Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: ഹാട്രിക്കോടെ നിറഞ്ഞാടി മെസ്സി, നാണം കെട്ട് ഗ്വാര്‍ഡിയോള

Published

on

ബാര്‍സലോണ: സ്റ്റാര്‍ട്ടിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ലയണല്‍ മെസ്സി ഹാട്രിക്കോടെ ആഘോഷിച്ചപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണക്ക് വന്‍ ജയം. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാര്‍ കശക്കിയത്. പ്രധാന താരങ്ങള്‍ വന്‍ അബദ്ധം വരുത്തിയപ്പോള്‍ തന്റെ മുന്‍ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് കയ്‌പേറിയ അനുഭവമായി. മത്സരത്തില്‍ സിറ്റി ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്ലാവോ നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ടപ്പോള്‍ ബാര്‍സ ഡിഫന്റര്‍ ജെറമി മാത്യു രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടും പുറത്തായി.

മറ്റൊരു മത്സരത്തില്‍ മസൂദ് ഓസിലിന്റെ ഹാട്രിക് മികവില്‍ ആര്‍സനല്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോററ്റ്‌സിനെ വീഴ്ത്തിയപ്പോള്‍ ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ്, പി.എസ്.ജി, ബെന്‍ഫിക്ക, ബൊറുഷ്യ ഗ്ലാദ്ബാഷ് ടീമുകളും ജയം കണ്ടു. നാപോളിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി തുര്‍ക്കി ക്ലബ്ബ് ബേസിക്താസ് കരുത്തുകാട്ടി.

നൗകാംപിലെ കൊട്ടിഘോഷിച്ച ബാര്‍സലോണ-സിറ്റി മത്സരത്തില്‍ 17-ാം മിനുട്ടില്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടീഞ്ഞോക്ക് ബോക്‌സില്‍ വെച്ചുപറ്റിയ അബദ്ധമാണ് മെസ്സിയുടെ ആദ്യ ഗോളിനു വഴിവെച്ചത്. ബോക്‌സിനുള്ളില്‍ നിന്ന് പന്ത് അടിച്ചൊഴിവാക്കാനുള്ള ശ്രമത്തില്‍ ഫെര്‍ണാണ്ടീഞ്ഞോ അടിതെറ്റി വീണപ്പോള്‍ കുതിച്ചെത്തിയ മെസ്സി പന്ത് തട്ടിയെടുത്ത് ഗോള്‍കീപ്പറെയും വെട്ടിച്ച് ലക്ഷ്യം കാണുകയായിരുന്നു.

സ്വന്തം ബോക്‌സിനു ചുറ്റും പന്ത് പാസ് ചെയ്തു കളിക്കാന്‍ കാണിച്ച ധൈര്യമാണ് 53-ാം മിനുട്ടില്‍ ബ്രാവോയുടെ ചുവപ്പുകാര്‍ഡിലേക്ക് നയിച്ചത്. ബോക്‌സിനു പുറത്തിറങ്ങിയ ബ്രാവോ ലൂയി സുവാരസിന്റെ തലക്കുമുകളിലൂടെ പന്ത് ചിപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പാടേ പിഴച്ചു. പന്ത് കിട്ടിയ ബാര്‍സ സ്‌ട്രൈക്കര്‍ ആളൊഴിഞ്ഞ പോസ്റ്റ് ലക്ഷ്യംവെച്ചപ്പോള്‍ ഗോള്‍ ഏരിയക്കു പുറത്തുവെച്ച് പന്ത് കൈകൊണ്ട് തടയുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല ബ്രാവോക്ക്. ഗോളിലേക്കെന്നുറച്ച പന്തിന്മേല്‍ ഫൗള്‍ കളിച്ച മുന്‍ ബാര്‍സലോണ കീപ്പര്‍ക്ക് റഫറി നേരിട്ട് ചുവപ്പുകാര്‍ഡ് കാണിക്കുകയും ചെയ്തു.

