വിരിച്ചുകൊടുത്ത് അവരെ സമൂഹത്തിന്റെ മുമ്പില്‍ വലിയ ത്യാഗികളായി അവതരിപ്പിക്കുകയാണോ വേണ്ടിയിരുന്നത്. കാമപൂര്‍ത്തിക്ക് വേണ്ടി പൈതലിനെ പോലും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് എന്തു ശിക്ഷയാണ് നല്‍കേണ്ടത്. ഇവര്‍ക്ക് ശിക്ഷ നല്‍കേണ്ടതിന് പകരം രക്ഷപ്പെടുത്താനുള്ള കുറുക്കുവഴികളാണ് നാട്ടിലുള്ളത്്. പ്രവാചകന്‍ പഠിപ്പിച്ചത് മുഖം നോക്കാതെയുള്ള ശിക്ഷാവിധികളാണ്. വലിയവനും ചെറിയവനും പണമുള്ളവനും ഇല്ലാത്തവനും ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടുകൂടാ- ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഇസ്‌ലാമിന് ബദലായി കൊണ്ടുവന്ന പ്രത്യയ ശാസ്ത്രങ്ങള്‍ ഒരു നൂറ്റാണ്ട്‌പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കാലഹരണപ്പെട്ട ചിത്രമാണ് മുമ്പിലുള്ളത്. ഇത്തരം പ്രത്യയശാസ്ത്രക്കാരാണ് ഇസ്‌ലാമിന്റെ വിധിവിലക്കുകളെ കൊഞ്ഞനം കുത്തുന്നത്. ഉടലെടുത്ത നാടുകളില്‍ അത്തരം ശാസ്ത്രങ്ങള്‍ ജനം കൈ ഒഴിഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണ് അവരിപ്പോള്‍. 21-ാം നൂറ്റാണ്ടിലും പത്തരമാറ്റ് പോലെ നില്‍ക്കുന്ന ഇസ്‌ലാമിനെ അവഹേളിച്ചത് കൊണ്ടും കളിയാക്കിയത് കൊണ്ടും ഇത് നശിച്ചുപോകില്ല. ഈ പ്രകാശത്തെ ഊതി കെടുക്കാനുള്ള ശ്രമത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുവോളം ഈ ദര്‍ശനവും അതിജീവിക്കും എന്നതില്‍ ആശങ്ക ഇല്ല. അല്ലാഹുവിന്റെ മതം, അല്ലാഹുവിന്റെ വേദം അവന്‍ കാത്ത് സൂക്ഷിക്കുക തന്നെ ചെയ്യും. അനുയായികളുടെ എണ്ണമോ, വണ്ണമോ അല്ല പ്രധാനം. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ സമൂഹത്തെ പഠിപ്പിച്ച തത്വസംഹിതകള്‍ ലോകാവസാനം വരെയും നിലനില്‍ക്കും എന്നതിന് ഒരു സന്ദേഹവും വേണ്ട.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending