Video Stories
രാജ്യവും ജനാധിപത്യവും നിലനിര്‍ത്താനുള്ള പോരാട്ടം

സംസ്ഥാനത്തെ ഇടതു സര്‍ക്കാരും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ജനദ്രോഹത്തില്‍ ഒന്നിനൊന്ന് മത്സരിച്ചാണ് മുന്നേറുന്നത്. ഭരണത്തിലേറി ഒന്നര വര്‍ഷം കൊണ്ട് തന്നെ പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. ഒരൊറ്റ നേട്ടമേ സര്‍ക്കാരിന് അവകാശപ്പെടാനുള്ളൂ. കേരളത്തെ സമ്പൂര്‍ണ്ണ മദ്യാലയമാക്കിമാറ്റാന് കഴിഞ്ഞു എന്നതാണത്. കേരളത്തിന്റെ മുക്കിനും മൂലയിലും മദ്യമൊഴുക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് പക്ഷേ പാവപ്പെട്ടവരുടെ റേഷനരി വിതരണം ചെയ്യാന്‍ കഴിയുന്നില്ല. വില കുതിച്ചു കയറി ജനങ്ങളെ ഞെക്കിക്കൊല്ലുന്നു. രാഷ്ട്രീയ കൊലപാതകികളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും സംഘടിത അക്രമങ്ങളും തേര്‍വാഴ്ചയും കാരണം ജനജീവിതം ദുസ്സഹമാകുന്നു.
കേന്ദ്രത്തിലാകട്ടെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സര്‍ക്കാരാണുള്ളത്. തലതിരിഞ്ഞ നയങ്ങളിലൂടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിട്ടു എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടം. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും മഹാമേരി പോലെ അസഹിഷ്ണുത പടര്‍ത്തുകയും ചെയ്യുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന പത്രപ്രവര്‍ത്തകരും എഴുത്തുകാരും കൊലചെയ്യപ്പെടുന്നു എന്ന് മാത്രമല്ല പത്രങ്ങളുടെ വായ് മൂടിക്കെട്ടാന്‍ പല വഴിക്കുള്ള ശ്രമങ്ങളും നടക്കുന്നു. ലോകം അത്ഭുതാദരങ്ങളോടെ നോക്കിനില്ക്കുന്ന രാജ്യത്തിന്റെ അഭിമാന സ്വത്തായ താജ്മഹലില്പോലും മതവിദ്വേഷത്തിന്റെ വിഷം പുരട്ടുന്നു. ഭയത്തിന്റെ അന്തരീക്ഷമാണ് രാജ്യത്തെങ്ങും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അത്യന്തം അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യവും സംസ്ഥാനവും കടന്നുപോകുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ ഒരു ജനാധിപത്യ വിശ്വാസിക്കും കഴിയില്ല. ഈ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ചെറുത്ത്നില്‍പ്പും തീഷ്ണമായ പോരാട്ടവും നടത്തേണ്ടത് രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് ആവശ്യമാണ്. ആ ദൗത്യം യു.ഡി.എഫ് ഏറ്റെടുക്കുകയാണ്. അതിനുള്ള പടയൊരുക്കമാണ് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്നുവരെ നടത്തുന്ന യു.ഡി.എഫിന്റെ കേരള പര്യടനം. ഇത് യുദ്ധകാഹളമാണ്. വരാന്‍ പോകുന്ന തീഷ്ണമായ സമരങ്ങളുടെ മുന്നൊരുക്കം.
ഭരണത്തില്‍ പരാജയമായി മാറി എന്നതിന് പുറമെ രാഷ്ട്രീയ ജീര്‍ണ്ണതയിലേക്ക് സംസ്ഥാന സര്‍ക്കാരും ഭരണ മുന്നണിയും കൂപ്പുകുത്തി എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. കായല്‍ കയ്യേറ്റവും ഭൂമി കയ്യേറ്റവും നടത്തി എന്ന് ജില്ലാ കലക്ടര്‍ തന്നെ വിധിയെഴുതിയിട്ടും ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നല്‍കുന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായേ കാണാനാവൂ. ഭരണഘടന പിടിച്ച് സത്യം ചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രി രാജ്യത്തിന്റെ നിയമത്തിന്റെയും സ്വത്തിന്റെയും കാവല്‍ക്കാരനാവണം. എന്നാല്‍ ഇവിടെ മന്ത്രി നിയമം ലംഘിക്കുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തു എന്ന് മാത്രമല്ല, അത് അന്വേഷിക്കുന്ന കലക്ടറെ ഭീഷണിപ്പെടുത്താന്‍ പോലും തയ്യാറായി. മന്ത്രിക്കെതിരായ ഭൂമി കയ്യേറ്റ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഏത് അഭിഭാഷകന് ഹാജരാകണമെന്നത് സംബന്ധിച്ച് നടന്ന തര്‍ക്കം ഈ കേസിലെ സര്‍ക്കാരിന്റെ കള്ളക്കളി തുറന്ന് കാട്ടി.
മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതു പോലെ തന്നെയാണ് നിലമ്പൂര്‍ എം.എല്‍.എ പി. വി അന്‍വറിന്റെ നിയമലംഘനത്തിനും സര്‍ക്കാര്‍ കുടപിടിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കാക്കടാംപൊയിലില് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അന്‍വര്‍ വാട്ടര്‍ തീം പാര്ക്കുണ്ടാക്കിയതെന്ന ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും പേരിന് പോലും ഒരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭൂപരിധി നിയമം ലംഘിച്ചു എന്ന മറ്റൊരു ഗുരുതരമായ ആരോപണവും അന്‍വറിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. അധികാരത്തിന്റെ ഹുങ്കില്‍ എന്തുമാവാം എന്ന ഭരണപക്ഷത്തിന്റെ മനോഭാവമാണ് ഈ രണ്ട് കാര്യങ്ങളിലും വ്യക്തമാവുന്നത്.
ഉറ്റബന്ധുക്കള്‍ക്ക് ഉന്നത ജോലികള്‍ പതിച്ചു നല്കി മന്ത്രി സ്ഥാനത്ത്നിന്ന് രാജിവെക്കേണ്ടി വന്ന ഇ.പി ജയരാജനെ വിജിലന്‍സിനെ ഉപയോഗിച്ച് വെള്ളപൂശിയത് നഗ്നമായ രാഷ്ട്രീയ അഴിമതിയാണ്. സ്വന്തം പാര്‍ട്ടി കമ്മിറ്റിയില്‍ തെറ്റ് ഏറ്റുപറയുകയും പാര്‍ട്ടി ശിക്ഷിക്കുകയും ചെയ്തയാളെ കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കണ്ടെത്തുന്ന മഹാത്ഭുതവും ഇവിടെ സംഭവിച്ചു.
അധികാരത്തിലേറിയതോടെ സി.പി.എം അതിന്റെ തനിനിറം പുറത്ത് കാണിച്ചുതുടങ്ങിയിരിക്കുകയാണ്. മൂന്നാറില്‍ ഭൂമി കയ്യേറ്റം തടഞ്ഞ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഇടുക്കിയില്‍ നിന്ന് പറപറത്തിയ സര്‍ക്കാര്‍ തോമസ്ചാണ്ടിയെയും പി.വി അന്‍വറിനെയും സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയതിലൂടെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമുണ്ട് എന്ന സന്ദേശമാണ് നല്‍കുന്നത്. മുതലാളിമാരും കള്ളക്കടത്തുകാരും കയ്യേറ്റക്കാരുമാണ് ഈ സര്‍ക്കാരിന്റെ ചങ്ങാതിമാര്‍ എന്ന് തെളിഞ്ഞിരിക്കുന്നു. കൊടുവള്ളില് കള്ളക്കടത്തു കേസിലെ പ്രതിയുടെ കാറില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജനജാഗ്രതാ യാത്ര നടത്തിയത് യാദൃച്ഛികമായി സംഭവിച്ചു പോയ കയ്യബദ്ധമല്ല. സി.പി.എമ്മിന്റെ ഇപ്പോഴത്തെ കൂട്ടുകെട്ടുകളുടെ തെളിവാണത്.