61-ാം മിനുട്ടില്‍ ഇനീസ്റ്റയുടെ പാസ് സ്വീകരിച്ച് കരുത്തുറ്റ ഷോട്ടിലൂടെ മെസ്സി തന്റെ രണ്ടാം ഗോള്‍ നേടി. സിറ്റി പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് മെസ്സിയുടെ ഹാട്രിക് ഗോളെത്തിയത്. മിഡ്ഫീല്‍ഡര്‍ ഗുണ്ടോഗന്‍ പിന്നിലേക്ക് പാസ് ചെയ്ത പന്ത് അനായാസം പിടിച്ചെടുത്ത സുവാരസ് ബോക്‌സില്‍ നിന്ന് നല്‍കിയ പാസ് ഗോളിലേക്ക് തട്ടിയിടേണ്ട ചുമതലയേ മെസ്സിക്കുണ്ടായിരുന്നുള്ളൂ.

87-ാം മിനുട്ടില്‍ മെസ്സിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ബാര്‍സക്ക് പെനാല്‍ട്ടി ലഭിച്ചെങ്കിലും നെയ്മറിന്റെ കിക്ക് സിറ്റി കീപ്പര്‍ വില്ലി കബായറോ തട്ടിയകറ്റി. എന്നാല്‍ 89-ാം മിനുട്ടില്‍ മെസ്സിയുടെ പാസ് സ്വീകരിച്ച് ബോക്‌സില്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ വെട്ടിച്ചുകയറിയ നെയ്മര്‍ മനോഹര ഗോളിലൂടെ തന്റെ പിഴവിന് പ്രായശ്ചിത്തം ചെയ്തു.

ബാര്‍സ പ്രതിരോധക്കാരായ ജോര്‍ദി ആല്‍ബ, ജെറാദ് പിക്വെ എന്നിവര്‍ക്ക് പരിക്കു കാരണം ആദ്യപകുതിയില്‍ കയറേണ്ടി വന്നപ്പോള്‍ 57-ാം മിനുട്ടില്‍ കാലില്‍ നിന്ന് ചോരയൊലിപ്പിച്ചാണ് സിറ്റി ക്യാപ്ടന്‍ പാബ്ലോ സബലേറ്റ കളം വിട്ടത്.

https://www.youtube.com/watch?v=PIolBJbcqEQ

സ്വന്തം സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത ആറു ഗോളിനാണ് ആര്‍സനല്‍ ലുഡോഗോററ്റ്‌സിനെ വീഴ്ത്തിയത്. മസൂദ് ഓസിലിന്റെ ഹാട്രിക്കും അലക്‌സി സാഞ്ചസ്, തിയോ വാല്‍ക്കോട്ട്, അലക്‌സ് ഓക്‌സ്ലേഡ് ചേമ്പര്‍ലൈന്‍ എന്നിവരുടെ ഗോളുകളും ഗണ്ണേഴ്‌സിന് അനായാസ ജയമൊരുക്കി.

https://www.youtube.com/watch?v=psGw8Ib-iZo

എയ്ഞ്ചല്‍ ഡിമരിയ, ലൂകാസ് മോറ, എഡിന്‍സന്‍ കവാനി എന്നിവരുടെ ഗോളുകളില്‍ പി.എസ്.ജി എഫ്.സി ബാസലിനെ കീഴടക്കി. വിന്‍സന്റ് അബൂബക്കറിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബേസിക്താസ് നാപോളിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത്. റഷ്യന്‍ ക്ലബ്ബ് റോസ്‌തോവിനെ അവരുടെ ഗ്രൗണ്ടില്‍ നേരിട്ട അത്‌ലറ്റികോ, യാനിക് കറാസ്‌കോയുടെ ഗോളില്‍ ജയം കണ്ടു. പി.എസ്.വിക്കെതിരായ 4-1 ജയത്തില്‍ തോമസ് മ്യൂളര്‍, ജോഷ്വ കിമ്മിച്ച്, റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി, ആര്‍യന്‍ റോബന്‍ എന്നിവര്‍ ബയേണിനു വേണ്ടി ലക്ഷ്യം കണ്ടു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending