തന്റെ പുതിയ ചിത്രം ഡൈ മൈ ലവ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് താരം ഗാസയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഗാസ: ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളെ ‘വംശഹത്യ’യായി വിശേഷിപ്പിച്ച് ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് ശക്തമായ പ്രതികരണം അറിയിച്ചു. തന്റെ പുതിയ ചിത്രം ഡൈ മൈ ലവ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് താരം ഗാസയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
‘ഗാസയില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്. അതൊരു വേദനാജനകമായ അനുഭവമാണ്. അവിടെ നടക്കുന്നത് വംശഹത്യയാണ്, അത് ഒരിക്കലും അംഗീകരിക്കാനാകില്ല. എന്റെ സ്വന്തം കുട്ടികളെയും, നമ്മുടെ കുട്ടികളെയും ഓര്‍ത്താണ് ഞാന്‍ ഭയപ്പെടുന്നത്,’ എന്നാണ് ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞത്. ഇസ്രഈലിനെ അനുകൂലിക്കുന്ന അമേരിക്കന്‍ നിലപാടിനെയും അവര്‍ വിമര്‍ശിച്ചു.
‘രാഷ്ട്രീയത്തില്‍ സത്യസന്ധത ഇല്ലെന്ന് അവര്‍ക്ക് തോന്നാം. പക്ഷേ അമേരിക്കയുടെ നിലപാട് തന്നെ എന്നെ ദുഃഖിപ്പിക്കുന്നു. രാഷ്ട്രീയക്കാരന്മാര് കള്ളം പറയുകയാണ്. സഹാനുഭൂതി ഇല്ലാത്ത അവസ്ഥയിലാണ് അവര്‍. ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നത് അവഗണിക്കുമ്പോള്‍, അതിന്റെ പ്രതിഫലം സ്വന്തം വശത്തേക്കും എത്തുമെന്ന് എല്ലാവരും ഓര്‍ക്കണം,’ എന്നും നടി കൂട്ടിച്ചേര്‍ത്തു.
പലസ്തീന് ജനതയ്ക്കെതിരായ വംശഹത്യയ്ക്കെതിരെ, ഇസ്രഈലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ഹോളിവുഡ് താരങ്ങളുടെ പ്രതിജ്ഞയെയും ലോറന്‍സ് പിന്തുണച്ചു. ‘ആരാണ് ഉത്തരവാദികളെന്ന് തിരിച്ചറിയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,’ എന്നും അവര്‍ പറഞ്ഞു.
ഗാസയ്ക്കു പിന്തുണ പ്രഖ്യാപിച്ച താരങ്ങളില്‍ ജാക്വിന്‍ ഫീനിക്സ്, പെഡ്രോ പാസ്കല്‍, റിസ് അഹമ്മദ്, എമ്മ സ്റ്റോണ്‍, ഒലിവിയ കോള്മാന്, ജാവിയര്‍ ബാര്‍ഡെം, റെബേക്ക ഹാള്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഞാനുള്‍പ്പെടെ ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം, പക്ഷേ അത് വിജയിച്ചില്ല.
ടെഹ്റാന്: കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ആരംഭിച്ച ഏകപക്ഷീയ യുദ്ധത്തിനിടെ തനിക്കും പരിക്കേറ്റതായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് വെളിപ്പെടുത്തി. ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. 12 ദിവസം നീണ്ടുനിന്ന ആക്രമണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കാല്‍മുട്ടിന് സമീപം പരിക്കേറ്റുവെന്നാണ് വിശദീകരണം.
‘രക്തം കട്ടപിടിച്ച് കിടക്കേണ്ടി വന്നു. എന്നാല്‍ അതിനെ അതിജീവിച്ചു. ഞാനുള്‍പ്പെടെ ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം, പക്ഷേ അത് വിജയിച്ചില്ല. നിയമവിരുദ്ധവും അധാര്‍മികവുമായ ആക്രമണമായിരുന്നു അത്. ഇസ്രയേലിനെ എനിക്ക് ലവലേശം ഭയമില്ല,’ എന്നും പെസഷ്കിയാന് പറഞ്ഞു.
അദ്ദേഹത്തിന് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ്. ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയായിരുന്നു ആക്രമണം. ബോംബാക്രമണത്തിന് പിന്നാലെ എമര്‍ജന്‍സി പാതയിലൂടെ പെസഷ്കിയാനടക്കമുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
പെസഷ്കിയാന് പരിക്കേറ്റത് കാലിനാണ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറി തലവന്‍ മൊഹ്സേനി എജെയ് എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ടെഹ്റാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസൈലാക്രമണമാണ് അപകടത്തിന് കാരണമായത്.
ഹിസ്ബുള്ള നേതാവ് ഹസന് നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലായിരുന്നു പെസഷ്കിയാനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ പദ്ധതി. അദ്ദേഹം ഉണ്ടായിരുന്ന കെട്ടിടത്തിലെ വായുസഞ്ചാരം തടഞ്ഞ ശേഷം വിഷപ്പുക നിറയ്ക്കാനായിരുന്നു ശ്രമം. ഇതിന് ആറു മിസൈലുകള്‍ പ്രയോഗിച്ചെങ്കിലും, രഹസ്യ പാത ഉണ്ടായിരുന്നതിനാല്‍ പെസഷ്കിയാനടക്കമുള്ളവര്‍ രക്ഷപ്പെട്ടു. 2024ല്‍ ഹസന് നസ്രള്ളയെ സമാനമായ രീതിയില്‍ മിസൈല്‍ ആക്രമണത്തില്‍നിന്നുള്ള വിഷപ്പുക ശ്വസിപ്പിച്ചാണ് കൊലപ്പെടുത്തിയിരുന്നത്.
400 ലേറെ സംഘടനകളുടെ നേതൃത്വത്തില്‍ 4,50,000 ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു
ഇസ്താംബൂള്‍: പുതുവര്ഷപ്പുലരിയില് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ 4,50,000 ലക്ഷത്തിലധികം ആളുകളടങ്ങിയ കൂറ്റന്‍ ബഹുജന റാലി. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊലകള്‍ തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
ഫലസ്തീന് അനുകൂല മുദ്രാവാക്യങ്ങളെഴുതിയ വലിയ ബാനറുകളും പ്ലക്കാര്ഡുകളുമുയര്ത്തിയും ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഫിയ ധരിച്ചുമാണ് ആയിരങ്ങള്‍ ഗലാറ്റ പാലത്തിലെത്തിയത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഫലസ്തീനില്‍ എവിടെയാണ് മനുഷ്യാവകാശങ്ങള്‍, പത്രസ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവുമെല്ലാം ഗസയില്‍ മരിച്ചുവീഴുകയാണ്. കളിച്ചു തളര്‍ന്നിരിക്കേണ്ട കുട്ടികള്‍ യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും, അമ്മമാരുടെ കണ്ണുനീര് വറ്റിക്കഴിഞ്ഞുവെന്നും ഗസയിലെ ഓരോ മണ്തരിയും രക്തസാക്ഷികളുടെ രക്തം കൊണ്ട് കുതിര്‍ന്നിരിക്കുകയാണെന്നും പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവര്‍ വ്യക്തമാക്കി.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?