നിഷ്ക്രിയത്വവും കെടുകാര്യസ്ഥതയും ധാര്‍ഷ്ട്യവും മണ്ടത്തരവും മാത്രമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രകള്‍. വിലക്കയറ്റം മാനംമുട്ടെ ഉയര്‍ന്നിട്ടും മാര്‍ക്കറ്റിലിടപെട്ട് വിലക്കയറ്റം നിയന്ത്രിച്ച്നിര്ത്താന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് ഭരണ കാലത്ത് കിലോക്ക് 30 – 35 രൂപ വിലയുണ്ടായിരിന്ന അരിക്ക് ഇപ്പോള്‍ 55 – 60 രൂപ കൊടുക്കണം. പച്ചക്കറിക്കും പലവ്യജ്ഞനങ്ങള്‍ക്കും പൊള്ളുന്ന വിലയായി. കേരള ചരിത്രത്തിലാദ്യമായി റേഷന്‍ വിതരണം താറുമാറായി. ഒന്നര വര്‍ഷത്തോളം കയ്യില്‍ വെച്ച് താമസിപ്പിച്ച ശേഷം ഇറക്കിയ റേഷന്‍ കാര്‍ഡില്‍ അപ്പടി തെറ്റുകള്‍. കാട്ടു തീപോലെ പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ച് നൂറുകണക്കിനാളുകള്‍ മരിച്ചു വീണപ്പോഴും കാഴ്ചക്കാരന്റെ റോളിലായിരുന്നു സര്‍ക്കാര്‍. മാനേജ്മെന്റുകളുമായി ഒത്തുകളിച്ചും മണ്ടത്തരം കാണിച്ചും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അലങ്കോലമാക്കിയ സര്‍ക്കാര്‍ മിടുക്കരായ നൂറുകണക്കിന് കുട്ടികളേയും രക്ഷാകര്‍ത്താക്കളെയും കണ്ണീര് കുടിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്‍പത് ശതമാനം കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസിലും കുറഞ്ഞ ഫീസിലും പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികളെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പുറത്താക്കി എന്നതാണ് ഇടതു ഭരണത്തിന്റെ നേട്ടം. 1,85000 രൂപയില്‍ നിന്ന് 11 ലക്ഷത്തിലേക്കാണ് ഫീസ് ഇടതു പക്ഷത്തിന്റെ ഭരണത്തില്‍ കുതിച്ചുയര്‍ന്നത്.
ഇടതു മുന്നണി അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തിരമാല കണക്കെ തിരിച്ചുവന്നു. ദേശീയ തലത്തില്‍ കേരളത്തെ നാണം കെടുത്തി ബി.ജെ.പിക്ക് മുതലെടുപ്പിന് അതവസരം നല്കി. സംസ്ഥാനത്ത് ഭരണം പൂര്‍ണ്ണമായി സ്തംഭിച്ച അവസ്ഥയിലാണിപ്പോള്‍. യു.ഡി.എഫ് തുടങ്ങിവെച്ച വികസന പദ്ധതികളെല്ലാം ഒച്ചിഴയുന്ന വേഗത്തിലായി. കേരളത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം പദ്ധതി പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമാന്തം കാരണം പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തി.
വീണ്ടു വിചാരമില്ലാത്ത ഭ്രാന്തന് നയങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയും സാധാരണക്കാരെ ശ്വാസംമുട്ടിക്കുകയും ചെയ്യുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ജനങ്ങള്‍ക്ക് ഭാരമായി മാറിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് പ്രധാന മന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് പരിഷ്കരണം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ഉത്്പാദന മേഖല തകര്‍ന്നടിഞ്ഞു. നോട്ട് മാറാനുള്ള തിരക്കില്‍പെട്ട് മരിച്ചവര്‍ മാത്രം 120 പേരാണ്. കള്ളപ്പണം പിടികൂടുമെന്നാണ് വീമ്പു പറഞ്ഞതെങ്കിലും ഒരു പൈസ പിടികൂടാനായില്ല. പുതിയ നോട്ട് അച്ചടിക്കാന്‍ 8000 കോടി രൂപ ചിലവായത് മിച്ചം.
നോട്ട് പരിഷ്കാരത്തിന് പിന്നാലെ അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി കൂടിയായതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. 2009 – 10 കാലഘട്ടത്തില്‍ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നിട്ടും തല ഉയര്‍ത്തി നില്ക്കാന് കഴിഞ്ഞ ഇന്ത്യയെയാണ് മോദി മൂന്ന് വര്‍ഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത്. ജി.എസ്.ടി വരുന്നതോടെ സാധന വില കുറയുമെന്ന് പറഞ്ഞതിനെല്ലാം വില കുതിച്ചു കയറി. ജി.എസ്.ടിയുടെ മറവിലെ കൊള്ളയടി തടയാന്‍ കഴിയാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പകച്ചുനിന്നു. ഇതിനിടയില്‍ കടം കയറി കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന പരിതാപകരമായ അവസ്ഥ മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായി. കേരളത്തിലും സംഭവിച്ചു കര്‍ഷക ആത്മഹത്യകള്‍. ഇതിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും പടര്‍ന്നുപിടിച്ച കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തി.
