Connect with us

Video Stories

യെച്ചൂരിയും കാരാട്ടും കോണ്‍ഗ്രസും

Published

on

 

സി.പി.എമ്മിന്റെ ധര്‍മ്മസങ്കടങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ഇന്ത്യയെ ആകമാനം ഫാഷിസ്റ്റ് ശക്തികള്‍ കാല്‍ക്കീഴിലാക്കിക്കൊണ്ടിരിക്കുമ്പോഴും കോണ്‍ഗ്രസുമായി സഹകരിക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് സി.പി.എം.
പ്രായോഗികവും കാലാനുസൃതവുമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആദ്യകാലം മുതലേ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും കമ്മ്യൂണിസ്റ്റുകാരെയും ഒക്കെ തേടി ഫാഷിസ്റ്റുകള്‍ ആയുധങ്ങളുമായി പാഞ്ഞടുക്കുമ്പോഴും ആരെയൊക്കെ കൂടെ നിര്‍ത്തണം എന്ന കാര്യത്തില്‍ സി.പി.എമ്മിന് ഒരു നിലപാടിലുമെത്താന്‍ കഴിയുന്നില്ല. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന നിലപാടുള്ള സീതാറാം യച്ചൂരിയും കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് അതിശക്തമായി വാദിക്കുന്ന പ്രകാശ് കാരാട്ടും ഇരു ഭാഗത്തുമായി നിലകൊണ്ടിരിക്കുകയാണ്. ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല, കടുത്ത വലതുപക്ഷ നിലപാടുള്ള സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഒരു കക്ഷി മാത്രമാണ് എന്നാണ് പ്രകാശ് കാരാട്ടിന്റെ നിലപാട്.
ഇന്ത്യയിലെയും ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഇങ്ങനെ വൈരുധ്യാത്മക നിലപാടുകള്‍ സ്വീകരിച്ച് സ്വയം നശിച്ചുപോയ നിരവധി രേഖകള്‍ കാണാം. ‘തത്വചിന്തകര്‍ ലോകത്തെ പല തരത്തില്‍ വ്യാഖാനിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ. എന്നാല്‍ അതിനെ മാറ്റുകയെന്നതാണ് കാര്യം’ എന്നു പ്രഖ്യാപിച്ചയാളാണ് കാറല്‍മാര്‍ക്‌സ്. പക്ഷേ ലോകത്തെ മാറ്റാനുള്ള വലിയ പരിശ്രമങ്ങള്‍ക്കിടയില്‍ സ്വയം മാറ്റത്തിന് വിധേയമാകാന്‍ കഴിയാതെ പോയതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദുരന്തം.
1952ലാണ് ഇന്ത്യയുടെ പാര്‍ലമെന്റിലേക്ക് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ തിളങ്ങി നിന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആകെയുള്ള 489 ലോക്‌സഭാ സീറ്റുകളില്‍ 364 എണ്ണത്തിലും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും പടയോട്ടത്തിനിടയിലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 16 അംഗങ്ങളെ ലോക്‌സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഈ 16 അംഗങ്ങളുടെ നേതാവായ എ.കെ.ജിയെയാണ് പ്രഥമ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി പരിഗണിക്കുന്നത്. 1957ല്‍ നടന്ന രണ്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 27 അംഗങ്ങളെ വിജയിപ്പിച്ച് എം.പിമാരാക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം ആദ്യ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്മ്യൂണിസറ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്. ആദ്യത്തെ രണ്ട് ലോക്‌സഭകളിലും പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
ഇപ്പോഴത്തെ ലോക്‌സഭയില്‍ സി.പി.എമ്മിന് ഒന്‍പത് എം.പിമാരും സി.പി.ഐക്ക് ഒരു എം.പിയുമാണുള്ളത്. ബി.ജെ.പിക്ക് 280 എം.പിമാരുണ്ട്. കോണ്‍ഗ്രസിന് 45ഉം. എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍ക്കെല്ലാം കൂടി ആകെ 336 എം.പിമാരുമുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എക്ക് ആകെ 59 എം.പിമാരാണുള്ളത്. ബാക്കിയുള്ള 145 സീറ്റില്‍ സി.പി.എമ്മിനും സി.പി.ഐക്കും കൂടി ആകെയുള്ളത് 10 എം.പിമാര്‍.
ആകെ ഒന്‍പത് എം.പിമാരുള്ള സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയാണ് ഈയിടെ യോഗം ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കലാണ് തങ്ങളുടെ പ്രഥമ ദൗത്യം എന്നു പ്രഖ്യാപിച്ചത്. ഇതിന് അവര്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടാന്‍ തയ്യാറുമല്ല. വളരെ രസകരമായ ഒരു കാഴ്ചപ്പാടാണിത്.
കുറച്ചു മുമ്പ് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല എന്ന തന്റെ പുതിയ സിദ്ധാന്തം പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ നിരാകരിക്കുന്നു എന്നതോ, മതേതരത്വത്തെ വെല്ലുവിളിക്കുന്നു എന്നതോ ഫാഷിസമാകില്ല എന്നാണ് കാരാട്ട് പറഞ്ഞത്. ആര്‍. എസ്.എസിന്റെ ആശയങ്ങളില്‍ പടുത്തുയര്‍ത്തിയ ഒരു ഫാഷിസ്റ്റ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, അതിനെ ചെറുക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ കൂടി സഹായം ആവശ്യമാണെന്നുമുള്ള നിലപാടിലാണ് സീതാറാം യെച്ചൂരി.
ഇതെല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ബി.ജെ.പിയുടെ ഭരണം തുടരണം എന്നാണോ സി.പി.എം ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോകുന്നത്. ബി.ജെ.പിയുടെ പൂര്‍വ രൂപമായ ജനസംഘം എന്ന പാര്‍ട്ടി കൂടി ലയിച്ച് ചേര്‍ന്ന് 1977ല്‍ കേന്ദ്രം ഭരിച്ച മൊറാര്‍ജി ദേശായ് മന്ത്രിസഭയെയും ബി.ജെ.പിയുടെ കൂടി പിന്തുണയോടെ ഭരിച്ച വി.പി സിങ് മന്ത്രിസഭയെയും പിന്തുണച്ച ചരിത്രമുണ്ട് സി.പി.എമ്മിന്. ഇതേ സി.പി.എം തന്നെയാണ് ഡോ. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ മന്ത്രിസഭക്ക് പിന്തുണ നല്‍കിയതും. ക്വിറ്റ് ഇന്ത്യാ സമരത്തിലും സ്വാതന്ത്ര്യസമര കാലത്തും ഇന്ത്യ, ചൈന യുദ്ധവേളയിലുമൊക്കെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇങ്ങനെയുള്ള വൈരുധ്യാഷ്ഠിത നിലപാടുകള്‍ പലതും സ്വീകരിച്ചിട്ടുണ്ട്.
കാലത്തിനു ചേരാത്തതും ഏറ്റവും യാഥാസ്ഥിതികവുമായ നിലപാടുകളാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. അവര്‍ അധികാരത്തിലെത്തുമ്പോള്‍, നേരത്തെ പറഞ്ഞ ആദര്‍ശങ്ങളൊക്കെ വഴിയില്‍ ഉപേക്ഷിച്ച് ഏറ്റവും വൃത്തികെട്ട സ്വേച്ഛാധിപതികളായി മാറുന്നു. വടക്കന്‍ കൊറിയയിലെ കമ്മ്യൂണിസറ്റ് ഭരണകൂടത്തിന്റെ തലപ്പത്തുള്ളത് കിം ജോങ് ഉന്നിനെ പോലെയുള്ള അതിക്രൂരന്മാരായ ഭരണാധികാരികളാണ്. സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് റഷ്യയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളില്‍ ഒന്നാണിത്.
ഈയിടെ, പശ്ചിമബംഗാളില്‍ ഒരു സന്ദര്‍ശനം നടത്തുന്നതിന് അവസരമുണ്ടായി. കൊല്‍ക്കത്തയിലെ തെരുവുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്; 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി 34 കൊല്ലം സി.പി.എം ഭരണം നടത്തിയ ഒരു സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍, സി.പി.എമ്മിന്റെ അടയാളങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല എന്നതാണത്. സി.പി.എമ്മിന്റെ കൊടിയോ, ബോര്‍ഡോ പോലും എവിടെയും കാണില്ല. എല്ലായിടുത്തും കാണാനായത് മമതാ ബാനര്‍ജിയുടെ വലിയ ചിത്രങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിതോരണങ്ങളുമാണ്. മുതലാളിത്ത വിരോധവും കുത്തകവിരുദ്ധതയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന് തികച്ചും വിരുദ്ധമായ നിലപാടുമായി മുന്നോട്ടു പോയപ്പോഴാണ് ബംഗാളില്‍ കമ്മ്യൂണിസത്തെ കയ്യൊഴിയാന്‍ തീരുമാനിച്ചത്. സിംഗൂരിലെയും നന്ദിഗ്രാമിലെയും പതിനായിരക്കണക്കിന് ഏക്കര്‍ വയലുകളില്‍ നിന്ന് സാധാരണ കര്‍ഷകരെ കുടിയിറക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങളാണ് അവിടെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചത്. 2011ലും 2016ലും മമതാ ബാനര്‍ജി വന്‍ ഭൂരിപക്ഷത്തോടെ അവിടെ അധികാരത്തില്‍ വന്നു. 295 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 211 എം.എല്‍.എമാരുണ്ട്. 34 കൊല്ലം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സി.പി.എമ്മിന് ഇപ്പോള്‍ ആകെയുള്ളത് 26 എം.എല്‍.എമാര്‍. 42 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് പിന്തുണക്കാന്‍ തയ്യാറായിട്ടും സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ സി.പി.എം തയ്യാറാകാതിരുന്നത് സമീപകാല ചരിത്രം. ഇവിടെ യെച്ചൂരിയും കാരാട്ടും കോണ്‍ഗ്രസുമൊന്നുമല്ല വിഷയം; ബഹുസ്വരതയെ അംഗീകരിക്കുന്ന ഒരു മതേതര ജനാധിപത്യ ഇന്ത്യ നിലനില്‍ക്കുമോ എന്നതാണ് എന്ന തിരിച്ചറിവ് ഇവര്‍ക്കൊക്കെ എന്നാണാവോ ഉണ്ടാവുക? കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാതെ വേറെ ഏതു വഴിയാണാവോ ഇടതുപക്ഷത്തിന്റെ മുന്നിലുള്ളത്?

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending