Connect with us

Indepth

ബഹുസ്വരതയില്‍ നിന്ന് ഏകാധിപത്യത്തിലേക്ക്

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

സ്വതന്ത്ര്യ ഇന്ത്യക്ക് ഇന്ന് വയസ്സ് 76; ബഹുവര്‍ണ ശോഭ വിതറി ലോകത്തിന് മുമ്പില്‍ വിസ്മയങ്ങളുടെ തലയെടുപ്പോടെ ദിശകാണിക്കുന്ന രാജ്യത്തിന് സല്യൂട്ട്. പോരായ്മകള്‍ എന്തൊക്കെ ആരോപിച്ചാലും, ഇന്ത്യന്‍ ഭരണഘടനയുടെ കരുത്തില്‍ ആത്മവിശ്വാസത്തിന്റെ 130 കോടിയുടെ തലപ്പൊക്കമാണിത്. ആരുടേതാണ് രാജ്യം. വി ആര്‍ ദ പീപ്പിള്‍ ഞങ്ങള്‍ ജന ങ്ങള്‍… മഹത്തരമായ വിളംബരം മുക്കാല്‍ നൂറ്റാണ്ടിന്റെ ഗരിമയിലും പൗരസമൂഹത്തിന്റെ കണ്ണു നനക്കുന്നത് എന്താണ്. നമ്മുടെ ഇന്ത്യക്കിതെന്തു പറ്റി. നൂറു നൂറു സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കും ജാതികള്‍ക്കും ഭാഷകള്‍ക്കും വര്‍ണത്തിനും വര്‍ഗത്തിനുമപ്പുറം ഒരു മാലയില്‍ കോര്‍ത്ത ജനപഥത്തെ ആരാണ് അകറ്റുന്നത്.

പതിതരായ പാവപ്പെട്ട ഒട്ടേറെ പേരുടെ വീടുകള്‍ ഇടിച്ചുനിരത്തിയ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജിന്റെ നെരിപ്പോടിലിരുന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. ഒട്ടേറെ പേര്‍ പുറന്തള്ളപ്പെട്ട പ്രദേശങ്ങളിലെത്തിയപ്പോള്‍ അവരുടെ സങ്കടക്കടലില്‍ എന്റെ വാക്കുകള്‍ മുങ്ങിത്താഴ്ന്നു. ഇതുവരെ ഇല്ലാത്ത അനുഭവങ്ങളാണെനിക്കുണ്ടായത്. അവിടെ ഏതാണ്ട് 300 ആണ്‍ കുട്ടികളെ പൊലീസ് കൊണ്ടുപോയി. അതില്‍ 25 പേരെ വിട്ടയച്ചു. ബാക്കിയുള്ളവര്‍ എവിടെ എന്നോ അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്നോ ആര്‍ക്കുമറിയില്ല. ആ സമയം അവരുടെയെല്ലാം കുരകള്‍ ഇടിച്ചുനിര ത്തിയിരിക്കുന്നു. ഇപ്പോള്‍ ഇതൊരു പ്രവണതയായിരിക്കുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും തുടക്കമിട്ട ഈ കൊടിയ ഭരണകൂട ഭീകരത ഹരിയാനയിലെത്തിയിരിക്കുന്നു.

ഇത് ഏകാധിപത്യത്തിലേക്കും ഏകാശയത്തിലേക്കും ചുവടുവെക്കുന്നതിന്റെ പരീക്ഷണങ്ങളുടെ ഓരോ ഘട്ടമാണ്. കശ്മീരിന്റെ പ്രത്യേക അധികാരവും സംസ്ഥാനപദവിയും കവര്‍ന്ന് രായ്ക്കുരാമാനം പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കി ഇന്റര്‍നെറ്റ് ഓഫാക്കിയിടുന്നു. കശ്മീരിന്റെ മണ്ണും മനുഷ്യനും ഇന്ത്യയുടേതാണ്. ഇന്ത്യയെന്ന വികാരത്തെ ചങ്ങലക്കിട്ട് സൃഷ്ടിക്കേണ്ടതാണെന്ന് കരുതുന്ന കേന്ദ്രഭരണകൂടം കശ്മീരില്‍ എല്ലാം സമാധാനപരമെന്ന് വരുത്തിത്തീര്‍ക്കുന്നു. മനുഷ്യാവകാശവും പൗരാവകാശവും ഹനിക്കപ്പെട്ട് ആ ജനത ഒന്നാകെ തുറന്ന ജയിലിലെന്ന പോലെ ഉറക്കെയൊന്ന് കരയാന്‍ പോലുമാകാതെ നിസ്സഹായരാകുന്നു. ആഗസ്ത് 15ന്റെ ആകാശത്ത് നോക്കി നെടുവീര്‍പ്പിടുന്നു.

വര്‍ഗീയതകൊണ്ട് മറപിടിച്ചാണ് ജനങ്ങളുടെ അധികാരവും സ്വാതന്ത്ര്യവും കവര്‍ന്ന് കോര്‍പറേറ്റുകള്‍ വാഴുന്നത്. കോര്‍പറേറ്റുകളുടെ ഏജന്റുകള്‍ മാത്രമായി ഭരണകൂടം അധപതിക്കുന്ന ദയനീയതയുടെ ഇരകളാണ് പൗരന്മാര്‍. ഒരു സംസ്ഥാനത്തെ മറ്റൊന്നിന് എതിരായിപ്പോലും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സംഘ്പരിവാര്‍ രീതി. മതങ്ങളെയും ജാതികളെയും ഗോത്രങ്ങളെയുമെല്ലാം ശത്രു മിത്രം ദ്വന്ദത്തിലൂടെ അകറ്റി പോരടിപ്പിക്കുന്നു. ജര്‍മനിയുടെ പ്രശ്‌നങ്ങളുടെ മൂലം ഹേതു യഹൂദരാണെന്ന് ഇതര സമൂഹങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി നാസികള്‍ പ്രയോഗിച്ച ഗീബല്‍സിയന്‍ നുണ പ്രചാരണ തന്ത്രങ്ങളുടെ പുതുരൂപമാണ് സംഘ്പരിവാര്‍ ഇവിടെ വിവിധ മതവിഭാഗങ്ങളില്‍ പടര്‍ ത്തുന്നത്. മുസ്ലിംകളോടോ അമുസ്ലിം വ്യക്തികളോടോ ഉള്ള ഭയം, മുന്‍വിധി, വെറുപ്പ് എന്നിവയാണ് ഇസ്ലാമോഫോബിയ എന്നാണ് ഐക്യരാഷ്ട്രസഭ നിര്‍വചിക്കുന്നത്. മാര്‍ച്ച് 15 ഇസ്ലാമോഫോബിയക്കെതിരെ പോരാടുന്നതിനുള്ള അ ന്താരാഷ്ട്ര ദിനമായി ഐക്യരാഷ്ട്ര സഭ പ്ര ഖ്യാപിച്ചപ്പോള്‍ പോലും അസഹിഷ്ണുതയോടെയാണ് മോദി ഭരണകൂടം പ്രതികരിച്ചത്. ഇന്ത്യയിലെ ഇസ്ലാമോഫോബിയ ഭരണകൂടത്തിന്റെ രാഷ്ട്രീയ നിലപാടായി മറയില്ലാതെ മുന്നോട്ടുപോകു മ്പോള്‍ ഒടുവിലത് ക്രൈസ്തവനിലേക്കും സിക്കിലേക്കും ദലിതരിലേക്കും നീണ്ട് ഒടുവില്‍ സവര്‍ണരിലെ വിരലിലെണ്ണാവുന്ന കോര്‍പറേറ്റ് ഭീമന്‍മാരുടെ മാത്രം ഏകാധി പത്യത്തിലേക്ക് വഴിമാറുമോയെന്ന് ആശ കയുയര്‍ത്തുകയാണ്. ചരിത്രത്തെ വര്‍ മാനത്തിലേക്ക് സമന്വയിപ്പിക്കുമ്പോള്‍ ഭാവിയിലെ ഭീതിയാണത്.

കാര്യങ്ങള്‍ വളരെ എളുപ്പമാണെന്നായിരിക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് ഏതാനും സംഘപരിവാറുകാര്‍ പ്രശ്‌നം ഉണ്ടാക്കുക. പ്രതിരോധിക്കുമ്പോള്‍ പൊലിസെത്തി സംഘ്പരിവാറിനൊപ്പം ചേര്‍ന്ന് ആക്രമിക്കപ്പെട്ടവരെയെല്ലാം പിടിച്ചുകൊണ്ടുപോവുക. ബുള്‍ഡോസര്‍ ഉപയോഗിച്ച് മുന്‍കൂട്ടി ഒരു നോട്ടീസ് പോലുമില്ലാതെ മുസ്ലിം വിഭാഗത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുക. ഉത്തര്‍പ്രദേശിലെയും അസമിലെയും മധ്യപ്രദേശിലെയും ഇപ്പോള്‍ ഹിമാചലിലെയും ബി.ജെ.പി സര്‍ ക്കാരുകള്‍ മുസ്ലിം വിഭാഗത്തിന്റെ മതം വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ കയറ്റി ഇടിച്ചുനിരത്തിയ മേഖലകളിത്െലല്ലാം പോയപ്പോള്‍ ഒരേ തിരക്കഥയാണ് കണ്ടത്. പെരുവഴിയിലായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുംബത്തെ ആശ്വസിപ്പിക്കാനാവാതെ തളര്‍ന്നിരുന്നു പോകുന്നു. സുപ്രീംകോടതിയില്‍ നിന്നുള്ള ഇടപെടലില്‍ മാത്രമാണ് ആശ്വാസം. മണിപ്പൂരിലും ഇതിന്റെ മറ്റൊരു രൂപമാണ്. ഗുജറാത്തില്‍ മുസ്ലിംകള്‍ക്കെതിരെ സൃഷ്ടിച്ച വംശ വെറിയിലധിഷ്ഠിതമായ ഉന്മൂലന ശ്രമം മണിപ്പൂരില്‍ ക്രൈസ്തവര്‍ ക്കെതിരെയാണ്.

മണിപ്പൂരിലെ മെയ്തി ഹിന്ദുക്കള്‍ക്കും കുക്കി ക്രിസ്ത്യാനികള്‍ക്കുമിടയില്‍ കൊ ടിയ പക വിതച്ച് തീപിടിപ്പിക്കുമ്പോള്‍ ബി. ജെ.പിക്ക് കണക്കുകൂട്ടിയതെന്തുതരം വി ജയമാണെന്ന് അറിയില്ല. രാജ്യവും ജനതയും തകര്‍ന്നാലും അധികാരത്തിലേക്ക് ആ ചോരച്ചാലിലൂടെ നീന്തിക്കയറാമെന്ന് വ്യാമോഹിക്കുന്നവരുടെ കയ്യിലാണ് അധികാരമെന്നത് ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമാണിത്. അഭിനവ ഈസ്റ്റ് ഇന്ത്യ കമ്പനികളായ കോര്‍പറേറ്റുകളെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞാല്‍ രാഹുല്‍ ഗാന്ധി പോലും അയോഗ്യനാക്കപ്പെടുമാറ് വ്യവസ്ഥകളെയാകെ ഫാഷിസത്തിന്റെ വിഷമേറ്റിരിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷനെയും റിസര്‍വ് ബാങ്കിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്റിനെയുമെല്ലാം വിശ്വാസ്യത കുഴിചുമൂടി നാലാംകിട ആയുധമാക്കുന്നു.

ജനങ്ങളുടെ സ്വാതന്ത്ര്യവും മൗലികാവ കാശങ്ങളും കവര്‍ന്ന് വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും പൊയ്ക്കാലുകളില്‍ എക്കാലവും മുന്നേറാനാവില്ല. രാജ്യമൊന്നാകെ ചെറുക്കേണ്ട പൊതു ശത്രുവാണ് ഫാഷിസം. കള്ളങ്ങള്‍ നിര്‍മിക്കുക എന്നതിനെക്കാള്‍ നേരും നുണയും തമ്മിലുള്ള അതിരുകള്‍ മായ്ക്കുക എന്നതാണ് ഫാഷിസത്തിന്റെ തന്ത്രം. രാജ്യം ഇതു തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പൂര്‍ണ സ്വതന്ത്രനായി ജനിച്ച മനുഷ്യന്‍ സ്വതന്ത്രനാ യി ജീവിക്കാനാണ് ആഗ്രഹിക്കുക. ജനാധിപത്യം ആ സ്വാതന്ത്ര്യത്തെ ഉറപ്പുവരു ത്തുന്നതാകണം. വീടുകള്‍ക്കകത്തും പുറത്തും സമൂഹത്തിലും വിവിധ പ്രസ്ഥാനങ്ങളിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചിന്ത വളര്‍ത്തണം. അടിമത്വം പേറി ചൂഷിതരായി ജീവിക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് സ്വാതന്ത്ര്യദിനത്തില്‍ ഉയരേണ്ടദേശാഭിമാനികളായ പൂര്‍വികരുടെ അമര സ്മരണ പുതുക്കേണ്ട ഘട്ടമാണിത്. ഗാ ന്ധിജിയെയും നെഹ്‌റുവിനെയും ഖാഇദെ മില്ലത്തിനെയും അബുല്‍ കലാം ആസാദിനെയും അംബേദ്കറെയുമെല്ലാം ഭയപ്പെടു ന്നവര്‍ സ്വാന്ത്ര്യസമര ചരിത്രത്തെ വക്രീകരിക്കുകയാണ്. ടിപ്പുവിനെയും 1921ലെ ഐതിഹാസിക പോരാട്ടത്തെയും വാരിയന്‍ കുന്നനെയുമെല്ലാം തമസ്‌കരിക്കുന്നവര്‍ ഇന്നലെകളില്‍ വേരില്ലാത്ത അപ്പൂപ്പന്‍ താടികളാണ്. മറ്റോതൊരു വിഭാഗങ്ങളേക്കാള്‍ രാജ്യത്തിന്റെ സ്വരാജിന് വേണ്ടി ത്യാഗം അനുഷ്ഠിച്ചവരാണ് മുസ്ലിം വിഭാഗം.

മഹാത്മജിക്കൊപ്പം കൈകോര്‍ത്ത് പതറാതെ പൊരുതിയപ്പോള്‍ ഒറ്റുകൊടുത്തവര്‍ പ്രമാണികളായി വന്ന് പൗരത്വം നിഷേധിച്ചും ജീവിക്കാനുള്ള അവകാശം കവര്‍ന്നും വിരാജിക്കാമെന്നത് വ്യാമോഹമാണ്. ഓരോ പൗരന്റെയും ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷയും ചിന്തകള്‍ ക്ക് പക്വമായ സ്വാതന്ത്ര്യവുമാണ് ഉറപ്പാ ക്കേണ്ടത്. അതു നഷ്ടപ്പെടാതെ നോക്കേണ്ട ജാഗ്രതയുടെ പ്രതിജ്ഞ പുതുക്കുക. അനീതിയുടെ ബുള്‍ഡോസര്‍ രാജും വിഷത്തിന്റെ കടകളും കടപുഴകുക തന്നെ ചെയ്യും

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കൊവിഡ് കേസുകള്‍ കൂടുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും

അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

കൊവിഡ് കേസുകള്‍ അധികമായ സാഹചര്യത്തില്‍ വിവിധ തെക്കുകിഴക്കന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്‍,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്‌കാനറും ഉണ്ടാകും. ‘ പ്രതിരോധശേഷി കുറയുന്നതും വര്‍ഷാവസാനത്തെ വര്‍ദ്ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമാകാം. യാത്രയും ഉത്സവ സീസണും മറ്റൊരു കാരണമായിട്ടുണ്ട്” സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പറയുന്നു.

ഇന്തോനേഷ്യയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 2 ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ചില അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ പുനഃസ്ഥാപിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബതം ഫെറി ടെര്‍മിനലും ജക്കാര്‍ത്തയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഇതില്‍ ഉള്‍പ്പെടുന്നു.

മലേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി, ഡിസംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 6,796 ആയി വര്‍ധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്സിഎംപി റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു.

 

 

Continue Reading

Indepth

ഗസ്സയില്‍ ഇതുവരെ ഇസ്രാഈല്‍ തകര്‍ത്തത് 5500 കെട്ടിടങ്ങള്‍; 160 സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം

ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു

Published

on

ഇസ്രാഈല്‍ ആക്രമണം തുടരുന്ന ഗസ്സയില്‍ ഇതുവരെ തകര്‍ത്തത് 5500ലേറെ കെട്ടിടങ്ങള്‍. ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇവയില്‍ 19 എണ്ണം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

സൈപ്രസില്‍ ഇസ്രാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രാഈല്‍ തള്ളിയതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

ഗസ്സ, ജെറൂസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ചെറുക്കണമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ നിന്ന് ഏഴ് ലക്ഷം പേര്‍ ഇതിനകം ഒഴിഞ്ഞതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. നീതി പുലരാത്ത കാലത്തോളം അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരം വൈകരുതെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുദ്ധത്തില്‍ മനുഷ്യാവകാശങ്ങളും കുഞ്ഞുങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തില്‍ അന്തര്‍ദേശീയ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണെന്നും കുവൈത്ത് കിരീടാവകാശി പറഞ്ഞു. അന്തര്‍ദേശീയ സമൂഹം ഇസ്രായേല്‍ അതിക്രമങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കരയുദ്ധത്തിലൂടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ലിബിയന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ തലവന്‍ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നു. എന്നാല്‍ ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ പറഞ്ഞു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്‍ത്തി കടന്നു. കൂടുതല്‍ ട്രക്കുകള്‍ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിര്‍ത്തി വഴി സഹായ ഉല്‍പന്നങ്ങളുമായി ഇരുപത് ട്രക്കുകള്‍ ഇന്ന് ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് 20 ട്രക്കുകള്‍ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീര്‍ണമാണ്. അതേസമയം, റഫാ അതിര്‍ത്തിയിലൂടെ ഗസ്സയില്‍ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഗസ്സക്ക് ഉടന്‍ ഇന്ധനം കൈമാറണമെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോള്‍ വന്ന ട്രക്ക് ഉത്പന്നങ്ങള്‍ ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകള്‍ പറഞ്ഞു.

Continue Reading

Indepth

പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്

Published

on

വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രാഈല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ജനങ്ങളെ ഗസ്സയില്‍നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സഊദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രാഈല്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രാഈലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.

ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.

എന്നാല്‍, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.

അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന ഇസ്രാഈല്‍ അന്ത്യശാസനത്തിനു പിന്നാലെ ആയിരക്കണക്കിന് ഫലസ്തീൻ പൗരന്മാർ വടക്കൻ ഗസ്സയില്‍നിന്നു പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടയിലേക്കാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടന്നതെന്ന് ഹമാസ് ആരോപിച്ചു.

കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. നിരവധി അറബ് രാജ്യങ്ങളും ഉത്തരവിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, വെള്ളിയാഴ്ചയും ആക്രമണം തുടർന്ന ഗസ്സയിൽ മരണസംഖ്യ 1,900 കവിഞ്ഞതായും 7,600 പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രാഈലിൽ മരണസംഖ്യ 1,300 കവിഞ്ഞു. ഇസ്രാഈല്‍ ബോംബിങ്ങിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയരുകയാണ്.

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് പ്രതിനിധിയുടെ മരണം, ഇസ്രാഈലും ഹമാസും തമ്മിലുള്ള സംഘർഷം ലെബനനിലേക്ക് വ്യാപിക്കുന്നതിനുള്ള വലിയ അപകടസാധ്യത തെളിയിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.

Continue Reading

Trending