പെട്രോളിലും ഡീസലിലുമാകട്ടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പകല്‍കൊള്ള നടത്തുന്നത്. കേന്ദ്രത്തിലെ ബി.ജെ. പി സര്‍ക്കാരും സംസ്ഥാനത്തെ ഇടതുസര്‍ക്കാരും പെട്രോളിന്റെ പേരില്‍ ജനത്തെ കൊള്ളയടിക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ലിറ്ററന് 20 രൂപ വിലയുള്ള ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് ലാഭവുമെടുത്ത് 30 രൂപക്ക് വില്ക്കാമെന്നിരിക്കെയാണ് 75 രൂപക്ക് വിറ്റ് കൊള്ള നടത്തുന്നത്. കേന്ദ്രം രണ്ടര ലക്ഷം കോടി രൂപ ജനങ്ങളില്‍ നിന്ന് ഇത് വഴി കൈക്കലാക്കുമ്പോള്‍ സംസ്ഥാനം 6200 കോടിയിലധികം രൂപ പിഴിയുന്നു.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തു എന്ന് മാത്രമല്ല വര്‍ഗീയത കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന ശിലയായ മതേതരത്വത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ബീഫിന്റെയും പശുവിന്റെയും പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 35 പേര് അരുംകൊല ചെയ്യപ്പെട്ടു. കൊലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ വക പാരിതാഷികങ്ങളും നല്കാന് പോലും ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് മടിയില്ല. കപട ദേശീയതയും മത ഫാസിസവും അരങ്ങ്തകര്‍ക്കുന്നു. ദലിതരും ന്യൂനപക്ഷങ്ങളും നിര്‍ദാക്ഷിണ്യം വേട്ടയാടപ്പെടുന്നു.
അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് കേന്ദ്രത്തില്‍ ഭരണം കയ്യാളുന്ന ബി.ജെ.പിയും അവരുടെ സര്‍ക്കാരുകളും. മധ്യപ്രദേശിലെ വ്യാപം അഴിമതിക്കും ഛത്തീസ്ഘട്ടിലെ 36000 കോടിയുടെ റേഷന്‍ കുഭകോണത്തിനും പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ മകന് ജെയ്ഷാക്കെതിരെയും ആരോപണമുയര്‍ന്നു. ഇരുന്നെണീല്ക്കുന്നത് പോലെ ഒറ്റവര്‍ഷം കൊണ്ട് 16000 ഇരിട്ടിയിലേക്ക് ജെയ്ഷായുടെ വ്യവസായം വളര്‍ന്നുവെന്നാണ് ആരോപണം. കേന്ദ്രത്തിന്റെ ചുവട്പിടിച്ചാണ് കേരളത്തിലും ബി.ജെ.പിക്കാര്‍ അഴിമതി വ്യവസായം വളര്‍ത്തിയെടുക്കുന്നത്. അധികാരമില്ലെങ്കിലും കോടികള്‍ കൊയ്യാമെന്ന് മെഡിക്കല്‍ കോളജ് അഴിമതിയിലൂടെ അവര്‍ തെളിയിച്ചു. കള്ള നോട്ടടി, തട്ടിക്കൊണ്ടു പോകല്‍, കോഴ തുടങ്ങി നിരവധി ആരോപണങ്ങളുടെ ചെളിക്കുണ്ടിലാണ്ടു കിടക്കുകയാണ് ബി.ജെ.പി. വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍ക്കീട്ടും വാചകക്കസര്‍ത്തും കഴിച്ചാല്‍ വികസന രംഗത്ത് വട്ടപൂജ്യമാണ് നരേന്ദ്രമോദി. യു.പി.എ സര്‍ക്കാരിന്റെ 23 ഓളം പദ്ധതികളുടെ പേരു മാറ്റിയെന്നല്ലാതെ പുതുതായി ഒരൊറ്റ ക്ഷേമ പദ്ധതിയും തുടങ്ങാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിലെ ഈ ജനവിരുദ്ധ സര്‍ക്കാരിനെ അടിച്ചു പുറത്താക്കി രാജ്യത്തെ ശുദ്ധീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലെയും കേരളത്തിലെയും ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരായ സന്ധിയില്ലാത്ത സമരം നടത്തേണ്ടത് കാലം യു.ഡി.എഫിനെ ഏല്പിച്ച കടമയാണ്. അതിന്റെ പടയൊരുക്കത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും ആവശ്യമാണ്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
india19 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം